Image

ബ്രിട്ടനിലെ സോഷ്യല്‍ മീഡിയ ആസ്വാദന സംസ്‌കാരം (കാരൂര്‍ സോമന്‍)

Published on 04 January, 2023
ബ്രിട്ടനിലെ സോഷ്യല്‍ മീഡിയ ആസ്വാദന സംസ്‌കാരം (കാരൂര്‍ സോമന്‍)

എല്ലാ രാജ്യങ്ങള്‍ക്കും വിഭിന്ന വിശ്വാസ സാംസ്‌കാരികധാരകളുണ്ട്. സാധാരണ ചരിത്രാന്വേഷികളുടെ കര്‍ത്തവ്യം സത്യങ്ങളെ കണ്ടെത്തുകയാണ്. ഈ അടുത്ത കാലത്ത് യൂ ക്കെ യില്‍ വന്നിട്ടുള്ള ചില സുശീല ന്മാര്‍, ശീലാവതിമാര്‍ ഒരു സമ്പന്ന രാജ്യത്തെ യൂ ട്യുബ് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ അപഗ്രഥിക്കുന്നത് കേട്ടാല്‍ ഇവര്‍ ഇന്ത്യയില്‍ നിന്ന് എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് ചോദിച്ചുപോകും. ഒരു രാജ്യത്തിന്റെ ഭൂമി ശാസ്ത്രം എന്തെന്നറിയാതെ എന്തൊരു തള്ളാണ് നിത്യവും നടത്തുന്നത്. അതിന് തുള്ളാന്‍ സ്തുതിപാഠകര്‍. ആരെപ്പറ്റിയും എന്തിനെപ്പറ്റിയും എന്തും തള്ളുന്നവര്‍ തടുക്കാവുന്നതേ കൊടുക്കാവൂ. അധികാരത്തില്‍ വരുന്നവര്‍ അഹംങ്കാരികള്‍ ആകുന്നതുപോലെ സ്വന്തം വീടും നാടും കാക്കാന്‍ കൊള്ളാത്തവര്‍ പരദേശത്തു് വന്നിട്ട് അല്ലെങ്കില്‍ തന്റെ മന്ത് മണ്ണിലൊളിപ്പിച്ചു് അന്യന്റെ കാലിലെ നീര് കണ്ടു ചിരിക്കുന്നവരെ പോലെ യാതൊരു തത്വദീക്ഷയുമില്ലാതെ പാണന്മാരെപോലെ സോഷ്യല്‍ മീഡിയയില്‍ എന്തൊക്കെയോ പാടി നട ക്കുന്നു.  യൂ കെ യില്‍ അന്തസ്സായി ജീവിക്കുന്ന മലയാളികളെ അവഹേളിക്കുന്നതിന് തുല്യമാണത്. അവര്‍ ഇവിടെ വന്ന നാളുകളില്‍ ഹൃദയവ്യഥകളെല്ലാം ഒരു യോദ്ധാവിനെപോലെ മനസ്സിലേറ്റി വസന്തം വിരിയിച്ചവ രാണ്. വിദേശ രാജ്യങ്ങളില്‍ വന്നിട്ടും അസൂയ, പരദൂഷണം മലയാളികളില്‍ അര്‍ബുദം പോലെ വളരുന്നു.  ഇവര്‍ തള്ളിവിടുന്ന വരട്ടുവാദങ്ങള്‍ മലീമസമാണ്. ഈ കൂട്ടരുടെ വ്യക്തിത്വം സോഷ്യല്‍ മീഡിയ കൊള്ളയടിച്ചി രിക്കുകയല്ലേ?
    
ഇപ്പോള്‍ ഒരു കൂട്ടര്‍ ചോദിക്കും തീയില്ലാതെ പുകയുണ്ടാകുമോ? ഈ കൂട്ടരോടെ പറയാനുള്ളത് തീയും നുണയും സോഷ്യല്‍ മീഡിയയില്‍ ചിലവാകും.  തീയില്‍ മുളച്ചത് വെയിലത്തു് വാടില്ല.  മറ്റുള്ളവരില്‍ ആശങ്ക പരത്തി തീകൊണ്ട് അമ്മാനമാടരുത്. തീ കായുന്നവന്‍ അല്പം പുക പൊറുക്കണം. ഒരു രാജ്യത്തു് പുതിയതായി വരുന്നവര്‍ പലവിധ പ്രയാസങ്ങള്‍ നേരിടാറുണ്ട്.അതിനെ വിവാദമാക്കുന്നതും സോഷ്യല്‍ മീഡി യയില്‍ എണ്ണം കൂട്ടി ആഘോഷമാക്കി കാശുണ്ടാക്കുന്നതും മനംമയക്കുന്ന പരസ്യങ്ങള്‍ക്ക് തുല്യമാണ്. വായില്‍ തേനും അകത്തു വിഷവുമായി ജീവിക്കുന്ന ഈ കൂട്ടരാണ് വായില്‍ വരുന്നത് കോതയ്ക്കു പാട്ട് എന്ന വിധ ത്തില്‍ വാരിക്കോരി വിളമ്പുന്നത്. ഈ അടുത്ത കാലത്തു് നടത്തിയ ചില തള്ളുകള്‍  'യൂ കെ യില്‍ ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു. മലയാളി നേഴ്‌സസ് ആശങ്കയില്‍, വീടുകള്‍ക്ക് വിലകൂടുന്നു. സാധ നങ്ങള്‍ക്ക് വില കൂടുതല്‍, യൂ കെ തകര്‍ച്ചയുടെ വക്കില്‍' ഇങ്ങനെ ആശങ്ക പരത്തുന്ന വാര്‍ത്തകളാണ് പെരുപ്പിച്ചു് കാണിക്കുന്നത്. ഈ കോവിഡ് കാലങ്ങളില്‍ എവിടെയാണ് പ്രശ്‌നങ്ങള്‍ ഇല്ലാത്തത്? ഇവരുടെ ഗൂഢലക്ഷ്യം സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ നടത്തി എണ്ണം കൂട്ടുകയാണ്. ഇത്രത്തോളം തര്‍ക്കി ക്കാന്‍ ഇതിലൊക്കെ എന്തിരിക്കുന്നു? ഇങ്ങനെ കാശുണ്ടാക്കുന്ന ധാരാളം കടലാസ് പുലികള്‍ യൂ ട്യൂബ്, ഫേസ് ബുക്കുമായിരിക്കുന്നത് വിവേകികള്‍ക്കറിയാം. ജന്മനാട്ടില്‍ ഹൃദയത്തിന് തീപിടിച്ചവരാണ് പരദേശിക ളായി മാറി ചില കപട മലയാളികളെപോലെ പരദൂഷണം പരത്തുന്നത്. ജീവിതത്തിനും വിശപ്പിനുമിടയില്‍ വസന്തം മാത്രമല്ല വരള്‍ച്ചയുണ്ടാകുക സ്വാഭാവികം. ജീവിതത്തില്‍ ഗുരുതരമായ പൊള്ളലേറ്റവര്‍ക്ക് ആശ്വാസ മായി വരുന്ന, തണല്‍ തന്ന് പോറ്റിവളര്‍ത്തുന്ന രാജ്യങ്ങളെ അപമാനിക്കരുത്.ഇന്ത്യയില്‍ കാണുന്നതുപോലുള്ള തിളച്ചുപൊന്തുന്ന ജാതിമത രാഷ്ട്രീയ ജീര്‍ണ്ണതകള്‍, അനീതി, അസമത്വം, അഴിമതി യൂ.കെ.യില്‍ ഇല്ല. അവിടെ പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കാന്‍ കരുത്തുള്ള ഭരണ സംവിധാനങ്ങളുണ്ട്. അത് അവിടുത്തെ ഓരോ പൗരനു മറിയാം. ചിലത് സൂചിപ്പിക്കാം.
    
യൂ.കെ പൗരത്വമുള്ള ഒരു വ്യക്തി ധാരാളം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മറ്റ് രാജ്യങ്ങളെക്കാള്‍ നേടു ന്നുണ്ട്. ഏത് രംഗമെടുത്താലും അവരുടെ ശോഭ പരത്തുന്നതാണ്. ഇന്ത്യയിലേതുപോലെ കുറ്റവാളികളെ രക്ഷപെടുത്താന്‍ രാഷ്ട്രീയ ഇടപെടലുകളില്ല. പൊലീസ് ഇന്ത്യയിലേതുപോലെ രാഷ്ട്രീയ നിറം നോക്കി കുറ്റ പത്രം തയ്യാറാക്കില്ല. ജാതിമതം നോക്കി അവിടെ ആരെയും നിയമസഭകളിലേക്ക് തെരെഞ്ഞെടുക്കാറില്ല.  ഒരു ഡയബെറ്റിക് രോഗിയെടുത്താല്‍ ഇന്‍സുലിനടക്കമുള്ള എല്ലാം മരുന്നുകളും ആ വ്യക്തിയുടെ വീട്ടിലെ ത്തിക്കുന്നു. രോഗികളെ വീടുകളില്‍ ശുശ്രൂഷിക്കുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ ആംബുലന്‍സ്, പൊലീസ് വീടുകളിലെത്തുന്നു ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ധാരാളം ആനുകൂല്യങ്ങള്‍, സംരക്ഷണം ഇവിടുത്തെ പൗരന്മാര്‍ക്ക് ലഭിക്കുന്നു. അതുപോലെ  ആരോഗ്യവകുപ്പ്  (ചഒട) ഏത് രോഗത്തിനും വലിയ ശസ്ത്രക്രിയകള്‍ എല്ലാം സര്‍ക്കാര്‍  ഏറ്റെടുക്കുന്നു. ഇപ്പോള്‍ പുറത്തുവരുന്ന പരാതി ഒരു രോഗി ആഴ്ചകള്‍ കാത്തിരിക്കണം അവരുടെ ജി.പി/ഡോക്ടറിനെ കാണാന്‍. രോഗം കഠിനമെങ്കില്‍ അത്യാഹിത വകുപ്പില്‍ കാണിക്കാനാണ് നിര്‍ദ്ദേശം. ഇന്ത്യയിലേതുപോലെ ഡോക്ടര്‍, പോലീസ്, സര്‍ക്കാര്‍ ഓഫീസുകളില്‍ കൈക്കൂലി കൊടുക്കേണ്ട തില്ല.  പതിനെട്ട് വയസ്സുവരെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം, രോഗങ്ങള്‍  വന്നാല്‍ ചികിത്സ, ഗതാഗതം സൗജന്യം.  ഉപരി പഠനങ്ങള്‍ക്ക് ബാങ്കുകള്‍ എന്ത് തുക കൊടുക്കാനും തയ്യാര്‍. കേരളത്തിലേതുപോലെ വീടും പുരയി ടവും പണയം വെക്കേണ്ട ബാങ്കിന് അന്യായ പലിശയും കൊടുക്കേണ്ടതില്ല. കുട്ടികള്‍ക്ക് ജോലി ലഭിച്ചു കഴിഞ്ഞാല്‍ തുച്ഛമായ ഒരു തുക തിരികെയടച്ചാല്‍ മതി. പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ക്ക് എത്രവേണമെ ങ്കിലും പഠിക്കാം. അറുപത് വയസ്സിന് മുകളിലുള്ളവരും പഠിക്കുന്നുണ്ട്. പഠനം കഴിഞ്ഞിട്ടുള്ള തൊഴില്‍ രഹിതര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനമായ ജോബ് സെന്റര്‍ വഴി എല്ലാം ആഴ്ചകളിലും ഭക്ഷണത്തിനും വീട് വാടക യ്ക്കും നല്ലൊരു തുക നല്‍കും. അത് കൊടുക്കാതിരിക്കാന്‍ ജോബ് സെന്റര്‍ തന്നെ അവര്‍ക്ക് തൊഴില്‍ ഒരുക്കികൊടുക്കുകയും ചെയ്യും. മുന്‍പ് അവര്‍ക്ക് വസ്ത്രത്തിനും ഷൂ വാങ്ങാനും പണം കൊടുത്തിരുന്നു. തൊഴിലില്‍ നിന്ന് വിരമിച്ചവര്‍ക്ക് എല്ലാ ആഴ്ചയും നല്ല തുക കിട്ടുന്നു. പെന്‍ഷന്‍ തുക ലഭിക്കുന്നത് ഓരോരുത്തര്‍ ചെയ്തിട്ടുള്ള ജോലിയുടെ കാലയളവ്, ശമ്പളം നോക്കിയാണ്. രണ്ട് പെന്‍ഷന്‍ വാങ്ങുന്നവരു മുണ്ട്. ഇരുപത് വര്‍ഷങ്ങള്‍ ജോലി ചെയ്തിട്ടുള്ള ഒരു വ്യക്തിക്ക് എല്ലാം മാസവും ലഭിക്കുന്നത് മുപ്പത്തിയയ്യാ യിരം രൂപ. ഇതില്‍ ഏറ്റക്കുറവുകളുണ്ടാകാം. ജനിച്ചുവളര്‍ന്ന കേരളത്തില്‍ ഒരു പൗരന് ലഭിക്കുന്നത് ആയി രത്തി അറുന്നൂറു രൂപ. ലണ്ടനില്‍ പെന്‍ഷന്‍ വാങ്ങുന്ന ഒരു വ്യക്തിക്ക് എങ്ങോട്ട് പോകാനും ഗതാഗതം സൗജന്യമാണ്. അങ്ങനെ പലവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു.  ഒരു നഴ്‌സ് മൂന്ന് ലക്ഷത്തിലധികം ശമ്പളം വാങ്ങുന്നവരാണ്. മൂന്ന് ദിവസം പന്ത്രണ്ട് മണിക്കൂര്‍ ജോലി. ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങളെപോലെ അവരെക്കൊണ്ട് എല്ലാം ജോലികളും ചെയ്യിക്കുന്നില്ല. മാന്യമായ തൊഴില്‍ രംഗം. നഴ്‌സ് മാത്രമല്ല ഇതര രംഗങ്ങളിലുള്ള തൊഴി ലാളികളും ഇതില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നുണ്ട്. 
    
കേരളത്തില്‍ നിന്ന് ധാരാളം കുട്ടികള്‍ പഠിക്കാനായി വരുന്നു. അവരില്‍ നിന്ന് ഏജന്റന്മാര്‍ വന്‍തുക ഈടാക്കുന്നു. ഇന്ത്യയിലേതുപോലെ കൈക്കൂലി, പിന്‍വാതില്‍ നിയമനം, കോഴകൊടുത്തു പഠിക്കുന്ന പാഠ്യ പദ്ധതികളൊന്നും യൂ.കെ യില്‍ ഇല്ല. മിക്ക കുട്ടികളും ഓണ്‍ലൈന്‍ വഴിയാണ് അഡ്മിഷന്‍ എടുക്കുന്നത്.  ഓരോ ആഴ്ചയും അവര്‍ക്ക്  ഇരുപത് മണിക്കൂര്‍ ജോലി ചെയ്യാം. ജോലി ലഭിക്കില്ലെങ്കില്‍ കയ്യില്‍ നിന്ന് എടുക്കണം. അതിന് മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ചിലര്‍ പരാതി പറയുന്നത് ശമ്പളത്തില്‍ നിന്ന് നല്ലൊരു തുക നികുതിപ്പണമായി നല്‍കണം. ഈ കൂട്ടര്‍ മനസ്സിലാക്കേണ്ടത് വാര്‍ദ്ധക്യ പെന്‍ഷന്‍, ആരോഗ്യ രംഗം, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം  തുടങ്ങി എല്ലാം  രംഗങ്ങളിലും  ശക്തമായ നിലപാടുകളുള്ള ഒരു രാജ്യമാണ് ബ്രിട്ടന്‍. ആരെയും ചൂഷണം ചെയ്യുന്നില്ല. ഇന്ത്യക്കാരനെ  പല പേരുകളില്‍,വിശ്വാസങ്ങളില്‍  സമര്‍ഥമായി അധികാരികള്‍ കബളിപ്പിക്കുന്നത് സാധാരണ ജനങ്ങള്‍ മനസ്സിലാക്കുന്നില്ല.  ഇന്ന് സോഷ്യല്‍ മീഡിയയില്‍ ആരെയും വിറ്റു കാശാക്കാന്‍ ഒരു ഉല്‍പന്നം ആവശ്യമാണ്. അത് വ്യക്തികളില്‍ നിന്ന് രാജ്യത്തി ലേക്ക് കടന്നിരിക്കുന്നു. ബ്രിട്ടനെപ്പറ്റി എന്ത് കോമാളിത്തരവും വിളമ്പി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍  അതൊക്കെ ഉള്ളിത്തൊലിച്ചതു പോലെയാണ്.   
    
ലോകമെങ്ങും ശാസ്ത്ര സാഹിത്യ സാംസ്‌കാരിക വിദ്യാഭ്യാസ സാങ്കേതിക വ്യവസായ മേഖലകളില്‍ അതുല്യ സംഭാവനകള്‍ നല്‍കിയിട്ടുള്ള, മലയാളികള്‍ ജാതിമത രാഷ്ട്രീയ വൈരമില്ലതെ ശാന്തമായി  ജീവിക്കുന്ന ഒരു രാജ്യത്തെപ്പറ്റി സാമൂഹ്യബോധമില്ലാതെ അന്തസ്സാരശൂന്യമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചാല്‍ ദേശീയബോധ മുള്ള യൂ.കെ.പൗരന്മാര്‍ അത് കണ്ടിരിക്കില്ല. കണ്ടതിനും കേട്ടതിനുമൊക്കെ നിര്‍വചനങ്ങള്‍ കൊടുക്കുന്നവര്‍ ചെയ്യേണ്ടത് എവിടെയാണോ വീഴ്ചയുള്ളത് അത് വാണരുളുന്നവരുടെ ശ്രദ്ധയില്‍പെടുത്തുക.  അല്ലാതെ  മലയാളത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ഈ തള്ള്, വിനോദ വീഡിയോകള്‍ ഇംഗ്ലീഷ്‌കാര്‍ക്ക് അറിയി ല്ലല്ലോ. ആകാശത്തിലൂടെ അരിച്ചരിച്ചു നീങ്ങുന്ന മേഘങ്ങളെപോലെ മനുഷ്യരുടെ നന്മകള്‍ കാണാതെ തിന്മ കള്‍ മാത്രം അരിച്ചെടുക്കുന്ന സോഷ്യല്‍ മീഡിയ ആസ്വാദന സംസ്‌കാരം അറിവുള്ളവര്‍ സഹര്‍ഷം സ്വീകരിക്കി ല്ലെന്നോര്‍ക്കുക. എന്നും  മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത സമ്പന്നമായ പാരമ്പര്യമുള്ള രാജ്യത്തെ പഠിക്കുക. എന്നിട്ട് പഠിപ്പിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക