അനന്തരം
യൂദാസ് മുപ്പതുവെള്ളിക്കാശ്
തിരികെക്കൊടുക്കുകയും
മരക്കൊമ്പിൽ
ആത്മഹത്യചെയ്യുകയുമുണ്ടായി.
"ജീവനെയെടുത്തുകൊൾകാ
ഈ പശ്ചാത്താപമിതിനാൽ
സ്വീകരിക്കേണമേ"
അവൻ കേണു!
തൂങ്ങാനഭയംനൽകിയ കൊമ്പ്
പാപഭാരത്താലൊടിഞ്ഞുവീണു.
മുന്നൂറുവെള്ളിക്കാശിനൊറ്റാൻനോക്കിയ
നവയൂദാസിനു
ലക്ഷ്യത്തിലേക്കിനിയും
അകലമുണ്ട്!
പശ്ചാത്തപിക്കാൻ
ഇന്നിനു
ഹൃദയമില്ലാത്തതിനാൽ
മരങ്ങൾക്ക് സ്വസ്തി!
ദൈവം
ഉന്നതങ്ങളിൽ
വാഴ്ത്തപ്പെടട്ടേ!
സന്മനസ്സുള്ളവർക്കും
ഭൂമിയിൽ
ഇടമുണ്ടാകട്ടേ!