സന്ധൃ ചാലിട്ടിറങ്ങിയ നിന്റെ
കവിൾത്തടത്തിൽ നിന്നും
വിഷാദത്തിൻ കറുപ്പ് വകഞ്ഞു മാറ്റി
പ്രണയാകാശങ്ങളിൽ വിരിഞ്ഞു നിൽക്കും
മഴവില്ലിൻ സുന്ദര രൂപം കണക്കെ
പൊട്ടി വിടരുമീ പുലർകാല വെട്ടം
വഴിമാറിക്കൊടുക്കുന്നൂ
തേജസോടെവന്നണയുമാ പകലിനായി
പകലിൽ ചോദൃമുയരുന്നൂ
വെളിച്ചം നൽകി തെളിച്ചതെന്തിനുവേണ്ടി
ഇനിയും വരുകില്ലെ ഇരുട്ട് നിന്നെ പുണരുവാനായ്.