അടച്ച ജാലകത്തിന്റെ
കണ്ണാടില്ലു പൊട്ടവേ
അതിലൂടെ വരുന്നല്ലോ
കാറ്റിന്
സൗരഭസൗഹൃദം !
ആരാവാം, നിങ്ങളാരാവാം,
കീസൃതിക്കരുമാടികള്‍
കല്ലാലിന്നു
തകര്‍ത്തൂ മേ
ഹൃദയത്തിന്റെ ജാലകം ?
കല്ലെറിഞ്ഞു
കളിക്കാനേ
നിങ്ങള്ക്കേറുന്നു കൗതുകം !
തല്ലുകൂടി
രസിക്കാനേ
നിങ്ങള്ക്കിന്നീള്ളിലാഗ്രഹം
!
നീലാകാശപ്പരപ്പിന്മേല്
സൂര്യഗോളകപമ്പരം
കറങ്ങുന്നൂ
പകല്തോറും
ചെന്നീടീവിനീരുട്ടീവാന് !
വര്‍ഷകാലം
പറപ്പിക്കും
മീകില്ക്കീറുകളൊക്കെയീം
നീലപ്പട്ടങ്ങളല്ലല്ലീ ?
ചെല്ലീവിന്
നൂല് പിടിക്കീവാന് !
എന്നിട്ടുമെന്തിനേ നിങ്ങള്‍
കീരുത്തംകെട്ട
കുട്ടികള്‍
കല്ലെറിഞ്ഞുതകര്ത്തൂ മേ
ഹൃദയത്തിന്റെ ജാലകം ?
പഴീതിന്
പിറകില്‍ ചെന്നി-
ട്ടൊളികണ്ണു തൊടീത്തതും
ഓടി നിങ്ങള്‍
മറഞ്ഞല്ലോ
കീസൃതിക്കരുമാടികള്‍.
ആരാണുടന്നത`ന്ന'ല്ലെ-
ന്നാരായാന്‍
വെമ്പലേറവേ
അരുതെന്നീ
വിലക്കുന്നൂ
മന്ദമാരുതസൗരഭം.
`ചുമ്മാതിരിക്കുകെ'ന്നല്ലീ
മണ്ണാത്തിക്കിളി
തന് സ്വരം ?
`വേണേല്‍ വാലു കടിച്ചോളൂ,
ഹസിപ്പൂ
വാലിളക്കികള്.
എങ്കിലും നിങ്ങളെത്തേടാന്,
തീടയ്ക്കിട്ടൊന്നു
പോടുവാന്
ദംഭിനാല്‍ വെള്ളി കെട്ടിച്ച
ചൂരല്‍
പേറിയിറങ്ങീവന്.
കൊടീംങ്കാറ്റു കണക്കേറെ-
പ്പിടഞ്ഞു
നടകൊള്ളവേ
അത്ഭുതാര്ദ്രതയാര്ന്നെന്നെ
നോക്കിനില്ക്കും വസീന്ധര.
വഴി
തെറ്റിക്കുവാന്‍ വേണ്ടി
പ്പാത പാരം വളഞ്ഞുപോം;
ചരലും കല്ലുമെന്‍
നേര്‍ക്കായ്
നില്ക്കും നിശിതനിശ്ചലം.
കിളുന്നു കുട്ടികള്‍
നിങ്ങള്‍
പേടിപൂണ്ട മുഖത്തൊടേ
ചെമ്പരുത്തിപ്പടര്പ്പിന്റെ
പിന്നില്‍
പാത്തു പതുങ്ങിടും.
ഞാന്‍ വിദൂരത്തീ കണ്നട്ടാ-
പ്പാതയൂടെ
നടക്കവേ,
നിങ്ങളാശ്വാസനിശ്വാസം
തൂകി മിണ്ടാതെ നില്ക്കവേ,
അണ്ണാന്
കിടാങ്ങളെന്‍ നേര്‍ക്കായ്
കണ് മിഴിച്ചുറ്റു നോക്കിടീം,
ചാടിത്തിരിഞ്ഞു
പായുമ്പോള്‍
വാലാല്‍ മാടി വിളിച്ചിടും.
`പോരൂ, തണ്ണീര്‍
കുടിച്ചിട്ടു
പോകാം', ചോലകളാര്ത്തിടീം.
`വെയിലാറീട്ടു
പൊയ്ക്കൂടേ?'
ചോദിക്കീം
വമ്പനാല്ത്തണല്.
നെറ്റിത്തടത്തിലൊന്നൊന്നായ്
ഉരുളും
വേര്പ്പുതുള്ളികള്
ചാലായ് മാറീന്ന
നേരത്തീ
ഞാനാല്ത്തറയിലെത്തിടും.
പച്ചപ്പുല്ലുകളെമ്പാടും
മെത്തപ്പായ
വിരിച്ചതില്‍
ഞാനീടന് കൈകള്‍ പിന് കുത്തി
ക്കാലും
നീട്ടിയിരിക്കവേ,
വീശാന്‍ വിശറിയും
കാട്ടി
ക്കുടപ്പനകളാഞ്ഞിടീം.
അടയ്ക്കാമരമോര്മ്മിക്കും:
`മീറുക്കാറുള്ളതല്ലയോ?
എത്ര
നാളെത്രനാള്‍ കൂടി
വന്നതാണീ വിരുന്നിനായ്
!
അമ്പരപ്പാര്ന്നുലഞ്ഞിടും
അന്തര്മ്മുഖവിഭാവന:
`ഇത്ര നാളി,ത്രനാളും
ഞാന്‍
കഴിഞ്ഞതിരുളില് സ്വയം;
ഹൃത്താമെന് ജാലകത്തിന്റെ
പിന്നില്‍
മൂഢമനാരതം.
ഏതോ മൂകവിഷാദത്തിന്‍
മടി പറ്റിക്കിടക്കയാല്,
ഏതോ
വ്യര്ത്ഥഭയത്താലുള്-
ക്കണ്കള് പൂട്ടിപ്പിടയ്ക്കയാല്,
ചെറുപ്പം
തൊട്ടെന്നെ മാറ-
ത്തേന്തിപ്പോറ്റിയൊരമ്മയെ,
ധരിത്രിയെ, മറന്നൂ
ഞാന്‍,
പൊറീക്കീക, പൊറുക്കുക!
പുഞ്ചിരിക്കാന്‍
പഠിപ്പിച്ച
പുലരിത്തുടുഭംഗിയെ
വഞ്ചനക്കണ്കളാല് നോക്കീ,
പൊറുക്കുക,
പൊറുക്കുക!
എന്തിനായെ,ന്തിനായേവം,
നന്ദി കെട്ട
മനസ്സോടേ
എന്നെപ്പുണര്ന്നീ ഞാനെന്നും
എന്നില്ത്തന്നേ കഴിഞ്ഞുപോയ്
!
തൂമയില്‍ കൈ കോര്ത്തുനില്പൂ
സൗഹൃദാര്‍ദ്രം ചരാചരം;
അന്യനായതു
ഞാന്‍ മാത്രം
വന്ദ്യമാം തറവാടിതില് !
തപ്തമാമൊരു നിശ്വാസാ-
ലീള്ളം
വിങ്ങിപ്പിടയ്ക്കിലും
അന്പൊടെന് കവിളില്‍ത്തട്ടി-
പ്പുല്കും കാറ്റിന്റെ
കയ്യുകള്‍.
ചിന്തയില്‍ കുങ്കുമം ചാര്‍ത്തും
സന്ധ്യ,
താരാസീമങ്ങളെ
അംബരം കുമ്പിളില്‍
നീട്ടും
സഹതാപസ്മിതത്തൊടേ.
കിടാങ്ങള്‍ നിങ്ങളെപ്പോറ്റു-
മമ്മയാമീ
വസുന്ധര
പെറ്റതാണെന്നെയും പക്ഷേ
ഞാനിന്നന്യന്‍
അനാശ്രയന്‍.
തെറ്റിതെന്റേതെന്നറിഞ്ഞോ-
രപരാധവിമൂകത
മീറ്റിനില്ക്കും
മാപ്പിരന്നെന്
മാറില്‍, മന്നിന്നീദാരത
തമസ്സാം
തന്നുടുപുട-
ത്തുമ്പാലെന്നെപ്പൊതിഞ്ഞിടും;
വനപുഷ്പസുഗന്ധത്താല്
നിശ്വസിച്ചു
പീണര്ന്നിടും
!
അപ്പൊഴെന്ഹൃദയാന്ധ്യത്തി-
ലനവദ്യാനുഭൂതികള്
സത്യബോധോദയത്താലേ
ചൊരിയും
ദിവ്യസൂക്തികള്:
`എന്തിനാരെപ്പഴിക്കേണം?
എന്തിനേ
കലഹിക്കണം?
കീറ്റമറ്റവനേകട്ടേ
കുറ്റവാളിക്കു
ശിക്ഷകള്‍...'
മീഗ്ദ്ധമീയാശയത്തിന്റെ
വികാസപരിരംഭണാല്
ബുദ്ധനായിത്തിരിന്നെത്തി
മുറിയില്ച്ചൈന്നു
കേറി ഞാന്‍
തകര്‍ന്ന
ജാലകത്തിന്റെ
കണ്ണാടിപ്പഴുതൂടവേ
നുകര്‍ന്നിടും നുകര്‍ന്നീടും
കാറ്റിന്
സൗരഭസൗഹൃദം !