ന്യു യോർക്ക്: ഒരു പോൺ താരത്തിന് പണം നൽകുന്നതിനു ബിസിസിനാസ് റെക്കോര്ഡുകളിൽ കൃത്രിമം നടത്തി എന്നതിന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ജെ ട്രംപിനെ വ്യാഴാഴ്ച മൻഹാട്ടൻ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തി (indict). ക്രിമിനൽ കുറ്റം നേരിടുന്ന രാജ്യത്തെ ആദ്യത്തെ മുൻ പ്രസിഡന്റാണ് ട്രംപ്
വരും ദിവസങ്ങളിൽ കുറ്റപത്രം പ്രഖ്യാപിച്ചേക്കും. അപ്പോഴേക്കും, ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ എൽ. ബ്രാഗിന് വേണ്ടി പ്രവർത്തിക്കുന്ന പ്രോസിക്യൂട്ടർമാർ, ട്രമ്പിനോട് കീഴടങ്ങാനും വിചാരണ നേരിടാനും ആവശ്യപ്പെടും.
കഴിഞ്ഞ വർഷം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജില്ലാ അറ്റോർണി ആൽവിൻ എൽ ബ്രാഗിന്റെ കരിയറിലെ ഏറ്റവും വലിയ നിമിഷമാണിത്, ട്രംപിനെതിരെ ഒരു പ്രത്യേക കേസുമായി മുന്നോട്ട് പോകണോ എന്ന് ഉടൻ തീരുമാനിക്കേണ്ടി വന്നു. കുറ്റാരോപണങ്ങൾക്കായി വേഗത്തിൽ മുന്നോട്ട് പോകാൻ അദ്ദേഹം വിസമ്മതിച്ചു. ഒരു വർഷത്തിലേറെയായി തുടരുന്ന അന്വേഷണത്തിനൊടുവിൽ ഒരു മുൻ പ്രസിഡന്റിനെ കുറ്റാരോപിതനാക്കാൻ അദ്ദേഹത്തിന്റെ പ്രോസിക്യൂട്ടർമാർ ഗ്രാൻഡ് ജൂറിയെ സമ്മതിപ്പിച്ചു.
ട്രംപ് വീണ്ടും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിനായി മത്സരിക്കുന്നതിനാൽ ഗ്രാൻഡ് ജൂറിയുടെ വോട്ടെടുപ്പ് നിയമപരവും രാഷ്ട്രീയവുമായ ചോദ്യങ്ങൾ ഉയർത്തുന്നു.
ഏതെങ്കിലും കുറ്റപത്രമോ ശിക്ഷയോ ട്രംപിനെ മത്സരിക്കുന്നതിൽ നിന്ന് തടയില്ല. ക്രിമിനൽ റെക്കോർഡ് പാടില്ലെന്ന് പ്രസിഡന്റാകാൻ ഭരണഘടന നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നില്ല. കുറ്റകൃത്യങ്ങൾക്കും ദുഷ്പ്രവൃത്തികൾക്കും ഇംപീച്ച് ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ഉദ്യോഗസ്ഥർക്ക് ഭാവി ഓഫീസിൽ നിന്ന് വിലക്കേർപ്പെടുത്തിയേക്കാം. എന്നാൽ ട്രംപിന്റെ രണ്ട് ഇംപീച്ച്‌മെന്റ് വിചാരണകളിലും സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
ഗ്രാൻഡ് ജൂറി അടുത്തമാസം അവസാനം മാത്രമേ കേസ് കേൾക്കു എന്നൊരു ധാരണ പരത്തിയ ശേഷമാണ് പെട്ടെന്ന് കുറ്റാരോപണം വന്നിരിക്കുന്നത്.