21. ഭൂതകാല വേദനകളും ഭാവിയുടെ ഭയാശങ്കകളും മാറ്റാന്‍ പ്രിയമുള്ളവളെ മധുചഷകങ്ങള്‍ ഇന്നു നീ നിറയ്ക്കുക. എന്തിനാണു നാളെയെക്കുറിച്ച് വ്യാകുലപ്പെടുന്നത്. ഏഴായിരം വര്‍ഷങ്ങള്‍ക്ക്മുമ്പു മണ്ണടിഞ്ഞവരോടൊപ്പം ഞാനും ഒരു ദിവസം മറഞ്ഞുപോകും.(ദിവ്യമായ ആത്മീയാനുഭൂതിയിലേക്ക് മനസ്സിനെ കേന്ദ്രീകരിക്കുക. അപ്പോള്‍ നിറയുന്ന വീഞ്ഞു, അമ്രുത്, അതാണു ശങ്കയും സങ്കോചവും മാറ്റി മുക്തിയിലെക്ക് നയിക്കുന്നത്.)
22. നമ്മള്‍ക്ക് നമ്മളോട് ഏറ്റവും അടുത്തവര്‍ അവരുടെ മുന്തിരി വിളവില്‍ നിന്നും കാലം പിഴിഞ്ഞെടുത്ത മുന്തിരിച്ചാറു കുടിച്ച് ആനന്ദിക്കുകയും അവരോരുത്തരായി നിശബ്ദം ഈ ലോകത്തില്‍ നിന്നും വിരമിച്ചു പോകുകയും ചെയ്തു.. (വിധിയും കാലവും ആരേയും കാത്തു നില്‍ക്കുന്നില്ല. വീണ്ടും പുതിയ ജന്മമെടുക്കാന്‍ ഓരോരുത്തരും ഇവിടം വിട്ടുപോകുന്നു).
23. അവര്‍ ഉപേക്ഷിച്ചുപോയ ഈ മുറിയുക്കുള്ളില്‍ നാം ഇന്നു ആഹ്ലാദിക്കുന്നു. വിരിഞ്ഞു നില്‍ക്കുന്ന വേനല്‍ പുഷ്പങ്ങളെപോലെ നമ്മുടെ മോടിയിലും നേട്ടത്തിലും അഭിമാനിക്കുന്നു. പുതിയതായി ജനിക്കാന്‍പോകുന്ന ആര്‍ക്കോവേണ്ടി ഒരു തല്‍പ്പമൊരുക്കാന്‍ നമ്മളും സമയം വരുമ്പോള്‍ വിടപറയുന്നു. (ഭൗതികമായ ആനന്ദം ദൈവം അനുവദിച്ചിരിക്കെ ആത്മീയമായ ആനന്ദം അനുഭവിക്ലറിയുവാനും ജീവിതം ശാശ്വതമല്ലെന്ന സത്യം ഓര്‍മ്മിക്കാനും നമ്മള്‍ തയ്യാറാകണം.)
24. മണ്ണിലേക്ക് നമ്മളും ഇഴുകി ചേരുന്നതിനു മുമ്പ് നാം ഇനിയും ആഘോഷിച്ചിട്ടില്ലാത്ത സൗഭാഗ്യങ്ങളെ പരമാവുധി ആസ്വദിക്കുക. മണ്ണില്‍ നിന്നും നമ്മള്‍ ഉണ്ടായി, മണ്ണിലേക്ക് നമ്മള്‍ പോകുന്നു. അവസാനം വീഞ്ഞില്ലാതെ, പാട്ടില്ലാതെ, പാട്ടുകാരിയില്ലാതെ ഒന്നുമില്ലാതെ. (ഈ ഭൂമിയിലെ എല്ലാ സൗഭാഗ്യങ്ങളും മരണത്തോടെ ഇല്ലാതാകുന്നു. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോള്‍ നന്മനിറഞ്ഞ ജീവിതം നയിക്കുക, മറ്റുള്ളവര്‍ക്ക് മാത്രുകയായിക്കൊണ്ട്)
25. ഇന്നേയ്ക്ക് വേണ്ടി കരുതുന്നവര്‍ക്കും അതേപോലെ നാളേയ്ക്ക് മുന്‍കരുതല്‍ എടുക്കുന്നവര്‍ക്കും ഇരുട്ടിന്റെ ഗോപുരമുകളില്‍ നിന്നും ഒരു സന്ദേശത്തിന്റെ ബാങ്കൊലി നാദം മുഴങ്ങുന്നു. വിഡ്ഡികളെ നിങ്ങള്‍ക്കുള്ള പ്രതിഫലം ഇന്നുമല്ല നാളെയുമല്ല. (മനുഷ്യര്‍ നിത്യത പ്രാപിക്കാന്‍ വേണ്ടിയാണു ഒരുങ്ങേണ്ടതു. ഇന്നുമല്ല നാളെയുമല്ല എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് ഇവിടെയുമല്ല പരലോകത്തുമല്ലെന്നാണ്.)
26. രണ്ടുലോകങ്ങളെക്കുറിച്ച് ബുദ്ധിപൂര്‍വ്വം സംസാരിച്ച ജ്ഞാനികളുടെയും ദിവ്യന്മാരുടെയും വാക്കുകള്‍ എവിടെ? അവരുടെ പ്രവചനങ്ങള്‍ ചിതറിപ്പോകുന്നു. അവരും ഇഹലോകവാസം വെടിഞ്ഞു മറ്റുള്ളവരെപ്പോലെ മണ്ണിനടിയില്‍ വിശ്രമിക്കുന്നു. അവര്‍ പറഞ്ഞതെല്ലാം ബുദ്ധിപരമായ കാര്യങ്ങളാണെന്നു നമുക്കെങ്ങനെയറിയാം. (മറ്റുള്ളവരുടെ ജീവിതാനുഭവങ്ങളും പാഠങ്ങളും സ്വീകരിക്കുന്നതിനെക്കാള്‍ സ്വന്തമായ അനുഭവങ്ങളില്‍ നിന്നും അറിവ് നേടി സ്വന്തമായ ഒരു പാത തെളിയിക്കുന്നതാണുത്തമം.)
27. എന്റെ യൗവനകാലത്ത് ഔത്സുക്യത്തോടെ ഗുരുക്കന്മാരുടെയും ജ്ഞാനികളുടെയും അടുക്കല്‍ പോയി പലതിനെയുക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ ഞാന്‍ കേട്ടു. ഞാന്‍ കടന്നുചെന്നെത്തിയ വഴിയിലൂടെ തന്നെ അവയെക്ലാം ഉള്‍ക്കൊള്‍ക്കൊണ്ടുകൊണ്ടു ഞാന്‍ പുറത്തുവന്നു. മരണം എല്ലാവരെയും ഗ്രസിക്കുന്നു. അറിവുണ്ടെന്നു നമ്മള്‍ ധരിക്കുന്നവരെയും മരണം കൊണ്ടുപോകുന്നു.പോയ വാതിലിലൂടെ തന്നെ പുറത്തുകടന്നുവെന്നു പറയുമ്പോള്‍ കവിയുടെ അറിവിനായുള്ള അന്വേഷണം ഫലപ്രദമായില്ലെന്ന സൂചനയുണ്ട്..
(എങ്കിലും എല്ലാം ഗുരുമുഖത്തുനിന്നു പഠിക്കുന്നതാണു നല്ലത്. അവര്‍ നമ്മുടെ ഉള്‍ക്കണ്ണു തുറപ്പിക്കുന്നു.)
28. ഗുരുക്കന്മാര്‍ കാണിച്ചുതന്ന ആത്മസാക്ഷാത്കാരത്തിന്റെ വഴിയില്‍ ഞാനെന്റെ വിവേകത്തിന്റെ വിത്തുകള്‍ വിതച്ചു. എകാഗ്രതയോടെ ഞാനതിനെ നനച്ചുവളര്‍ത്തി. ഈ ഒരു കൊയ്ത്താണു ഞാന്‍ കൊയ്തതു. ഞാന്‍ വെള്ളം പോലെ വന്നു. കാറ്റിനെപോലെ പോകുന്നു. മനുഷ്യജീവിതം യാതൊരു നിയന്ത്രണവുമില്ലാതെ വീശുന്ന കാറ്റിനെപോലെയാണു. ഒഴുകുന്ന വെള്ളത്തെപോലെയാണു. (മനസ്സ് പ്രക്ഷുബ്ദമാകുമ്പോള്‍ അതു വെള്ളമ്പോലെ നിയന്ത്രണമില്ലാതെ ഒഴുകി നടക്കും. എന്നാല്‍ ആത്മസംയമനം നേടുമ്പോള്‍ മനസ്സിന്റെ ഭാരം ലഘൂകരിക്ല് അതു സ്വതന്ത്രമാകുന്നു.)
29. എങ്ങനെയാണന്നറിയാതെ എവിടേയ്ക്കാണെന്നറിയാതെ ഈ ലോകത്തിലേക്ക് നമ്മള്‍ വന്നു. നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചല്ലല്ലോ ഈ വരവ്. ഈ വരവുകൊണ്ടു നമ്മള്‍ എന്തു നേടി. വാസ്തവത്തില്‍ ഈ ജന്മവും നന്മകള്‍ ചെയ്താല്‍ കിട്ടുമെന്ന വിശ്വാസം നല്‍കുന്ന മതസംഹിതകളും കവിക്ക് വിശ്വസനീയമല്ല.നളെ അതു ഇവിടെയായാലും സ്വര്‍ഗ്ഗത്തിലായാലും ആ ദിവസത്തിനു എന്തു ഉറപ്പാണുള്ളതു. (പിറവിയുടെ ലക്ഷ്യം മനസ്സിലക്കുമ്പോള്‍ ആത്മാവ് മുക്തിപ്രാപിക്കുന്നു എന്നു മനസ്സിലാക്കുക.)
30. അന്വേഷണങ്ങള്‍ ഒന്നും നടത്താതെ ആരോടും ചോദിക്കാതെ എവിടെ നിന്നാണിത്ര തിടുക്കത്തില്‍ നമ്മള്‍ ഭൂമിയിലേക്ക് വന്നത്. ആരോടും പറയാതെ വീണ്ടും തിടുക്കത്തില്‍ എവിടേയ്ക്കാണു പോകുന്നത്.? ആ അവ്യക്തതയുടെ ഓര്‍മ്മയകറ്റാന്‍ അനേകം കപ്പുകള്‍ ഒഴുക്കുന്ന വിലക്കപ്പെട്ട വീഞ്ഞില്‍ നമുക്കു മുങ്ങാം. കാരണം ഈ വരവിന്റേയും പോക്കിന്റെയും അര്‍ത്ഥം നമ്മള്‍ക്കറിയില്ലല്ലോ. (ദുഖങ്ങളും വിലാപങ്ങളും ഒന്നും നേടി തരുന്നില്ല. നമ്മള്‍ അനുഭവിക്കുന്നത് നമ്മുടെ പ്രവ്രുത്തിയുടെ ഫലമാണു. അതുകൊണ്ട് കൊച്ചു കൊച്ചു സന്തോഷങ്ങളുടെ വീഞ്ഞു കോപ്പകള്‍ വറ്റിച്ചു ജീവിതം മുന്നോട്ടു നയിക്കുക)
31. ഭൂമിയുടെ ആകര്‍ഷണകേന്ദ്രം പിന്നിട്ട് സപ്തവാതായനങ്ങളും കടന്നു, ശനിയുടെ സിം ഹാസനം വരെയെത്തി എന്റെ ഈ ദീര്‍ഘസഞ്ചാരമാര്‍ഗ്ഗങ്ങളിലെ ഊരാംകുടുക്കുകള്‍ ഒന്നൊന്നായി ഞാന്‍ പഠിച്ചു. എന്നാല്‍ മനുഷ്യവിധിയുടെ ആ വലിയ കടുംകെട്ട് അഴിക്കാന്‍ സാധിച്ചില്ല. (നിത്യത എന്ന ആത്മീയാനുഭൂതി പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ മനുഷ്യനു കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ ദേവന്മാര്‍ക്കും കഴിയുന്നില്ലെന്നു ശനിയുടെ അരികില്‍ എത്തിയിട്ടും എന്ന വെളിപ്പെടുത്തലിലൂടെ നമ്മെ അറിയിക്കുന്നു.)
32. നിത്യതയുടെ വാതില്‍ക്കല്‍ അനേകം നിഗൂഢതകളുടെ ഇടയില്‍ എനിക്ക് അതിന്റെ താക്കോല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്റെ ഭൗതികബോധത്തിന്റെ മൂടുപടത്തിനപ്പുറവും എനിക്കും കാണാന്‍ കഴിഞ്ഞില്ല. ഒരു നിര്‍ദ്ദിഷ്ട സമയം ഈ ഭൂമിയില്‍ ആരോ സംസാരിക്കുന്നു. പിന്നെ നീയില്ല ഞാനില്ല. നിത്യതയുടെ രഹസ്യം ആരറിയുന്നു. മൂടുപടത്തിനപ്പുറമെന്നു വിവക്ഷിക്കുന്നത് മരണശേഷമുള്ള ലോകമാണു. നീ എന്നു പറയുന്നത് ദൈവവും ഞാന്‍ എന്നു പറയുന്നത് മനുഷ്യനുമായിരിക്കാം.
33. അന്ധകാരത്തിലുഴലുന്ന മനുഷ്യരെ നയിക്കാന്‍ വിധിക്ക് എന്തു വെളിച്ചമാണു കയ്യിലുള്ളതെന്നു ഞാന്‍ ഉറക്കെ ചോദിച്ചു. ഏകാകിയായ സ്രുഷ്ടാവിനെ ഓര്‍ത്തിട്ടെന്നവണ്ണം നിരന്തരം അലയടിക്കുന്ന സമുദ്രത്തിനോ ഭൂമിക്കോ ഉത്തരം പറയാന്‍ കഴിഞ്ഞില്ല എല്ലാ അടയാളങ്ങളും കാട്ടി രാവിന്റെയും പകലിന്റേയും ആശ്രയത്തില്‍ മറഞ്ഞിരിക്കുന്ന സ്വര്‍ഗ്ഗത്തിനും മറുപടിയിക്ലായിരുന്നു. (ബുദ്ധിയും വിവേകവും തമ്മില്‍ തിരിക്ലറിയണം ബുദ്ധിയുള്ളവര്‍ പല വിഡ്ഡിത്തങ്ങളും വിളമ്പും വിഡ്ഡിത്തമല്ലെന്നു സമര്‍ത്ഥിക്കാനുള്ള ബുദ്ധി അവര്‍ക്കുണ്ടു. എന്നാല്‍ അതു ഒന്നിനും പരിഹാരമല്ല.)
34. അപ്പോള്‍ ഏതോ മൂടുപടത്തിനരുകിലിരുന്നു പ്രവര്‍ത്തിക്കുന്ന എന്നിലെ നിന്നെ കാണാന്‍ ഞാന യവനിക പൊക്കി. അന്ധകാരത്തിനിടയിലെ വെളിക്ലത്തില്‍ പുറമേ നിന്നു ഒരു ശബ്ദം ഞാന്‍ കേട്ടു - നമ്മള്‍ ഒന്നാണു, വേറിട്ട് നീയും ഞാനുമില്ല.
35.. ജീവിതത്തിന്റെ രഹസ്യമറിയാന്‍ ഈ മണ്‍കുടത്തിന്റെ ചുണ്ടുകളിലേക്ക് ഞാന്‍ ചാഞ്ഞു. ചുണ്ടോടു ചുണ്ടതു മന്ത്രിച്ചു. ജീവിതത്തിന്റെ മുന്തിരിച്ചാറു കുടിച്ചുകൊണ്ടേയിരിക്കുക ഒരിക്കല്‍ മരിച്ചുപോയാല്‍ പിന്നെ നീ ഇവിടേയ്ക്ക് തിരിച്ചുവരുന്നില്ല. ആ മണ്‍കുടത്തിനു ഒരിക്കല്‍ ഈ ഭൂമിയില്‍ ആഹ്ലാദപൂര്‍ണ്ണമായ ഒരു ജന്മമുണ്ടായിരുന്നിരിക്കണം.
36. ക്ഷണികമായ സ്പഷ്ടതയോടെ എന്നോട് സംസാരിച്ച ആ മണ്‍പാത്രം ഒരിക്കല്‍ ജീവിച്ചിരുന്നു. മുന്ത്തിരിച്ചാര്‍ കുടിക്കാന്‍ ഞാന്‍ ചുണ്ടുചേര്‍ത്ത ആ തണുത്ത ചുണ്ടുകള്‍ എത്രയോ ചുംബനങ്ങള്‍ കൊടുക്കുകയും ഏറ്റു വാങ്ങുകയും ചെയ്തിട്ടുണ്ടാകും. (മനുഷ്യനെ മണ്ണില്‍നിന്നെടുക്കുന്ന മണ്ണിലേക്ക് തന്നെ വീണ്ടെടുക്കുന്നു അതിനിടയില്‍ എത്രയോരൂപങ്ങള്‍ അവന്‍ സ്വീകരിച്ചിട്ടുണ്ടാകും. ഇവിടെയും കളിമണ്ണിനോട് മനുഷ്യനുള്ള സാമ്യം കാണിക്കുന്നു. മനുഷ്യനെ മണ്ണില്‍ നിന്നു സൃഷ്ടിച്ചുവെന്ന വിശ്വാസം.
37. ശക്തിയില്‍ മണ്ണു അടിച്ച് കുഴച്ചുകൊണ്ടിരുന്ന ഒരു കുംഭാരനെ വഴിയരുകില്‍ വച്ച് കണ്ടതു ഞാന്‍ ഓര്‍ക്കുന്നു. നാക്കില്ലാത്ത ആ നനഞ്ഞ മണ്ണു ഇങ്ങനെ ആവലാതിപ്പെട്ടുകൊണ്ടിരുന്നു. പതുക്കെ സഹോദര പതുക്കെ ഞാനും ഒരിക്കല്‍ നിന്നെപോലെയായിരുന്നു.
38. മനുഷ്യാകാരമാര്‍ന്ന ഒരു മൂശയിലേക്ക് ഈശ്വരന്‍ എറിഞ്ഞ നനഞ്ഞ കളിമണ്‍ കഷണത്തില്‍ നിന്നാണു. മനുഷ്യന്‍ തലമുറ തലമുറയായി ഭൂമിയില്‍ വന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ഇഷ്ടം നോക്കിയല്ല അവനെ രൂപപ്പെടുത്തുന്നതും സ്രുഷ്ടിക്കുന്നതും. കളിമണ്ണു കുമ്പാരന്റെ കയ്യിലെ ഉപകരണം മാത്രം. കളിമണ്ണിനു അതിന്റെ ഇഷ്ടത്തില്‍ രൂപം പ്രാപിക്കാന്‍ കഴിയില്ല.
39. തുളുമ്പുന്ന നമ്മുടെ പാനപാത്രങ്ങളില്‍ നിന്നും സാഖി ഭൂമിയിലേക്ക് ഇറ്റിക്കുന്ന ഓരൊ തുള്ളി വീഞ്ഞും മണ്മറഞുപോയവരുടെ അവശിഷ്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നു.. (വീഞ്ഞു കുടിക്കുന്നതിനുമുമ്പ് ഒന്നുരണ്ടു തുള്ളി ഭൂമിയിലെക്ക് ഇറ്റിക്കുന്നത് പേര്‍ഷ്യയിലെ ആചാരമായിരുന്നു. ഇതു പൂര്‍വികര്‍ക്കുള്ള അനുഷ്ഠാനമായി കരുതുന്നു. (നമ്മുടെ നന്മനിറഞ്ഞ പ്രവര്‍ത്തികള്‍, പ്രാര്‍ത്ഥനകള്‍ നമ്മേക്കാള്‍ അവശരായവരെ സന്തോഷിപ്പിക്കുന്നു.)
40. വസന്തകാലത്തില്‍ പൂത്തുനില്‍ക്കുന്ന ഒരു പൂവ്വരശിനെ പോലെ വീഞ്ഞിന്റെ കപ്പുകള്‍ കയ്യിലെടുത്ത് ആഹ്ലാദത്തോടെ നുകരുക. ആനന്ദാതിരത്താല്‍ സ്വര്‍ഗ്ഗസീമകളില്‍ മുട്ടിനില്‍ക്കുന്ന നമ്മെ എപ്പോഴാണു സ്രുഷ്ടാവ് ഭൂമിയിലേക്ക് തള്ളുകയെന്നാര്‍ക്കറിയാം. (സൂ ര്യോന്മുഖമായി പുഞ്ചിരിക്കുന്ന പൂക്കളെപോലെ സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കുക ഒരു പകലിന്റെ ആയുസ്സുള്ള പൂക്കള്‍ അന്തിക്ക് കൊഴിഞ്ഞുവീഴുന്നപോലെ നമ്മളും മണ്ണിനോട് ഒരു നാള്‍ ചേര്‍ന്നലിയും)
41. നീ മൊത്തുന്ന വീഞ്ഞും നീ മൊത്തുന്ന ചുണ്ടുകളും അവസാനം ഒന്നുമില്ലായ്മയില്‍ അവശേഷിക്കുന്നുവെങ്കില്‍ പിന്നെ എന്തിനാണു നീ ഇന്നലെ എന്തായിരുന്നു നാളെ എന്താകുമെന്നു ആകുലപ്പെടുന്നത്. ഈ നിമിഷം അതാസ്വദിക്കുക. (പ്രശ്‌നങ്ങളില്‍ മുഴുകി സമയം കളയാതെ ധീരതയോടെ എക്ലാം അഭിമുഖീകരിച്ച് മുന്നോട്ടു നീങ്ങുക)
(ബാക്കി ഭാഗങ്ങള്‍ വായിക്കുക അടുത്ത വെള്ളിയാഴ്ച 12-11-20)
ശുഭം