കവിത പൂക്കും മനസ്സായിരുന്നു,
കടലെടുത്തുപോയത്..!
പകുത്തുകൊടുത്ത കരളായിരുന്നു
ചേരാതെ പോയത്..!
അടർന്നുവീണ കണ്ണീരായിരുന്നു
നീരാവിയായുയർന്നു
മഴയായ്പെയ്തു
മണ്ണിലാഴ്ന്നത്..!
ഇനിയെന്തിനിവിടെ..?
കടൽപ്പുറ്റിലമരാനും
അലിഞ്ഞുതീരാനും ബാക്കിയായി..!
ഉടൽ ചൊരുക്കുന്നു,
ഉപ്പുകാറ്റേറ്റുലയുന്നു
നെഞ്ചകം പിടയുന്നു,
തിരികെ,വിളിക്കുമോ
കടൽപ്പക്ഷിയെന്നെ..!