Image

കേരളം നമ്പര്‍ വണ്‍തന്നെ: (ജോസ് കാടാപുറം)

Published on 24 November, 2019
കേരളം നമ്പര്‍ വണ്‍തന്നെ: (ജോസ് കാടാപുറം)
ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മരണമടഞ്ഞ ഷഹല ഷെറിന്റെ വീട് വിദ്യാഭ്യാസ മന്ത്രി സന്ദര്‍ശിക്കുകയുണ്ടായി. മന്ത്രി വി. എസ്. സുനില്‍കുമാറും കൂടെ ഉണ്ടായിരുന്നു . ഷഹലയുടെ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും നഷ്ടം നികത്താനാവാത്തതാണെന്നു ബോദ്ധ്യമുണ്ടെങ്കിലും മന്ത്രിമാര്‍ അവരെആശ്വസിപ്പിക്കുകയും അവരുടെ വേദനയില്‍ പങ്കുചേരുകയും ചെയ്തു. ഒപ്പം കേരള ജനതക്ക് വേണ്ടി മാപ്പ് അപേക്ഷിക്കുകയും ചെയ്തു.

ഷഹലയുടെ മരണം ഒഴിവാക്കാനാവുമായിരുന്നു നാം കുറെകൂടി ജാഗ്രത കാണിച്ചിരുന്നുവെങ്കില്‍. ഷഹല പഠിച്ച സ്‌കൂളിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനു നേരത്തെ പ്രഖ്യാപിച്ചതു കൂടാതെ അധിക ധനസഹായം നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ എല്ലാ പ്രശ്‌നങ്ങളും പണംകൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല. ചെറിയൊരു ശ്രദ്ധക്കുറവിനു നാം കൊടുക്കേണ്ടി വന്ന വില വലുതാണ്.

സ്‌കൂളിലെത്തുന്ന കുട്ടിക്കു അദ്ധ്യാപകന്‍ രക്ഷിതാവു കൂടിയാവണം. കുട്ടിയുടെ പഠനത്തിനും ആരോഗ്യത്തിനും ഹാനികരമാകുന്ന എന്തും അദ്ധ്യാപകന്റെ കണ്ണില്‍ പെടണം. അവയെ ഇല്ലായ്മ ചെയ്യാന്‍ കഴിയണം.രക്ഷകര്‍ത്തൃ സമിതി യോഗങ്ങളില്‍ രക്ഷാകര്‍ത്താക്കള്‍ തീര്‍ച്ചയായും പങ്കെടുക്കണം. തങ്ങളുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ കുറവുകളും ആവശ്യകതകളും മനസ്സിലാക്കണം. കൂട്ടായ ശ്രമത്തിലൂടെ ന്യൂനതകള്‍ പരിഹരിക്കാനും ആവശ്യങ്ങള്‍ നിറവേറ്റാനും കഴിയണം.

നമ്മുടെ സൂക്ഷ്മതക്കുറവുകൊണ്ട് ഒരു ജീവന്‍ കൂടി ഇനി നഷ്ടപ്പെട്ടു കൂടാ. തന്റെ മുമ്പിലിരിക്കുന്ന കുട്ടി തന്റേതല്ലന്നു തോന്നുന്നത് എപ്പോഴാണോ അപ്പോള്‍ അധ്യാപകന്‍ വിദ്യാലയത്തിന്റെ പടിയിറങ്ങണം എന്ന് ചിന്തിക്കുന്ന വിദ്യാഭ്യാസ മന്ത്രിയാണ് നമ്മുടേത്. വിഷയത്തില്‍ വീഴ്ച വരുത്തിയഅധ്യാപകനെയും ആശുപത്രിയിലെ ഡോക്ടറയും മണിക്കൂറുകള്‍ക്കുള്ളില്‍ സസ്പെന്‍ഡ് ചെയ്ത നാടാണ് കേരളം. ഉടന്‍ തന്നെ സംഭവത്തിന്റെ സമഗ്ര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കേരളം.

നിര്‍ഭാഗ്യ സംഭവം നടന്ന സ്‌കൂള്‍ അടച്ചുപൂട്ടി പുതിയ ഹൈടെക് സ്‌കൂളാക്കിയിട്ടു തുറന്നാല്‍ മതിയെന്ന് പറഞ്ഞ സര്‍ക്കാരാണ് കേരളം നയിക്കുന്നത് . ദൗര്‍ഭാഗ്യ സംഭവം നടന്നത്നേര് ...

പക്ഷെ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞങ്ങളെ രക്ഷിക്കാന്‍ ഓക്‌സിജന്‍ തേടിയിറങ്ങിയ ഡോക്ടര്‍ കഫീല്‍ ഖാനെ ജയിലില്‍ അടച്ച നാടല്ല കേരളം. സ്‌കൂളില്‍ പഠിക്കാന്‍ കഴിവില്ലാത്തതിനാല്‍ കാലിച്ചന്തയില്‍ കന്നുകാലികളെ വളര്‍ത്തി വിറ്റിട്ട് വീട്ടിലെ പട്ടിണി മാറ്റാന്‍ ആഗ്രഹിച്ച കുഞ്ഞങ്ങളെ മരത്തില്‍ കെട്ടി തൂക്കി കൊന്ന നാടല്ല കേരളം.

ചില അധ്യാപകര്‍ തക്ക സമയത്തു സഹായം എത്തിക്കാനുള്ള മടി കാണിച്ചതിലെ തെറ്റ് കൊണ്ട് വീഴ്ചയുണ്ടായി, നേരാണ്. പക്ഷെ അക്കരണത്താല്‍ ഏതു ഏകകംവച്ചാണോ ഇവിടുത്തെ ചില പ്രമാണിമാര്‍ അളക്കുന്നത് കേരളം സമസ്ഥ മേഖലയിലും ഒന്നാം സ്ഥാനത്തല്ല എന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് . നുണകള്‍ സത്യമാണെന്ന് തോന്നിപ്പിക്കും വിധമാണ് പ്രചാരണം. ഒരേ കാര്യം തന്നെ ആവര്‍ത്തിച്ചു പറഞ്ഞ് സത്യമാക്കുന്ന പഴയ അതേ തന്ത്രം തന്നെ!

കള്ള പ്രചാരണം കൊണ്ടൊന്നും കേരളത്തെ തോല്‍പിക്കാന്‍ കഴിയില്ല മക്കളെ! പക്ഷെ ഈ നുണകള്‍ക്കിടയില്‍ ചിലരെല്ലാം ഇങ്ങനെയും ചിന്തിക്കുന്നുണ്ട്.സുല്‍താബത്തേരിയിലെ എം എല്‍ എ എവിടെ എന്നോ അയാള്‍ ഏതു പാര്‍ട്ടിക്കാരനെന്നോ നമ്മള്‍ക്കുനോക്കേണ്ടി വരും, വയനാട്ടിലെ എം പി യെ കാണാനില്ല 
കേരളം നമ്പര്‍ വണ്‍തന്നെ: (ജോസ് കാടാപുറം)കേരളം നമ്പര്‍ വണ്‍തന്നെ: (ജോസ് കാടാപുറം)
Join WhatsApp News
അല്പം കോമണ്‍ സെന്‍സ് 2019-11-24 09:47:14

മനുഷ്യർക്ക് തടയുവാനും ഒഴിവാക്കാനും സാധിക്കുന്ന ദുരന്തങ്ങൾ ഉണ്ട്. അവയിൽ ഒന്നാണ് കുട്ടിയുടെ മരണം. സ്‌കൂളിന്‍റെയും,പരിസരത്തിന്‍റെയും ഫോട്ടോകൾ കണ്ടു. അധ്യാപകർക്കും കുട്ടികൾക്കും അപകടം സംഭവിക്കാൻ ഉള്ള പല സാദ്യതയും ഇവയിൽ കാണാം. അല്പം സാമാന്യ ബോധം; അദ്ധ്യാപകരും രക്ഷകർത്താക്കളും ഉപയോഗിച്ചിരുന്നു എങ്കിൽ എന്ന് ആശിക്കുന്നു. പശ മണ്ണ് കുഴച്ചു ഇ മാളങ്ങൾ അടക്കുവാൻ മന്ത്രിക്കു വേണ്ടി കാത്തിരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ?  ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുവാൻ ഉള്ള അവസരങ്ങളെ ഇല്ലാതെ ആക്കണം. prevention is better than cure’

Teacher, Nurse, Doctor-they are very sacred professions. People with no talents and sincerity should not be in that field. Many take that profession due to greed. People who have money get into those professions and they become useless to the society. We all have come across many Teachers, Nurses& Doctors who are unqualified to do that job and has no aptitude to do that Job. It is just a Utopia to dream that those types of people will get out those professions. Money, Bribery, greed, un-employment all are contributing to this kind of social evil. Is there a solution!-andrew 

chathunni 2019-11-24 11:35:41
 
സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണം
വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും സ്കൂളുകളുടെ ശുചീകരണവും പരിസരവൃത്തിയും സംബന്ധിച്ച കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അവയെല്ലാം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ആരാണ് ഉറപ്പാക്കേണ്ടത്? തീര്‍ച്ചയായും ജനപ്രതിനിധികള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. കുട്ടികളുടെ അവകാശത്തെക്കുറിച്ച് ഏറ്റവും ആധുനികമായ അവബോധം നിലനില്‍ക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍, കുട്ടികളുടെ അവകാശം സ്കൂളില്‍ ഹനിക്കപ്പെടുകയാണ്. അതിനുത്തരവാദികള്‍ രക്ഷപെട്ടുകൂടാ.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ മനഃപ്പൂര്‍വമോ അല്ലാതെയോ സ്കൂളുകളില്‍ ലംഘിക്കപ്പെടുന്നുണ്ടാകാം. രണ്ടായാലും അതിന്‍റെ ഇരകള്‍ കുട്ടികളാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കപ്പെടുകയോ ലംഘിക്കപ്പെടുകയോ ചെയ്യുന്നതിനു നേരെ ജനപ്രതിനിധികള്‍ കണ്ണടച്ചാല്‍, മേല്‍പ്പറഞ്ഞ കുറ്റകൃത്യത്തില്‍ അവര്‍ കൂടി പങ്കാളികളാവുകയാണ്. ഒരിക്കലും ജനപ്രതിനിധികള്‍ അതനുവദിക്കരുത്. ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകരാണെങ്കിലും.

സര്‍ക്കാര്‍ വലിയ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് വിദ്യാഭ്യാസമേഖലയില്‍. ആ വലിയ കാര്യങ്ങള്‍ ചെയ്യുന്നതിനിടയില്‍ പല ചെറിയ കാര്യങ്ങളും വിട്ടുപോകുന്നുണ്ടോ? ചെറുത് എന്നു നാം കരുതുന്നത് ഏറ്റവും അത്യാവശ്യകാര്യങ്ങളായിരിക്കും. പ്രാഥമികമായും ഏറ്റവും അത്യാവശ്യമായും ചെയ്യേണ്ടതു ചെയ്യാതെ വലിയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി യത്നിച്ചിട്ടെന്തു കാര്യം. സ്കൂളിലെ ശുചിമുറികള്‍, ക്ലാസ് മുറികളിലെ സൗകര്യങ്ങള്‍ ഇവയൊക്കെ അടിസ്ഥാനകാര്യങ്ങളാണ്. അതൊക്കെ നല്ല നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് പഞ്ചായത്ത് പ്രതിനിധികള്‍ മുതല്‍ എംഎല്‍എമാരും എംപിമാരുമൊക്കെ ഉറപ്പുവരുത്തണം. വീഴ്ചകള്‍ തക്ക സമയത്ത് ചൂണ്ടിക്കാണിക്കണം. നിശിതമായ വിമര്‍ശനങ്ങളുണ്ടാകണം. തിരുത്തലുകള്‍ക്ക് മുന്‍കൈയെടുക്കണം. അത്തരമൊരു സാമൂഹ്യസമ്മ‍ര്‍ദ്ദത്തെ അവഗണിച്ച് നിഷേധിയും ധിക്കാരിയുമായി തുടരാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയില്ല. ജനപ്രതിനിധികളുടെ അലംഭാവം കൊണ്ട് ഉദ്യോഗസ്ഥ നിഷ്ക്രിയത്വം നാള്‍ക്കുനാള്‍ ഗുരുതരമായിക്കൂടാ.

എല്ലാ ജനപ്രതിനിധികളും തങ്ങളുടെ ചുമതലയ്ക്കു കീഴിലുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ അടിയന്തരമായി സന്ദര്‍ശിക്കുക. രക്ഷിതാക്കളോട് സംവദിക്കുക. കഴിഞ്ഞ ഒരു വ‍ര്‍ഷത്തിനുള്ളില്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പലപ്പോഴായി നല്‍കിയിട്ടുള്ള നി‍ര്‍ദ്ദേശങ്ങളെയും ഉത്തരവുകളെയും കുറിച്ച് സാമാന്യമായ ധാരണയോടെ വേണം സ്കൂളുകളിലെത്താന്‍. എന്തൊക്കെ നടക്കുന്നുണ്ട്, നടക്കുന്നില്ല എന്ന് മനസിലാക്കുക. ആ ധാരണയോടെ സ്കൂള്‍ അന്തരീക്ഷവും പ്രവര്‍ത്തനവും മനസിലാക്കാന്‍ ശ്രമിക്കുക. സ്കൂള്‍ അധികാരികള്‍ മുതല്‍ മുകളിലേയ്ക്കുള്ള ഓരോരുത്തരോടും പരിമിതികളുടെ കാരണം അന്വേഷിക്കുക. പ്രധാനമായും രക്ഷിതാക്കളുമായുള്ള വിപുലമായ ഒരു സമ്പര്‍ക്കപരിപാടിയായി ഇതു വികസിക്കട്ടെ.

വയനാട് ഉണ്ടായ ദുരന്തം ഏറ്റവും നിര്‍ഭാഗ്യകരമാണ്. പക്ഷേ, ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴല്ല നാം കണ്ണു തുറക്കേണ്ടതും യാഥാര്‍ത്ഥ്യത്തിന്‍റെ മുഖം കണ്ടു നടുങ്ങേണ്ടതും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞമെന്ന അതിവിപുലമായ ജനകീയ പദ്ധതി വിജയകരമായി നടപ്പാക്കുന്ന ഇക്കാലത്ത്, ക്ലാസ് മുറിയിലെ പൊത്തില്‍ നിന്ന് പാമ്പുകടിയേറ്റ് ഒരു അഞ്ചാംക്ലാസുകാരി മരണപ്പെട്ട സംഭവം, വിട്ടുവീഴ്ചയില്ലാത്ത ആത്മപരിശോധനയ്ക്കാണ് നമ്മെ പ്രേരിപ്പിക്കേണ്ടത്. സ്കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും ചുമതലകള്‍ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം ആ പരിശോധനയുടെ അനിവാര്യ ഭാഗമാണ്. സ്കൂളിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട സംവിധാനത്തില്‍ എവിടെയൊക്കെ പാളിച്ചകളുണ്ടായി എന്ന് അന്വേഷിച്ച് നടപടിയെടുക്കുക തന്നെ ചെയ്യും.

അതോടൊപ്പം ഇനി ഒരു സ്കൂളിലും ഇതാവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കണം. ഒരുകാലത്തും ഉണ്ടാവാത്തത്ര ശ്രദ്ധയാണ് ഈ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തിന് നല്‍കുന്നത്. ആ ശ്രദ്ധയും മുടക്കുന്ന പണവും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പൂര്‍ണമായും പ്രയോജനപ്പെടണം. ഇക്കാര്യത്തില്‍ മനഃപ്പൂര്‍വമോ അല്ലാതെയോ ഉള്ള ഒരു അലംഭാവവും അനുവദിക്കാനാവില്ല. സ്വന്തം അധികാരപരിധിയിലുള്ള സ്കൂളുകളില്‍ ഇത്തരം അലംഭാവം നടക്കുന്നില്ലെന്ന് ജനപ്രതിനിധികള്‍ ഉറപ്പാക്കണം.എല്ലാ ദിവസവും ജനപ്രതിനിധികള്‍ സ്കൂളിലെ മൂത്രപ്പുര വൃത്തിയാക്കാനിറങ്ങണമെന്നല്ല പറഞ്ഞുവരുന്നത്. അങ്ങനെ ചെയ്യാനുമാവില്ല. എന്നാല്‍ സ്കൂള്‍ ശുചിമുറികള്‍ വൃത്തിയാണോ എന്ന കാര്യം ജനപ്രതിനിധികള്‍ വിലയിരുത്താനിറങ്ങിയാല്‍ അവ താനേ വൃത്തിയാകും. പക്ഷേ, എല്ലാ ദിവസവും ഒരു സ്കൂളെങ്കിലും ഇത്തരത്തില്‍ സന്ദ‍ര്‍ശിക്കാന്‍ വാര്‍ഡ് മെമ്പര്‍ മുതലുള്ള ജനപ്രതിനിധികള്‍ തയ്യാറാകണം. അങ്ങനെയൊരു മേല്‍നോട്ടമുണ്ടെങ്കില്‍ത്തന്നെ പല പ്രശ്നങ്ങളും തനിയേ പരിഹരിക്കപ്പെടും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക