Image

ചിന്തകളിൽ ഒരു വാഴക്കുല : (എഴുതാപ്പുറങ്ങൾ - 99 ; ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ Published on 31 January, 2023
ചിന്തകളിൽ ഒരു വാഴക്കുല : (എഴുതാപ്പുറങ്ങൾ - 99 ; ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

ഗവേഷണങ്ങളിലൂടെ അവിതർക്കിതമായ സത്യങ്ങൾ കണ്ടെത്തുകയാണ് ഗവേഷകർ ചെയ്യുന്നത്. അവരുടെ ഗവേഷണപ്രബന്ധങ്ങളിൽ  പറഞ്ഞിട്ടുള്ള കാര്യങ്ങൾക്ക്  നമ്മൾ അപ്രമാദിത്യം കൽപ്പിക്കുന്നു.   അത്തരം പഠനക്കുറിപ്പുകളിൽ അബദ്ധങ്ങൾ ഉണ്ടാകും എന്ന് നമ്മൾ പ്രതീക്ഷിക്കുന്നില്ല.  

 ഇയ്യിടെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം സമർപ്പിച്ച ഗവേഷണപ്രബന്ധത്തിലെ  പ്രമാദമായ ഒരു തെറ്റിനെക്കുറിച്ചുള്ള ചർച്ചകളാണ്. അവർക്ക് ആ ഗവേഷണം സമർപ്പിച്ചതിലൂടെ ഡോക്ടറേറ്റ് എന്ന ബിരുദം സർവകലാശാല നൽകുകയുണ്ടായി. എന്നാൽ ഈ ഡോക്ടറേറ്റ് പദവി പിൻവലിക്കണമെന്നും,  അവർക്ക് ഗവേഷണത്തിന് ഗൈഡ് ആയിരുന്ന മുൻ പ്രോ വൈസ് ചാൻസിലർ ഡോഅജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെൻസ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങളുമായി ഒരു വിഭാഗം മുന്നോട്ട് വന്നിരിക്കുന്നതുമായ ഒരു സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത് .

 മലയാളത്തിലെ പ്രശസ്ത കവികളിൽ ഒരാളായ ചങ്ങമ്പുഴയുടെ "വാഴക്കുല" എന്ന കവിത വൈലോപ്പിള്ളി ശ്രീധരമേനോൻ എഴുതിയതാണെന്നു ഡോക്ടറേറ്റ് ലഭിക്കാൻ വേണ്ടി തയ്യാറാക്കിയ ഒരു പ്രബന്ധത്തിൽ എഴുതി ചേർത്തു എന്നത് അവിശ്വസനീയംതന്നെ.  പഴയ സിനിമ ലേഖനത്തിറെ കോപ്പിബോധി കോമൺസ് എന്ന പോർട്ടലിൽ 2010 പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വാഴക്കുല വൈലോപ്പിള്ളിയുടേതാക്കിയത്വസ്തുത പിഴവും അക്ഷരതെറ്റും അതേപടി പകർത്തിയാണ് ചിന്ത പ്രബന്ധം തയ്യാറാക്കിയത് എന്ന്  ചിലർ കണ്ടെത്തി സർവ്വകലാശാലയെ അറിയിച്ചതായി വാർത്ത മാധ്യമങ്ങൾ  പറയുന്നു. അവർ അങ്ങനെ ഉത്തരവാദിത്തമില്ലാതെ പ്രവർത്തിച്ചെങ്കിലും എങ്ങനെ പേരെടുത്ത സർവകലാശാല അത്തരം തെറ്റുകൾ കാണാതെ അവർക്ക്  ഡോക്ടറേറ്റ് നൽകി എന്നുള്ളത്  ചിന്തനീയം തന്നെ.

 ജന്മി-കുടിയാൻ  വ്യവസ്ഥിതികളിലെ നെറികേടുകൾ തൊലിപൊളിച്ച് കാണിച്ച വാഴക്കുല എന്ന കവിതയുടെ പ്രാധാന്യം തലമുറകൾ മാറിയിട്ടും ഇന്നും മങ്ങാതെതന്നെ നിലനിൽക്കുന്ന ഒന്നാണ്സവർണ്ണരെ  മാത്രം മനുഷ്യരാക്കി കണക്കാക്കി മറ്റുള്ളവരെ അടിമകളാക്കി വച്ചിരുന്ന  സാമൂഹികവ്യവസ്ഥയുടെ   ഒരു നേർ ഛായാ ചിത്രമാണ് ഈ കവിത എന്ന കേട്ടറിവെങ്കിലും ഇല്ലാത്ത ഒരു മലയാളിയും ഉണ്ടാകില്ല എന്നുതന്നെവേണം പറയാൻഅത്തരത്തിൽ പ്രസക്തമായ ഒരു കവിതയെക്കുറിച്ച് നടത്തിയ പരാമർശത്തിൽ വന്നു എന്ന് പറയുന്ന തെറ്റ് സമ്പൂർണ്ണ  സാക്ഷരകേരളത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥിതിക്കുതന്നെ നാണക്കേടാണെന്ന് പറയാം

 വാഴക്കുല എന്ന കാവ്യത്തിലെ താഴെ പറയുന്ന വരികൾ ഒരിക്കലെങ്കിലും ഒരു മലയാളി കേൾക്കാതിരിക്കില്ല.  .

 ” കരയാതെ മക്കളെ..കല്‍പ്പിച്ചു..തമ്പിരാന്‍ ..

ഒരു വാഴ വേറെ ഞാന്‍ കൊണ്ടു പോട്ടെ !

 മലയന്‍ നടക്കുന്നു — നടക്കുന്നു മാടത്തി-

ലലയും മുറയും നിലവിളിയും !

അവശന്മാ,രാര്‍ത്തന്മാ,രാലംബഹീനന്മാ-

രവരുടെ സങ്കടമാരറിയാന്‍?

പണമുള്ളോര്‍ നിര്‍മിച്ച നീതിക്കിതിലൊന്നും

പറയുവാനില്ലേ?-ഞാന്‍ പിന്‍വലിച്ചു !

 തമ്പുരാന്റെ ആജ്ഞ അനുസരിച്ച് വെട്ടിയ കുലയുമായി മലയപുലയൻ നടന്നു നീങ്ങുമ്പോൾ പാവപ്പെട്ട അവന്റെ കുട്ടികൾ കുടിലിൽ കിടന്നു അലമുറ കൂട്ടുന്ന രംഗം കവി എത്രയോ ഹൃദയസ്പർശിയായി ആവിഷ്കരിച്ചിരിക്കുന്നു.  

 പണമുള്ളോർ  നിർമിച്ച നീതിക്കിതിലൊന്നും പറയുവാനില്ലേ എന്ന് കവി ചോദിക്കുന്നപോലെ നമുക്ക് സർവകലാശാലയോട് ചോദിക്കേണ്ടിയിരിക്കുന്നു. ഈ പ്രബന്ധം പരിശോധിക്കാൻ നിയുക്തനായ വ്യക്തി മതിയായ അറിവുള്ള വ്യക്തിതന്നെയായിരുന്നോ അല്ലെങ്കിൽ അദ്ദേഹം ഇതിനെയൊക്കെ വളരെ നിസ്സാരമായി കണ്ടതാണോ?”  അതോ ഇത് മാനുഷികമായ തെറ്റോഅതോ അശ്രദ്ധയോ?

 ചങ്ങമ്പുഴയുടെ ഈ കൃതി രചിച്ചിട്ട് ഇപ്പോൾ 85 വർഷങ്ങൾ പിന്നിട്ടു.  അന്നത്തെ സമൂഹത്തിൽ ആ കവിതക്ക് വലിയ സ്വാധീനവും ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞു. പ്രതികരിക്കാൻ കഴിയാതെ പാവം മലയപുലയൻ തന്റെ മക്കൾക്കായി നട്ടു വളർത്തിയ വാഴക്കുല സ്വന്തം ചുമലിൽ വച്ച് ജന്മിയുടെ ഗൃഹത്തിലേക്ക് കണ്ണീരോടെ നടന്നുപോകുന്ന ചിത്രം നിസ്സഹായതയുടെ ദയനീയ ചിത്രമാണ്.  വളരെ മനോഹരമായ ഈ കവിത ഇന്നത്തെ തലമുറക്കാരുടെ ചുണ്ടിലും തത്തികളിക്കുന്നു എന്നു പറയാംകാരണം കവി വളരെ ധീരതയോടെ കുറിച്ചിട്ട ഈ വരികൾ അന്നത്തെ ജന്മിത്തത്തിന്റെ അടിത്തറ ഇളക്കാൻ പര്യാപ്തമായിരുന്നു. "ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ "പാവപ്പെട്ടവന്റെ അധ്വാനത്തെ ചൂഷണം ചെയ്യുന്ന ജന്മിത്ത മനോഭാവങ്ങൾക്ക് മുന്നിൽ മുഷ്ടിചുരുട്ടി നിന്നു  ഈ കവിത. ഇത്രയും പ്രശസ്തമായ കവിതയുടെ രചയിതാവ് ആരെന്നു അറിയാത്ത ഒരാൾക്ക് ഡോക്ടറേറ്റ്  നൽകുന്നതിലൂടെ സർവകലാശാലയും വിദ്യാർത്ഥിയും  പരിഹാസ പാത്രങ്ങളാകുകയാണ് ചെയ്തത്.

 വാർത്താ മാധ്യമങ്ങളിലൂടെ ഈ വിഷയത്തെകുറിച്ചുള്ള ചർച്ചകളിൽ ശ്രദ്ധേയമായ ഒന്ന് ഈ വിഷയത്തിലും ജാതിയെ വലിച്ചിഴക്കാൻ ശ്രമിക്കുന്നു എന്നതാണ്. വാഴക്കുല എന്ന കവിതയെക്കുറിച്ച് പരാമര്ശിക്കുന്നതിൽ വരുത്തിയ തെറ്റ് അല്ലെങ്കിൽ പ്രബന്ധം കോപ്പി അടിച്ചു എന്ന പ്രശ്നത്തിന് മതിയായ പ്രതിവിധി കണ്ടെത്തേണ്ടത് കരയോഗക്കാരാണെന്നുംകാരണം ചങ്ങമ്പുഴയുംവൈലോപ്പിള്ളിയും രണ്ടുപേരും നായന്മാരാണെന്നതാണ്  (ഒന്ന് പിള്ള മറ്റേത് മേനോൻ) എന്നതാണ് ന്യായീകരണം. കേരളത്തിന്റെ നവീകരണം എവിടെ എത്തിനിൽക്കുന്നു എന്നതാണ് ചിന്തിക്കേണ്ടത്. നവോത്ഥാനത്തിന്റെ പേരിൽ ഒരുകാലത്ത് തോളിൽ കയ്യിട്ട് മുന്നോട്ടു നടക്കാൻ തുടങ്ങിയ സമൂഹം ഇന്ന് നവോത്ഥാനത്തിന്റെ പേരിൽ അവർ ഒന്നിച്ച് നടന്നുവന്നതിനേക്കാളും പുറകോട്ട് തിരിച്ചു പോകുന്നുവോ എന്നുവേണം സംശയിക്കാൻ 

 തനിക്ക് ഡോക്ടറേറ്റ് ലഭിക്കാൻ വേണ്ടിയുള്ള പ്രബന്ധത്തിൽ വാഴക്കുല വൈലോപ്പിള്ളിയുടെ എന്ന് വിശ്വസിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു ബിരുദധാരിക്ക് രണ്ടു കവികളെക്കുറിച്ചും ജ്ഞാനം കുറവാണെന്നു മനസ്സിലാക്കാം. വാഴക്കുല എന്ന കവിത വായനക്കാരിൽ വിപ്ലവോർജ്ജം പകരുമ്പോൾ  വൈലോപ്പിള്ളിയുടെ "മാമ്പഴം" എന്ന കവിത ഹൃദയസ്പര്ശിയാണ്. അമ്മയും മകനും തമ്മിലുള്ള തെളിഞ്ഞ സ്നേഹബന്ധത്തിന്റെ ഒരു ചിത്രം അത് നൽകുന്നു. മകന്റെ അകലവിയോഗത്തിൽ വിലപിക്കുന്ന മാതൃഹൃദയത്തിന്റെ സ്പന്ദനങ്ങൾ ഓരോ വരികളിലുമുണ്ട്.  84 വർഷങ്ങൾക്കുമുമ്പ്‌  ആ കവിത അച്ചടിച്ചുവന്നപ്പോൾ കേരളം മുഴുവൻ തേങ്ങി. ഓരോ അമ്മമാരും അതിലെ വരികൾ വായിച്ച് വിതുമ്പി കരഞ്ഞു. അത്രയും പ്രശസ്തമായ കവിത എഴുതിയ കവിയെ തിരിച്ചറിയാത്ത ഒരാൾക്ക് ഡോക്ടറേറ്റ് നൽകുന്ന ഒരു സർവ്വകലാശാലയുടെ ഇനിയുള്ള  തീരുമാനങ്ങൾ തീർച്ചയായും ജനങ്ങളെ സംശയകുലരാക്കും.

കേരളം സാക്ഷരതയിൽ മുന്നിട്ട് നിൽക്കുന്ന എന്നഭിമാനിക്കുമ്പോൾ ഇത്തരം അബദ്ധങ്ങൾ ആ മികവിനു മങ്ങലേൽപ്പിക്കുന്നു.  വിദ്യാഭാസമേഖല ഉന്നത നിലവാരം പുലർത്തുന്നില്ലെങ്കിൽ പുരോഗതി മന്ദഗതിയിലാകും. ഇങ്ങനെ ഓരോ സംഭവവികാസങ്ങൾ ഉണ്ടാകുമ്പോൾ അതിനെ ഗൗരവതരമായി സമീപിക്കേണ്ടത് ഉത്തരവാദിത്തമുള്ളവരുടെ ചുമതലയാണ്. രാഷ്ട്രീയ സ്വാധീനവുംവ്യക്തിബന്ധങ്ങളും ഇടപെട്ട് പലരെയും രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അധഃപതനത്തിലേക്ക് വഴുതിവീഴുന്നത് നമ്മുടെ സാംസ്കാരിക നിലവാരമാണ്.   

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ

Join WhatsApp News
Elcy Yohannan Sankarathil 2023-01-31 22:52:19
A beautiful, thought provoking write up, it is a black mark on our education system, doctorate is considered a valuable degree, if it given so cheap, where is our education standard going to ? Jyothilakshmi has done a thorough study on those reputed poets' works, she is more eligible for receiving the degree rather than the person who already received it. Also it seems a very low grade topic to study on, let the authorities decide if it is worth to consider giving doctorate to such a disputed topic. Where is our higher education criteria going to?
vayanakaaran 2023-02-02 02:27:44
പ്രതികരണ കോളത്തിൽ നിറഞ്ഞു നിൽക്കുന്ന ശ്രീ നൈനാൻ മാത്തുള്ളയുടെ അഭിപ്രായത്തിൽ ഒരു ചെറിയ അക്ഷരപ്പിശക് വന്നതിനെപ്പറ്റി ഇങ്ങനെയൊക്കെ എഴുതാൻ മാത്രമില്ലെന്നാണ്. ഒരാളുടെ പേര് തന്നെ മാറ്റി എഴുതുന്നത് അക്ഷരപിശകാകുമോ? അദ്ദേഹം പറയുന്ന ന്യായം അദ്ദേഹത്തിന്റെ പുസ്തകത്തിൽ തെറ്റുകൾ വന്നുചേർന്നുവെന്നാണ്. കലാശാല നൽകുന്ന ഒരു യോഗ്യത അങ്ങനെ അക്ഷരത്തെറ്റുകളും കുറവുകളും ഉൾകൊള്ളാൻ തുടങ്ങിയാൽ പിന്നെ അതിനു വിലയെന്തു?ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർ ലേഖനത്തിൽ ഉന്നയിച്ചിരിക്കുന്നത് അതാണെന്നാണ് മനസ്സിലാകുന്നത്. എന്തായാലും ശ്രീ മാത്തുള്ള പറയുന്നത് വായനക്കാർ എങ്ങനെ സ്വീകരിക്കുന്നുവെന്ന് നമുക്ക് നിരീക്ഷിക്കാം.
നിരീശ്വരൻ 2023-02-02 04:13:10
തീയോളജി PhD പ്രോഗ്രാം തീർച്ചയായും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. യാതൊരു തരത്തിലും തെളിയിക്കാൻ കഴിയാത്ത കള്ളകഥകൾക്കാണ് PhD കൊടുക്കുന്നത്. വിദ്യാഭാസം ഇല്ലാത്ത സാധാരണ ജനങ്ങളുടെ മുന്നിൽ ഇതുവരെ ആരും കണ്ടിട്ടില്ലാത്തതും കാണാൻ സാദ്യധയില്ലാത്തതുമായ ദൈവത്തെ കുറിച്ചു അറിവുള്ളവരായി നടിച്ചു പററിക്കാനല്ലാതെ ഇതിന് യാതൊരു പ്രയോചനവും ഇല്ല . ഈ PhD ആർക്കു വേണമെങ്കിലും വിലക്ക് വാങ്ങാം . നൈനാൻ മാത്തുള്ള വലിയ കാലതാമസം ഇല്ലാതെ Dr നൈനാൻ മാത്തുള്ളയായി വന്നു വായനക്കാരന്റ ദേഹത്തു കടന്നുകൂടിയിരിക്കുന്ന ഭൂതങ്ങളെ പന്നിക്കൂട്ടത്തിലേക്ക് കയറ്റും . പന്നികൾ കൂട്ടത്തോടെ കടലിൽ ചാടി ചാകും
കമന്റ് കുഞ്ഞപ്പൻ 2023-02-02 04:47:51
നിറഞ്ഞു നിൽക്കുന്ന എന്നൊന്നും പറയാതെ വായനക്കാരാ . അദ്ദേഹം സർവ്വവ്യാപിയായ ദൈവം ആയി മാറും .
Jayan varghese 2023-02-02 06:17:31
