Image

ലോക മലയാളി മണ്ടന്‍ (മിനി കഥ: കാരൂര്‍ സോമന്‍)

Published on 15 January, 2023
ലോക മലയാളി മണ്ടന്‍ (മിനി കഥ: കാരൂര്‍ സോമന്‍)

നേരം പുലര്‍ന്നു. കൂട്ടിലെ നായ് കൂടിളക്കി കുരച്ചു. നായുടെ ഉച്ചത്തിലുള്ള കുര കേട്ട് കതക് തുറന്ന മനോജ് കണ്ടത് അതിവേഗം പാഞ്ഞുപോകുന്ന പത്ര വിതരണക്കാരനെയാണ്. പൂമുഖത്തെ കസേരയി ലിരുന്ന് പത്ര വായന തുടങ്ങി. പെട്ടെന്ന് കണ്ണുകളുടെ തിളക്കം മങ്ങി. മുഖത്തു് വിഷാദം തളം കെട്ടി. മനസ്സ് നീറിനീറി പുകഞ്ഞു. ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. ശ്വാസം നിലച്ചതുപോലെ തോന്നി. ജീവിതം പണയപ്പെടുത്തി യാണ് സ്ഥലത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ 'ഗ്ലോബല്‍ ഫൈനാന്‍സ്' സ്ഥാപനത്തില്‍ ഇരുപത്തിയഞ്ചു് ലക്ഷങ്ങള്‍ നിക്ഷേപിച്ചത്. ലക്ഷങ്ങള്‍ നിക്ഷേപം നടത്തിയവരുടെ പണവുമായി ധനകാര്യ ഉടമ രവീന്ദ്രന്‍ രാജേഷ് മുങ്ങിയിരിക്കുന്നു. നീണ്ട ആഴ്ചകളായി സ്ഥാപനം തുറക്കുന്നില്ല. സ്ഥാപനത്തിന് മുന്നില്‍ പണമടച്ച വരുടെ പ്രതിഷേധങ്ങള്‍.  
    
രവീന്ദ്രന്‍ കണ്ണട ഒന്നുകൂടി ഉറപ്പിച്ചു നിര്‍ത്തി വായന തുടര്‍ന്നു. പത്രം കയ്യിലിരുന്ന് വിറച്ചു. മുഖം വിളറിവെളുത്തു. മന്ത്രിമാരും, സിനിമാ നടി നടന്മാരും പങ്കെടുത്ത  ഉദ്ഘാടന ചടങ്ങ് ഒരാഘോഷമായിരിന്നു.    രവീന്ദ്രന്‍ ഈ നാടിന് അഭിമാനമെന്നും നേരുള്ളവനെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് ചടങ്ങില്‍ പങ്കെടുത്തവ രാണ്. മാധ്യമങ്ങളും വാനോളം പാടി പുകഴ്ത്തി. ഇവരൊക്കെ പറഞ്ഞത് പൊളിവചനങ്ങളായിരുന്നോ?   ഏറ്റവും കൂടുതല്‍ പുകഴ്ത്തിയവര്‍ക്ക്, എഴുതിയവര്‍ക്ക് മുന്തിയ തുക കിട്ടിക്കാണും. പാവപ്പെട്ടവരുടെ ധനം പല ബെനാമി പേരുകളിലേക്ക് മാറ്റി ദരിദ്ര നാരായണന്മാരായി മുദ്രകുത്തുന്നത് ആരുടെ തണലിലാണ്?  ഇവര്‍ക്ക് ലൈസന്‍സ് കൊടുക്കുന്നവര്‍ തട്ടിപ്പുകള്‍ക്ക് കവചം സൃഷ്ടിക്കുകയാണോ? എന്തെല്ലാം മോഹന വാഗ്ദാനങ്ങളാണ് നല്‍കിയത്. മക്കള്‍ക്ക്  വിദ്യാഭ്യാസ വായ്പ്പ, രോഗികള്‍ക്ക് പലിശയില്ല വായ്പ, വിവാഹ ധന സഹായം, 30 ശതമാനം പലിശ തുടങ്ങി എന്തെല്ലാമാണ് പത്രങ്ങളില്‍ വായിച്ചത്.  ഇന്ന് എല്ലാം പ്രാവു വെടിഞ്ഞ കൂടുപോലെയായായിരിക്കുന്നു.   
    
രവീന്ദ്രനെ പാടിപുകഴ്ത്തിയവര്‍ ജനത്തിനൊപ്പം ചെളിവാരിയെറിയാന്‍ മുന്നിലുണ്ട്.  പത്രത്താളുകളി ലൂടെ വായിച്ചപ്പോള്‍ തട്ടിപ്പ് പ്രസ്ഥാനമെന്ന് കരുതിയില്ല. കോളേജില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ക്കായി കരുതിവെച്ച പണമാണ് നഷ്ടപ്പെട്ടത്. ഇടയ്ക്കിടെ അവര്‍ തരുന്ന പത്തു ശതമാനം പലിശയാണ് ഉപജീവനമാര്‍ ഗ്ഗമായി കണ്ടത്. ഏക വരുമാനമാര്‍ഗ്ഗമാണ് നിലച്ചത്. മങ്ങിയ കണ്ണുകളില്‍ മാഫിയകളുടെ രൂപങ്ങള്‍ തെളിഞ്ഞു വന്ന് ഇരുളിന്റെ തിരശീലയില്‍ മറച്ചു.  പ്രബലരായ മാഫിയകള്‍ തഴച്ചു വളരുന്നു. അധികാരം സമൃദ്ധിയുടെ വിളനിലമാണ്. രവീന്ദ്രന്‍ ആത്മഗതം പറഞ്ഞു.'ഗൗരവത്തോടെ കാണണമായിരിന്നു. എന്നിലെ അത്യാഗ്രഹമാണ് ഈ ആപത്തുണ്ടാക്കിയത്'. ലോക മലയാളി മണ്ടന്മാരില്‍ ഒരാളായതില്‍ വെറുപ്പും പുച്ഛവും തോന്നി. പകല്‍ വിരിഞ്ഞെങ്കിലും രവീന്ദ്രന്റെ മനസ്സ് ഇരുട്ടിലാണ്ടുപോയിരിന്നു. 

Mini story - Minikkatha Lokamalayali Mandan

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക