തിരുവനന്തപുരം: മദ്രസയിലെ പുരസ്‌കാര വേദിയില്‍ അപമാനിതയായ പെണ്‍കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണന്ന് സുപ്രീകോടതിയിലെ കന്യാസ്ത്രീയായ അഭിഭാഷക ജെസി കുര്യന്‍. ഏതുമതത്തിന്റെ പേരിലായാലും പെണ്‍കുട്ടിയുടെ മനസ്സിനുണ്ടായ ആഘാതം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. സര്‍ക്കാറാണ് ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്ത് വരുന്നത് . അതിനാല്‍ കുട്ടിയുടെ മാനോവിഷമത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുത്തേ പറ്റൂ. പോലീസുകാരിയുടെ മൊബൈല്‍ മോഷ്ടിച്ചു എന്നു പറഞ്ഞ് മാനസിക പീഡനത്തിനിരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി പറഞ്ഞത് മാതൃകയായുണ്ട്. ഫോമയുടെ കേരള കണ്‍വന്‍ഷനില്‍ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജെസി കുര്യന്‍.
ഇത്തരം സംഭവങ്ങളും സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷസര്‍പ്പത്തെക്കൊണ്ട് കടിപ്പിച്ചു കൊല്ലുന്നതും ഒക്കെ ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് നടക്കുന്നത് എന്ന് മറക്കരുത്. സ്ത്രീധന പീഢനം ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. മദ്യപിച്ചെത്തുന്ന ഭര്‍ത്താക്കന്മാരുടെ മര്‍ദ്ദനം ഏല്‍ക്കുന്ന ഭാര്യമാരുടെ എണ്ണത്തിലും കേരളമാണ് ഒന്നാമത്- ജെസി കുര്യന്‍ പറഞ്ഞു.
കേരള കണ്‍വന്‍ഷന്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മന്ത്രി റോഷി അഗസ്റ്റിനും സ്‌ക്കോളര്‍ഷിപ്പ് വിതരണം മന്ത്രി വി ശിവന്‍ കുട്ടിയും ഉദ്ഘാടനം ചെയ്തു. എംഎല്‍എ മാരായ മോന്‍സ് ജോസഫ്, പി സി വിഷ്ണുനാഥ്, സംവിധായകന്‍ കെ മധു, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, വനിത കമ്മീഷന്‍ അംഗം ഇ എം രാധ, ചേംമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍, മാധ്യമ പ്രവര്‍ത്തകന്‍ പി ശ്രീകുമാര്‍, ഫോമ ഭാരവാഹികളായ അനിയന്‍ ജോര്‍ജ്ജ്,തോമസ് ടി ഉമ്മന്‍,ജോസ് മണക്കാട്ട്, ബിജു തോണിക്കടവില്‍, ജാസ്്മിന്‍ പരോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
see also
ഫോമാ സഞ്ചയിനി സ്‌കോളർഷിപ്പ് മന്ത്രി ശിവൻകുട്ടി വിതരണം ചെയ്‌തു
മാധ്യമ പ്രവർത്തകന് ഫോമയുടെ രണ്ട് ലക്ഷം നൽകി; അഭിവാദ്യമർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ.എമാർ
ഫോമാ കേരള കൺവൻഷൻ വേദിയിൽ നിന്ന്
കേരളം ഷവർമ്മയിൽ എത്തിയപ്പോൾ നാടൻ രുചികൾ പ്രവാസ ലോകത്ത്: മന്ത്രി കെ.എൻ. ബാലഗോപാൽ
ഫോമാ കേരളാ കൺവൻഷൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു (ചിത്രങ്ങൾ)