ഗാന്ധാരിയായ്
കുന്തിയായ്,
പാഞ്ചാലിയായ്,
ദമയന്തിയായ്,
നിറഞ്ഞാടീ
പലയരങ്ങിൽ
നിന്നോടൊത്തന്നു ഞാൻ..!
നിറകാഴ്ചയെ
ഇരുളിനാൽമൂടി
അന്ധതനടിച്ച ഗാന്ധാരി,
വീരശൂരപുത്രർക്കായ്
സ്വയംവരിച്ചപുരുഷന്റെ
മറയിൽ
പരപുരുഷരെപ്രാപിച്ച്
ഭതൃദു:ഖത്താൽ
പുത്രദു:ഖത്താൽ
നീറിദഹിച്ചവൾ കുന്തി.
പാണ്ഡവരഞ്ചുപേർക്കും
സഹധർമ്മിണിയെന്നാലും
ആറാമതൊരാളായി
കർണ്ണനെ മോഹിച്ചവൾ
പാഞ്ചാലി.
നളരാജപത്നി"ദമയന്തി"
ഇണപിരിയാത്ത
പ്രാവുകൾ,
'"കലി"ബാധിച്ച
നളനോടൊത്ത്
അലയേണ്ടിവന്നവൾ,
പിരിയേണ്ടിവന്നവൾ,
ആടിത്തിമിർത്ത
വേഷങ്ങളിലെനിക്കഷ്ടം
പ്രണയത്തിന്റെ,
കാമത്തിന്റെ,
വിരഹത്തിന്റെ
ദമയന്തി വേഷമായിരുന്നു..
കലിബാധിച്ച നളനായ് നീ
ഇളകിയാടുംവരെ...