ഉച്ചയൂണിന്നാലസ്യമാർന്ന
പാതിമയക്കത്തിലെന്നരികെ
ലവണൈയ്ക ഭൂഷമാമുടലുമായ്
മെല്ലെ തെളിഞ്ഞൊരു വർണ്ണപ്രപഞ്ചം!
ആദിത്യരശ്മിയെ വെല്ലും കണങ്ങളാൽ
മേനിയഴകിനാൽ പരിപോഷിത.
ഭാരതരത്നമാം വന്ദനമേറ്റവൾ
സുസ്മേരവദനയായ് മൊഴിഞ്ഞു മെല്ലെ,
"അല്ലയോ സോദരാ, ഞാൻ മായ.
അഖിലാണ്ഡമാകെ വ്യാപിച്ചു
സർവ്വതിലും കുടികൊള്ളുന്നു ഞാൻ.
കാലത്തെ കരതലാമലകമാക്കി ചിരം
ലോകത്തെയടക്കി വാഴുന്നു ഞാൻ.
നിത്യസുന്ദരിയാണു ഞാൻ;
നിത്യവുമീ വിശ്വകന്ദരവീഥിയിൽ
നിത്യഖിന്നയായ് കൂട്ടുന്നു കാലം!"
മർക്കടൻറെ മുഷ്ടിയാൽ പൊട്ടിത്തകർന്ന
ചില്ലിൻറെ രോദനം കേട്ടുണർന്ന
എൻറെ മുൻപിലില്ലാത്തതൊന്നുമാത്രം;
മായ! ഈ ലോകമായ!