സൗമ്യമായ പെരുമാറ്റത്തിനും ശാന്തമായ സ്വരത്തിനും പിന്നിൽ ഉത്പതിഷ്ണുവായ ചിന്തകൻ ഉണ്ടെന്ന് എ.സി. ജോർജിനെ കണ്ടാൽ തോന്നില്ല. എന്നാൽ എല്ലാ കാര്യങ്ങളിലും സ്വന്തമായ അഭിപ്രായം കൈമുതലായുള്ള ജോർജ് ചിന്തകളിലെ യുവത്വവും മാറ്റങ്ങൾക്കു വേണ്ടിയുള്ള പ്രസരിപ്പാർന്ന നിലപാടും കൊണ്ട് വ്യത്യസ്തനായി നിൽക്കുന്നു. സാമൂഹിക കാര്യങ്ങളിലും സഭാ കാര്യങ്ങളിലുമൊക്കെ ഈ നിലപാട് പ്രകടമായി കാണാം.
സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ മാത്രമല്ല സാഹിത്യരംഗത്തും തന്റേതായ സംഭാവനകളർപ്പിച്ച ബഹുമുഖ പ്രതിഭയാണ് ജോർജ്.
ഇന്ത്യൻ റെയിൽവേയുടെ കർണാടക ഡിവിഷൻ ജീവനക്കാരനും റെയിൽവേ മസ്ദൂർ യൂണിയൻ സെക്രട്ടറിയുമായിരുന്ന എ. സി. ജോർജ് 1975 അമേരിക്കയിലേക്ക് കുടിയേറി. 34 വർഷം ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിൽ, (വൈറ്റ് പ്ലെയിൻസ്) താമസിച്ചതിനു ശേഷം 11 വർഷം മുൻപ് ഹ്യൂസ്റ്റണിലേക്കു താമസം മാറ്റി. ഔദ്യോഗിക ജോലികളിൽ നിന്ന് റിട്ടയർ ചെയ്തെങ്കിലും സാമൂഹ്യ സാംസ്കാരിക സംഘടനകളിൽ അദ്ദേഹത്തിൻറെ സജീവസാന്നിധ്യം ഇപ്പോഴുമുണ്ട്.
ഇതാണ് ലഘുജീവചരിത്രം. 34 വർഷത്തെ ന്യൂയോർക് വാസത്തിനിടയിൽ എ. സി. ജോർജിൻറെ കയ്യൊപ്പ് പതിയാത്ത മേഖലകൾ വിരളമാണെന്ന് പറയാം.
ഇപ്പോൾ 76 വയസായി. തിരിഞ്ഞു നോക്കുമ്പോൾ ജീവിതം....
Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=260357_1AC%20George.pdf
magazine format