ഒരു നല്ല മനുഷ്യവുക എന്നതിന് മതം ഒരനിവാര്യ ഘടകമല്ലെന്നും, മതങ്ങൾ ചൂണ്ടുന്ന ദൈവത്തിലുള്ള വിശ്വാസംഇല്ലാതെയും ഒരാൾക്ക് ജീവിക്കാനാകുമെന്നും ബഹുമാന്യനായ ഫ്രാൻസീസ് പാപ്പാ പറയുന്നു. പ്രകൃതിതന്നെയാണ്ഏറ്റവും നല്ല ആരാധനാലയമെന്നും പള്ളിയിൽ പോകാതെയും പണം കൊടുക്കാതെയും അവിടെആരാധിക്കാമെന്നും കൂടി അദ്ദേഹം പറയുന്നുണ്ട്. *
സംതിങ് ബിഹൈൻഡ് എന്ന നിലയിൽ പ്രപഞ്ച വിസ്മയത്തിന്റെ പ്രചോദന പ്രതിഭാസമായ ഒന്നിനെ ഏതൊരുനിരീശ്വര വാദിയും അംഗീകരിക്കുന്നുണ്ട്. ആ പ്രതിഭാസം എന്താണെന്ന് അറിയില്ല എന്ന ന്യായവുമായി സകലദൈവ പ്രതീകങ്ങളെയും അവർ തെറി വിളിക്കുന്നു. തന്നിൽ തെളിഞ്ഞു കത്തി നിൽക്കുന്ന ഒരു ശുദ്ധ ചൈതന്യധാരയുടെ സജീവ സാന്നിധ്യം താനും അനുഭവിക്കുന്നുണ്ട് എന്ന് തുറന്നു സമ്മതിക്കുമ്പോളുംഅതിനെത്തന്നെയാണ് ചിലരെങ്കിലും ദൈവാനുഭവമായി വിലയിരുത്തുന്നത് എന്ന് സമ്മതിക്കാൻനിരീശ്വരന്മാർക്കു ഭയങ്കര മടി.
തന്റെയുള്ളിൽ തനിക്ക് വേണ്ടി നിൽക്കുന്ന എന്തോ ഒന്ന് ഉണ്ടെന്നുള്ള അനുഭവപാഠം അവൻ ഉൾക്കൊണ്ടിട്ടുണ്ട്. കണ്ണിലേക്ക് നീണ്ടുവന്ന കമ്പിനെതിരെ കണ്ണുകൾ അടഞ്ഞത് അവന്റെ ചിന്തക്കും മുമ്പേ ആയിരുന്നുവെന്നും, അറിയാതെ തീയിൽ പെട്ട് പോയ വിരലുകൾ പെട്ടെന്ന് വലിച്ചെടുക്കപ്പെട്ടത് അവന്റെ നിർദ്ദേശ പ്രകാരം
അല്ലായിരുന്നുവെന്നും മനസ്സിലാക്കിയതോടെ തനിക്കു കാണാൻ കഴിയാത്തതായി പലതും തന്നിൽത്തന്നെഉണ്ടെന്ന് അവൻ മനസ്സിലാക്കി. ഇങ്ങനെയെങ്കിൽ ( ഇവിടെ ) ഇവന് അനുഭവപ്പെടുന്നത് അവന്റെ പ്രാഗ്‌രൂപമായ ( അവിടെ ) പ്രപഞ്ചത്തിലും ആനുപാതികമായി ഉണ്ട് എന്ന സാമാന്യ യുക്തി കണ്ണടച്ച് പാല് കുടിക്കുന്നകള്ളിപ്പൂച്ചയുടെ ന്യായങ്ങളോടെ അവൻ നിഷേധിക്കുകയാണ്.
ഉൽകൃഷ്ട ജീവി എന്നവകാശപ്പെടുന്ന ഈ മനുഷ്യന് മാത്രമല്ലാ, അവൻ കാണുകയും അറിയുകയും ചെയ്യുന്നഎല്ലാറ്റിനും തന്നെ ഇപ്രകാരമുള്ള ഒരു കരുതൽ സംവിധാനം നില നിൽക്കുന്നതായി ചിന്താശേഷിയുള്ള ആർക്കുംമനസ്സിലാക്കാവുന്നതേയുള്ളൂ. ആ സംവിധാനത്തോടുള്ള ഒരു ബഹുമാനം സ്വാഭാവികമായും അവനിൽ മുളപൊട്ടി വളർന്നിരിക്കണം. തന്റെ ജീവനോ ജീവിതത്തിനോ ഭീഷണി ഉയർത്തിയ സാഹചര്യങ്ങളിൽ നിന്ന്രക്ഷപെടാൻ ഇടയാക്കിയ ഭൗതിക സാഹചര്യങ്ങളോടും വസ്തുക്കളോടും ഈ ബഹുമാനം സ്വാഭാവികമായുംഅവന് തോന്നിയിരിക്കണം. സൂര്യനും ചന്ദ്രനും പാറയും പർവ്വതവും മണ്ണും മരവും നദിയും അവന്റെ ആരാധനാപാത്രങ്ങളായത് അങ്ങിനെയാണ്.
ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാവുന്നവയാണ് വടക്കൻ കേരളത്തിൽ ഇന്നും നിലനിൽക്കുന്ന തെയ്യക്കാവുകൾ. സവർണ്ണ മേധാവികളുടെ സംസ്ഥാപിത ക്ഷേത്രങ്ങളിൽ ആരാധിക്കുവാൻഅധസ്ഥിതരെ അനുവദിച്ചിരുന്നെങ്കിൽ ഒരുപക്ഷേ തെയ്യക്കാവുകൾ ഉണ്ടാകുമായിരുന്നില്ല. അവർ അതിന്അനുവദിക്കാതിരിക്കുകയും, തങ്ങൾക്ക് അനുഭവപ്പെടുന്ന തങ്ങളുടെ ചൈതന്യ സത്തയെ അംഗീകരിക്കാതെയുംആരാധിക്കാതെയും ജീവിക്കാനാവില്ല എന്ന ഒരു നില വന്നുചേർന്നതും കൊണ്ട് കൂടിയാണ് പ്രാദേശികമായസാഹചര്യങ്ങളുടെ മിത്തുകൾ കൂടി ഉൾക്കൊണ്ടു കൊണ്ട് ഡസൻ കണക്കായ തെയ്യങ്ങളും അവയുടെ ആവാസഇടങ്ങളായി തെയ്യക്കാവുകളും നിലവിൽ വന്നത്. ഇവിടെ അനുവർത്തിക്കുന്ന ആചാര രീതികൾ അപരിഷ്കൃതംഎന്ന് ആർക്കും ആക്ഷേപിക്കാം. പക്ഷെ അവിടെ നിന്ന് അവർ ആർജ്ജിക്കുന്ന ആത്മ സംതൃപ്തിയുടെ വൻറവന്യൂ നിറവുകൾ സമ്മാനിക്കാൻ ഒരു ശാസ്ത്രത്തിനോ കലയ്‌ക്കോ സാഹിത്യത്തിനോ ഇന്നും സാധിക്കുന്നില്ലഎന്നത് കൊണ്ടാണല്ലോ മനുഷ്യ ഹൃദയങ്ങളിൽ മാന്യമായ സ്ഥാനം ഉറപ്പിച്ചു കൊണ്ട് ഇന്നും അവ നിലനിൽക്കുന്നത് ?
പതിനായിരം വർഷങ്ങൾക്ക് മുൻപ് കൃഷി ആരംഭിച്ചതോടെ മനുഷ്യന്റെ സാമൂഹ്യ നടപ്പുകൾക്ക് ഒരു പുതിയ താളംഅനുഭവപ്പെട്ടു തുടങ്ങിയിരിക്കണം. തുടർന്നുണ്ടായ ഗോത്ര സംസ്കൃതികളിൽ തങ്ങളുടെ ആരാധനാമൂർത്തികളെ കുടിയിരുത്തുന്നതിനുള്ള ഇടങ്ങൾ കണ്ടെത്തുകയും, അതിനും മുൻപേ കൃഷികളുടെസംരക്ഷകരായി കൂടെ കൂടിയവർ ഇത്തരം ഇടങ്ങളുടെ നടത്തിപ്പുകാരായി പുരോഹിത വേഷങ്ങളിൽരംഗത്തെത്തുകയും ചെയ്തു.
തങ്ങൾക്കും കൂടി ജീവിക്കാനുള്ള വഹ ആചാരങ്ങളിലൂടെ സാധാരണ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത അവർ ആവീതം കൊടുക്കാത്തവരുടെ കൃഷികൾ ( ജീവിതം ) അവരുടെ ആരാധന മൂർത്തികൾ തന്നെ കുളമാക്കിക്കളയുംഎന്നൊരു ധാരണ അവർക്കിടയിൽ മുളപ്പിച്ചെടുക്കുകയായിരുന്നു. ഗോത്ര സംസ്ക്കാരത്തിന്റെ ആചാരസംഹിതകൾ സംഘടിത മതങ്ങൾ കയ്യേൽക്കുകയും കാലികമായ പരിഷ്‌കാരങ്ങളോടെ നമ്മുടെഇന്നുകളിൽപ്പോലും നില നിർത്തി നടപ്പിലാക്കുകയും ചെയ്തു കൊണ്ടേയിരിക്കുന്നു.
ഇങ്ങനെ ഒരു സംതിങ് ബിഹൈൻഡ് തങ്ങളും കൂടി ഉൾപ്പെട്ടു നിൽക്കുന്ന വർത്തമാന പ്രപഞ്ചവസ്ഥക്ക്ഉണ്ടായിരിക്കണം എന്ന സാമാന്യ ബുദ്ധി ബോദ്ധ്യം കൊണ്ട് തന്നെയാണ് അതെന്ത് എന്നുള്ള അന്വേഷണമാരംഭിക്കുന്നതിന് അവനെ പ്രേരിപ്പിച്ചത്. അതിലൂടെ സർവ്വ പ്രപഞ്ചത്തിന്റെയും ശക്തിസൗന്ദര്യങ്ങളായി വർത്തിക്കുന്ന ഒരു നിറ സാന്നിദ്ധ്യം തങ്ങൾക്ക് വേണ്ടി ഉണ്ട് എന്ന് സ്വയംബോദ്ധ്യപ്പെടുന്നതിന് ഇടയാക്കുകയും, അസുലഭ സൗഭാഗ്യമായ ഈ ജീവിതം ആസ്വദിക്കുന്നതിനുള്ളഅവസരങ്ങൾ അങ്ങിനെ സൃഷ്ടിക്കപ്പെട്ടതാണെന്ന് തിരിച്ചറിയുകയും ചെയ്തതോടെ ആ സംവിധാനത്തോടുള്ളനിറ നന്ദിയോടെ അതിനെ ആരാധിക്കാൻ തുടങ്ങുകയായിരുന്നു മനുഷ്യർ. കാലാ കാലങ്ങളിൽനിലവിലുണ്ടായിരുന്ന സാമൂഹ്യ സാംസ്കാരിക അവസ്ഥയ്ക്ക് അനുയോജ്യമായ കളറുകൾ നൽകിക്കൊണ്ട്തങ്ങൾക്കാവും വിധം അതിനെ അടയാളപ്പെടുത്തിയപ്പോളാണ് പരബ്രഹ്മവും, യഹോവയും, അല്ലാഹുവും, ഒക്കെആയി മത ഗ്രന്ഥങ്ങളിൽ അത് പരാമർശിക്കപ്പെട്ടത്.
സംതിങ് ബിഹൈൻഡ് എന്ന നിലയിൽ അംഗീകരിക്കപ്പെട്ടതും അതുകൊണ്ടു തന്നെ ആദരിക്കപ്പെടേണ്ടതുമായനിത്യ സത്യം തന്നെയാണ് പ്രപഞ്ചാത്മാവായ ദൈവം എന്ന് യുക്തി ബോധമുള്ള ആർക്കും അംഗീകരിക്കേണ്ടിവരുന്ന സാഹചര്യം ഇതാകുന്നു. എങ്കിലും നിസ്സാരനായ മനുഷ്യന്റെ നിസ്സാര ബുദ്ധിയിൽ ഉരുത്തിരിയുന്നനിസ്സാര ഭാവനകൾക്ക് മഹാ പ്രപഞ്ച പ്രചോദനമായ ദൈവിക സാന്നിധ്യത്തെ അളന്നെടുക്കുവാനോആവിഷ്‌ക്കരിക്കുവാനോ അസാദ്ധ്യമായിരിക്കും എന്നുള്ളതിന് സത്യസന്ധമായ തെളിവുകളായി നിൽക്കുന്നു മതഗ്രന്ഥങ്ങളിൽ അവർ വരച്ചു വച്ച ദൈവ രൂപങ്ങൾ.
ഇത്തരം ദൈവ രൂപ സങ്കല്പങ്ങളിലെല്ലാം തന്നെ മനുഷ്യ ഭാവനയുടെ മഹാ വിളയാട്ടം മുഴച്ചു നിൽക്കുന്നതായികണ്ടെത്താവുന്നതാണ്. രാജാവും, സൈന്യവും, ശത്രുവും, യുദ്ധവും, രതിയും, വാഴ്ചയും എല്ലാം കടന്നു വന്നത്, അത് മനുഷ്യ ചിന്തകൾ രൂപപ്പെടുത്തിയത് കൊണ്ട് തന്നെയാണ്. സ്വാഭാവികമായും മാനുഷികമായഅപൂർണ്ണതകൾ അതിൽ ഉൾച്ചേർന്നിരുന്നു എന്നതിനാൽ തന്നെ പിന്നീടുള്ള കാല ഘട്ടങ്ങളിൽ വന്നവരുടെഏതൊരു സമൂഹത്തിനും ചരിത്രത്തിലെയും സങ്കൽപ്പത്തിലേയും മാത്രമല്ലാ, എഴുത്തുകാർ സൃഷ്ടിച്ചകഥാപാത്രങ്ങളിൽ നിന്നു പോലും ദൈവങ്ങളേയോ, ദൈവ പ്രതീകങ്ങളേയോ വീണ്ടും സൃഷ്ടിക്കേണ്ടി വന്നു. ( മനുഷ്യ ഭാവന രൂപപ്പെടുത്തി എന്നത് കൊണ്ട് തന്നെ ഈ ദൈവ പ്രതീകങ്ങളിൽ മാനുഷിക പോരായ്മകൾ വന്നു പോയിട്ടുണ്ടാവാം. അത്തരം പോരായ്മകളുടെ പൂക്കറി നുണഞ്ഞ് കൊണ്ടും, തങ്ങളുടെ ശാസ്ത്രബോധത്തിന്റെപൊട്ടക്കിണറ്റിൽ തുളിച്ചു കൊണ്ടുമാണ് യുക്തിവാദത്തിന്റെ മുത്തൻ തവളകൾ ക്രോം, ക്രോം ( ദൈവം ഇല്ല- ദൈവം ഇല്ല ) എന്ന് കരഞ്ഞ് കൊണ്ടിരിക്കുന്നത് !. )
ഈ ദൈവ സങ്കൽപ്പങ്ങളും ആരാധനാ രീതികളും രൂപപ്പെട്ട് വന്നതിന്റെ യഥാർത്ഥ പ്രചോദനം താൻനിസ്സഹായനായ ഒരു സാധു ജീവി ആണെന്നുള്ള മനുഷ്യന്റെ സ്വയം കണ്ടെത്തലാണ്. ( താൻ പ്രപഞ്ചംകീഴടക്കിയവനാണ് എന്ന് സ്വയം ഞെളിയുന്ന ശാസ്ത്ര ജീനിയസ്സുകൾ ഇത് പക്ഷേ സമ്മതിച്ചേക്കില്ല ) നിസ്സാരനുംനിരാവലംബനുമായ തനിക്ക് തന്നെക്കാൾ ശ്രേഷ്ഠമായ ഒന്നിന്റെ താങ്ങൽ അഥവാ കരുതൽഅനിവാര്യമാണെന്നുള്ള സ്വയംബോധം അവനെ വിധേയനാക്കി തല കുനിയിച്ചു നിർത്തി. അവനറിഞ്ഞതും, അവന് ബോധ്യപ്പെട്ടതുമായ ദൈവീക അവബോധങ്ങളിൽ നിന്ന് അവനേറ്റു വാങ്ങിയ ആശ്വാസത്തിന്റെകുളിർജലം സ്വന്തം വേദനകളിൽ അമൃത ബിന്ദുക്കളായി അവൻ അനുഭവിക്കുന്നത് കൊണ്ടാണ് മതങ്ങളുടെയോഇസ്സങ്ങളുടെയോ സംവിധാനങ്ങൾ ഉയർത്തുന്ന വിഗ്രഹങ്ങളിൽ അവൻ അടിയറവ് പറയുന്നത്.
ലോകത്താകമാനം നിലവിലുള്ള ദൈവ പ്രതീകങ്ങളുടെ കണക്കെടുപ്പ് പോലും സാധ്യമാകാത്ത തരത്തിൽ അവഅത്രയധികമുണ്ട്. ഒന്ന് മറ്റൊന്നിനേക്കാൾ മെച്ചമോ മോശമോ എന്ന തരം തിരിവിന് ഇവിടെ ഒരുപ്രസക്തിയുമില്ല. അറിയപ്പെടുന്ന പ്രപഞ്ചത്തിലെ അത്യുൽകൃഷ്ട ജീവിയായ മനുഷ്യൻ തന്നിൽ നിറഞ്ഞിരിക്കുന്നതാനാകുന്ന ആത്മാവിനെ സ്വയമറിഞ്ഞ് സ്വയം താഴ്ന്ന് എവിടെയെങ്കിലും സമർപ്പിക്കുന്നുണ്ടെങ്കിൽ അവിടമാണ്താൻ എന്ന ബാറ്ററിയിൽ ചാർജ് നിറക്കാൻ പര്യാപ്തമായ പ്രപഞ്ചാത്മാവ് എന്ന പരമമായ ശാക്തിക റിസോഴ്സസ്എന്ന് അവനെങ്കിലും അറിഞ്ഞ് അനുഭവിക്കുന്നുണ്ട്. ഹിന്ദുവും, ക്രിസ്ത്യാനിയും, മുസൽമാനും മാത്രമല്ലാ ലോകസമൂഹങ്ങളിലെ മുഴുവൻ ജന പഥങ്ങളും വ്യത്യസ്ത അടയാളങ്ങൾ നൽകി ഏകമായ ഈ സത്യത്തെതിരിച്ചറിയുന്നു എന്നേയുള്ളു. കുറെ കഴുതകൾ ഇതിന്റെ പേരിൽ പരസ്പരം അടി വയ്ക്കുന്നുണ്ടെങ്കിൽ അത് ആകഴുതകളുടെ വിവര ദോഷം.?
ശാസ്ത്രീയ സങ്കലനങ്ങൾ എങ്ങിനെ ആയിരുന്നാലും മനുഷ്യാവസ്ഥയുടെ ചിന്താ സഞ്ചാര സരണികളിൽഅനാഥമായി അവശേഷിച്ച നിതാന്ത ശൂന്യതയുടെ നിർജ്ജീവ അറകളെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയുംതേനറകളാക്കി മാറ്റിയെടുക്കുന്നതിൽ മത സംവിധാനങ്ങൾ വഹിച്ച മഹത്തായ പങ്ക് ഏതൊരുകാലഘട്ടത്തിലെയും ചരിത്രത്തിന്റെ ഭാഗം തന്നെയായി നില നിൽക്കുന്നുണ്ട്. ഏതെങ്കിലും സംവിധാനങ്ങളിൽമനുഷ്യത്വത്തിന് നിരക്കാത്ത സിദ്ധാന്തങ്ങളോ ആചാരങ്ങളോ നിലവിൽ ഉണ്ടെങ്കിൽ അത് തിരുത്തിക്കുവാനുള്ളചുമതല നിങ്ങളുടെയും കൂടിയാണ്. നിങ്ങൾക്ക് നിരക്കാത്ത ആചാരങ്ങൾ ഉണ്ടെങ്കിൽ അത് നിരാകരിക്കേണ്ടത്നിങ്ങളാണ്. ആരാധനാലയങ്ങളിൽ ചാട്ടവാറുകൾ പ്രയോഗിച്ച വിപ്ലവകാരികൾ നിങ്ങൾക്ക് മുമ്പേ നടന്നിട്ടുള്ളത്നിങ്ങളും പാഠമാക്കേണ്ടതുണ്ട്.
നിങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കുന്ന ധനം തട്ടിയെടുക്കുവാൻ വരുന്നവരെ അകറ്റി നിർത്തേണ്ടതും നിങ്ങളാണ്. അതിനുള്ള സാമാന്യബോധം പോലും നിങ്ങൾക്കില്ലെങ്കിൽ നിങ്ങളാരെയാണ് കുറ്റപ്പെടുത്തുന്നത് ? പ്രപഞ്ചാത്മാവായ ദൈവത്തിന് നിങ്ങളുടെ പണമോ പാലോ പഴമോ നെയ്യോ നാളികേരമോ കോഴിയോകുർബാനപ്പണമോ ഒന്നുമാവശ്യമില്ല. കഴിയുമെങ്കിൽ നിങ്ങളുടെ ഹൃദയം കൊടുക്കൂ, മനസ്സ് കൊടുക്കൂ, ആത്മാവിനെ കൊടുക്കൂ, സ്വീകരിച്ചേക്കാം.
ഇതൊക്കെ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതും, യുക്തി ബോധത്തിന് നിരക്കാത്തതുമാകാം. ശാസ്ത്രബോധത്തിന്റെ സ്വയം ചികിത്സയിൽ ആശ്രയിച്ച് അവനെത്ര ശ്രമിച്ചിട്ടും അവന്റെ ജീവിത വേദനകൾ മാറുന്നില്ലഎന്ന് കണ്ടെത്തിയത് കൊണ്ട് കൂടിയാണ് അവനു വിശ്വാസമുള്ള ഒരു ഡോക്ടറുടെ മുന്നിൽ അവൻതന്നെത്തന്നെ സമർപ്പിക്കുന്നത്. ഏതെങ്കിലും യുക്തിയുടെയും ശാസ്ത്രത്തിന്റെയും വക്താക്കൾ വിറ്റഴിക്കുന്നവാചക ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇപ്പോൾ അവനു നേരമില്ല. അക്കൂട്ടർ തുറക്കുന്ന കഞ്ഞിവീഴ്ത്ത്കേന്ദ്രങ്ങളുണ്ടെങ്കിൽ ഒരു വേള അവൻ അവിടെ പ്രത്യക്ഷപ്പെട്ടേക്കാം. ഇതറിഞ്ഞിട്ടാണ് “ വിജ്ഞനാവുമ്പോൾമനുഷ്യൻ തന്നെ വിഗ്രഹങ്ങൾ തകർത്ത് കൊളളും “ എന്ന് ആദി ശങ്കരൻ പണ്ടേ പറഞ്ഞു വച്ചത്.
ഇറാനിലെ കടുംതൂക്കായ പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകുന്ന നദിക്കരയിലെ പാറ വിടവിലൂടെ അതിസാഹസികമായി യാത്ര ചെയ്ത് പുതിയ വാസസ്ഥലം കണ്ടെത്തുന്ന രണ്ടു കുടുംബങ്ങളുടെ ഒരു വീഡിയോകാണുകയുണ്ടായി. പർവതാരോഹകരെ പോലും അതിശയിപ്പിക്കുന്ന ആ യാത്രയിൽ രണ്ടു പുരുഷൻമാരുംഅവരുടെ ഭാര്യമാരും ഓരോ കുട്ടികളുമാണുള്ളത്. കുട്ടികളെ ഓരോ സഞ്ചികളിലാക്കി പുറത്ത് ഞാത്തിയിട്ട്കൊണ്ടാണ് അവരുടെ യാത്ര. ഇരുന്നും, നിരങ്ങിയും ഇഴഞ്ഞും ഉരുണ്ടും ചാടിക്കടന്നും അള്ളിപ്പിടിച്ചുമുള്ള ആയാത്രയിൽ താഴെ അഗാധമായ കൊക്കയിലൂടെ കുതിച്ചൊഴുകുന്ന നദിയുടെ ഭീകരമായ അലർച്ച അവർക്കു മരണഭയം ഉളവാക്കുന്നതാണ്. എന്നാൽ പിതാക്കന്മാരുടെ പുറത്തെ സഞ്ചിയിൽ അള്ളിപ്പിടിച്ചിരിക്കുന്ന ആ അഞ്ചുവയസുകാർ ഭയപ്പെടുന്നേയില്ല.. അവരുടെ അമ്മമാർ പലപ്പോഴും പേടിച്ചു വിറയ്ക്കുമ്പോളും ആ കുട്ടികളുടെമുഖത്ത് ഭയം നിഴലിക്കുന്നില്ല. തങ്ങളുടെ സ്വന്തം പിതാക്കന്മാരുടെ പുറത്തെ സഞ്ചിയിലാണ് തങ്ങൾ ഇരിക്കുന്നത്എന്ന ബോധ്യവും, ഏതു ആപത്തിൽ നിന്നും അവർ തങ്ങളെ സംരക്ഷിച്ചു കൊള്ളും എന്ന വിശ്വാസവുമാണ്കുട്ടികളെ നിര്ഭയരാക്കുന്നത്. ദൈവാശ്രയത്തിൽ സമർപ്പണ ജീവിതം നയിക്കുന്ന വ്യക്തികൾ ഇത്തരം ഒരുസുരക്ഷിത ബോധത്തിന്റെ ആനന്ദമാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
ഒരിക്കൽ ആദർശ പരതയിലൂടെ ആകർഷണീയങ്ങളായിരുന്നു എന്നത് കൊണ്ടാണ് ലോക ജനസംഖ്യയിലെമഹാ ഭൂരിപക്ഷവും മതങ്ങളുടെയും, ഇസങ്ങളുടെയും കൂട്ടായ്മകളിൽ ഒട്ടിച്ചേർന്നു നിന്ന് പോയത്. അത്തരംആദർശ പരതകളുടെ അത്താണിക്കല്ലുകളിൽ തങ്ങളുടെ ജീവിത ഭാരം ഇറക്കി വയ്ക്കാം എന്ന അനുയായികളുടെആത്മദാഹം ആദ്യകാലങ്ങളിൽ അവനു അനുഭവേദ്യമായിരുന്നു. പിൽക്കാലത്ത് മതത്തിലും രാഷ്ട്രീയത്തിലുംഅധികാരത്തിൽ എത്തിയ സ്വാർത്ഥമതികളുടെ കച്ചവട താൽപ്പര്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഇടങ്ങളായി ഈസംവിധാനങ്ങളെ അവർ മാറ്റിയെടുത്തപ്പോൾ പ്രതികരണ ശേഷിയുടെ വരിയുടച്ച കാളകളെപ്പോലെ സാമൂഹ്യയജമാനന്മാരുടെ ഉഴവ് നുകങ്ങൾ അവർക്ക് ചുമലിൽ ഏറ്റു വാങ്ങേണ്ടി വന്നു എന്നേയുള്ളു.
അതുകൊണ്ടു തന്നെ ഈ സംവിധാനങ്ങളുടെ വർത്തമാന പ്രസക്തി എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു. സേവനമേഖലകളായി അറിയപ്പെട്ടിരുന്ന മത - രാഷ്ട്രീയ സംവിധാനങ്ങൾ നടത്തിപ്പുകാരുടെ തൊഴിലിടങ്ങളായി ഇന്ന്രൂപം മാറിയിരിക്കുന്നു. എങ്കിലും മത നശീകരണത്തിലൂടെയുള്ള ഒരു പൊളിച്ചെഴുത്ത് സാമൂഹ്യാവസ്ഥയിൽനടപ്പിലാക്കണം എന്ന് വാദിക്കുന്നതിൽ അർത്ഥമില്ല. അത് ജനാധിപത്യ മര്യാദകൾക്ക് യോജിച്ചതേയല്ല. അടുത്തകടക്കാരന്റെ പീടികയിൽ കളത്തൂക്കമാണെങ്കിൽ അയാളുടെ കട ഇടിച്ചു നിരത്താൻ നിങ്ങൾ പോകേണ്ടതില്ല. നിങ്ങൾക്ക് അവിടെ നിന്നുള്ള ഷോപ്പിംഗ് അവസാനിപ്പിക്കാം.
അനേകരും ഇത് മനസ്സിലാക്കുകയും നിങ്ങളെപ്പോലെ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ആ കട സ്വയംപൂട്ടിപ്പോയ്ക്കൊള്ളുമല്ലോ ? അതാണ് ജനാധിപത്യ പരവും സമാധാന പരവുമായ നിരാസം. നശീകരണത്തിലൂടെയുള്ള രക്തച്ചൊരിച്ചിൽ ഒഴിവാക്കിക്കൊണ്ട് നിരാസത്തിലൂടെ നിങ്ങളുടെ വിപ്ലവംനടപ്പിലാക്കാം. അത് കൊണ്ട് തന്നെ ആദർശങ്ങളെ അപ്പത്തിനുള്ള ഉപാധിയാക്കുന്ന മത സംവിധാനങ്ങളിൽ നിന്ന്സ്വന്തം നട്ടെല്ല് നിവർത്തിപ്പിടിച്ച് നിങ്ങൾക്ക് പുറത്തു പോരാം. ഫ്രാൻസീസ് പാപ്പയുടെ വാക്കുകളിൽ ഒരു നല്ലമനുഷ്യനായി ജീവിക്കാൻ നിങ്ങൾക്ക് മതം ആവശ്യമേയില്ല.
* അവലംബം : റവ. ഫാദർ ഡോക്ടർ എബ്രഹാം മുളമൂട്ടിൽ രചിച്ച ’ മതം ഒരു സ്വകാര്യത ‘ എന്ന ഗ്രന്ഥം. ഏറ്റവുംനല്ലത് ?