നടി പ്രിയങ്ക ചോപ്ര 30 വയസിനടുത്തു അണ്ഡം ശീതീകരിച്ചു. ഗയ്‌നക്കോളജിസ്റ് ആയ 'അമ്മ മധു ചോപ്രയുടെ ഉപദേശം അനുസരിച്ചാണ് അങ്ങിനെ ചെയ്തതെന്നു അവർ പറയുന്നു. ഭാവിയിൽ ഉപയോഗിക്കാൻ വേണ്ടി അണ്ഡം സൂക്ഷിക്കുന്ന രീതിയാണത്.
അതു തനിക്കു ഏറെ സ്വാതന്ത്ര്യം നൽകിയെന്നു നടി പറയുന്നു. "കഠിനപരിശ്രമം ആവശ്യമുള്ള തൊഴിലിൽ മുൻപോട്ടു പോകാൻ കഴിഞ്ഞു. എനിക്കു വിജയം നേടണമെന്നു നിർബന്ധം ഉണ്ടായിരുന്നു."
പ്രിയങ്കയുടെ ആദ്യ ശിശു മാൾട്ടി മേരി ജനിച്ചത് 2022ൽ വാടക ഗര്ഭധാരണത്തിലൂടെ ആയിരുന്നു. "ആരിൽ നിന്നു ഗർഭം ധരിക്കണോ ആ ആളെ അണ്ഡം സൂക്ഷിക്കുന്ന ഘട്ടത്തിൽ ഞാൻ അറിഞ്ഞിരുന്നില്ല," അവർ പറഞ്ഞു.
ഭർത്താവ് നിക്ക് ജോനസുമായി ബന്ധം തുടങ്ങുമ്പോൾ ആശങ്കകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിനു 25 വയസിൽ കുട്ടികൾ ഉണ്ടാവുന്നതിനെ കുറിച്ച് എന്താണു കാഴ്ചപ്പാടെന്നു വ്യക്തമായിരുന്നില്ല.
"എനിക്കു കുട്ടികളുടെ കൂടെ സമയം ചെലവഴിക്കാനാണ് കൂടുതൽ ഇഷ്ടം. യുണിസെഫിനു വേണ്ടി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ആശുപത്രികളിൽ കുട്ടികളെ നോക്കാൻ സമയം കണ്ടെത്തി. മുതിർന്നവരേക്കാൾ ഇഷ്ടം കുട്ടികളോടു തന്നെയാണ്."
ആർ ആർ ആർ വിവാദം
അതിനിടെ, ഓസ്‌കർ നേടിയ തെലുങ്കു ചിത്രമായ 'ആർ ആർ ആർ' തമിഴാണെന്നു പറഞ്ഞതിനു പ്രിയങ്ക വിവാദത്തിലായി.
പോഡ്‌കാസ്റ്റിൽ ചിത്രം ബോളിവുഡ് ആണെന്ന് അവതാരകൻ പറഞ്ഞപ്പോഴാണ് അതു തമിഴ് ആണെന്നു പ്രിയങ്ക തിരുത്തിയത്. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ അവർക്കെതിരെ ശരങ്ങൾ നിർത്താതെ എയ്തു ആരാധകർ. വിഢിത്തം വിളമ്പും മുൻപ് ഒന്നു ചിന്തിക്കണ്ടേ എന്നു വരെ പലരും ചോദിച്ചു.
Priyanka says she froze her eggs in her early 30s