പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ഊർജിത നടപടികളുടെ ഭാഗമായി യു എസ് ഫെഡറൽ റിസർവ് മൂന്നാമതൊരിക്കൽ കൂടി പലിശ നിരക്ക് കൂട്ടി. ഫെഡ് റിസേർവ് ചെയർമാൻ ജെറോം പവൽ ഇക്കുറി പ്രഖ്യാപിച്ചത് 0.75% വർധനയാണ്. എത്തി നിൽക്കുന്ന നിരക്ക് 3.25%.
സമ്പദ് വ്യവസ്ഥയെ ഈ നടപടി മാന്ദ്യത്തിലേക്കും എന്ന ആശങ്ക നിലനിൽക്കെ പവൽ പറഞ്ഞു: "പണപ്പെരുപ്പം നമ്മൾ നിയന്ത്രിച്ചേ തീരൂ. ഇത്രയും വേദന ഇല്ലാതെ അത് ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്നെനിക്കു ആഗ്രഹമുണ്ട്. പക്ഷെ വേറെ വഴിയില്ല.
"ഈ ജോലി പൂർത്തിയാവും വരെ ഊർജിതമായി തന്നെ പ്രവർത്തിക്കേണ്ടതുണ്ട്."
ഈ വർഷം തന്നെ വീണ്ടും വർധന ഉണ്ടാവുമെന്നാണ് സൂചന.
യു എസ് വിപണിയിൽ ഓഹരികൾ പലതും വീണു. ജപ്പാനും ഇംഗ്ലണ്ടും ഇന്നു പലിശ നിരക്ക് വർധന പ്രഖ്യാപിക്കാനുണ്ട്.
US Fed hikes interest rates a third time