നിൻമിഴികളിലൊരു ഒരു നീലാകാശം മുഴുവനും കാണാനാവുന്ന വിധം തെളിഞ്ഞിരിക്കുന്നു.
അന്നെൻ മിഴികൾ നിൻ നേർക്ക് പായിച്ചപ്പോൾ തേജസ്സുറ്റ മിഴവാണല്ലോ
എൻ മേനിയേ കുളിരണിയിച്ചത്.
സപ്തവർണ്ണത്തിലേ രക്തവർണ്ണം ആ കണ്ണുകളിൽ അനുരാഗവസന്തം
പൂത്തുലഞ്ഞതിൻ കാന്തിയല്ലോ എന്നെ പ്രണയവതിയാക്കിയത്.
മഴയേ കാത്തവേഴാമ്പലായ്
തീരത്തണഞ്ഞിരുന്ന എൻ അരികിലെത്തി നീ നനപ്പിച്ചതെൻ പുനർജന്മത്തിൻ സുകൃതമല്ലേ .
ഇന്നു നിൻ പാട്ടിൻ ശ്രുതിയാൽ വിരൽ തൊട്ടാൽ ഈണമീട്ടുന്നപോൽ വിതുമ്പുന്ന ഗിത്താറിൻ നാദമാവും എൻ മനം.
ആ മുഗ്ധ പ്രണയത്തിൻ മാനസാങ്കണത്തിൽ നർത്തനം ചെയ്യുന്ന മയിലായി ആടിടാം ഞാൻ....