Image

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍..... (ജോളി അടിമത്ര- ഉയരുന്ന ശബ്ദം-76)

Published on 13 February, 2023
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍..... (ജോളി അടിമത്ര- ഉയരുന്ന ശബ്ദം-76)

ഒരിക്കലും സാക്ഷാത്കരിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും അതിതീവ്രമായി പരസ്പ്പരം മത്സരിച്ചു പ്രണയിച്ച രണ്ടുപേര്‍ !. ജീവിതത്തില്‍ ഞാന്‍ അടുത്തു കണ്ട ഏറ്റവും തീഷ്ണവും  സങ്കടകരവുമായ പ്രണയം .അത് രണ്ടു വയോധികരുടേതായിരുന്നു. ആ പ്രണയകാലത്ത് ഞാനൊരു ഹംസമായി അവതരിക്കേണ്ടതായും വന്നു. അതു പറയാതെ ഈ പ്രണയദിനത്തെ അതിജീവിക്കാന്‍ അശക്തയാണ് ഞാന്‍.

പ്രണയം യാദൃച്ഛികമായി അങ്ങു വന്നുചേരുകയാണ്, സംഭവിക്കുകയാണ്. നമ്മള്‍ ആയിരക്കണക്കിനു പേരെ ജീവിതത്തില്‍ കണ്ടുമുട്ടുന്നു. മറ്റാരോടും തോന്നാത്ത ' ഒരിത് ' ഒരു പ്രത്യേക വ്യക്തിയോടുമാത്രം തോന്നുക. അതേ ആളിനും ആ സ്പാര്‍ക്ക് തിരിച്ചു തോന്നുക, അപ്രതീക്ഷിതമായി ആ വ്യക്തിയെ വീണ്ടും നമ്മുടെ മുന്നിലേക്ക് എത്തിക്കുക !. ഇതൊക്കെ ആരുടെ പരിപാടിയാണ് ?. കര്‍ത്താവുതന്നെ കാരണക്കാരന്‍ എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം, ദൈവം സ്‌നേഹം തന്നെ എന്നാണല്ലോ വചനം.

എഴുപതുകളിലും എണ്‍പതുകളിലും യാത്ര ചെയ്യുന്ന രണ്ടുപേര്‍ . ഒരു കല്യാണവിരുന്നില്‍ ഒരേ മേശയില്‍ അടുത്തടുത്ത കസേരകളിലിരുന്ന് വിരുന്നില്‍ പങ്കുചേരുന്നു. എല്ലാവരും ചെയ്യുന്നതുപോലെ , അപരിചിതരാണെങ്കിലും പരസ്പരം ഭക്ഷണം വിളമ്പുന്നു, കഴിക്കുന്നു, പരിചയപ്പെടുന്നു. അദ്ദേഹം കട്‌ലറ്റ് വിളമ്പിക്കൊടുത്തപ്പോള്‍ അവര്‍ സാലഡ് വിളമ്പി. ഒപ്പമുണ്ടായിരുന്നവരറിയാതെ അവര്‍ക്കിടയില്‍ ഒരു സ്പാര്‍ക്ക് !. മിണ്ടിപ്പറഞ്ഞുവന്നപ്പം അമ്മായീടെ മോടെ ഭര്‍ത്താവിന്റെ പെങ്ങടെ കെട്ടിയോന്റെ അന്തിരവന്റെ വകയില്‍ ഒരു ബന്ധം ... അപ്പാപ്പന്‍ എക്‌സ് മിലിട്ടറി. വിധവനാണ്. മക്കളൊക്കെ പുറത്താണ്.ആന്റിയും വിധവ. മക്കളും വിദേശത്ത്. ഒരേ തൂവല്‍ പക്ഷികള്‍..

ഇടവകപ്പള്ളിയേതാണെന്നൊക്കെ ചോദിച്ചുവച്ച അങ്ങേര് പിറ്റെയാഴ്ച വൃദ്ധയുടെ പള്ളിയിലെത്തി .ദൂരം ഇത്തിരി ഉണ്ടായിട്ടും പിന്നതൊരു സ്ഥിരം പരിപാടിയായി. ഫോണ്‍നമ്പറൊക്കെ വാങ്ങി രാത്രി മുഴുവന്‍ വര്‍ത്തമാനം കത്തിക്കയറി. കടുത്ത ഏകാന്തതയിലെ സഹയാത്രികരായി അവരറിയാതെ അവര്‍ കടന്നുകൂടി. നേരം പുലരുമ്പോള്‍ , ആദ്യവിളിയെത്തുന്നതു കാത്ത് അവര്‍ അക്ഷമരായി. ഉള്‍ഭയമായിരുന്നത്രേ. രാത്രിയില്‍ ഒറ്റയ്ക്ക് കിടക്കുമ്പോള്‍ വല്ലതും സംഭവിച്ചാലോ എന്ന്.
സത്യത്തില്‍ കടുത്ത ഏകാന്തതയാണ് അവരെ ഒരുമിപ്പിച്ചതെന്ന് എനിക്കു തോന്നി.

...വായ്ക്കും അനുരാഗനദിക്ക് വിഘ്‌നം വരുമെന്നല്ലേ കവി പാടിയത്. കോവിഡാണ് വിഘ്‌നം കൊണ്ടുവന്നത്. വയസ്സായാലും ഒരു സ്ത്രീ തനിയെ പാര്‍ക്കുന്ന വീട്ടില്‍ സദാചാരപ്പോലിസിന്റെ കണ്ണുകള്‍ കാവലുണ്ടാവുമല്ലോ. അങ്ങനാണ് എന്നെപ്പിടിച്ച് അവരുടെ പ്രണയത്തിനിടയില്‍ തള്ളിയിട്ടത്. ചക്കഹല്‍വ ഉണ്ടാക്കിയിട്ടുണ്ട്, പപ്പായ ജാം  ഉണ്ടാക്കിവച്ചിട്ടുണ്ട്, കൊഞ്ചുമപ്പാസും പാലപ്പവും കഴിക്കാന്‍ വാ എന്നൊക്കെ പറഞ്ഞ് കൊതിപ്പിച്ചും വ്യമോഹിപ്പിച്ചും അവരുടെ വീട്ടിലെത്തിച്ച്  പത്തുമിനുട്ടു കഴിഞ്ഞപ്പോഴുണ്ട് മൂപ്പിലാനും എത്തുന്നു !.

ഏതു പ്രായത്തിലായാലും പ്രണയം മനുഷ്യനെ സുന്ദരന്‍മാരും സുന്ദരികളുമാക്കുമെന്ന് തൊട്ടടുത്തു നിന്ന് ഞാന്‍ കാണുകയായിരുന്നു. അതുവരെ വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ട രണ്ടുപേരായിരുന്നു അവര്‍. ഉണങ്ങിക്കരിഞ്ഞ ചെടി ആദ്യമഴയില്‍ കുളിച്ച്  ദിവസങ്ങള്‍ക്കൊണ്ട് തളിര്‍ത്ത് പൂമൊട്ടുകള്‍ വിരിയുംപോലെ ഒരത്ഭുതം. ജരാനരകള്‍ ബാധിച്ച, രണ്ടു ശരീരങ്ങള്‍ യൗവനത്തിലെ പ്രണയത്തേക്കാള്‍ അതിതീഷ്ണമായി സ്‌നേഹിക്കാന്‍ തുടങ്ങി. അപ്പാപ്പന്‍ കോവിഡ് ബാധിച്ച് അവസാനഘട്ടത്തിലെത്തിയിട്ടും മരണത്തിനു വിട്ടുകൊടുക്കാതെ പ്രണയത്തിന്റെ മാന്ത്രികതയാല്‍ അദ്ദേഹത്തെ തിരിച്ചുപിടിച്ച  സ്‌നേഹിത. അങ്ങേര്‍ക്കു വായ്ക്കു രുചിയില്ല കൂട്ടീന്ന് പറഞ്ഞ്   അക്കാലത്ത് മീന്‍ അച്ചാറും ഉപ്പേരിയും മറ്റുമുണ്ടാക്കി എന്റെ കൈയ്യില്‍ തന്നു വിട്ടിരുന്നു. എനിക്ക് അത്ഭുതം മാത്രമല്ല അസൂയയും തോന്നിച്ച സൗഹൃദമായിരുന്നു അത്. ഒന്നും പ്രതീക്ഷിക്കാനില്ലാതെ വെറുതെ സ്‌നേഹിക്കുന്ന മനോഹര കാഴ്ച. ജീവിതത്തിന്റെ കുന്നിറക്കങ്ങള്‍ താണ്ടിക്കഴിഞ്ഞ ആ രണ്ടുപേര്‍ മരണത്തിന്റെ കാലൊച്ച കേള്‍ക്കുന്ന നേരത്തും സ്‌നേഹത്തിന്റെ ഉന്‍മാദത്തിലായിരുന്നു. 

ഒടുവില്‍ വിടപറയാനുള്ള നേരമെത്തി. ഒറ്റയ്ക്കായ അപ്പാപ്പന്‍ കോവിഡ് നല്‍കിയ ക്ഷീണത്തില്‍ അവശനായപ്പോള്‍ മക്കള്‍ ഒപ്പം കൊണ്ടുപോയി. മക്കള്‍ അനുവദിക്കാതെ വീട്ടിലേക്കു മടങ്ങാന്‍ അദ്ദേഹത്തിന് ആവില്ല. തിരികെ വരാതിരിക്കാന്‍ അദ്ദേഹത്തിന് ആവില്ലെന്നു പറഞ്ഞ് അവരിപ്പോഴും കാത്തിരിക്കയാണ്. ആ പ്രതീക്ഷകള്‍ക്ക് കൂട്ടിരിക്കാന്‍ എനിക്ക് ഇഷ്ടമാണ്. അല്ലെങ്കില്‍ അവര്‍ തളരും. പ്രണയവഴിയില്‍  അവര്‍ ഇടറി വീഴുന്നത് കാണാന്‍ എനിക്കും ഇഷ്ടമല്ല. കാരണം അതൊരു വിശുദ്ധ പ്രണയമാണ്. ശരീരത്തിനു സ്ഥാനമില്ലാത്ത, രണ്ടാത്മാക്കള്‍ക്കിടയിലെ കളങ്കരഹിതമായ സ്‌നേഹം.

പ്രണയിക്കാത്തവരായി ഈ ഭൂമി മലയാളത്തില്‍ ആരെങ്കിലും കാണുമോ ?.അടുപ്പമുള്ള പല ' പുണ്യാള' രോടും ഞാന്‍ പ്രണയത്തെപ്പറ്റി സംസാരിക്കാറുണ്ട്. ചിലര്‍ പറയും അതൊക്കെ ഞങ്ങടെ കാലത്തില്ലായിരുന്നു. ഇപ്പം വാട്‌സാആപ്പും എഫ്ബിയും ഇന്‍സ്റ്റായുമൊക്കെ വന്നപ്പോഴല്ലേ സൗകര്യത്തിന് പ്രണയിക്കാനായത് എന്ന്. എന്നാ നുണയാ ആ പറയുന്നതെന്ന് മുഖം കണ്ടലറിയാം. എന്നോടും പ്രണയത്തെപ്പറ്റി ചോദിച്ചവരുണ്ട്. ഞാനങ്ങു സത്യം പറയും. പ്രണയത്തിന് പ്രായമില്ല, കാലമില്ല. പക്ഷേ കയറുപൊട്ടാതിരിക്കണം എന്നു മാത്രം. നല്ലൊരു ഗസല്‍ കേട്ടാല്‍ അതു ആലപിക്കുന്നവനെ എനിക്കു പ്രണയിക്കാന്‍ തോന്നും. അതൊരു തോന്നലായി അവശേഷിക്കും. സൗന്ദര്യമല്ല, അതിനുള്ള ഘടകം, ആലാപനത്തിന്റെയും വാക്കുകളുടെയും അര്‍ത്ഥങ്ങളുടെ പിന്നാലെ ഞാനറിയാതെ ഒഴുകുകയാണ്..