കടുത്ത മത വിദ്വേഷിയായ കാസർഗോഡ് കാരൻ ഒരു കുഞ്ഞു മുസ്തഫ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ആരോ ഒരുക്കി വച്ചിരുന്ന പുൽക്കൂട് തകർത്ത് രൂപക്കൂടിൽ ഉണ്ടായിരുന്ന ഉണ്ണിയേശുവിന്റേത് ഉൾപ്പടെയുള്ള വസ്തുക്കൾ പുഴയിലെറിഞ്ഞതായി കേരളത്തിൽ ഒരു ക്രിമിനൽ കേസ്സ് നിലവിലുണ്ട്. ഇതേ മത വിരോധി തന്നെ ഈയിടെ ഒരു കത്തോലിക്കാ ബൈബിൾ മണ്ണെണ്ണയൊഴിച്ച് അഗ്നിക്കിരയാക്കിയത്തിന്റെ ഒരു വീഡിയോ രണ്ടാമതും പുറത്തു വിട്ടിരുന്നു. ഈ മുസ്തഫയുടെ മൂത്ത സഹോദരൻ ഒരു കുഞ്ഞിക്കാദറ് അമേരിക്കയിലേക്ക് കുടിയേറി ന്യൂ യോർക്കിൽ താമസമാക്കിയിട്ടുള്ളതായി ഒരു വിവരം കിട്ടിയിട്ടുണ്ട്. സാഹചര്യ തെളിവുകളും ലക്ഷണങ്ങളും വച്ച് നോക്കുമ്പോൾ ഇയ്യാളായിരിക്കാം നിരീശ്വരൻ എന്ന പേരിലും നിരീശ്വര ഫാൻ എന്ന പേരിലും ഇ മലയാളിയിൽ കമന്റെഴുതുന്ന മനുഷ്യ വിദ്വേഷി എന്ന് സംശയിക്കുന്നു. ഇത് സത്യമല്ലെങ്കിൽ നിരീശ്വരൻ താനല്ലെന്നും, തന്റെ യഥാർത്ഥ പേര് ഇന്നതാണെന്നും വെളിപ്പെടുത്തിക്കൊണ്ട് ഒരു കമന്റ്‌ എഴുതി എന്നെപ്പോലുള്ളവരുടെ സംശയ നിവൃത്തി വരുത്തേണമേയെന്ന് താഴ്മയായി അപേക്ഷിക്കുന്നു. ജയൻ വർഗീസ്.
Ninan Mathullah 2023-02-02 11:59:34
Nereeswaran wants to stop giving PhD for theology subjects. Looks like he is suffering from itching. It is pure hatred or 'asahisnatha' towards others different from him we see here. I don't know any public universities giving PhD in theology. Private Universities give PhD in theology. Nereeswaran has nothing to lose here. His tax money is not spent in running private universities. There is a saying in Malayalam, 'Pattikku meesa kiluthal ambittanetha (barber) chetham?' Barber has no use if dogs develop 'meesa' on its face as he will not be called to cut it, or gain or loose anything from it. Nereeswaran might see a Psychiatrist for his/her itching problem.
നിരീശ്വരൻ 2023-02-02 14:38:36
രൂപവും പേരും നാളും അഡ്രസ്സും ഇല്ലാത്ത എന്തോ ഒന്നിനെ നിങ്ങൾ ഈശ്വരൻ, ദൈവം , യഹോവ, അള്ള, അയ്യപ്പൻ, കൃഷ്ണൻ എന്നൊക്കെ വിളിക്കുകയും ഈ സങ്കല്പ ദൈവങ്ങൾക്ക് വേണ്ടി പള്ളി, അമ്പലം, മോസ്‌ക്ക്, സിനഗോഗ് എന്നിവ തീർത്ത് അവർക്ക് രൂപങ്ങൾ ഉണ്ടാക്കി യാതൊരു സംശയവും കൂടാതെ ആരാധിക്കുകയും സ്തുതിക്കുകയും സ്വർണ്ണം വെള്ളി പഴം കോഴി നെയ്യ് എന്നിവ കൈക്കൂലി കൊടുത്ത് പ്രീതിപ്പെടുത്തി നിങ്ങളുടെ കാര്യം സാധിക്കാൻ ശ്റമിക്കുന്നു . നിങ്ങൾ ആരും ഇവരോട് പേരും അഡ്രസ്സും ചോദിക്കുന്നില്ല. നിങ്ങൾ ഇവരുടെ മുന്നിൽ പഞ്ചപുച്ഛമടക്കി കുനിഞ്ഞു നിൽക്കുന്നു . നിങ്ങൾ ചെകുത്താനിൽ വിശ്വസിക്കുന്നു, മാലാഖമാരിൽ വിശ്വസിക്കുന്നു, മരണാനന്തര ജീവിതത്തിലും പുനർജന്മത്തിലും വിശ്വസിക്കുന്നു . ആരെങ്കിലും നിങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുമ്പോൾ, 'കാണാതെ വിശ്വസിക്കുന്നവർ' ഭാഗ്യവാന്മാർ എന്ന വാക്ക്യം ഉദ്ധരിച്ചു, ചോദ്യം ചെയ്യുന്നവരെ ഓടിക്കാൻ ശ്രമിക്കുന്നു. പക്ഷെ ഈ നിരീശ്വരൻ ആരാണെന്ന് അറിയാനുള്ള നിങ്ങളുടെ ജിജ്ഞാസ ഓരോ ദിവസവും കൂടി കൂടി വരുന്നു. മനഃശാസ്ത്ര പരമായി ചിന്തിക്കുന്നവർക്ക് ഒരു കാര്യം വ്യക്തമാണ്, നിങ്ങൾക്ക് എന്തോ സാരമായ മാനസിക പ്രശ്‌നം ഉള്ളവരാണ് , അല്ലെങ്കിൽ ജയൻ വറുഗീസിനെപ്പോലെയും നൈനാൻ മാത്തുള്ളെയെപ്പോലെയും സംശയ രോഗം . ആത്മ വിശ്വാസം ഇല്ലാത്തവരാണ് നിങ്ങൾ . നിങ്ങൾ ആരാണെന്ന് നിങ്ങൾക്ക് തന്നെ അറിയില്ല. അറിയുമായിരുന്നെങ്കിൽ നിങ്ങൾ നിരീശ്വരൻ ആരാണെന്ന് അറിയാൻ ശ്രമിക്കില്ലായിരുന്നു . മനസ്സിന്റെ രണ്ടവസ്ഥ ഉള്ളിൽ ഉള്ളപ്പോൾ, അതായത് ഞാൻ മുൻപ് പറഞ്ഞ ഈശ്വരന്മാർ ഒക്കെ സത്യമാണെന്നു വിശ്വസിക്കുന്ന അവസ്ഥ, നിരീശ്വരൻ സത്യമല്ലെന്നു വിശ്വസിക്കുന്ന അവസ്ഥ ഇങ്ങനെ രണ്ടവസ്ഥ ഉള്ളിൽ ഉള്ള നിങ്ങൾ പൊതുവേ വിശ്വസിക്കാൻ കൊള്ളാത്തവരാണ്. നിങ്ങൾ എന്നെ അനേഷിക്കുന്നത് ക്രൂശിക്കാൻ ആണ്, നിങ്ങൾ ദൈവ പുത്രൻ എന്ന് വിളിക്കുന്ന ആ മനുഷ്യനോടും ഇതാണ് നിങ്ങൾ ചെയ്‍തത്. (ഇപ്പോൾ അദ്ദേഹത്തിൻറെ പേരിൽ കള്ള കച്ചവടം നടത്തുന്നവർക്ക് നിങ്ങൾ കൂട്ട് നിൽക്കുന്നു ) നിങ്ങളുടെ ഉറപ്പില്ലാത്ത അവസ്ഥയാണ് ഇതിന് കാരണം . നിങ്ങളിൽ കുടികൊള്ളുന്ന ശക്തിയുടെ മഹിമ തിരിച്ചറിയാതെ നിങ്ങൾ ആ ശക്തിയെ എവിടെയൊക്കെയോ തിരയുകയാണ് . അല്ലെങ്കിൽ നിങ്ങളുടെ കണ്ണിൽ പൊടിയിട്ടിട്ട് തിരയിക്കയാണ് . ഇതാണ് മതം ചെയ്യിക്കുന്നത് . ആദ്യം നിങ്ങൾ ആരാണെന്ന് കണ്ട് പിടിച്ചിട്ടു വാ അപ്പോൾ ഞാൻ പറയാം ഞാൻ ആരാണെന്ന് .
ലംബോധരൻ 2023-02-02 21:45:11
എന്റെ പേര് ലംബോദരൻ. എന്റെ ഒരു സഹോദരൻ കമന്റ് കുഞ്ഞപ്പൻ മാട്ടൂരാൾ മുല്ല കാക്ക. ഞങ്ങൾ മൂന്നുപേരും ഭാവനയിൽ ഉണ്ടായതാണെന്നാണ് അച്ഛന്റെ വാദം. അത് ശരിയല്ല എന്ന് വായനക്കാരായ നിങ്ങൾക്ക് മനസിലാക്കാവുന്നതേയുള്ളു. ഞങ്ങൾ ഭാവന എന്ന അമ്മയിൽ ഉണ്ടായതാണെങ്കിൽ എന്തിനാണ് ഇങ്ങനെ മൂന്ന് വ്യത്യസ്ത പേരുകൾ ഇട്ടത്. അച്ഛൻ നാടകവുമായ ബന്ധത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുമായിരുന്നു. അന്ന് അച്ഛന് അവിവിഹിത ബന്ധത്തിൽ ഉണ്ടായ കുട്ടികളാകാം ഞങ്ങൾ . ഞങ്ങളുടെ അമ്മയെന്ന് അച്ഛൻ അവകാശപ്പെടുന്ന ഭാവനയെഞങ്ങൾ കണ്ടിട്ടില്ല. ഒരു പക്ഷെ എന്നെ പ്രസവിച്ചതോടെ 'അമ്മ മരിച്ചു കാണും അപ്പോൾ അച്ഛൻ ഈ അവിഹിത ബന്ധത്തിൽ ഉണ്ടായ കമന്റ് കുഞ്ഞപ്പനേം , മുല്ല കാക്കയെയും ഒരുമിച്ചു വളർത്തി കാണും. എന്തായാലും ഞങ്ങളെ മൂന്നു പേരെയും അച്ഛൻ പുറത്താക്കി . ഇപ്പോൾ ഞങ്ങൾ എന്ത് പറഞ്ഞാലും വളരെ ദ്വേഷ്യമാണ് . ഇതിനിടയ്ക്ക് അച്ചൻ അമേരിക്കൻ മൊല്ലാക്കയെ ഇതിനിടയിലേക്ക് വലിച്ചിഴയ്ക്കും . അച്ഛനെ പറിച്ചു വച്ചതുപോലെയാണ് അമേരിക്കൻ മൊല്ലാക്ക. അച്ഛന് മൂന്ന് ഭാര്യമാരുണ്ടായിരുന്നതുപോലെ അമേരിക്കൻ മൊല്ലാക്ക ഇക്കായ്ക്കും മൂന്ന് ബീബിമാരുള്ളതായി അറിയുന്നു . അമേരിക്കൻ മൊല്ലാക്കക്കും അച്ഛന്റെ പല ഗുണങ്ങളും ഉണ്ട് . കവിത എഴുതും നിരൂപണങ്ങളും എഴുതും. പക്ഷെ അച്ഛന് ഇക്കയായേയും കണ്ണിന് കണ്ടുകൂടാ. അമേരിക്കൻ മൊല്ലാക്ക ഇക്കയോട് ഞങ്ങളെ ഒന്ന് സഹായിക്കാൻ പറഞ്ഞാൽ അതിന് ഉത്തരം ഇല്ല . ഇക്ക ജീവിച്ചിരിപ്പുണ്ടോ അതോ മൂന്ന് ബീബിമാരും കൂടി മയ്യത്താക്കിയോ . അച്ഛന് കൂടുതൽ വിവരങ്ങൾ അറിയാം . കോഴിക്കോട് ഉണ്ണി യേശുവിനെ മോഷ്‌ടിച്ചു ബൈബിളും കത്തിച്ചു ന്യുയോർക്കിൽ വന്നു താമസിക്കുകയാണെന്നാണ് അച്ഛൻ പറയുന്നത് . മൊല്ല കാക്കയുമായി അമേരിക്കൻ മൊല്ലാക്കയ്ക്ക് ബന്ധം ഉണ്ടോ എന്ന് അച്ഛന് സംശയം ഇല്ലാതെ ഇല്ല . അച്ചനും ന്യുയോർക്കിലെങ്ങാണ്ടാണ് താമസിക്കുന്നത് . മൊല്ലാക്ക അച്ഛനെ ഉപദ്രവിക്കുമോ എന്ന് ഭയം ഇല്ലാതെ ഇല്ല . അച്ഛന്റെ ചെറുപ്പത്തിൽ കാണിച്ച വൃത്തത്തികേടുകളുടെ ഫലം അനുഭവിച്ചേ പറ്റു , കർമ്മ ഫലം എന്നല്ലാതെ എന്ത് പറയാനാണ് .
വിദ്യാധരൻ 2023-02-03 02:42:03
"തനിക്ക് ഡോക്ടറേറ്റ് ലഭിക്കാൻ വേണ്ടിയുള്ള പ്രബന്ധത്തിൽ വാഴക്കുല വൈലോപ്പിള്ളിയുടെ എന്ന് വിശ്വസിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു ബിരുദധാരിക്ക് രണ്ടു കവികളെക്കുറിച്ചും ജ്ഞാനം കുറവാണെന്നു മനസ്സിലാക്കാം.വാഴക്കുല എന്ന കവിത വായനക്കാരിൽ വിപ്ലവോർജ്ജം പകരുമ്പോൾ  വൈലോപ്പിള്ളിയുടെ "മാമ്പഴം" എന്ന കവിത ഹൃദയസ്പരർശിയാണ് " ഇത് യഥാർത്ഥമായ ഒരു വിലയിരുത്താലാണ് ഇതിൽ കൂടുതലായി എനിക്കൊന്നും ചേർക്കാനില്ല. ഇന്ന് മലയാള സാഹിത്യ രംഗത്ത്, കേരളത്തിലായാലും അമേരിക്കയിൽ ആയാലും, നടക്കുന്ന ലജ്ജകരമായ പ്രവർത്തികളെ 'വാഴക്കുല' യിൽ കവി രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകളിൽ മാത്രമേ വിവരിക്കാനാവൂ. "കനിവറ്റ ലോകം കപട ലോകം!". ഇവിടെയാണ് നൈനാൻ മാത്തുള്ളയെ പോലുള്ളവർ അക്ഷര പിശക് എന്ന് എഴുതി തള്ളുന്നത് (നൈനാൻ മാത്തുള്ളയെ ഇകഴ്ത്തി കാണിക്കാൻ വേണ്ടി ഞാൻ എഴുതുന്നതായി വ്യഖ്യാനിക്കരുത്. പക്ഷെ നിങ്ങളുടെ അറിവിന്റെ പരിധികളെ എത്രമാത്രമെന്ന് നിങ്ങളുടെ അഭിപ്രായം വ്യക്തമാക്കുന്നു ). 'കപട ലോകത്തിന്റെ ഭാഗഭാക്കുകൾ ആവാതെ, സത്യത്തിന് വേണ്ടി നില കൊള്ളുക. ശ്രീമതി . ജ്യോതി ലക്ഷ്മി നമ്പിയാരുടെ എല്ലാ അഭിപ്രായങ്ങളോടും എനിക്ക് യോജിക്കാൻ കഴിയില്ലായെങ്കിലും അവർ ഒരു സത്യം വിളിച്ചു പറയുമ്പോൾ അത് സത്യമല്ല എന്ന് പറയുന്നത് ഈ "കനിവറ്റ ലോകം കപട ലോക" ത്തിന്റെ ഭാഗമാക്കി എന്നെ മാറ്റും . അതിന് ഞാൻ തയാറല്ല. മാമ്പഴത്തെ കുറിച്ചൊരു വാക്ക് - അഞ്ചു വയസ്സിൽ മരിച്ചുപോയ ഒരു കൊച്ചനുജനെ ഓര്മിച്ചെഴുതിയതാണ് മാമ്പഴം എന്ന കവിത. ജീവിതാനുഭവങ്ങളാണ് കവിതയേയും കഥകളേയും 'ഹൃദയസ്പർശിയാക്കുന്നത് ' . അല്ലാത്തവ ഒന്നും നിലനിൽക്കില്ല . ഇവിടെ ഈ ലേഖിക പറഞ്ഞതുപോലെ, ഒരു കൃതിക്ക് അത് വായിക്കുന്നവർക്ക്, ആ അനുഭവമുള്ളവർക്ക്, വിഷയത്തിന്റെ അന്തസത്തയിലേക്ക് അനായാസം ഇറങ്ങി ചെല്ലാൻ കഴിയും. എന്തായാലും ലേഖികക്ക് എന്റെ അഭിനന്ദനങ്ങൾ. ഒരമ്മയുടെ സന്തോഷം ദുഃഖം ഞാനടക്കം ഒരു പുരുഷനും മനസിലാകില്ല . അതുകൊണ്ടു മാമ്പഴത്തെ കുറിച്ച് ഞാൻ അതികം ഒന്നും പറയുന്നില്ല . " വാക്കുകൾ കൂട്ടി ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ " (മാമ്പഴം -വൈലോപ്പിള്ളി ) .അമ്മമാരെ കുറിച്ച് എനിക്ക് ഇത് മാത്രമേ പറയാനുള്ളു വിദ്യാധരൻ
Jyothylakshmy Nambiar 2023-02-03 05:14:22
അഭിപ്രായം എഴുതി എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി
Jayan varghese 2023-02-03 12:21:36
വൃശ്ചികസ്യ വിഷം പുഛം, മശ്ചികയാ വിഷം ശിരഃ സർവാംഗം ദുർജ്ജനസ്യച ! ( മനുസ്മൃതി ) ജയൻ വർഗീസ്.
വിദ്യാധരൻ 2023-02-03 16:12:13
"ലഭതേ സികതാസു തൈലമപി യത്നതഃ പീഡയൻ പിബേച്ച മൃഗതൃഷ്ണി കാസുസലിലം പിപാസാർദിതഃ കദാചിദപി പര്യടൻ ശശവിഷാണമാസാദയേ- ന്നതു പ്രതിനിവിഷ്ട മൂർഖജന ചിത്തമാരാധയേൽ " (ഭർത്തൃഹരി -നീതിശതകം ) വളരെ യത്നിച്ചു പിഴിഞ്ഞാൽ മണലിൽ നിന്ന് തൈലം (എണ്ണ) ലഭിച്ചേക്കാം; ദാഹാർത്തൻ മരുപ്പച്ചയിൽ നിന്ന് വെള്ളം കുടിച്ചെന്നുവരാം; ചുറ്റി തിരിഞ്ഞു നടക്കുമ്പോൾ മുയലിന്റെ കൊമ്പ് കിട്ടിയെന്നു വരാം; എന്നാൽ മൂഢനും അഹങ്കാരിയുമായ ദുഷ്ടന്റെ മനസ്സു മാറ്റാൻ ആർക്കും കഴിയില്ല . വിദ്യാധരൻ
Jayan varghese 2023-02-03 17:08:34
ഇതാണോ കോഴി കട്ടവന്റെ തലയിൽ പൂട? ജയൻ വർഗീസ്.
നിരീശ്വരൻ 2023-02-03 18:38:24
‘മണലിൽ നിന്ന് എണ്ണ പിഴിഞ്ഞുണ്ടാക്കുന്ന’ ഇവമ്മാർ മാനുഷരെ പൊട്ടന്മാർ ആക്കി വഞ്ചിച്ച് അവരുടെ രക്തം പിഴിഞ്ഞ് ജീവിക്കയാണ് . ഇവന്മാർക്ക് തി യോളോജി ഡിഗ്രി കിട്ടാൻ സ്പെല്ലിങ് വേണമെന്നില്ല. അങ്ങനെ പരോശോധിച്ചാൽ ഇവന്റെ ഡിഗ്രി ഒക്കെ ഫ്രോഡും അത്‌ കൊടുത്തവരും ഫ്രോഡായിരിക്കും . കേരളത്തിൽ തട്ടിപ്പു നടത്തി പണ്ടത്തെ ഒരു താറാവ് കച്ചവടക്കാരൻ ബിഷപ്പ് ഫ്രൊഡ് യോഹാന്നേനെ ഇവന്റെയൊക്കെ ബാക്ക്യാർഡിൽ തപ്പിയാൽ കാണും . കേരളത്തിലെ വേറൊരു തട്ടിപ്പികാരനാണ് തങ്കു കൂടാതെ ദിനകരൻ. ജോലി ചയ്യുതു ജീവിച്ചുകൂടെ ഇവനൊക്കെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക