ഞങ്ങളുടെ പ്രിയപ്പെട്ട ഓമനച്ചേച്ചി, സാറാ തോമസ് എന്ന പ്രിയങ്കരിയായ കഥാകാരി, വിട പറഞ്ഞു.
നാർമടിപ്പുടവയും ദൈവമക്കളും പോലെയുള്ള നല്ല കൃതികൾ എഴുതിയിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ കഥാകാരി.
തിരുവനന്തപുരത്തെ എഴുത്തുകാരികളുടെ കൂട്ടായ്മയിൽ സജീവ അംഗമായിരുന്നു. ഞങ്ങൾ ചേച്ചിയുടെ എൺപതാം പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് താഴെ. അന്നൊക്കെ എന്ത് സന്തോഷമായിരുന്നു!
അടുത്തെന്നാ നമ്മൾ കാണുന്നത് എന്ന് ചോദിക്കുക മാത്രമല്ല നമുക്ക് കൂടണ്ടേ, നിങ്ങൾ ചെറുപ്പക്കാർക്കൊക്കെ എന്തൊരു മടിയാണ് എന്ന് പറഞ്ഞ് ശാസിക്കുകയും ചെയ്യുന്ന ചേച്ചി. എഴുതാതെ ഇരിക്കരുത് കേട്ടോ, ഈ കഴിവൊക്കെ ദൈവം തന്നതാണ്, അത് ഉപയോഗിക്കാതിരിക്കുന്നത് അഹങ്കാരമാണ് എന്നൊക്കെ എത്ര ശാസനകൾ ഞാൻ ഫോണിലൂടെ കേട്ടിരിക്കുന്നു!
ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയപ്പോൾ ഞങ്ങളോടൊപ്പം പുറത്തു വരാനും സന്തോഷിക്കാനുമുള്ള അവസരങ്ങൾ ചേച്ചിക്ക് നിഷേധിക്കപ്പെട്ടു. ഫോൺ കോളുകളും ഗൃഹസന്ദർശനങ്ങളും സാവധാനം നിലച്ചു.
എന്റെ സ്നേഹ - ഇടങ്ങളൊക്കെ ഒന്നൊന്നായി ഇല്ലാതാവുകയാണല്ലോ.