Image

തിരിച്ചറിവിന്റെ, തിരിച്ചുവരവിന്റെ  കാലഘട്ടമാണ് നോയമ്പ്: ബിഷപ്പ് റാഫേല്‍ തട്ടില്‍

പി പി ചെറിയാന്‍ Published on 22 March, 2023
തിരിച്ചറിവിന്റെ, തിരിച്ചുവരവിന്റെ  കാലഘട്ടമാണ് നോയമ്പ്: ബിഷപ്പ് റാഫേല്‍ തട്ടില്‍

ഡിസ്‌ട്രോയ്റ്റ് : അമ്പതു ദിവസം നീണ്ടുനില്‍ക്കുന്ന നോമ്പിന്റെ പാതിയും പിന്നിട്ട് വീണ്ടും നാം മുന്നോട്ടു പോകുമ്പോള്‍ പിന്നിട്ട ജീവിത പാതകളിലേക്ക് തിരിഞ്ഞു നോക്കി ഒരു തിരിച്ചുവരവിന്റെ. തിരിച്ചറിവിന്റെ അവസരമാക്കി മാറ്റുവാന്‍  ഈ കാലഘട്ടത്തിനു  കഴിഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്നു ബിഷപ്പ് ഉദ്ബോദിപ്പിച്ചു.

മാര്‍ച്ച് 21 നു ചൊവാഴ്ച വൈകീട്ട്  ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ സംഘടിപ്പിച്ച  നാനൂറ്റി അറുപത്തിരണ്ടാമതു പ്രാര്‍ഥനാ സമ്മേളനത്തില്‍ ന്യൂജേഴ്സിയില്‍ നിന്നും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.

ലൂക്കോസിന്റെ സുവിശേഷം പതിനഞ്ചാം അധ്യായം 11 മുതല്‍ 16 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി ധൂര്‍ത്തപുത്രനെ പാപത്തിന്റെ പാതയിലേക്ക് നയിച്ച വിവിധ പ്രലോഭനങ്ങളെ കുറിച്ച് ബിഷപ്പ് സവിസ്തരം പ്രദിപാദിച്ചു. പാപം ആരംഭിക്കുന്നത് മനുഷ്യന്‍ ദൈവത്തിന്റെ കല്പനകളുടെ  വളയം ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുമ്പോള്‍ ആണ്. വളയമില്ലാതെ ചാടുന്നവന്‍   തോന്നിവാസിയാണെന്നും   എന്നാല്‍ വളയത്തില്‍ കൂടി ചാടുന്നവനാണു അഭ്യാസി  എന്നുള്ള  യാഥാര്‍ഥ്യം  നാം തിരിച്ചറിയണമെന്നും തിരുമേനി പറഞ്ഞു.

പാലിക്കപ്പെടേണ്ടത് പാലിക്കപ്പെടാ തിരിക്കുന്നതാണ് പാപം എന്ന് മനസ്സിലാക്കണം! ദൈവത്തെ മാറ്റി നിര്‍ത്തുന്ന, മാതാപിതാക്കളെ മാറ്റിനിര്‍ത്തുന്ന, സഹോദരങ്ങളെ മാറ്റിനിര്‍ത്തുന്ന, വിവാഹ പങ്കാളികളെ മാറ്റി നിര്‍ത്തുന്ന  സന്ദര്‍ഭങ്ങള്‍  നമ്മുടെ ജീവിതത്തില്‍ ഒരിക്കലും ഉണ്ടാകരുത്. ദൂര്‍ത്തു പുത്രന്‍ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു, എല്ലാവരെയും മാറ്റി നിര്‍ത്തി  ദൂരവേ പോയതിന്റെ ദുരന്ത  ഫലങ്ങളാണ് ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്നത്. ഇത്തരത്തിലുള്ള വലിയ അപകടങ്ങള്‍ സംഭവിക്കാതെ ജീവിതത്തെ ഭദ്രമായി സൂക്ഷിക്കുവാന്‍ നോബ് കാലഘട്ടത്തില്‍ മാത്രമല്ല തുടര്‍ ജീവിതത്തിലും നമുക്കു പ്രതിജ്ഞയെടുക്കാം തിരുമേനി തന്റെ പ്രസംഗം ഉപസംഹരിച്ചു.

പ്രാരംഭമായി ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് കാലം ചെയ്ത മാര്‍ ജോസഫ് പവ്വത്തിലിനു ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ കുടുംബത്തിന്റെ ആദരാഞ്ജലികള്‍  അര്‍പ്പിച്ചു  സമ്മേളനത്തില്‍ കോഡിനേറ്റര്‍  സി വി സാമുവേല്‍ അനുശോചന സന്ദേശം വായിച്ചു. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (കെസിബിസി) അധ്യക്ഷന്‍, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള പിതാവ് ആത്മീയചൈതന്യം കൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്പിക്കുകയും വഴിനടത്തുകയും ചെയ്ത ഇടയ ശ്രേഷ്ഠനായിരുന്നുവെന്നു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

എല്ലാവരെയും സ്‌നേഹിക്കുകയും ആദരിക്കുകയും സഭകള്‍ തമ്മിലുള്ള  ഐക്യത്തെ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന  സഭ പിതാവ്  മാര്‍ ജോസഫ് പവ്വത്തിലിന്റെ വിയയോഗത്തില്‍  ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ കുടുംബത്തിന്റെ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതോടൊപ്പം  റോമന്‍ കത്തോലിക്ക സഭ വിശ്വാസ സമൂഹത്തിന്റെ  ദുഃഖത്തില്‍ ഐപിഎല്‍ കുടുംബം പങ്കുചേരുന്നുവെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആര്‍ച്ച് ബിഷപ്പിന്റെ  സ്മരണാര്‍ത്ഥം ഒരുനിമിഷം  മൗനം ആചരിക്കുകയും തുടര്‍ന്ന് ബഹുമാനപ്പെട്ട കെ. പി കുരുവിള അച്ചന്‍ (ഹൂസ്റ്റണ്‍ )പ്രാരംഭ പ്രാര്‍ത്ഥനക്ക്  നേതൃത്വം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കോഡിനേറ്റര്‍  സി വി എസ്  ആമുഖപ്രസംഗം നടത്തിയതിനു ശേഷം എല്ലാവരെയും സ്വാഗതം ചെയ്തു.  

 ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ പ്രസിഡന്റ്  ടി എ മാത്യു  മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്കു നേത്ര്വത്വം നല്‍കുകയും എല്ലാവര്‍ക്കും  നന്ദി അറിയിക്കുകയും ചെയ്തു. അഭിവന്ദ്യ തട്ടില്‍ പിതാവിന്റെ പ്രാര്‍്ഥനക്കും ആശീര്‍വാദത്തിനും ശേഷം പ്രാര്‍ത്ഥന സമ്മേളനം സമാപിച്ചു. ഷിജു ജോര്‍ജ് ടെക്‌നിക്കല്‍ സപ്പോര്‍ട്ടെര്‍ ആയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക