Image

ഒരു ആഡംബര കപ്പല്‍ യാത്രാനുഭവത്തിന്റെ ഓര്‍മ്മകുറിപ്പുകള്‍ (ടോം ജോസ് തടിയംപാട്)

ടോം ജോസ് തടിയംപാട് Published on 02 February, 2023
 ഒരു ആഡംബര കപ്പല്‍ യാത്രാനുഭവത്തിന്റെ ഓര്‍മ്മകുറിപ്പുകള്‍ (ടോം ജോസ് തടിയംപാട്)

ഒരു ആഡംബര കപ്പല്‍ യാത്രയെപറ്റി   മനസ്സില്‍ വരുമ്പോളെല്ലാം ഓര്‍മ്മയില്‍ വരുന്നത് ടൈറ്റാനിക് കപ്പല്‍  ദുരന്തവും അതിനെ തുടര്‍ന്ന് വന്ന ടൈറ്റാനിക് സിനിമയയും  ആ സിനിമയില്‍ കാണിക്കുന്ന  കപ്പലിലെ മനോഹാരിതയുമാണ്.

ലിവര്‍പൂളിലെ ആല്‍ഫെഡ് ഡോക്കില്‍ പലപ്പോഴും വന്നുപോകുന്ന ആഡംബര കപ്പലുകള്‍ കാണുമ്പോള്‍ ഒരിക്കല്‍ ഇങ്ങനെയൊരു ഒരു യാത്ര പോകണമെന്ന് ആഗ്രഹിച്ചിരുന്നു ,അങ്ങനെ ഇരിക്കുമ്പോളാണ് ബെര്‍മിഗമില്‍ താമസിക്കുന്ന  ജയ്മോന്‍ ജോര്‍ജ്  MSc വെര്‍ച്ച്യുര്‍സ്  എന്ന കപ്പല്‍ യാത്ര പോകുന്നതിനെ പറ്റി പറയുന്നത്, പിന്നെ ആലോചിച്ചില്ല ഞങ്ങള്‍ രണ്ടു കുടുംബങ്ങള്‍  യാത്രപോകാന്‍ തീരുമാനിച്ചു. ഒരു ഫാമിലിക്കുള്ള അകെ ചിലവ്  1750 പൗണ്ട് മാത്രമായിരുന്നു ഇതില്‍ എല്ലാചിലവും ഉള്‍പ്പെട്ടിരുന്നു.


 
ഞങ്ങള്‍ 2021, ഓഗസ്റ്റ് മാസം പത്താം  തിയതി 7 ദിവസത്തെ  കപ്പല്‍ യാത്രക്കായി  ലിവര്‍പൂളില്‍ ആല്‍ഫെഡ് ഡോക്കിലെത്തി. കോവിഡ് ബാധിച്ചില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ,പാസ്‌പോര്‍ട്ട് , മുതലായ ഒരു ഫ്‌ലൈറ്റ് യാത്രയ്ക്ക്  വേണ്ട എല്ലാ രേഖകളുമായിട്ടാണ് ഞങ്ങള്‍ എത്തിയത് കപ്പലില്‍ കയറുന്നതിനു  മുന്‍പുള്ള എല്ല ചെക്കിങ്ങുകള്‍ക്കും ശേഷം ഞങ്ങളുടെ ബാഗുകള്‍ അവിടെ വാങ്ങി അത് പിന്നീട് റൂമില്‍ എത്തിച്ചു തരും എന്നും അറിയിച്ചു. പിന്നീട് ഞങ്ങളെ ഒരു കോച്ചില്‍  കയറ്റി കപ്പല്‍ നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. കപ്പല്‍ അടുത്തുനിന്നും കണ്ടപ്പോള്‍ തന്നെ വളരെ അതിശയം തോന്നി കപ്പലില്‍ കയറുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി ഐഡന്റിറ്റി ചെക്കപ്പ് നടത്തി ഒരു കാര്‍ഡും കൈയില്‍ കെട്ടാന്‍ വാച്ചു പോലുള്ള  ഒരു സ്‌കാനറും തന്നു. നമ്മള്‍ ബാറുകളില്‍ ചെന്ന് മദ്യവും, ഭക്ഷണശാലയില്‍  ഭക്ഷണം  കഴിക്കുന്ന സ്ഥലത്തും  കൈയില്‍ കെട്ടിയിരിക്കുന്ന വാച്ചു സ്‌കാന്‍ ചെയ്യണം.

ഏകദേശം 3 മണിയോടുകൂടി ഞങ്ങള്‍ കപ്പലില്‍ ഉള്ളില്‍ പ്രവേശിച്ചപ്പോള്‍ തന്നെ ഞങ്ങളെ സ്വികരിക്കാന്‍ സ്റ്റാഫ് എത്തിച്ചേര്‍ന്നു അവര്‍ ഞങ്ങളെ ലിഫ്റ്റില്‍ 10 മത്   നിലയിലേക്ക് ആനയിച്ചു പിന്നീട് ഞാളെ റൂമില്‍ കൊണ്ടുപോയി കാണിച്ചു തന്നു അതിനുശേഷം  അവര്‍ ഞങ്ങളെ 15 മത്തെ  നിലയിലെ അതി വിശാലമായ ഡൈനിങ് റൂമിലേക്ക് നയിച്ചു  ബോഫെയാണ് അവിടുത്തെ സിസ്റ്റെം ലോകത്തു വിവിധ ദേശങ്ങളിലെ ഒട്ടു മിക്ക ഭക്ഷണവും അവിടെ ലഭ്യമാണ് ഞങ്ങള്‍ വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം തിരിച്ചു റൂമില്‍ ചെന്നപ്പോള്‍ ഞങ്ങളുടെ പെട്ടികള്‍  എത്തിയിരുന്നു പിന്നീട് എല്ലാവരും കപ്പല്‍ കാണുന്നതിവേണ്ടി മുകള്‍ തട്ടിലേക്ക് പോയി.

19 നിലകളാണ് കപ്പലിനുള്ളത് ഏറ്റവും മുകള്‍ തട്ടില്‍ വിശാലമായ സിമ്മിങ്  പൂള്‍ കൂടതെ ചെറിയ സിമ്മിങ് പൂളുകള്‍  ധാരാളമായിയുണ്ട് കൂടതെ ജിംനേഷ്യം, വിവിധ സ്പോര്‍സ്‌കള്‍ക്കു വേണ്ടിയുള്ള ഗ്രൗണ്ടുകള്‍   സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക്  അതിനുള്ള സ്ഥലം, വാട്ടര്‍ പാര്‍ക്ക്, സിനിമ തീയേറ്റര്‍ .സിമിലൈറ്റര്‍, 4 D സിനിമ, കൂടാതെ
നടക്കാനും ഓടാനും ഉള്ള സൗകര്യങ്ങള്‍  എന്നിങ്ങനെ  അതിവിശാലമായ കാഴ്ചകളാണ് മുകളില്‍ കണ്ടത്. ഞങ്ങള്‍ ഇതെല്ലാം കണ്ടുനിന്നപ്പോള്‍ ഏകദേശം 7 മണിയോടുകൂടി കപ്പല്‍  പതിയെ അനങ്ങി യാത്ര തുടങ്ങി എന്ന് മനസിലായി. മേഴ്‌സി നദിയില്‍ പുറകോട്ടു പോയി തിരിഞ്ഞു വന്നു ഐറിഷ് കടലിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു.

ഞങ്ങള്‍  ഡ്രസ്സ് മാറി 8 മണിക്ക്  ഡിന്നറിനു പോയി 5 മാതെ നിലയില്‍ ആയിരുന്നു ഡിന്നര്‍ അടുത്ത ഏഴുദിവസത്തെ  ഞങ്ങളുടെ  ഡിന്നര്‍ ഇവിടെ  തന്നെ ആയിരുന്നു ഡിന്നറിനു വന്നവരെല്ലാം നല്ല മനോഹരമായ ഡ്രെസ്സുകള്‍ ധരിച്ചാണ് വന്നത് വൈകുന്നേരത്തെ ഡിന്നര്‍ മെനു അനുസരിച്ചു മേശയില്‍ കൊണ്ടുവന്നു തരും ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ സംവിധാനമാണ് അവിടെ കണ്ടത്.

ഡിന്നര്‍ കഴിഞ്ഞ ശേഷം ഞങ്ങള്‍ കപ്പലിന്റെ വിവിധ ഭാഗങ്ങള്‍ കാണാന്‍ പോയി പോകുന്ന വഴിയില്‍ ഇഷ്ടംപോലെ  ബാറുകള്‍ ഉണ്ട് അവിടെനിന്നും ഞങ്ങള്‍ ചെറിയ രീതിയില്‍ മദ്യപാനം നടത്തി കപ്പലില്‍ എല്ലാം ഫ്രീയാണ്. സംഗീതം ആലപിക്കുന്നവര്‍, നൃത്തം ചെയ്യുന്നവര്‍  അങ്ങനെ പോകുന്നു വിവിധയിനം പരിപാടികള്‍. കപ്പലിന്റെ  മധ്യഭാഗത്തു അതിമനോഹരമായി നിലനിക്കുന്ന  കോവണിയില്‍ നിന്ന്  ഫോട്ടോ എടുക്കാന്‍ ആളുകള്‍ തിരക്കു കൂട്ടുന്നത് കാണാമായിരുന്നു.

രാത്രിയില്‍ കപ്പലിന്റെ കുറച്ചു ഭാഗം കൂടി കണ്ടതിനു ശേഷം ഉറങ്ങാന്‍ പോയി റൂമിലേക്ക്  നടക്കുമ്പോള്‍ ടൈറ്റാനിക്ക് കപ്പലില്‍ കിടന്നുറങ്ങുന്ന റൂമുകളിലേക്ക്  വെള്ളം കയറുന്ന ഓര്‍മ്മയാണ് മനസ്സില്‍ നിറഞ്ഞുനിന്നത്. രാത്രിയില്‍ തിരകളുടെ ശക്തികൊണ്ട് ബെഡില്‍ കിടന്നു അനങ്ങികൊണ്ടിരുന്നു.

രാവിലെ എഴുനേറ്റു നോക്കുമ്പോള്‍ സ്‌കോട്‌ലാന്‍ഡിലെ ഗ്രിനോക്കില്‍ കപ്പല്‍ നങ്കൂരമിട്ടിരുന്നു കൊറോണ കാരണം പുറത്തിറങ്ങാന്‍ അനുവാദമില്ല. ഞങ്ങള്‍  രാവിലെ  കു റച്ചു സമയം ഡക്കിലൂടെ  നടന്നു കുറച്ചു സമയം ജിമ്മില്‍ ചിലവഴിച്ചു  ബ്രെയ്ക്ക് ഫാസ്റ്റിനു ശേഷം സിമ്മിങ് പൂളില്‍ ചിലവഴിച്ചു പിന്നീട് വീണ്ടും കപ്പല്‍ ചുറ്റി നടന്നു കാണാന്‍ തുടങ്ങി. എല്ലാദിവസവും കപ്പലില്‍ നടക്കുന്ന പരിപാടികളുടെ ലിസ്റ്റ്  അവര്‍ രാവിലെ ഡോറില്‍  തൂക്കിയിടും  അതനുസരിച്ചു നമുക്ക് വേണമെങ്കില്‍ ആ പരിപാടിയില്‍ പങ്കെടുക്കാം. 
ചൂടുവെള്ളം നല്ല പ്രഷറില്‍ വരുന്ന ജാക്ക്യൂസി  എന്ന് വിളിക്കുന്ന സിമ്മിങ് പൂളിലാണ് ഞങ്ങള്‍ കൂടുതല്‍ സമയം ചിലവഴിച്ചത്  ഭക്ഷണവും മദ്യവും യഥേഷ്ട്ടം   ലഭിക്കുന്നു എന്നത് ഈ യാത്രയിലെ ഏറ്റവും വലിയ ഗുണം .

കപ്പലിന്റെ അകത്തെ കാഴ്ചകള്‍ വിവര്‍ണ്ണനാതീതമാണ് പലപ്പോഴും ഇതൊക്കെ ആരുടെ ഭാവനയാണ് എന്ന് തോന്നിപോകും ഒരു 19 നിലകെട്ടിടം വെള്ളത്തിലൂടെ നീങ്ങുന്നു  കഴിഞ്ഞ  7 ദിവസവും ശ്രമിച്ചിട്ടാണ് കപ്പല്‍ കണ്ടു തീര്‍ന്നതു തന്നെ.

എല്ലാ ദിവസവും വൈകുന്നേരം ഡിന്നറിനു ധരിക്കേണ്ട ഡ്രസ്സ് കോഡ്  രാവിലെ പ്രോഗ്രാം പേപ്പറില്‍ പറഞ്ഞിട്ടുണ്ടാകും അതനുസരിച്ചു വേണം ഡിന്നറിനു പോകാന്‍.

എം എസ്  സി ,വെര്‍ച്യുസ എന്ന ഈ കപ്പലിന്റെ വില  800 മില്യണ്‍ യൂറോയാണ്, 6334 യാത്രക്കാരെയും 1704 ജോലിക്കാരെയും ഉള്‍ക്കൊള്ളുന്നതാണ് ഈ മഹാസൗധം 331.43 മീറ്റര്‍ നീളവും 69 .9 മീറ്റര്‍ ഉയരവും ഉള്ളതാണീ  ആഡംബര നൗക അതായതു ടൈറ്റാനിക്കിന്റെ ഏകദേശം ഇരട്ടി വലുപ്പം എന്ന് പറയാം.

മൂന്നാം ദിവസം ഞങ്ങള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ എത്തി  രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു രാവിലെ  പുറത്തു തയാറാക്കിയിരുന്നു ബസില്‍ കയറി. ബസില്‍ ഇരുന്നുകൊണ്ട് അവിടുത്തെ സ്ഥലങ്ങള്‍  കാണാന്‍ പോയി ഗൈഡ് പോകുന്നവഴിയിലെ കാഴ്ചകള്‍ വിവരിച്ചു തന്നിരുന്നു. ആദ്യം പോയത്  നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ് പാര്‍ലമെന്റ് കാണാനായിരുന്നു പാര്‍ലമെന്റിന്റെ മുന്‍പില്‍ നിര്‍ത്തി ഫോട്ടോ എടുത്ത ശേഷം  Belfast City Hall കാണാന്‍ പോയി അവിടെ ടൈറ്റാനിക് അപകടത്തില്‍ മരിച്ച എല്ലാവരുടെയും പേരെഴുതി വച്ചിരിക്കുന്ന ഫലകം കണ്ടു.
പിന്നീട് പോയത്  സമാധാന മതില്‍ കാണാനാണ്. കത്തോലിക്ക, പ്രോട്ടെസ്റ്റന്റ്  ഭീകരതയുടെ തിരുശേഷിപ്പാണ്  ഈ മതില്‍ മതത്തിന്റെ പേരില്‍ വൈരം മൂത്തു കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് കാരും മതില്‍കെട്ടി  അതിര്‍വരമ്പ് തീര്‍ത്തതായിരുന്നു ഈ മതില്‍.  പിന്നട്  ടൈറ്റാനിക് കപ്പല്‍ നിര്‍മിച്ച സ്ഥാലവും ടൈറ്റാനിക് മാതൃകയില്‍ പണിത ഹോട്ടലുമാണ് കണ്ടത്  അതെല്ലാം കണ്ടതിനു  ശേഷം തിരിച്ചു ഷിപ്പില്‍ വന്നു ഭക്ഷണം കഴിച്ചു കുറച്ചു സമയം കിടന്നുറങ്ങി പിന്നട് ഡിന്നറിനു പോയി. വെള്ള ഡ്രസ്സ് ആയിരുന്നു  അന്നത്തെ ഡ്രസ്സ് കോഡ്.

അടുത്ത രണ്ടു ദിവസം പൂര്‍ണ്ണമായും കപ്പല്‍ യാത്രയില്‍ ആയിരുന്നു ഈ ദിവസങ്ങളില്‍ കപ്പല്‍ മുഴുവന്‍ നടന്നു കാണാനും കപ്പലിലെ വിവിധ കല കായിക പരിപാടികളില്‍ പങ്കെടുത്തും സിമ്മിങ് പൂളില്‍  നീന്തിത്തുടിച്ചും സമയം ചിലവഴിച്ചു അന്ന് വൈകുന്നേരം സംഗീത നിശയില്‍ പങ്കെടുത്തു അതുപോലെ റോബോട്ട് സപ്ലൈ ചെയ്യുന്ന ബാറില്‍ പോയി റോബോട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടിരുന്നു.
              രാത്രിയില്‍ പലപ്പോഴും കടലിലേക്ക് നോക്കുമ്പോള്‍ അനന്തമായ കടലും ചിലപ്പോള്‍ വലിയ മല്‍സ്യങ്ങള്‍ എടുത്തു ചാടുന്നതും കാണാമായിരുന്നു.

രണ്ടു ദിവസത്തിനു ശേഷം കപ്പല്‍ സൗത്താംപ്ടണില്‍ എത്തിച്ചേര്‍ന്നു  കപ്പല്‍ യാത്ര ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിമാറിയ ടൈറ്റാനിക്  സൗത്താംപ്ടണ്‍ തുറമുഖത്തുനിന്നുമാണ് ആദ്യ യാത്ര ന്യൂയോര്‍ക്കിലേക്ക് പുറയപ്പെട്ടത്  കപ്പലില്‍ നിന്നും പുറത്തേക്കു നോക്കി ആ ദുരന്ത തുറമുഖത്തേക്ക് നോക്കി  ആ ദുരന്തത്തില്‍ മരിച്ച ആളുകളെ ഓര്‍ത്തു അല്‍പ്പസമയം നിന്നു.

 
രാവിലെ കുറച്ചു സമയം നടന്നതിനു ശേഷം ബ്രെക് ഫാസ്റ്റ് കഴിഞ്ഞു സിമ്മിങ് പൂളില്‍ പോയി കുറച്ചു സമയം ചെലവഴിച്ച ശേഷം വൈകുന്നേരം സര്‍ക്കസ് കാണാന്‍ പോയി സാങ്കേതികമായി വളരെ മുന്നിട്ടു നില്‍ക്കുന്ന  സ്റ്റേജില്‍ നടന്ന സര്‍ക്കസ് കണ്ടിരുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തി കൂടാതെ സ്റ്റേജിന്റെ സാങ്കേതികവിദ്യ അവിസ്മരണീയമായിരുന്നു .ഡിന്നറിനു  എലിഗന്റ് ഡ്രസ്സ് ധരിച്ചുവേണം പോകാന്‍ പുരുഷന്മാര്‍ എല്ലാവരും സ്യൂട്ട് ധരിച്ചും സ്ത്രീകള്‍ മനോഹരമായി ഡ്രസ്സ് ചെയ്തുമാണ് ഡിന്നറിനു എത്തിയത്.
വൈകുന്നേരം അലസമായി  കപ്പലിന്റെ വിവിധ ഭാഗങ്ങള്‍ കണ്ടു നടന്നപ്പോള്‍ ഒരു സുഹുര്‍ത്തിനെ കണ്ടുമുട്ടി സൗത്താംപ്ടണില്‍ നിന്നും കപ്പലില്‍ പ്രവേശിച്ച യോര്‍ക്ക്  സ്വദേശി ബോസ് തോമസ്  ആയിരുന്നു അത്. ഞങ്ങള്‍ ഒരുമിച്ചു കപ്പലിന്റെ വിവിധ ഭാഗങ്ങളില്‍ കൂടി നടന്നു വിവിധ നിലകളില്‍ ഉള്ള ബാറുകളില്‍ സന്ദര്‍ശിച്ചു  സംഗീത സദസുകളില്‍ സംഗീതം ആസ്വദിച്ചും ചിലവഴിച്ചു. ഈ യാത്രക്കിടയില്‍ വെയില്‍സില്‍ നിന്നുള്ള ഒരു മലയാളി കുടുംബത്തെയും പരിചയപ്പെട്ടു. കപ്പലില്‍ കണ്ട ജീവനക്കാരുടെ വേദന എന്നെയും വേദനിപ്പിച്ചു  അവര്‍ക്കു ആറുമാസമാണ് ജോലി പിന്നെ നാലുമാസം അവധിയാണ്. ഞങ്ങളെ സെര്‍വ് ചെയ്ത ഒരു ഫിലിപ്പിനോ അവന്റെ കുട്ടിയുടെ ഫോട്ടോ കാണിച്ചുകൊണ്ട് പറഞ്ഞു ഇവന്‍ ജനിച്ചിട്ട് മൂന്നുമാസമായി എനിക്ക് ഇവനെ കാണാന്‍ കഴിഞ്ഞില്ലയെന്നു.

സൗത്താംപ്ടണില്‍ നിന്നും ഞായറാഴ്ച വൈകുന്നേരം ലിവര്‍പൂളിനെ ലക്ഷ്യമാക്കി കപ്പല്‍ പുറപ്പെട്ടു ചൊവാഴ്ച രാവിലെ ലിവര്‍പൂളില്‍ ഒരാഴ്ചത്തെ ഹോളിഡേ പൂര്‍ത്തിയാക്കി എത്തിച്ചേര്‍ന്നപ്പോള്‍ അതൊരു പുതിയ അനുഭവും സ്വപ്ന സാക്ഷാല്‍ക്കരവുമായിമാറി. 
ടോം ജോസ് തടിയംപാട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക