Image

കത്തുകള്‍ (കവിത: ജോര്‍ജ് പുത്തന്‍കുരിശ്)

Published on 25 January, 2020
കത്തുകള്‍ (കവിത: ജോര്‍ജ് പുത്തന്‍കുരിശ്)
(അമേരിക്കയിലേക്ക് ആദ്യമായികടന്നു വരുമ്പോള്‍ സാംസ്കാരിക ആഘാതത്തെ കൂടാത മറ്റു പലജീവിത അനുഭവങ്ങളും നമ്മെ ഭയപ്പെടുത്തുകയും ആശ്ചര്യപ്പെടുത്തുകയുംചെയ്യും.  അങ്ങനെയുള്ള ചില അനുഭവങ്ങളുടെ ഒരു കാവ്യാവിഷ്കാരം അല്പം നര്‍മ്മം കലര്‍ത്തി മാന്യ വായനക്കാക്കായി സമര്‍പ്പിക്കുന്നു)

എത്തുന്നുകത്തുകള്‍ എന്നും മെയില്‍ബോക്‌സില്‍
ചിത്തത്തിനശാന്തിയേകിക്കൊണ്ട്
നൂറുകണക്കിനു കച്ചറകത്തുകള്‍
ഊരുപേരില്ലാത്ത കത്തുവേറെ

ബില്ലുകള്‍വില്ലുകള്‍ഇല്ലാത്തതില്ലതില്‍
എല്ലാ ഗുലുമാലിന്‍ കത്തുമുണ്ടേ.
പണ്ടു ഞാന്‍ നാട്ടീന്നു വന്നനാള്‍ വന്നുടന്‍
കണ്ടാല്‍അഴകുള്ളകത്തൊരെണ്ണം

പെട്ടന്നു പൊട്ടിച്ചുവായിച്ചുആര്‍ത്തിയാല്‍
ഞെട്ടി ഞാന്‍ കണ്ണില്‍ഇരുട്ടുകേറി
“ഞെട്ടണ്ട നീയിന്നുചത്താല്‍ നിനക്കൊരു
പെട്ടിയുംആറടിമണ്ണുമുണ്ടോ?

ഉണ്ടോകരുതിയിട്ടുണ്ടോഅതിനായി
വിണ്ടലമല്ലതു ഭൂമിയാണ്്”
പേരുകേട്ടള്ളൊരു ഫ്യൂണറല്‍ഹോമിന്റെ
കാര്യമായുള്ള പരസ്യമത്രെ.

തൊട്ടടുത്തായിട്ടുഒട്ടിയിരിക്കുന്നു
മറ്റൊരുകത്തു ഭയപ്പെടുത്താന്‍
“ഉണ്ടോ നിനക്കുനിന്‍ ഉറ്റവര്‍ക്കായിട്ടു
കണ്ടാല്‍ മതിപ്പുള്ളോരിന്‍ഷ്വറന്‍സ്?

ഇന്നു നീ പെട്ടന്നു മണ്‍മറഞ്ഞാലുണ്ടോ
മന്നിലിവര്‍ക്കുസുരക്ഷിതത്വം?
വാങ്ങുകഞങ്ങടെപോളിസി പിന്നെങ്ങും
വാങ്ങാന്‍ കഴിഞ്ഞില്ലേല്‍എന്തുചെയ്യും!

മറ്റൊരുകത്തിതാമാടിവിളിക്കുന്നു
ചെറ്റും ഭയംവേണ്ടവന്നിടുക.
ഒന്നിതില്‍ഒപ്പിട്ടുതന്നാല്‍മതി പിന്നെ
തന്നിടാം പ്ലാസ്റ്റിക്കിന്‍ കാര്‍ഡൊരെണ്ണം.

ലോകത്തില്‍ പിന്നിനി വേണ്ടൊന്നും നിന്‍ പണ
മോഹമകറ്റിസുഷുപ്തിയേകാന്‍
ഓര്‍ത്തൊന്നറിയാതെ പണ്ടത്തെ കാര്യങ്ങള്‍
ചീര്‍ത്തമുഖമുള്ളമാര്‍വാടിയെ

ഇല്ല കഴിഞ്ഞില്ലകത്തുകള്‍ഉണ്ടിനി
ഇല്ലതില്‍ഊരില്ലപേരുമില്ല
തെല്ലൊരുശങ്കയാല്‍കത്തുതുറന്നങ്ങു
മെല്ലെഞാനോടിച്ചുകണ്ണുരണ്ടും

സ്‌നേഹത്തിന്‍ മുത്തു പതിപ്പിച്ച കത്തിതാ
ഹാ! ഹാ! അവസാനം വന്നണഞ്ഞു
മത്തായി, മര്‍ക്കോസ്, ലൂക്കോസ്കൂടാതെ
എത്രയോ ബൈബിളിന്‍ ഉദ്ധരിണി.

ഇല്ല മറന്നില്ല എന്നെ ഈ സോദരര്‍
അല്ലലില്‍ഏവരുംതുല്യരല്ലോ
ആശയോടാകത്തുവായിച്ചുചെന്നപ്പോള്‍
ഈശനെ ഇതെന്തുകുന്തമാണെ!

പള്ളിതിരുമേനി അച്ചനും കപ്പിയാരും
പള്ളീലെകൈക്കാരുംഎന്നുവേണ്ടാ,
കള്ളക്കണക്കുകള്‍തീവെട്ടികൊള്ളകള്‍
ഭള്ളുകള്‍കൂടാതെ ഭീഷണിയും

മര്‍ത്ത്യ മനസ്സിലെമോഹവും ഭംഗവും
വൃത്തികേടായികുമിഞ്ഞുകൂടി
പൊട്ടിയൊഴുകുന്നുകത്തിലൂടിങ്ങനെ
ചുറ്റിലുംദുര്‍ഗന്ധംവീശിവീശി

പേരില്ലാതിങ്ങനെ എത്തുന്ന കത്തേതോ
ഭീരുവിന്‍ ജീവിതഗാഥയാവാം
കിട്ടട്ടവര്‍ക്കൊക്കെ ആശ്വാസമിങ്ങനെ
കെട്ടി നിന്നാമദം പൊട്ടിടുമ്പോള്‍

ഉണ്ടിനി ഒട്ടേറെകത്തുകള്‍ വായിക്കാന്‍
തൊണ്ട വരണ്ടിനി വയ്യെനിക്ക്
വാരിവലിച്ചവഗാര്‍ബേജില്‍ തട്ടട്ടെ
സാരമില്ലവ നിര്‍ദോഷികളാം.

Join WhatsApp News
Sudhir Panikkaveetil 2020-01-26 09:30:45
ശ്രീ പുത്തെൻ കുരിശ്ശിന്റെ രചനകളിൽ എല്ലാം സർഗാത്മകതയുടെ സ്പർശം ഉണ്ടായിരിക്കും. ഏതു വിഷയആവിഷ്കാരമായാലും അനുവാചക മനസ്സുകളിൽ ഒരു ചലനമുണ്ടാക്കും. വായനക്കാരില്ലാത്ത അമേരിക്കൻ സമൂഹത്തിൽ എത്രയോ നല്ല കൃതികൾ ചാപിള്ളകളായി പോകുന്നു അല്ലെങ്കിൽ അനാഥരായി ചത്തോടുങ്ങുന്നു. നല്ല എഴുത്തുകാർ എഴുതിക്കൊണ്ടേയിരിക്കും. ശ്രീ പുത്തെൻ കുരിശ് സാഹിതീ സപര്യ സഫലമാകട്ടെ.
ന്യുയോർക്ക് 2020-01-26 13:03:15
ന്യുയോർക്കിലുള്ള ഞങ്ങളുടെ പള്ളിയിൽ നിന്നും ഊമകത്തുകൾ കിട്ടാത്തവർ ചുരുക്കമാണ് . ഇഷ്ടമില്ലെങ്കിൽ ഇല്ലാത്ത കഥകൾ ഉണ്ടാക്കി മനുഷ്യരെ നാറ്റിക്കുക . അവരിൽ പലരും പള്ളിയിലെ ഉന്നതന്മാരാണ് . എൺപത് ശതമാനം ക്രിസ്ത്യാനികൾ ട്രംപിന് വോട്ടു ചെയ്യാൻ കാരണം , ഈ ഊമക്കത്ത് സ്വഭാവം ഉള്ളവരുടെ സ്വഭാവമാണ് അയാൾക്കും . ഞാനും എന്റെ പേര് വയ്ക്കുന്നില്ല . എന്നെ നിങ്ങൾ കമ്മ്യൂണിസ്റ്റാക്കി എന്ന് പറഞ്ഞതുപോലെ എന്നെ പെരുവയ്ക്കാതെ എഴുതാൻ പഠിപ്പിച്ചത് എന്റെ പള്ളിക്കാരനാണ് .
vayanakaaran 2020-01-26 16:00:39
പ്രേമലേഖനങ്ങൾ ഒന്നും ആർക്കും കിട്ടുന്നില്ലേ?
പരേതൻ മത്തായി 2020-01-26 16:11:23
പ്രിയ ജനമേ ഞാൻ മരിച്ചിട്ട് വളരെ ദിവസമായി . സിമിത്തേരിയിലെങ്കിലും ഒന്ന് വിശ്രമിക്കാം എന്ന് വച്ചിട്ട് ഇതുവരെയും സാധിച്ചിട്ടില്ല . എന്റെ ബന്ധുമിത്രാദികൾ എന്നെ തലയിലേറ്റി ഓരോ പള്ളിയിൽ ചെല്ലും . അവിടുത്തെ അച്ചന്മാരും തിരുമേനിമാരും പറയും ഇവനെ വേറെ പള്ളിയിൽ കൊണ്ടുപോകാൻ .ഇവൻ ഓർത്ത്ഡോക്സ് കാരനാണെന്ന് , വേറൊരുത്തൻ പറയും ഇവൻ പാത്രയ്ക്കേസാണെന്ന് . എന്തായാലും ഞാൻ കുറേപേരുടെ തലയിൽ ഇരുന്നാണ് ഇത് എഴുതുന്നത് . നിങ്ങൾ മലയാളികൾ ആരെങ്കിലും കേരളത്തിൽ വന്നു അവിടെയും ഇവിടെയും കുറെ ഫ്യൂണറൽ ഹോം തുടങ്ങിയാൽ വളരെ നല്ല ബുസൈനൈസായിരിക്കും . ഫൊക്കാനായോ ഫോമോയോ ഒക്കെ നല്ല സ്വാധീനം ഉള്ളവരല്ല .എന്തെങ്കിലും ഒന്ന് ചെയ്യ്‌ ഒത്തിരി അനാഥ പ്രേതങ്ങൾ ഇവിടെ കറങ്ങി നടക്കുന്നുണ്ട്
കൊടുങ്കാറ്റ് കാർത്തിയാനി 2020-01-26 17:02:25
പ്രേമ ലേഖനം എഴുത്തു നിറുത്തി എല്ലാവരും കേരളത്തിൽ തീരുമലിനു പോകയാണ് . അവരന്മാരെല്ലാരും കൂടിയാണ് ഇപ്പോൾ ഗർഭിണികൾക്ക് വിസാ കൊടുക്കരുതെന്ന് പറ്യുന്നത് വായനക്കാരാ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക