വിശക്കുമ്പോൾ മാത്രമിനി,യൂണ് ഉറക്കം തൂക്കുമ്പോൾ മാത്രമിനി,യുറക്കം വിരഹത്തിനും സമാഗമത്തിനുമതീതമാം മഹാസംഭോഗവനികയിൽ മാത്രകൾ പാഴാക്കാതെ നിത്യതേ, ഞാൻ ഞാനല്ലാതെ നിന്നോടൊപ്പം നീയായി നീ മാത്രമായി വാഴും ചിരകാലം.
4
ഒക്കത്തുള്ളതിനെ വിട്ടി, ല്ലാ,യകലങ്ങളിലേക്കു കണ്ണും പൂട്ടിയൊരു ശരത്തെപ്പോൽ കുതിച്ചു പോയതാണെന്റെ ജീവിതപരാജയം. പരാജയത്തിലും ഒരു ജയ ജയനാമമുണ്ടെന്നു കണ്ടു പരയുടെ പാൽ നുകർന്നൊന്നുറങ്ങട്ടെ ഞാനിനി. ഉറങ്ങുമ്പോഴും നിന്റെ മടിത്തട്ടിലുണർന്നിരിക്കാൻ നിറുകയിൽ കൈവച്ചനുഗ്രഹിക്ക, നിത്യകന്യകേ, നീ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല