കാറ് കൊട്ടാരക്കടവിലെത്തിയപ്പോള് കുറുവച്ചന് വല്ലാത്തൊരുത്സാഹം തോന്നി .
െ്രെഡവറോട് കാറ് നിര്‍ത്താന്‍പറഞ്ഞു. . പഴെയ മാണീസ് ഹോട്ടലിന്റെ മുന്‍പിലാണ്
വണ്ടി നിര്‍ത്താന്‍ പറഞ്ഞതെങ്കിലും അങ്ങെനെ ഒരു ഹോട്ടലുന്നും അവിടെ കണ്ടില്ല .
അന്നൊക്കെ ഞങ്ങള്‍ കുട്ടികളുടെ ഒരു പ്രധാന സംഗമസ്ഥാനം മാണീസ്ഹോട്ടലായിരുന്നു .
ഉടമസ്ഥന്‍മാണിക്ക് കുട്ടികളോട് ഒരു പ്രത്യേക ഇഷ്ട്ടവുമായിരുന്നു. അതൊക്കെ പഴയ കഥ
.ഇപ്പോള്‍ ആസ്ഥാനത് പുതിയ ഒരു ഇരുനിലകെട്ടിടമാണ്. മുകളില്‍ ബാങ്കും താഴെ
ബേക്കറിയുമൊക്കയായി ആകെ ഒരു മാറ്റത്തിന്റെ പ്രതീതി. എന്നാലും ആ പഴയ ബസ്സ്
സ്റ്റോപ്പ് ഇപ്പോഴും അവിടെതന്നെയുണ്ട്. മാണീസ്ഹോട്ടലിന്റെ തോട്ടതിര്‍
വശത്താണ്. കോളേജു കുട്ടികളല്ലാതെ മറ്റുള്ളവരെ വളെരെ വിരളമായിട്ടേ അവിടെ കാണാറുള്ളു
. ഇടക്കിടെ വന്നുപോകുന്ന ബസുകള്‍. തലങ്ങും വിലങ്ങും ഓടുന്ന ഒട്ടോറിഷകള്‍ എല്ലാംകൂടി
ശബ്ദമുഖരിതമാണ് കൊട്ടാരക്കടവ് അന്നത്തെ ആ ശാന്തത എവിടെയോ നഷ്ട്മായതുപൊലെ.
കൊട്ടാരക്കടവ്കവലയില്‍നിന്നു താഴോട്ടു കിടക്കുന്ന കൊച്ചു വഴിയുണ്ടായിരുന്നത്
അല്‍പ്പമൊന്നു പരിഷ്ക്കരിച്ചിട്ടുണ്ട്. അതുവഴി പുഴക്കടവിലേക്ക്
തലച്ചുമടുമായിആളുകള്നടന്നുപോകുന്നതിനുമാത്രം മാറ്റമൊന്നുമില്ല. എന്നാലും
കുറുവച്ചനു കാറില്‍നിന്നു ഇറങ്ങണമെന്നു തോന്നിയതേയില്ല. െ്രെഡവറോട്
കാറുമുന്നോട്ടെടുക്കാന്‍പറഞ്ഞു . വര്‍ഷങ്ങള്‍ക്കു ശേഷം പഠിച്ച കോളേജിലേക്ക്
വീണ്ടും വരിക. അതും പ്രത്യേകം ഷെണിക്കപ്പെട്ട ഒരഥിതിയായി ഒരു സിംപോസ്യത്തില്‍
പങ്കെടുക്കാന്‍ . മനസിന് ഒരിക്കലുമില്ലാത്തഒരുന്മേഷം .പഴയഓര്‍മ്മകളിലേക്ക്
വീണ്ടും
വഴുതിവീഴുന്നതുപോലെ. പഷെ അവിടെവെച്ച് ആരതി എന്നു പേരുള്ള മറ്റൊരു
പെണ്‍കുട്ടിയെ കാണുമെന്ന് ഒട്ടും പ്രതീഷിച്ചതേയില്ല. പെണ്‍കുട്ടിയുടെ പേരു
ചോദിക്കാന്‍ ഒരു കാരണവുമുണ്ട് . പ്രബ്ന്ധാവതാരകനായി തന്നെ സ്റ്റേജിലേക്ക്
പൂക്കള്‍തന്ന് ആനയിച്ചത് ആ സുന്ദരിക്കുട്ടിയായിരുന്നല്ലോ. ഒരു ഔപചാരികത എന്ന
നിലയില്‍ പേര് ചോദിക്കുംബോള്‍ കേവലം ഒരു കൌതുകമാല്ലാതെ മറ്റൊന്നും
മനസ്സിലുണ്ടായിരുന്നില്ല. പുഞ്ചിരിച്ചുകൊണ്ട് ആ പെണ്‍കുട്ടി മറുപടി പറഞ്ഞു
.
`ആരതി കൃഷ്ണന് `
ആ വിടര്‍ന്ന പുഞ്ചിരി നാണം കുന്നുങ്ങുന്ന കണ്ണുകളിലെ
നഷത്രങ്ങള്. എല്ലാം അയാളുടെ മനസിനെ വീണ്ടും ആ വിസ്മയലോകത്തേക്ക് ആരോ
കൂട്ടികൊണ്ടുപോയതുപോലെ . ഉത്തരമില്ലാത്ത ചോദ്യചിന്നംപോലെ മനസിനെ അലട്ടിയിരുന്ന ആ
ആരതികുട്ടി. ആ പോയ കാലത്തേക്ക് മനസ്സ് പാഞ്ഞുപോകുന്നതുപോലെ . ഏതായാലും ഒരു കാര്യം
സത്യമാണ് ആ പെണ്‍കുട്ടിയുടെ പേരുപോലും തന് മറന്നിരുന്നു. എന്തായാലും ആരതീ
കൃഷ്ണന് എന്നായിരിക്കാന്‍ വഴിയില്ല . പഷെ ആദ്യ സംഗമത്തില്‍തന്നെ എല്ലാം മറന്ന ആ
നിമിഷങ്ങള്‍ അങ്ങെനെ അത്ര പെട്ടന്ന് കാലത്തിനു മായിച്ചുകളയാന്‍ പറ്റില്ലല്ലോ .
എന്നാലും അന്ന് അതെങ്ങെനെ സംഭവിച്ചു . എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും
കിട്ടുന്നില്ല . സിംപോസിയംകഴിഞ്ഞു വീട്ടിലെത്തിയിട്ടും എന്നോ മറക്കാന്‍ ശ്രമിച്ച ആ
ആരതിക്കുട്ടിയുടെ ഓര്‍മ്മകള്‍ അയാളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു
.
പെട്ടന്ന് ഓര്‍മ്മവന്നത് ആ മലയോര ഗ്രാമത്തിലെ ഗുഡ് ഷെപ്പേര്‍ട്
ഹോസ്പിറ്റലാണ്. പകല്‍വെളിച്ചത്തില്‍ പോലും ഇരുട്ട് പൊതിഞ്ഞ ഇടനാഴികള്‍. വെള്ള
ചായമടിച്ച അഴുക്കു പുരണ്ട പൊട്ടിപൊളിഞ്ഞ പുറംഭിത്തികള്‍. അവള് അന്ന് എന്തിനാണ്
കോറിടോറിലൂടെ ഞാന്‍ നടന്നപ്പോള്‍ എന്റെ പിന്നാലെ വന്നത് . ഇടനാഴികളില്‍ അവിടവിടെ
വെളിച്ചം കുറഞ്ഞ ബല്‍ബുകളായിരുന്നു. തൊട്ടടുത്തു വന്നപ്പോഴാണ് ആ മുഖം വ്യക്തമായി
കണ്ടത് . പാവാട പ്രായമെത്തിയ ഒരു പെണ്‍കുട്ടിയാണെന്ന് തോന്നിയതും ആ അരണ്ട
വെളിച്ചത്തിലായിരുന്നു. അത്രക്കൊന്നും ആള്‍താമസ്സമില്ലാത്ത ആ കുന്നിന് മുകളില്‍
ഒരൊറ്റയനെപ്പോലെ നില്ക്കുന്ന പഴെയ ഇരുനില കെട്ടിടം അതാണ് ഗുഡ് ഷെപ്പാര്‍ഡ്
ഹോസ്പിറ്റല്‍ . പേരുപോലെ അത്ര വലിയ ആശുപത്രി ഒന്നുമല്ലെങ്കിലും ആ മലയോര
ഗ്രാമത്തിനു ഒരാശ്വാസം തന്നെയായിരുന്നു സ്ഥാപനം .. ചുറ്റും വന്മരങ്ങളാണ്. പഴയകാല
പ്രതാപത്തെ ഓര്‍മ്മപ്പെടുത്തുവാന്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു ബാക്കിപത്രംപോലെ
മുറ്റത്തു ചിതറിക്കിടക്കുന്ന പൂന്തോട്ടങ്ങള്‍. പണ്ട് ഹോസ്പിറ്റലിന്റെ
യവ്വ്നകാലത്ത് സായിപ്പുണ്ടാക്കിയതാവാം .ഹോസ്പ്പിറ്റലിലേക്ക് മലകയറി വരുന്ന ഒരു
കൊച്ചു റോഡുണ്ട് . ഒരുകാലത്ത് തറിട്ടിരുന്നു എന്നോര്‍മ്മിപ്പിക്കുന്ന ചെമ്മണ്
പാത . പുതിയതായി വന്ന ഡോക്ടര്‍ അല്‍പ്പം പേരു കേട്ടതാണെന്നു ആരോ പറഞ്ഞരിഞ്ഞു.
അങ്ങെനെ കുറച്ചാളൊക്കെ വരാന്‍ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. അന്ന് ആ
ഹോസ്പ്പിറ്റലിന്റെ കോറിഡോറില്‍കൂടി എന്തിനാണ് ഈ പെണ്‍കുട്ടി ഒറ്റക്കു
നടക്കുന്നത് എന്നൊരു നിമിഷനേരം ആലോചിച്ചു നിന്നുപോയി . അവളുടെ ആരെങ്കിലും അവിടെ
ഉണ്ടാകുമെന്നുള്ളത് ഏതാണ്ട് ഉറപ്പുള്ള കാര്യമാണ് എന്ന് കുറുവച്ചനു
തോന്നിയിരുന്നു . എല്ലാ ചികിത്സക്കും കൂടി ഒരേ ഒരു ഡോക്ടറേ ഉണ്ടായിരുന്നുള്ളൂ .
അതുകൊണ്ട് രോഗികളും കുറവായിരുന്നു . എല്ലായിടത്തും ഒരു വിജനത . താഴവാരത്തുനിന്നു
ഇടനാഴിയിലേക്ക് തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു. അയാള്‍ അല്‍പ്പം ഒന്ന്
പരിഭ്രമിച്ചെങ്കിലും അവള് അറിഞ്ഞിരിക്കാനിടയില്ല. പഷെ അവളുടെ കണ്ണുകളില്‍ ഭീതി
നിഴലിച്ചിരുന്നു . അടുത്തുചെന്നാല്‍ ഓടിപ്പോകുമെന്ന് ഒരുനിമിഷം അയാള്‍
സംശയിച്ചെങ്കിലും അങ്ങെനെ സംഭവിച്ചില്ല. അവള് അല്‍പ്പം അകലത്തിലായി നിന്ന് ആ
അരണ്ട വെളിച്ചത്തില്‍ തന്നെ നോക്കുകയായിരുന്നു എന്ന് കുറുവച്ചനു മനസിലായി .
അങ്ങെനെ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രൊഫെഷണല്‍ കോളേജില്‍ പഠിക്കുന്ന ഒരു
ചെറുപ്പക്കാരന് ഒരു പെണ്‍കുട്ടിയോട് എങ്ങെനെ പെരുമാറണം എന്നൊന്നും
കുറുവച്ചനറിവില്ലായിരുന്നു. എന്നാലും അപ്പോള്‍ തോന്നിയതുമാത്രമാണ്
ആവശ്യപ്പെട്ടത്. അതും ഒരു ചോദ്യം . ഒട്ടും പ്രതീഷയില്ലായിരുന്ന ഒരു കുസൃതി
ചോദ്യമായിരുന്നെങ്കിലും സംഭവിച്ചത് അഷരാര്‍ഥത്തില്‍ അയാളേ അബരിപ്പിച്ചു. എല്ലാം
പെട്ടന്നായിരുന്നു എന്ന് തീര്‍ത്തുപറയാനും പറ്റില്ല. കാരണം അയാളുടെ വല്യമ്മച്ചിയും
പെണ്‍കുട്ടിയുടെ അച്ഛനും ആ കൊറിഡോറിനടുത്തുള്ള അടുത്തടുത്ത മുറിയിലായിരുന്നു .
കുറുവച്ചന് തന്റെ വല്യമ്മച്ചിയുടെ കട്ടിലിനടുത്തുള്ള പഴയ ആണിയിളകിയ
തടിക്കസേരയില് അല്പം പേടിച്ചാണിരുന്നത്. പെണ്‍കുട്ടി മുറിയുടെ വാതുക്കലൂടെ ഒരു
മൂന്നുതവണെയെങ്കിലും എന്തോ ആവശ്യത്തിനെന്ന വ്യാചേന നടന്നുപോയിരിന്നിരിക്കണം .
മൂന്നാമത്തെ പ്രാവശ്യം കുറുവച്ചന് എല്ലാ ധൈര്യവും സംഭരിച്ച് ഒന്നു ചിരിച്ചു
എന്നത് സത്യമാണ്. അപ്പോള്‍ അവള് അര്‍ഥംവെച്ചൊരു പുഞ്ചിരി സമ്മാനിച്ചതും
ചുറ്റുപാടും കണ്ണോടിച്ചതും അയാള്‍ ശ്രദ്ധിച്ചിരുന്നു. അവളുടെ പിടക്കുന്ന
കണ്ണുകള്‍ഒന്നുമിന്നി മറഞ്ഞതുപോലെ. കുറേനേരം പെണ്‍കുട്ടിയെ കാണാതിരുന്നപ്പോള്‍
കുറുവച്ചനു പെട്ടന്നൊരു അങ്ങലാപ്പ് . അവള് പുഞ്ചിരിച്ചതുകൊണ്ട് മറ്റു
കുഴപ്പങ്ങളൊന്നും ഉണ്ടാവാന്‍ വഴിയില്ല . കുറുവച്ചന് ധൈര്യമായി പെണ്‍കുട്ടി കയറിയ
മുറിയുടെ വാതുക്കലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു . അകത്താരോ കിടപ്പുണ്ടെന്നും
മനസിലായി . അങ്ങെനെ രാജ്യന്തിരഭാഷയിലും ചിരിയിലും തുടങ്ങിവെച്ച നാടകത്തിന്റെ
ക്ലൈമാക്സാണ് നേരത്തെ സൂചിപ്പിച്ചതും പറയാന്‍ മടിച്ചതുമായ് കാര്യം .
ഇടനാഴിയിലേക്ക് വിളിച്ചതും ഒരു ചുബനം ചോദിച്ചതും. .
പിന്നീട് പെണ്‍കുട്ടിയോട്
കുറുവച്ചന് ഗുഡ് ഷെപ്പേര്ഡു ഹോസ്പിറ്റലിന്റെ പിറകുവശത്തുള്ള വലിയ മരത്തിന്റെ
ചുവട്ടിലേക്ക് അവനെ അനുഗമിക്കാന്‍ പറഞ്ഞു . അവള് അനുസരണയുള്ള ഒരു
കൊച്ചുകുട്ടിയെപ്പോലെ അവന്റെയൊപ്പം നടന്നു. അവിടെക്കിടന്ന പഴകിയ ചാരുബഞ്ചില്‍
അവന് ഇരുന്നു . അവള് പോക്കുവെയിലിനു അഭിമിഖമായി അവനേ നോക്കിനിന്നു. ആ ചുവന്ന
സന്ധ്യാവെളിച്ചതില്‍ അവളുടെ മുടികള്ക്കു സ്വര്‍ണ്ണനിറമായിരുന്നു എന്നവനു തോന്നി.
കണ്ണുകളില്‍ നഷത്രങ്ങള് മിന്നി മറയുന്നതുപോലെ. ഒക്കെ അതേ പ്രായത്തിലുള്ള ഏതൊരു
പെണ്‍കുട്ടിയുടെയും പ്രത്യേകതകള്‍ ആയിരിക്കാമെന്നു അറിയാമായിരുന്നിട്ടും ഗോതബിന്റെ
നിറമുള്ള ആ സുന്ദരിക്കുട്ടിയോട് വെറുതെ ഒരിഷ്ട്ടം തോന്നിയിരുന്നു. ഏതോ ഒരു
സിനിമാപാട്ടുപോലെ ` എന്തിനോ തോന്നിയോരിഷ്ട്ടം എപ്പോഴോ തോന്നിയോരിഷ്ട്ടം`
അതുകൊണ്ടാണ അങ്ങെനെ ഒരു ചോദ്യം ചോദിച്ചത്.
`നീ എന്തിനാണ് എന്നെ
അനുസരിച്ചത്?`
` എന്നോട് ചോദിച്ചു വാങ്ങിയതല്ലേ `
അങ്ങനെ
ആരുചോദിച്ചാലും കൊടുക്കാനുള്ളതാണോ`
`അല്ലെന്നെനിക്കറിയാം`
`പിന്നെ
എന്തിനാണ് ഒരു ചുബനം മാത്രം`
`അത്രെക്കിഷ്ട്ടമായി , അതുകൊണ്ടു തന്നെ
`
` അപ്പോള്‍ ലവ് അറ്റ് ഫസ്റ്റ്സൈറ്റ് ആണോ`
അതൊന്നും
എനിക്കറിയില്ല `
മഞ്ഞ ലോങ്ങ് സ്കേര്‍ട്ടും ബ്രൌണ്‍ നിറത്തിലുള്ള
ബ്ലൌസുമണിഞ്ഞആ സാധാരണ ഗ്രാമീണപ്പെണ്‍കുട്ടിയോട് ഇനിയും ആരേയും അനുസരിക്കില്ലാ
എന്നു വാക്കു തരണം എന്നു പറയണമെന്നു തോന്നി. പക്ഷെ പറഞ്ഞില്ല . അങ്ങനെ ആധികാരികമായി
പറയാനുള്ള അടുപ്പമൊന്നും ഒരു ചുംബനത്തിലൂടെ ഉണ്ടാകുമോ ?.
എന്നാലും പേരു ചോദിച്ചു
.
`ആരതി`
` എന്നോട് പേരു പറഞ്ഞില്ലല്ലോ `
`കുറുവച്ചന് ,
പള്ളിവാതുക്കല്‍ കോരയുടെ മകന്. എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാം വര്‍ഷം
ആണ്`
`ഓ വലിയ എഞ്ചിനീയര്‍ ആണല്ലേ ?പള്ളിവാതുക്കല്‍ കോര . കേട്ടിട്ടുണ്ട് .
റബ്ബര്‍ മുതലാളിയല്ലേ`
` അതേ കൊരമുതലാളി`
` ഞങ്ങള്‍ പാവങ്ങളാണ് .
അച്ഛന് താഴ്വാരത്ത് ചായക്കട , അമ്മ നേരത്തേപോയി. അച്ഛന് എന്തോ രോഗമാണ് . അതാ
ഇപ്പം ഇവിടെ . ചികിത്സിച്ചാല്‍ ഭേതമാകാത്ത ഏതോ രോഗമാണന്നാണ് ഡോക്ടര്‍
പറഞ്ഞത്`
` എല്ലാം ഒരു നിമിത്തമാ `
` അച്ഛന് അസുഖം
വന്നതോ`
'എല്ലാം...അല്ലെങ്കില്‍ നമ്മള് ഒരിക്കലും
കാണുമായിരുന്നില്ലല്ലോ`
അവള് അല്പ്പമോന്നു പതറിയതുപോലെ. അങ്ങെനെ
പറയേണ്ടിയിരുന്നില്ലായിരുന്നു എന്നു കുറുവച്ചനു തോന്നി. അവള് കണ്ണില്‍ തന്നെ
നോക്കി പറഞ്ഞു.
` അച്ഛന് വിളിക്കും എനിക്കു പോകണം`
` കോളേജിലെ
അഡ്രസ് തരുമോ`
` പാരലല്‍ കോളേജിലാ ഒന്നാം വര്‍ഷം `
`എനിക്കെഴുതെണ്ട .
അച്ഛനറിയും`
' എനിക്കെഴുതുമോ അഡ്രസ് തരാം ` കുറുവച്ചന്
പറഞ്ഞു.
അവള് അവന്റെ കണ്ണുകളിലേക്കു നോക്കി. പതുക്കെ പറഞ്ഞു .
`
എഴുതാം .. എന്തെഴുതണം `
`എന്തുവേണമെങ്കിലും എഴുതാം. ഒരു നിബന്ധനമാത്രം
`
` അതെന്താണ്`
ആദ്യം ചോദിച്ചുവാങ്ങിയത് എല്ലാ കത്തിലുമുണ്ടാകണം
`
ജീവിതം അങ്ങേനെയാണ് കണ്ടുമുട്ടുന്നവരെയൊക്കെ ചിലപ്പോള്‍ വീണ്ടും
കണ്ടെന്നു വരാം. അല്ലെങ്കില്‍ പിന്നീട് ഒരിക്കലും കണ്ടുമുട്ടിയില്ലന്നും വരാം.
വെറും മണിക്കൂറുകള്‍ മാത്രം പരിചയമുള്ള ഒരു പെണ്‍കുട്ടിയോട് അങ്ങെനെയൊക്കെ
പറഞ്ഞതും പെരുമാറിയതും അത്ര പന്തിയല്ലായിരുന്നു എന്നുപോലും കുറുവച്ചനു അന്നു
തോന്നിയിരുന്നു .
പക്ഷെ അവള് വീണ്ടും ചിരിച്ചു . പ്രസിദ്ധമായ മൊണാലിസ്സ
എന്ന പെയിന്റിങ്ങിലെ നിഘൂടമായകള്ളച്ചിരിയേപ്പറ്റി എവിടെയോ വായിച്ചതോര്‍ത്തു.
ആരതിയുടെ ചിരിയുടെ അര്‍ഥവും അവനു മനസിലായില്ല . യാത്ര പറയാനും തോന്നിയില്ല .
എന്നാലും മനസില്ലാ മനസോടെ യാത്ര പറഞ്ഞു . വല്ല്യമ്മച്ചിയെ ഒന്നുകൂടി കണ്ട്
യാത്രപരഞ്ഞിട്ടു ഗുഡ് ഷെപ്പേര്‍ട് ഹോസ്പ്പിറ്റല്‍
ഗൈറ്റ്കടന്ന്ചെമ്മന്‍പാതയിലൂടെ കവലയിലേക്കു നടന്നു . താഴ്വാരത്തുനിന്നുള്ള
കാറ്റിനു ശക്തി കൂടികൂടി വന്നിരുന്നു . ആകാശത്തിന്റെ അങ്ങേയറ്റം
കറുത്തുതുടങ്ങിയതുപോലും അപ്പോഴാണ് അറിഞ്ഞത് . പോകേണ്ട ബസ്സുകള്‍ പലതും
പോയിക്കഴിഞ്ഞിരുന്നു .ആ സന്ധ്യയില്‍ ആരതിയുടെ അടുത്തിരുന്നപ്പോള്‍,
സംസാരിച്ചപ്പോള്‍ , സമയത്തെപ്പറ്റി ഓര്‍ക്കാതിരുന്നതില്‍ പരിഭവം തോന്നി .
താമസ്സിയാതെതന്നെ കയറ്റം കയറിവരുന്ന സര്‍ക്കാരുവണ്ടിയുടെ ഞരക്കം കേട്ടു. അവസാനത്തെ
ബസ്സാണെന്ന് ആരോ പറയുന്നതുകെട്ടു. തിക്കും തിരക്കുമുണ്ടായിരുന്നു എന്നാലും അതില്‍
തന്നെ കയറിയിരുന്നു . വല്യമ്മച്ചിയെ ഓര്‍ത്തു കൂടെ ഒരു ജോലിക്കാരിയുണ്ട് .
ഭഷണവുമായി അമ്മ വരാതിരിക്കില്ല . അപ്പന് എപ്പോഴുംതിരക്കുതന്നെ. ആരതി എന്ന
പെണ്‍കുട്ടി വീണ്ടും മസസിലൂടെ എത്തിനോക്കുന്നു . അവളെന്തിനാണ് യാത്ര പറയുബോള്‍
വീണ്ടും ചിരിച്ചത് .
ബസ്സിലിരുന്നു മയങ്ങിപോയതറഞ്ഞതേയില്ല. അടിവാരത്തുള്ള ഏതോ
ഹോട്ടലിന്റെ മുന്പില് സഡണ്‍ െ്രെബക്കിട്ടപ്പോള്‍ ഞെട്ടിയുണര്‍ന്നു. എല്ലാം ഒരു
സ്വപ്നംപോലെ മനസ്സില്‍തെളിയുന്നതുപോലെ .
കോളേജില്‍ എത്തി. ആരതിയെപ്പറ്റി
ആരോടും ഒന്നും പറഞ്ഞില്ല . ദിവസങ്ങള്‍ കടന്നുപോയി . ആരോടും ഒന്നും പറയാന്‍
തോന്നാതിരുന്ന ആ ദിവസങ്ങള്‍ കൂടി കൂടി ആഴ്ച്ചകളായി, മാസങ്ങളായി.ആരതി ഒരിക്കലും
കത്തെഴുതിയില്ല. മേല്‍വിലാസം മേടിക്കാതതിലും ഒന്നന്ന്വഷിച്ചു പോകാതിരുന്നതിലും
കുറ്റബോധം തോന്നി. പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ മാസങ്ങളും കുമിഞ്ഞുകൂടി.