ഒരിക്കല്‍ എന്റെ സുഹൃത്തായ ഒരു പുരോഹിതന്‍ എന്നോടു പറഞ്ഞു, താന്‍ ഒരാളെ മാത്രമേ തീവ്രമായി പണയിച്ചിട്ടുള്ളൂ,അത് ജീസസാണെന്ന്.. ശരിയായിരിക്കാം, ഞാന്‍ തര്‍ക്കിക്കാന്‍ നിന്നില്ല.

ധാരാളം   പ്രമേലേഖനങ്ങള്‍ വായിക്കാന്‍ അസുലഭ ഭാഗ്യം ഉണ്ടായിട്ടുണ്ട്.പക്ഷേ, എനിക്കിഷ്ടപ്പെട്ട പ്രണയലേഖനം ഉത്തമഗീതമാണ്. ഖലില്‍ ജിബ്രാനൊന്നും  സോളമന്റെ ഏഴയല്‍പ്പക്കത്ത് വരാന്‍ പറ്റില്ല.'' എന്നെ  ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്‍മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്‍മേലും വച്ചുകൊള്ളേണമേ , പ്രണയത്തിന്റെ ജ്്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ. '' ''നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു'', തുടങ്ങി പരസ്പ്പരപ്രണയത്തെ ജ്വലിപ്പിക്കുന്ന കാന്തശക്തിയുള്ള ആ വരികളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്ന ഭക്തന് പ്രണയം എങ്ങനെ ഹറാമാകും. 

പിന്നെ ,മിടുക്കരായ പുരോഹിതര്‍ , വിശ്വാസികള്‍ വഴിതെറ്റേണ്ടെന്നു കരുതി ഉത്തമഗീതം ദൈവവും ഭക്തനും തമ്മിലുള്ള സ്‌നേഹത്തെപ്പറ്റിയാണെന്നൊക്കെ തട്ടിവിടുന്നത് കേട്ടിട്ടുണ്ട്. എന്നാലും ഏത് മൊശടന്റെയും മനസ്സില്‍ ഒരു പ്രണയം ഒളിഞ്ഞിരിപ്പുണ്ട്. അതു കൊണ്ടല്ലേ നമ്മുടെ പ്രണയഗാനങ്ങള്‍ക്കൊക്കെ ഇത്ര മാര്‍ക്കറ്റ്.

''അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതേ നിനച്ചു'' പോകാത്തവര്‍ എത്രപേരുണ്ട്. ആ വരികള്‍ എത്ര വട്ടംകേട്ടാലും മതിവരാത്തതെന്താണ് ...ഒരു നഷ്ടബോധം തോന്നിപ്പിക്കുന്നത് എന്തുകൊണ്ടാണ്.
' രാത്രിമഴ പെയ്തു തോര്‍ന്ന നേരത്ത് , കാതരയായൊരു പക്ഷി ജാലകവാതിലില്‍ ചിലച്ചനേരത്ത്  അരികില്‍ നീ ഉണ്ടാവണ' മെന്ന് എന്തിനേ ഞാന്‍ വെറുതെ നിനയ്ക്കുന്നു...

അതാണ് പ്രണയത്തിന്റെ മാസ്മരികത..ഇതൊന്നും അറിയാതെ ഒരായുസ്സു മുഴുവനും വല്ലതുമൊക്കെ വച്ചുതിന്ന് കുടിച്ച് ചാകാന്‍ കാത്തിരിക്കുന്നവനോട് എന്തു പറയാന്‍ !.

എന്റെ രണ്ടുവീടിനപ്പുറത്തൊരു ഇല്ലത്ത് ആകാരസൗഷ്ടവവും ചെറുപ്പവും ആരോഗ്യവും ഒത്തിണങ്ങിയ രണ്ടുപേരുണ്ട്. അതിലൊരാളെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നുമുണ്ട്. ഇഷ്ടം തുറന്നു പറയാനുള്ള നാണക്കേടോര്‍ത്ത് ഇതുവരെ പറഞ്ഞിട്ടില്ല. എന്റെ പുരയിടത്തിലൊക്കെ കക്ഷി ഇടയ്ക്ക് വരാറുണ്ട്. അടുത്തുചെന്ന് ആ കണ്ണുകളിലോട്ട് നോക്കി മിണ്ടിപ്പറഞ്ഞൊക്കെ ഞാന്‍ നിന്നിട്ടുമുണ്ട്. കൊഴുത്തുരുണ്ട പേശികളും മസിലുമൊക്കെ ഓട്ടക്കണ്ണിട്ടുനോക്കി എത്രവട്ടം നിന്നിട്ടുണ്ട്. എന്നാലും ഇഷ്ടപ്പെടുന്നവര്‍ ചെയ്യുംപോലെ ഒന്നു തൊടാനും പിടിക്കാനുമൊന്നും പോയിട്ടുമില്ല. എന്തായാലും ഈ വാലന്റൈൻസ് ഡേ അതിനുള്ളതാണെന്ന് മനസ്സു മാത്രമല്ല, കേന്ദ്രവും പറഞ്ഞ സ്ഥിതിക്ക് തയ്യാറെടുത്ത് നില്‍ക്കുവാരുന്നു. കെട്ടിപ്പിടിച്ച് ആ കവിളില്‍ ഒരു ചുടുചുംബനം !.അപ്പോഴാണ്ട്  ഒടുക്കത്തെ പിന്‍വലിക്കല്‍ !.

വെച്ചൂര്‍ ഇനമാണ് മാളു. ഇടനാട്ട്  ഇല്ലത്തെ പശു. സോറി, ഗോമാതാ..കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനുമുള്ള മോഹത്തിനു കേന്ദ്രം തന്നെ കത്തിവച്ചു. ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ്.

#Jolly Adimathra-valentines Day

 

Join WhatsApp News
Ninan Mathullah 2023-02-14 03:10:46
''നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു'', Quote from the article and quoted from Song of Songs (Utthama geetham) by Solomon. 'Pranayam' and marriage are great mysteries. It points to the relation between Christ the creator God and Church the bride as human beings. If atheists have better explanation, let them explain it as there needs to be a reason for everything including love. They talk about love but they don't know the root cause of love or its origin or its author. God is the author of love or 'pranayam' Initially God was alone. God created the rest of the creatures to share His love with others as love multiplies when you share with others. Same way sorrow mitigates when you share with others. God created man to share love with man. God created man/woman (feminine nature is inherent in God and in man and woman)to to have a husband/wife relationship with them, and to be always together to enjoy each other's presence . Satan created trouble in that relationship out of jealousy. God loved man so much that gave His life for her (Church) on the cross and redeemed her from the control of Satan. What we read in 'Uthama geetham' is the expression of that love between God and man/woman. We read of that living together of God and man/woman in Book of Revelation 21:3. Below is a link to songs from 'Sakunthala' Malayalam movie including 'priyathama, priyathama, pranayalekanam enghane ezhuthanam munikumaarikayallo' , the classical song from the movie. Not sure how many of the readers understand this mystery in 'pranayam'. https://www.youtube.com/watch?v=lLMdRrJ7xvc
നിരീശ്വരൻ 2023-02-14 15:27:49
ഇതാണോ നിങ്ങളുടെ യേശുവിന്റെ പരിപാടി ? ചുമ്മാതാല്ല പാതിരിമാരും പാസ്റ്റര്മാരും വേലിചാടുന്നതും ജനല പൊളിച്ചു കന്യസ്ത്രി മഠം കേറുന്നതും കൊന്നു കിണറ്റിൽ ഇടുന്നതും . യേശുവും സഭയും മണവാട്ടിയും എന്നൊക്കെ പറഞ്ഞ് ഉത്തമഗീതം സ്ഥിരം വായിച്ചോണ്ടിരിക്കാമല്ലോ . കൊള്ളാം ! "അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു; 14 അവന്റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണ്ണനാളങ്ങൾ; അവന്റെ ഉദരം നീലരത്നം പതിച്ച ദന്ത നിർമ്മിതം. 15 അവന്റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ; അവന്റെ രൂപം ലെബാനോനെപ്പോലെ ദേവദാരുപോലെ തന്നേ ഉൽകൃഷ്ടമാകുന്നു. 16 അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവൻ സർവ്വാംഗസുന്ദരൻ തന്നേ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ; ഇവനത്രേ എന്റെ സ്നേഹിതൻ (ഉത്തമഗീതം 5 : 13 -16 )
കൃഷ്ണൻ 2023-02-14 16:23:20
അമ്പട കൊച്ചു കള്ളാ . ഇതാണ് പരിപാടി അല്ലെ. എന്നെ എത്രമോശമായിട്ടാണ് നിങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് . ഞാൻ പതിനാറായിരത്തി എട്ട് സ്ത്രീകളുമായി വൃന്ദവനത്തിൽ ഓടി കളിച്ചു നടക്കയാണ് . ആള് കള്ളനാണ് മോശക്കാരനാണ് എന്നൊക്കെ. ഇതാണ് നിങ്ങളുടെ കയ്യിലിരിപ്പ് . കൊള്ളാം . എന്നാൽ അതികം സംസാരിച്ചു സമയം കളയുന്നില്ല . ലോറി നിറയെ റോസാപ്പൂക്കളാ. വൃന്ദാവനത്തിൽ ഗോപികമാർ എനിക്ക് വേണ്ടി കാത്തിരിക്കുന്നു . ഒരു റോസാപൂവും ഉത്തമഗീതത്തിന്റ ഒരു കോപ്പിയും കൊടുക്കണം. ഇന്ന് വൈകിട്ട് തകർക്കണം. അപ്പോൾ നിങ്ങളുടെ യേശുവിനോട് ഹാപ്പി വാലന്റൈൻ പറഞ്ഞേരെ . അദ്ദേഹവും ഉത്തമഗീതം വായിച്ചു തയ്യാറെടുപ്പായിരിക്കും. അദ്ദേഹവും എന്നെപ്പോലെ തിരക്കിലായിരിക്കും .സഭയിലുള്ള എല്ലാ മണവാട്ടിമാരെയും സന്തോഷിപ്പിക്കേണ്ടേ .അല്ല ഞാനും അദ്ദേഹവും തുല്യ പ്രശ്നത്തിലാണ് . ഇപ്പോൾ തോന്നുന്നുണ്ട് ഈ കോടാലി വേണ്ടായിരുന്നെന്ന്
Ninan Mathullah 2023-02-16 01:33:24
Quote from the article. 'അതാണ് പ്രണയത്തിന്റെ മാസ്മരികത..ഇതൊന്നും അറിയാതെ ഒരായുസ്സു മുഴുവനും വല്ലതുമൊക്കെ വച്ചുതിന്ന് കുടിച്ച് ചാകാന് കാത്തിരിക്കുന്നവനോട് എന്തു പറയാന് ! Nereeswaran thinks 'pranayam' means sex. Since the eyes are not opened to see the beauty in 'pranayam', Nereeswaran saw only few verses in Song of Songs and that too with sex in it. Hopeless!! What else to say? He might be thinking of love also as sex.
Anthappan 2023-02-16 03:19:55
Without sex there is no creation. Humanbings cannot create without sex. your god can; Just take a handful of dust and blow air into it and that is the basis of your god's creation. How long you and your folks can cheat the people? What is wrong in Nideeshwaram's argument? There is something wrong with your god. He really screwed up creation. The spirit in us needs body with flush in it. When a man sees the body of a woman with her curves buttock, breast, legs, naval and experience the warmth of her kiss, his testosterone level goes up and his barometer is ready to measure the heat in the vagina. I know when I write like this, you are getting so uncomfortable. But it is the truth. Sex is an integral part of human relationship. That is why some pastors, priests and Bishops claim that they practice celibacy, they jump the fence and coitus with men and women. So don't pretend that you don't do it.
Ninan Mathullah 2023-02-16 12:04:58
There is sex in 'pranayam'. No doubt about it. That is the way body is wired. But some people eyes are focused on sex only and not the beauty of it. It can lead to a law and order situation. So be careful!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക