Image

ഒറ്റയാനയെഴുന്നെള്ളിപ്പിന്റെ ഓര്‍മ്മ പൂരം (മൂന്നാം ഭാഗം 3/3: പ്രൊഫസ്സര്‍ (ഡോ.) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D)

Published on 29 April, 2016
ഒറ്റയാനയെഴുന്നെള്ളിപ്പിന്റെ ഓര്‍മ്മ പൂരം (മൂന്നാം ഭാഗം 3/3: പ്രൊഫസ്സര്‍ (ഡോ.) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D)
(പൂരങ്കഴിഞ്ഞു. ആനയും വാദ്യവുംവിടവാങ്ങി. ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പു പോലെ മനം പൂര്‍ണ്ണമായും ശൂന്യമാകുന്നതിനുമുമ്പ് ഓര്‍മ്മക്കോശങ്ങളെ ചൊറിഞ്ഞ് അല്പം ചിന്താച്ചൊരിച്ചില്‍. "ഞാനി'ല്ലാത്ത എന്റെ ഓര്മ്മകള്‍ക്ക്് എന്തു പ്രസക്തി!)

6
വെടിക്കെട്ടുകമ്പം

ചൈനാക്കാര്‍, പാട്ടകൊട്ടിയിട്ടും പേടിക്കാത്തഭൂതഗണാദികളെ വിരട്ടിയാട്ടിയോടിക്കാന്‍ തുടങ്ങിവെച്ച പടക്കമേറ് ശബ്ദവും വെളിച്ചവും ഇഴേേചര്‍ന്ന വെടിക്കെട്ടു കലയായി മാറി. ആചാരവെടി മുതല്‍ അമ്പലവെടിവരെ അനുഷ്ഠാനങ്ങളുടെ ഭാഗമായി. പാറപൊട്ടിക്കാനും തുരങ്കം തുളയ്ക്കാനും ശത്രുസംഹാരത്തിനും ഉപയോഗമറിഞ്ഞ ഈ കണ്ടുപിടിത്തം ഭീകരരും ദുഷ്ടബുദ്ധികളും സ്‌ഫോടനസാദ്ധ്യതകള്‍ക്കായി ദുര്‍വിനിയോഗം ചെയ്യാനും തുടങ്ങി. പിറന്നാള്‍ സമ്മാനമായി കൊടുത്ത കറിക്കത്തി കൊലയ്ക്ക് ഉപയോഗിക്കുന്ന വൈരുദ്ധ്യാത്മകതയില്‍ ഊന്നിയ ഭൗതികപ്രഹേളിക. വെളിച്ചം തളച്ച് ഇരുള്‍ തെളിക്കുന്ന പ്രതിഭാസം. ഇതുമൂലം, ഞെട്ടിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ ശബ്ദ ഡെസിബെലുകള്‍ സാമൂഹ്യകാര്യക്രമമായി പരിണമിച്ചു.

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക