അരിസോണ: ഞായറാഴ്ച അരിസോണയില്‍ കാറപകടത്തില്‍ മാതാപിതാക്കളും രണ്ടു പുത്രന്മാരും കൊല്ലപ്പെട്ടു. അവരുടെ കാറില്‍ ഒരുസെമി ട്രക്ക് വന്നിടിച്ചു തീപിടിക്കുകയായിരുന്നു. കത്തിക്കരിഞ്ഞ മ്രുതദേഹങ്ങൾ തിരിചറിയാന്‍ കഴിയാത്ത വിധമായി.
വിജയലക്ഷ്മി ഗോപാല്‍, ഭര്‍ത്താവ് നാഗരാജന്‍, മക്കളായ അതിഷ് നാഗരാജന്‍, 24, ദിനേഷ് നാഗരാജന്‍, 23, എന്നിവരാണ് കൊല്ലപ്പെട്ടത്. അരിസോണയിലെ ലൂസിഡ് മോട്ടോഴ്‌സില്‍ ഗ്ലൊബല്‍ സപ്ലൈ മാനേജര്‍ ആയിരുന്നു അതിഷ് നാഗരാജന്‍. ഇളയ സഹോദരന്‍ അ.അര്‍.സി.എക്‌സ് എന്ന കമ്പനിയില്‍ സെയില്‍സ് മാനേജര്‍ ആയിരുന്നു.
അതിഷ് ആയിരുന്നു നിസാന്‍ സെണ്ട്ര കാര്‍ ഓടിച്ചിരുന്നത്.
പിറകെ കിട്ടാതെ ട്രക്ക് സ്റ്റോപ്പ് സൈന്‍ ചാടി കാറില്‍ ഇടിക്കുകയായിരുന്നു. ഇരുവാഹനവും കരണം മറിഞ്ഞു തീപിടിച്ചു. ട്രക്ക് കാറിന്റെ മുകളിലായി താഴെ കുഴിയില്‍ വീണു. ട്രക് ഡ്രൈവർ പരുക്കില്ലാതെ രക്ഷപ്പെട്ടു.
ഇന്ത്യന്‍ അസോസിയെഷന്‍ ഒഫ് ഫിനിക്‌സും തെലുഗു അസോസിയെഷനും സംസ്കാരത്തിന് നാട്ടില്‍ നിന്നു ബന്ധുക്കളെ പ്രതീക്ഷിക്കുന്നു.