മഞ്ഞൊഴുകും മകരനിലാവില്‍
മന്ദമണയും തെന്നലേ നീ
മാമലകള്‍ക്കപ്പുറത്തായ്
മാരനവനെ കണ്ടുവോ?
മാഘമീ മധുഋതുവിലായ്
മകാന്ദമേകും ശ്രുതിയിലായ്
മഞ്ജുനാദമുണര്‍ന്നുവല്ലോ
മംഗലത്തിനു നേരമായ്
മാകന്ദമല്ലോ പൂത്തുലഞ്ഞു
മഞ്ജരങ്ങള്‍ ചേര്‍ത്തുവാനം
മഞ്ചലൊന്നൊരുക്കിടുമ്പോള്‍
മടുമലരുപോലായ് ഞാനും
മതംഗമീതെയൊളിഞ്ഞതാ
മതിയെന്നിലക്ഷിയെറിഞ്ഞ നാള്‍
മനോമഥനവന്റെ കനവിലല്ലോ
മധുജത്തിലായി മയങ്ങി ഞാന്‍