അദ്ധ്യായം എട്ട്
അപ്പന് അതിനുശേഷം കാരൂരിലെ പണിക്കാരനായി മാറി. അപ്പന് മരിക്കുന്നതിനു മുന്നേ താനായി കാരൂരിലെ പ്രധാന പണിക്കാരന്. അന്നു കാരൂര്‍ മത്തായി മടക്കിവാങ്ങിത്തന്ന പുരയിടത്തിലും വീട്ടിലുമാണ് ഇന്നും താന്‍ താമസിക്കുന്നത്… മാധവന്‍കുട്ടി ഓര്‍ത്തു. അതുകൊണ്ടുതന്നെ കാരൂര്‍ കുടുംബത്തിലെ ആരുടെയെങ്കിലും സങ്കടം കണ്ടാല്‍ മാധവന് കുട്ടിക്കു സഹിക്കാനാവില്ല.