Image

ഒരു നല്ല ശ്രോതാവ് (വിചാരധാര : പുഷ്പമ്മ ചാണ്ടി )

Published on 02 October, 2022
ഒരു നല്ല ശ്രോതാവ് (വിചാരധാര : പുഷ്പമ്മ ചാണ്ടി )

ഒരു നല്ല ശ്രോതാവാണോ നിങ്ങൾ ...? 
ഒരാളെ കേൾക്കുമ്പോൾ
അയാൾ പറയുന്നത് ആത്മാർത്ഥതയോടെ കേൾക്കുന്നതിൽ
കൂടുതലൊരു പരിഗണന അയാൾക്കു കൊടുക്കുവാനില്ലായെന്നുളളതാണ് വാസ്തവം.. മനുഷ്യത്വത്തിന്റെ ഒന്നാം പാഠമാണത്..
ഒരു നല്ല  കേൾവിക്കാരന് മറ്റുള്ളവരെ കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നു.. അതുവഴി അവരോടു  സഹാനുഭൂതി കാണിക്കാനും സാധിക്കുന്നു.
ഒരു നല്ല ശ്രോതാവാണു നമ്മളെങ്കിൽ,നമ്മുടെ ദൈനംദിന ജീവിതം  കൂടുതൽ അർത്ഥവത്തായ ബന്ധങ്ങളിലേക്കു കൊണ്ടുപോകാൻ നമുക്കു സാധിക്കും.

ഇന്നത്തെക്കാലത്ത് ആർക്കും ആരും പറയുന്നത് ക്ഷമയോടെ കേൾക്കാൻ സമയമില്ല. 
നമ്മുടെ കുട്ടികൾ, മാതാപിതാക്കൾ, ജീവിതപങ്കാളി, കൂട്ടുകാർ ഇവരൊക്കെ നമ്മളോട് പറയുന്നത് എന്തുമാകട്ടെ, എത്ര ശ്രദ്ധയോടെ സമയം കൊടുത്തു നമ്മളതിനു കാതോർക്കാറുണ്ട്.. ? 
"ഞാൻ പറ​യു​ന്നതു നിങ്ങൾ കേൾക്കു​ന്നില്ല:
ഞാൻ പറയുന്നതാരും ശ്രദ്ധിക്കുന്നില്ല:
എനിക്ക് പറയാനുള്ളത് കേൾക്കാൻ ആർക്കുമിവിടെ സമയമില്ല :"
നമ്മൾ ദിനംപ്രതി കേൾക്കുന്ന പരാതിയാണ് .

മനസ്സിലുളളതു  പറഞ്ഞു കഴിയുമ്പോൾ പറയുന്നയാളിനൊരാശ്വാസവും സമാധാനവുമാണ്. എല്ലാത്തിനുമുളള ഉത്തരം നമ്മൾ കണ്ടെത്തിക്കൊടുക്കണമെന്നല്ല അവർ പറയുന്നത്. അവരുടെ മനസ്സിന്റെ ഭാരം ഒന്നിറക്കിവെക്കാൻ 
മാത്രമായിരിക്കും..

പ്രായമായ മാതാപിതാക്കൾ, ചിലപ്പോൾ  നിങ്ങളുടെ കുട്ടിക്കാലത്തെ ഒരു സംഭവമാകാം, അല്ലെങ്കിൽ ഒരു പഴയ സുഹൃത്തിനെ അവിചാരിതമായി കണ്ട കാര്യമാകാം, അതിനു ചിലപ്പോൾ നിങ്ങളുടെ ജീവിതത്തിൽ ഒരു പ്രസക്തിയുമുണ്ടാവില്ല, എന്നാലുമത് ശ്രദ്ധയോടെ  കേട്ടിരിക്കുമ്പോൾ അവർക്കുണ്ടാവുന്ന സന്തോഷം എത്ര വലുതാണെന്നോ. !.

മക്കൾ, അവരുടെ സ്കൂളിൽവച്ച് അവർക്കുണ്ടായ  ചെറിയ സന്തോഷങ്ങളും ചെറിയ വിഷമങ്ങളും മാതാപിതാക്കളോടു വന്നു പറയുമ്പോൾ അവയ്ക്ക് കാതോർത്തില്ലെങ്കിൽ അവർ പിന്നീട്  ഒരു വിശേഷവും വീട്ടിൽവന്നു പറയാതെയാകും, 

മിക്ക സ്ത്രീകളും അവരുടെ പങ്കാളിയോട് 
സംസാരിക്കാൻ, ആശയവിനിമയം നടത്താൻ, കളിതമാശകൾ പറഞ്ഞു ചിരിച്ചു സന്തോഷിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും.. പങ്കാളിക്ക് അതൊന്നുമത്ര താല്പര്യമല്ലെങ്കിൽ
അവരുടെ വാക്കുകള്‍ക്ക് കാതുകൊടുക്കുന്നവരോട് 
അവർക്ക് സൗഹൃദവും അടുപ്പവും തോന്നിപ്പോയേക്കാം.. . 
സംസാരിക്കുന്നത് ചിലപ്പോൾ  നിസ്സാര കാര്യമാണെന്ന് നിങ്ങൾ കരുതിയാലും, അത് കേൾക്കാൻ ഒരാളുണ്ടെന്നുളളതൊരു സന്തോഷമല്ലേ.? 
തിരിച്ചും തന്റെ ദൈനംദിന കാര്യങ്ങൾ ഭാര്യയുമായി പങ്കുവെയ്ക്കുമ്പോൾ, "അയ്യോ നൂറു പണികിടക്കുന്നു , ഇതൊക്കെ ദിവസവും നടക്കുന്ന കാര്യങ്ങളല്ലേ...ഇതിലെന്തായിത്ര പറയാനുളളത് എന്നൊക്കെ അങ്ങോട്ടു ചോദിച്ചാലോ.. ?

ഒരു ഡോക്ടറെ കാണാൻ പോയാൽ  അയാൾ നമ്മൾ പറയുന്നതു ശ്രദ്ധാപൂർവ്വം കേൾക്കുന്നില്ലായെന്ന തോന്നലുണ്ടായാൽ, മരുന്ന് എഴുതിത്തന്നാലും തന്റെ രോഗവിവരം കേൾക്കാതെ എന്തോ കുറിച്ചുതന്ന പ്രതീതിയുളവാകും..

വല്ലാത്ത ഡിപ്രഷൻ തോന്നുന്ന ദിവസങ്ങളിൽ, അതെന്തു കാരണം കൊണ്ടുമാകട്ടെ, അടുത്ത സുഹൃത്തിനെ വിളിച്ചു കുറച്ചു സമയം സംസാരിച്ചു കഴിയുമ്പോൾ മനസ്സിനൊരു ലാഘവം കട്ടാറില്ലേ ..? 
ആത്മഹത്യ ചെയ്യാനൊരുമ്പെട്ടു നിൽക്കുന്നയൊരാൾക്ക്, ആരോടെങ്കിലും മനസ്സു
തുറന്നൊന്നു സംസാരിക്കാനുളള അവസരമുണ്ടായാൽ ആത്മഹത്യിൽനിന്നും പിന്മാറാനുളള സാധ്യതയേറെയാണ്.

ഒരു സംഭാഷണത്തിൽ
ഏർപ്പെട്ടിരിക്കുമ്പോൾ, നാം സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ 
സമയം മറ്റേയാളെ കേൾക്കുവാൻ ശ്രമിക്കണം.
അയാൾ പറഞ്ഞു തീരുന്നതുവരെ നമ്മൾ ഇടയ്ക്കു കയറി പറയാതിരിക്കുന്നതാണു നല്ലത്.  അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അതിനെന്താണ് താൻ ഉത്തരം നൽകേണ്ടത് 
എന്നതിനെപ്പറ്റി ചിന്തിക്കാതെ, പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കാൻ ശ്രമിക്കുക, അത് വഴി അവരുടെ 
ചിന്തകളുമായി താതാത്മ്യം പ്രാപിക്കാൻ സാധിക്കും .
നേരിട്ടൊരാൾ നമ്മളോട് സംസാരിക്കുമ്പോൾ ഫോണിൽ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയും
ടിവിയിലിൽ കണ്ണുനട്ടിരിക്കുകയുമൊക്കെ ചെയ്യുമ്പോൾ
അവർ പറയുന്നത് നമ്മൾ കേൾക്കുന്നില്ല,ശ്രദ്ധിക്കുന്നില്ലായെന്ന തോന്നൽ അവരിലുണ്ടാക്കും.

