റായ്പൂരില്‍ നടന്ന പ്‌ളീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ്സുകാര്‍ ആലോചിച്ചത് മോര്‍ച്ചറിയില്‍ കിടക്കുന്ന പാര്‍ട്ടിയെ എങ്ങനെ പുനര്‍ജ്ജീവിപ്പിക്കാമെന്നാണ്. പാര്‍ട്ടിയുടെ അനുഷ്യേദ്ധ്യ നേതാവായ രാഹുല്‍ ഗാന്ധി പ്‌ളീനറിയില്‍ കൂടിയവരെ കണ്ണീരണിയിച്ചുകൊണ്ടുപറഞ്ഞ വാക്കുകള്‍ ഭാരതജനതയെ വികാരഭരിതരാക്കി. തനിക്ക് 52 വയസായെന്നും ഒരു വീടും വേലയുമില്ലാത്തതുകൊണ്ട് ഇതുവരെ പെണ്ണുകെട്ടാന്‍ സാധിച്ചിട്ടില്ലെന്നും മറ്റുമാണ് അദ്ദേഹം സങ്കടപ്പെട്ടത്. ഇന്‍ഡ്യിലല്ലേ ഇങ്ങനെയുള്ള വ്യവസ്തകള്‍ പെണ്‍വീട്ടുകാര്‍ ഉന്നയിക്കാറുള്ളത്., ഇറ്റലിയിലെ പെണ്ണുങ്ങള്‍ക്ക് ഇങ്ങനെയുള്ള നിബന്ധനകളൊന്നും ഉണ്ടാവില്ലല്ലോയെന്ന് എ കെ ആന്റണി ഒരുചോദ്യമങ്ങ് ചോദിച്ചു. തന്നെയല്ല ബോഫോര്‍സ് അഴിമതിയിലൂടെ അമ്മാച്ചന്‍ കൈക്കലാക്കിയ കോടികളുടെ ഒരുപങ്ക് മതിയല്ലോ മരുമകന് ഒരുവീട് വെച്ചുകൊടുക്കാന്‍. അതുകൊണ്ട് കരയാതിരിക്കു പപ്പുക്കുട്ടാ. നാളെയൊരു നല്ലകാലം ഉണ്ടാകുമെന്നും പ്രധാനമന്ത്രിയാകാമെന്നും വിശ്വസിച്ച് ശിഷ്ടകാലം കഴിച്ചുകൂട്ടുക.
(വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുരയിലും, നാഗാലാന്‍ഡ്‌ലും, മേഹാലയിലും പാര്‍ട്ടിക്ക് വലിയൊരു തിരച്ചടി നേരിട്ടതൊന്നും കണക്കാക്കേണ്ട കാര്യമില്ല. അതൊക്കെ ചെറിയ സംസ്ഥാനങ്ങളല്ലേ. തന്നെയല്ല ജോഡോയാത്രയുമായി അങ്ങോട്ടൊന്നും പോയതുമില്ല. ഇനി പടിഞ്ഞാറുനിന്ന് കിഴക്കോട്ടൊരു ജോഡോ നടത്തുന്നതിനെപറ്റി ആലോചിക്കാവുന്നതാണ്. താടിയും മീശയുംവടിച്ച് വെടിപ്പോടെ ലണ്ടനില്‍പോയ പപ്പുവിനെ കാണാന്‍ ഇപ്പോഴൊരു ചന്തമൊക്കെയുണ്ട്. അവിടുന്നൊരു മദാമ്മയെ കെട്ടുന്നതിനെപറ്റി ആലോചിക്കാവുന്നതാണ്. അവര്‍ക്കാകുമ്പോള്‍ വീടുണ്ടോ ജോലിയുണ്ടോ എന്നിങ്ങനെയുള്ള നിബന്ധനകളൊന്നും ഉണ്ടാവില്ല.)
ചെപ്പടിവിദ്യകള്‍ കാണിച്ച് വോട്ടുനേടി രാജ്യംഭരിക്കാമെന്ന് കണക്കുകൂട്ടുന്ന പപ്പു ഏതുലോകത്താണ് ജീവിക്കുന്നത്. കോണ്‍ഗ്രസ്സ് രണ്ടുപ്രാവശ്യം അധികാരത്തിലെത്തിയത് ചിതാഭസ്മം രാജ്യമാസകലം കൊണ്ടുനടന്ന് ജനങ്ങളുടെ അനുകമ്പ ആര്‍ജ്ജിച്ചാണ്. ഇന്ദിരയുടെ ചിതാഭസ്മവുമായി ഞങ്ങളുടെനാട്ടിലൂടെ കടന്നുപോയ വിലാപയാത്രയുടെ പിന്നാലെ ഒരു മാര്‍കസിസ്റ്റുകാരന്റെ ഭാര്യ നെഞ്ചത്തടിച്ച് നിലവിളിച്ചുകൊണ്ട് ഓടുന്ന കാഴ്ച്ച ഇന്നും ഓര്‍ക്കുന്നു. ഇനിയും ഇതുപോലുള്ള ചിതാഭസ്മങ്ങള്‍ കിട്ടിയെങ്കിലേ കോണ്‍ഗ്രസ്സെന്ന പാര്‍ട്ടിക്ക് ജനങ്ങളുടെ സഹതാപം ആര്‍ജ്ജിച്ച് അധികാരത്തിലെത്താന്‍ കഴിയു.
കോണ്‍ഡഗ്രസ്സ് അധികാരത്തിലെത്തിയാല്‍ കാഷ്മീരിന്പ്രത്യേക സംസ്ഥാനപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുമെന്ന് അവിടെചെന്ന് പറഞ്ഞത് പപ്പുവിന്റെ മറ്റൊരു വിഢിത്തം. ഇതുതന്നെയല്ലേ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ആവശ്യപ്പെട്ടത്. അപ്പോള്‍ ആര്‍ക്കുവേണ്ടിയാണ് ഇയാള്‍ സംസാരിക്കുന്നത്. കാഷ്മീരിന് പ്രത്യക സംസ്ഥാനപദവി നല്‍കിക്കൊണ്ട് നെഹ്‌റു ഗവണ്മെന്റ് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത വകുപ്പാണ് ആര്‍ട്ടിക്കിള്‍ 370. ഇതുപ്രകാരം ഇന്‍ഡ്യന്‍ യൂണിയനില്‍ പ്രത്യേക അധികാരങ്ങളുള്ള സംസ്ഥാനമായി നിലകൊള്ളാന്‍ കാഷ്മീരിന് സാധിച്ചു. അവിടെ അടുത്തകാലംവരെ മുഖ്യമന്ത്രിയുടെപേര് പ്രധാനമന്ത്രിയെന്നായിരുന്നു. അതായത് രാജ്യത്തിനകത്ത് രണ്ട് പ്രധാനമന്ത്രിമാര്‍. ഇന്ദിരയുടെ ഭരണകാലത്താണ് ആ പേരുമാറ്റി മുഖ്യമന്ത്രിയെന്നാക്കിയത്. മോദി പ്രധാനമന്ത്രി ആയപ്പോള്‍ 370 താംവകുപ്പ് റദ്ദാക്കി. അങ്ങനെ ഇന്‍ഡ്യിലെ മറ്റെല്ലാസംസ്ഥാനങ്ങളെപ്പോലെ കാഷ്മീരും മാറി. അതോടുകൂടി അവിടുത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ കുറയുന്ന കാഴ്ച്ചയാണ്. കാഷ്മീരില്‍നിന്ന് പട്ടാളത്തെ പിന്‍വലിക്കുമെന്ന് മോദി പ്രഖ്യപിച്ചുകഴിഞ്ഞു. ഇനിയവിടെ പോലീസും സി ആര്‍പി എഫ് ഭടന്മാരുംമതി സമാധാനപാലകരായിട്ട്.
പ്രത്യേക സംസ്ഥാനപദവി ഉണ്ടായിരുന്ന കാലത്താണ് കാഷ്മീരില്‍ ഭീകരവിളയാട്ടം ഹിമാലയത്തോളം വളര്‍ന്നത്. നൂറ്റാണ്ടുകളായി അവിടെ വസിച്ചിരുന്ന പഢിറ്റുകളെ ഭീരന്മാര്‍ അടിച്ചോടിച്ചതും ഇതേകാലത്താണ്. അവരിന്ന് ഡല്‍ഹിയിലും പരസരപ്രദേശങ്ങളിലും അഭയാര്‍ഥികളെപ്പോലെ കഴിയുന്നു. ഏതാനും വോട്ടുകള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ സ്വന്തം പൈതൃകംപോലും മറക്കാന്‍ ശ്രമിക്കുന്ന പപ്പുവാണോ ഇന്‍ഡ്യഭരിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്.
കോണ്‍ഗ്രസ്സ് വുമുക്തഭാരതം എന്നതാണ് രാജ്യംഭരിക്കുന്ന ബി ജെ പിയുടെ മുദ്രാവാക്യം. അതിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്ന കാര്യങ്ങളാണ് എ കെ ആന്റണി മുതല്‍ രാഹുല്‍ ഗാന്ധിവരെയുള്ളവര്‍ അവരുടെ വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും ചെയ്തുകൊണ്ടിരിക്കുന്നത്. കഴിവുകെട്ടവനെന്ന് സ്വയംതെളിയിച്ച ആന്റണിയുടെ വൈകിവന്ന വിവേകമാണ് മൃദുഹിന്ദുവാദം. ഇത്രനാളും തങ്ങള്‍ അവഗണിച്ചിരുന്ന ഒരുവിഭാഗം ജനങ്ങളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നെങ്കിലേ എന്തെങ്കിലും പ്രതീക്ഷക്ക് വകയുള്ളുവെന്ന വൈകിവന്നവിവേകമാണ് ആന്റണിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. ഇന്‍ഡ്യയുടെ ആദ്യപ്രധാനമന്ത്രിയായിരുന്ന നെഹ്‌റു മുതല്‍ അവസാനത്തെ കോണ്‍ഡ്രസ്സ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങ്‌വരെ രാജ്യത്തെ ഒരുപ്രത്യേകമതവിഭഗത്തെ പ്രീണിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്.
മതമല്ല ജനങ്ങള്‍ക്ക് പ്രധാനം, വികസനമാണ്. അവരത് കാണുന്നുണ്ട്. അതുകൊണ്ടാണ് 90 ശതമാനം ക്രിസ്ത്യനികളുള്ള നാഗാലാന്‍ഡിലും മുസ്‌ളീം ഭൂരിപക്ഷമുള്ള യു പി യിലെ മണ്ഢലങ്ങലും ബി ജെ പി വിജയിച്ചത്. മോദിയുടെ ഭരണത്തിന്‍കീഴില്‍ ഇന്‍ഡ്യ പുരോഗതി പ്രാപിക്കുന്നു. ഇന്‍ഡ്യയിന്ന് ലോകത്തിലെ അഞ്ചാം സാമ്പത്തികശക്തിയും മൂന്നാം സൈനികശക്തിയുമാണെന്ന് അടുത്തിടെ രാജ്യം സന്ദര്‍ശ്ശിച്ച ജര്‍മന്‍ ചാന്‍സലര്‍വരെ പറയുന്നു. പിണറായി വിജയന് അത് അറിയാമെങ്കിലും പുറത്തുപറയില്ല.
അമേരിക്കയില്‍ കുടിയേറിയിരിക്കുന്ന അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നു ഇന്‍ഡ്യയിപ്പോഴും പഴയ കാളവണ്ടിയുഗത്തിലാണന്ന്. ഒരാള്‍ പറയുന്നു മഹാരാഷ്ട്രയില്‍ സവാളയുള്ളി കിലോക്ക് രണ്ടുരൂപയേ വിലയുള്ളന്ന്. അതുകൊണ്ട് ഒരു കര്‍ഷകന്‍ തന്റെ ഉള്ളിപ്പാടം ട്രാക്ട്ടര്‍ ഉപയോഗിച്ച് ഉഴുതുമറിച്ചെന്ന്. ഉള്ളിക്ക് വിലക്കുറവെങ്കില്‍ അത് നല്ലകാര്യമല്ലേ. പാകിസ്ഥാനില്‍ സവാളയുള്ളിക്ക് വില കിലോ 250 രൂപയാണ്. വേറോരാള്‍ ഇന്‍ഡ്യിലെ പാവങ്ങളെയോര്‍ത്ത് മുതലക്കണ്ണീര്‍ പൊഴിക്കുന്നു. ഇന്‍ഡ്യയില്‍ ധനവാന്മാരുടെ എണ്ണം കൂടുന്നുവെന്നാണ് വിദ്വാന്റെ അഭിപ്രായം. അതും നല്ലകാര്യമല്ലേ, മനുഷ്യാ. രാജ്യം പുരോഗതിയുടെ പാതയിലാണെന്നല്ലേ അതിന്റെ അര്‍ഥം. മറ്റൊരുമാന്യന്‍ പരിതപിക്കുന്നത് രാജ്യത്ത് വ്യവസായികളുടെ പെരുപ്പത്തെപറ്റിയാണ്. വ്യവസായി ഉണ്ടെങ്കിലേ തൊഴിലാളി ഉണ്ടാകൂ. തൊഴിലാള്ക്ക് വ്യവസായം തുടങ്ങാന്‍ സാധിക്കില്ല. സര്‍ക്കാരിന് രാജ്യത്തെ എല്ലാവര്‍ക്കും തൊഴില്‍കൊടുക്കാന്‍ സാധ്യമല്ല. അതിന് സ്വകാര്യ വ്യവസായികള്‍ ഉണ്ടായേതീരു. ടാറ്റ, അമ്പാനി, അദാനി എന്നീ വ്യവസായികളുടെ കീഴില്‍ ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഉള്ളത്. അവര്‍ക്കെല്ലാം നല്ലരീതിയില്‍ ശമ്പളംകൊടുക്കുന്നതുകൊണ്ടാണല്ലോ അവരുടെ സ്ഥാപനങ്ങളില്‍ പണിമുടക്കുകളും സമരങ്ങളുമില്ലാത്തത്.
പിണറായി വിജയന്‍ ഗള്‍ഫിലും അമേരിക്കയിലുംവന്ന് മലയാളി സംരംഭകരോട് കേണപേക്ഷിച്ചിട്ടും ആരും കേരളത്തിലോട്ട് തിരിഞ്ഞുനോക്കാത്തത് കമ്മ്യൂണിസ്റ്റുകളുടെ കഴിഞ്ഞകാല പ്രവര്‍ത്തികള്‍ കൊണ്ടാണ്. ഇപ്പോഴും അവരുത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. അമേരിക്കയിലിരുന്ന് സോഷ്യലിസം പറയുന്ന മലയാളി സഹാക്കള്‍ കേരളത്തില്‍ പണംമുടക്കി പിണറായിയെ സഹായിക്കാന്‍ തയ്യാറാകേണ്ടതാണ്. വെറുതെ ചളുവ പറഞ്ഞതുകൊണ്ടായില്ല.
സാം നിലമ്പള്ളില്‍.
samnilampallil@gmail.com.
# Rahul Ghandhi Article by sam nilampallil