പഠിത്തം കഴിഞ്ഞു കോളേജിനോട് യാത്ര പറഞ്ഞു. തിരക്കുകളില്‍ പെട്ട് ആരതിയെ
മറന്നതുപോലും അറിഞ്ഞതേയില്ല . ഗുഡ് ഷെപ്പെര്‍ഡു ഹോസ്പ്പിറ്റലിന്റെ താഴത്തെ
വളവിലുള്ള ചായക്കട ഇപ്പോഴില്ല എന്നുമാത്രമാറിയാം. ആരതിയുടെ അച്ഛന്
മരിച്ചുപോയിരിക്കും . അങ്ങെനെ ആരതിക്കുട്ടി എന്ന സുന്ദരിക്കുട്ടി
ഓര്‍മ്മയിലെവിടെയോഓടിയൊളിച്ചു . മറക്കാനും മനസ്സില്‍നിന്നു മായിക്കാനും കഴിഞ്ഞില്ല
.വല്ലപ്പോഴും വെറുതെ ഓര്‍ക്കാനും ശ്രമിക്കാതിരുന്നില്ല .
കാലചക്രം
ഒന്നുമറിയാതെ വീണ്ടും കറങ്ങിക്കൊണ്ടിരുന്നു . ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍
ജീവിതത്തിന്റെ' പ്രേമസുരഭിലവും യൌവ്വനതീഷ്ണവുമായ കാലഖട്ടങ്ങള്‍' എങ്ങോ പോയി
മറയുന്നതുപോലെ . സമയം ആരതിക്കുവേണ്ടി മാത്രമല്ല ആര്‍ക്കുവേണ്ടിയും
കാത്തുനില്ക്കുന്നില്ല എന്ന സത്യം വെറുതെ ഓര്‍ത്തു. ഗുഡ് ഷെപ്പേര്‍ഡ
ഹോസ്പ്പിറ്റല്‍ ഇരിക്കുന്ന കുന്നിന്റെ താഴ്വാരത്തുള്ള മലയോരഗ്രാമത്തില്‍
ഒരിക്കലും പോകണമെന്ന് തോന്നിയില്ല .ആരതി ഇപ്പോള്‍ എവിടെയായിരിക്കും ? അച്ഛനും
അമ്മയും നഷ്ട്ടപ്പെട്ട്എവിടെയെങ്കിലും അലയുകയായിരിക്കുമോ. ഇനിയിപ്പം അതൊന്നും
ചിന്തിച്ചു സമയം കളയുന്നതില്‍ ഒരര്‍ഥവുമില്ല എന്നു തോന്നി. പുതിയ ജീവിതത്തിലേക്ക്
പഴയ അദ്ധ്യായങ്ങള്‍ തുറന്നു വയ്ക്കേണ്ടതില്ല എന്നുള്ള തീരുമാനത്തില്‍ തന്നെ
കുറുവച്ചന് ഉറച്ചുനിന്നു .
ആ മലയോരഗ്രാമത്തില്‍ എത്രയോ മഴക്കാലങ്ങള്‍
വന്നുപോയി . എത്രയെത്ര മാവുകള്‍ പൂത്തുലഞ്ഞു . എന്നാലും ഒരു ചോദ്യം ഇപ്പോഴും ബാക്കി
നില്ക്കുന്നു.
ആ ഇടനാഴിയിലെ അരണ്ട വെളിച്ചത്തില്‍ അവളെന്തിനാണ് അവനെ
അനുഗമിച്ചത്, അവന്റെ സാന്നിദ്ധ്യമറിയാമായിരുന്നിട്ടും എന്താണ് ഓടി
പോകാതിരുന്നത് . ചുംബിക്കാനനുവദിചത്, ഒരു കത്തുപോലും അയക്കാതിരുന്നത്? എന്താണ്
ആ കള്ളച്ചിരിയിലൂടെ അവളുടെ മനസു പറയുന്നത് . പെന്മനസുകളുടെ നിഘൂടതകളിലെങ്ങോ ആ
ചോദ്യം ഉത്തരംതേടി അലഞ്ഞു നടക്കുന്നുണ്ടാവണം .