A GOOD LISTENER - PUSHPAMMA CHANDY

Join WhatsApp News
ദൈവം സൃഷിടിക്കാത്ത മനുഷർ: 2022-10-07 01:11:19
ദൈവം സൃഷിടിക്കാത്ത മനുഷർ: ദൈവം സ്വന്തം സാദിർശ്യത്തിൽ മനുഷരെ സൃഷ്ട്ടിച്ചു, ദൈവം ആണും പെണ്ണുമായി അവരെ സൃഷ്ട്ടിച്ചു, ദൈവം മനുഷരെ സൃഷ്ട്ടിച്ചു അവർക്കു ആദം എന്ന് പേരിട്ടു, നിലത്തെ പൊടിയിൽനിന്നും മനുഷരെ സൃഷ്ട്ടിച്ചു, മൂക്കിൽ ഊതി, പുരുഷൻറ്റെ വാരിയെല്ല് ഒടിച്ചു സ്ത്രീയെ സൃഷ്ട്ടിച്ചു, ദൈവത്തിൻറ്റെ പുത്രൻമാർ സുന്ദരിമാരായ മനുഷ സ്ത്രീകളുമായി ഇണചേർന്നു അനേകം ദൈവ പുത്രന്മാർ [മല്ലൻമ്മാർ] ഭൂമിയിൽ ജനിച്ചു എന്നിങ്ങനെ അനേകം സൃഷ്ട്ടി കഥകൾ ഉല്പത്തിയുടെ തുടക്കത്തിൽ കാണാം. ഇതൊക്കെ വിശ്വാസികൾക്ക്‌ വേണ്ടി എഴുതിയത്. എന്നാൽ സൃഷ്ട്ടി കഥകൾ വായിച്ചു കഴിഞ്ഞാൽ അൽപ്പം സത്യം കൂടി എഴുതിയിട്ടുണ്ട്. അത് വിശ്വാസി കാണില്ല. അത് ഇപ്രകാരമാണ്. കായേൻ ഹാബേലിനെ കൊന്നതിനുശേഷം വെറും മൂന്നു പേർ മാത്രമേ ഇ ഭൂമിയിൽ ഉണ്ടായിരിക്കാൻ സാദ്ധ്യതയുള്ളൂ; അതായത് ആദം, ഹൗവ്വ, കായേൻ. എന്നാൽ ഇ ദൈവം തന്നെ അംഗീകരിക്കുന്നു ദൈവം സൃഷ്ടിക്കാത്ത മനുഷർ ഇ ഭൂമിയിൽ ഉണ്ടായിരുന്നു എന്ന്. കായിനെ മറ്റാരും കൊല്ലാതിരിക്കാൻ ദൈവം തന്നെ കായീൻറ്റെ പുറത്തു ഒരു അടയാളം കൊടുക്കുന്നു, കായേൻ നോദ് ദേശത്തുചെന്ന് ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നു, ഒരു പട്ടണവും പണിയുന്നു. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലം ആണല്ലോ പട്ടണം. ഇ ഭാഗം കൂടി വിശ്വാസികൾ വായിച്ചാൽ ദൈവം ഊതിയും കുഴച്ചും അല്ല സാധാരണ മനുഷരെ സൃഷ്ട്ടിച്ചത് എന്ന് മനസിലാക്കാം. Ref : ഉൽപ്പത്തി പുസ്തകം. A ] 1:26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. 27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ബി] 2:7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു. 8 അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി. സി] 2 :18 അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു. 19 യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; 20 മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല. 21 ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു. 22 യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു. 23 അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു. D] 4:14 ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാൻ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും എന്നു പറഞ്ഞു. 15 യഹോവ അവനോടു: അതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാൽ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു. 16 അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽ നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാർത്തു. 17 കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവൻ ഒരു പട്ടണം പണിതു, ഹാനോൿ എന്നു തന്റെ മകന്റെ പേരിട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക