ശൈശവമേ, നിന് പുഞ്ചിരിയില്‍,
പുളകം കൊള്ളാത്തവരാര്?
നൈര്മല്യത്തിന് നിറകുടമായ്,
കണ്‍കരള്‍ കവരുന്നവര്‍ നിങ്ങള്‍;
മൃദുലസ്പര്‍ശം പകരുന്ന,
നിര്‍വൃതി ജീവന് ധന്യതയായ്,
ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയുന്നോര്,
പൈതങ്ങള്, ജന്മസുകൃതങ്ങള്‍.
അഴലില്‍ കടലില്‍ നീന്തുമ്പോള്‍,
സാന്ത്വനതീരമണയ്ക്കുന്നോര്,
ഇന്നില്‍ ജീവിത മുകുളങ്ങള്‍
നാളെ നാടിന് സമ്പത്ത്.
കുഞ്ഞുങ്ങള്‍ക്ക സമര്പ്പണമായ്,
ഓര്‍മ്മയ്ക്കായൊരു ശുഭവേള;
നവംബര്‍ പതിനാലാം തീയതി,
ജവഹര്‍ലാലില്‍ ജന്മദിനം;
മോട്ടിലാല്‍ നെഹ്റുവിനും,
സ്വരൂപറാണിക്കും മകനായ്,
ആയിരത്തിയെണ്ണൂറ്റി-
എണ്‍പത്തെട്ട് ക്രിസ്ത്യബ്ദം,
അലഹബാദില്‍ പിറന്നവന്,
സ്വതന്ത്രഭാരതം കണികണ്ട,
പ്രധാനമന്ത്രിയായാദ്യം,
ജവഹര്‍ലാല്‍ നെഹ്റുവെന്ന,
സ്വരാജ്യസ്നേഹി, വിജ്ഞാനി;
ആ പിറന്നാളിന്ഡ്യയ്ക്ക്,
'ശിശുദിന'മായി ചരിത്രത്തില്‍;
ആഘോഷത്തിന് പൂത്തിരികള്‍,
ആര്പ്പുവിളികളകമ്പടിയായ്,
ചാച്ചാ നെഹ്റു കീ...ജയ്..
ചാച്ചാ നെഹ്റു കീ...ജയ്....
കോ്ട്ടിന് കീശയില്‍ പനിനീര്‍പ്പൂ,
മന്ദസ്മേരം വദനത്തില്‍,
കുട്ടികളൊത്തു കളിക്കുന്ന,
ചാച്ചാ നെഹ്റു കീ....ജയ്....
വെള്ളപ്രാക്കളെ മാനത്ത്,
ആഞ്ഞുപറത്തുന്നക്കൈകള്;
ആനന്ദത്തിന് നിമിഷങ്ങള്‍,
ചാച്ചാ നെഹ്റു കീ .....ജയ്.
എങ്കിലുമെന്തേ ബാല്യങ്ങള്‍,
പീഡിതരാകുന്നെമ്പാടും,
താലോലിക്കേണ്ടവരമ്പേ,
ശ്വാസം മുട്ടിക്കുന്നിവരെ,
കലിയുഗ വീഥിയിലുച്ചത്തില്
നിലവിളി മാത്രം, ഹാ കഷ്ടം!