വിവാദ സംസ്ഥാനമായ കേരളത്തില്‍ ചര്‍ച്ചാവിഷയമായി ഒരുസിനിമ തീയേറ്ററുകളില്‍ എത്തിയിരിക്കുന്നു. സിനിമ റിലീസാകുന്നതിനുമുന്‍പേ വിഷയം വിവാദമായി കഴിഞ്ഞിരുന്നു. ഇടതുവലത് പാര്‍ട്ടികള്‍ മത്സരിച്ചുതന്നെ സിനിമക്കെതിരെ വാളോങ്ങിയെന്നുള്ളത് രസകരമായി. എമ്മെല്ലേമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിലൊഴികെ മറ്റൊരുകാര്യത്തിലും യോജിപ്പില്ലത്ത ഈ ജനപ്രേമികള്‍ ഒരു സിനിമക്കെതിരെ സടകുടഞ്ഞ് എഴുന്നേല്‍കുന്നതുകണ്ട് കഴുതയായ ജനം അത്ഭുതപ്പെട്ടു. എന്തായിരുന്നു ഇക്കൂട്ടരുടെ യോജിപ്പിന് കാരണം?
ഒന്നുരണ്ട് വര്‍ഷംമുന്‍പ് നമ്മളെല്ലാം പത്രങ്ങളില്‍ വായിച്ചറിഞ്ഞതായിരുന്നല്ലോ ചില ഇസ്‌ളാമിസ്റ്റുകളുടെ പുതിയ കണ്ടുപിടുത്തമായ ലൗജിഹാദ് എന്ന പ്രേമവാത്സല്യം. 2047ല്‍ ഇന്‍ഡ്യന്‍ ഭരണം പിടിക്കുക എന്ന അവരുടെ ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് മറ്റുമതവിഭാഗങ്ങളിലെ പെണ്‍കുട്ടികളെ സ്‌നേഹംനടിച്ച് മതപരിവര്‍ത്തനം നടത്തി നിക്കഹ്‌ചെയത് കുട്ടികളെ ഉത്പാതിപ്പിച്ച് അവരുടെ ജനസംഘ്യ വര്‍ദ്ധിപ്പിക്കുക എന്നുള്ളത്. അങ്ങനെ മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ കഥ കുറനാളുകളായി കേള്‍ക്കുന്നുണ്ട്.
ഇസ്‌ളാമിക് സ്റ്റേറ്റ് രൂപീകരിക്കുക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ച് ഐ എസ് ഐ എസ് ഭീകരസംഘടനയിലേക്ക് ആകൃഷ്ടരായ മുസ്‌ളീം യുവാക്കള്‍ സിറിയയിലും അഫ്ഗാനിസ്ഥാനിലുംപോയി അമേരിക്കന്‍ പട്ടാളക്കാരുടെ വെടിയുണ്ട നെഞ്ചിലേറ്റി പരലോകംപൂകിയതും നമ്മള്‍ വായിക്കയുണ്ടായി. അവരില്‍ ചിലര്‍ കാഷ്മീര്‍പിടിക്കാന്‍പോയ കഥയും കേട്ടു. അവര്‍ക്ക് പാരിതോഷികമായി കിട്ടിയത് ഇന്‍ഡ്യന്‍ പട്ടാളത്തിന്റെ വെടിയുണ്ടകളായിരുന്നു. മതം തലക്കുപിടിച്ച് സ്വബോധം നഷ്ടപ്പെട്ട ഈ യുവാക്കളോട് സഹതപിക്കാനല്ലേ കഴിയു.
അടുത്തകാലത്താണ് അന്യമതസ്ഥരായ പെണ്‍കുട്ടികളെ വലവീശിപിടിച്ച് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കടത്തിയത്. ഡെന്റല്‍ കോളജിലും മറ്റും പഠിച്ചിരുന്ന നല്ലഭാവിയുള്ള ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയാണ് സിറിയയില്‍ ആടുമേയ്ക്കാന്‍ കൊണ്ടുപോയത്. തിരവനന്തപുരത്തുള്ള ഒരുവീട്ടമ്മയുടെ മകളെച്ചൊല്ലിയുള്ള ദീനരോദനം നമ്മള്‍കേട്ടിട്ട് അധികനാളുകളായിട്ടില്ല. ഇങ്ങനെ വഞ്ചിക്കപ്പെട്ട നൂറുകണക്കിന് പെണ്‍കുട്ടികള്‍ ഉണ്ടന്നുള്ളത് വാസതവം. മാനക്കേട് ഭയന്ന് പലവീട്ടുകരും തങ്ങളുടെ മകള്‍ മതംമാറി മുസ്‌ളീമിനെ വിവാഹംകഴിച്ചകാര്യം പുറത്തുപറയില്ല. മകള്‍ ഡല്‍ഹില്‍ ജോലിയിലാണന്നോ ബാംഗ്‌ളൂരുവില്‍ പഠിക്കയാണന്നോ പറഞ്ഞ് അയല്‍കാരുടെ ചോദ്യങ്ങളില്‍നിന്ന് രക്ഷപെടുകയാണ് പതിവ്. അതുകൊണ്ട് ലൗജിഹാദിലൂടെ വഞ്ചിക്കപ്പെട്ട പെണ്‍കുട്ടികള്‍ എത്രപേരുണ്ട് എന്നകണക്ക് ലഭ്യമല്ല.
ഇങ്ങനെ ചതിക്കപ്പെട്ട് സിറിയയിലും അഫ്ഗാനിസ്ഥാനിലും പോയി ആടുമേയ്ക്കയും ജയിലില്‍ അകപ്പെടുകയും ചെയ്ത പെണ്‍കുട്ടികളുടെ കഥയാണ് കേരള സ്റ്റോറിയെന്ന സിനിമ പറയുന്നത്. സിനിമ കാണാന്‍ സാധിച്ചില്ലെങ്കിലും കണ്ടവര്‍ പറയുന്നത് ഇതില്‍ ഇസ്‌ളാമികവിരുദ്ധമായി ഒന്നുംതന്നെ ഇല്ലെന്നാണ്. വഞ്ചിക്കപ്പെട്ട നാല് മലയാളി പെണ്‍കുട്ടികളുടെ കഥയാണ് സിനിമയില്‍ പറയുന്നത്. ഇത് എല്ലാമാതാപിതാക്കളും കണ്ടിരിക്കണം. എങ്ങനെയാണ് ജിഹാദികള്‍ നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ വലവീശുന്നതെന്നും കെണിയില്‍ അകപ്പെടുത്തുന്നതെന്നും അറിഞ്ഞിരുന്നാല്‍ തങ്ങളുടെ മക്കളെ രക്ഷിക്കാന്‍ സാധിക്കും.
തിരുവനന്തപുരത്തെ വീട്ടമ്മയുടെ വിലാപത്തെ പരിഹസിച്ച് ഞാനും എഴുതുകയുണ്ടായി. മകളെ നേര്‍വഴിക്ക് നയിക്കുന്നതില്‍ അവര്‍കാട്ടിയ പിഴവാണ് ദുരന്തത്തിലേക്ക് നയച്ചത്. അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മകളെ രക്ഷിച്ച് നാട്ടിലെത്തിക്കണമെന്ന് അപേക്ഷിച്ച് അവര്‍ രാഷ്ട്രീയ നേതാക്കന്മാരുടെ വീടുതോറും കയറിയിറങ്ങി. ഭികരസംഘടനയില്‍ചേരാന്‍ പോയവര്‍ തിരികെ വരേണ്ട എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഇവരുടെ ദുരാനുഭവം മറ്റുള്ളവര്‍ക്ക് പാഠമാകട്ടെ. തന്നെയല്ല മതതീവ്രവാദം തലക്കുപിടിച്ചവര്‍ തിരികെവന്നാലും രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കില്ലന്ന് എന്താണ് ഉറപ്പ്.
ഇന്‍ഡ്യയയും പ്രധാനമന്ത്രി മോദിയെയും അവഹേളിക്കുന്ന ബി ബി സി ഡോക്യുമെന്ററി പുറത്തിറങ്ങയപ്പോള്‍ നാടുനീളെനടന്ന് പ്രദര്‍ശ്ശിപ്പിച്ച് ആഘോഷിച്ച ഇടതുവലത് പാര്‍ട്ടികള്‍ കേരളസ്റ്റോറിയെന്ന് സിനിമക്കെതിരെ വാളോങ്ങി ഇസ്‌ളാമിക് ഭീകരവാദികളുടെ പ്രീതിസമ്പാതിക്കാന്‍ മത്സരിക്കുന്നത് കാണുമ്പോള്‍ തോന്നുന്നത് വെറും പുശ്ചമാണ്. ഇവര്‍ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നത് ആരെയാണന്നത് പകല്‍പോലെ വ്യക്തം. ഇവരുടെ കണ്ണ് മുസ്‌ളീം വോട്ടുകളിലാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ തങ്ങള്‍ക്കല്ലാതെ വേറെയാര്‍ക്കാണ് പോവുക? ആറെസ്സെസ്സ് എന്ന ഉമ്മാക്കികാട്ടി അവരെ ഭയപ്പെടുത്തുകയും ചെയ്യാം. അതുകൊണ്ടാണല്ലോ ഈശോ എന്ന സിനമ ഇറങ്ങയപ്പോഴും കക്കുകളി നാടകം അരങ്ങേറിയപ്പോഴും ആവിഷ്‌കാര സ്വാതന്ത്രമെന്ന് പറഞ്ഞ് ക്രിസ്ത്യാനികളെ സ്വാന്തനപ്പെടുത്തിയത്.ലക്ഷിദേവിയുടെ നഗ്നചിത്രംവരച്ച എം എം ഹുസൈനെ വിളിച്ചുവരുത്തി പൊന്നാട അണിയിച്ചതും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്‍പേരില്‍. എന്നാല്‍ കേരളസ്റ്റോറിയെന്ന സിനിമ മുസ്‌ളീമിനെ നോവിച്ചാല്‍ അതിനെ നിരോധിക്കണം. ആവിഷ്‌കാര സ്വാതന്ത്യംപോലും. പോയി പണിനോക്ക്. ഞങ്ങള്‍ക്ക് വോട്ടാണ് പ്രധാനം.
സദ്ദാം ഹുസൈനെ ഇറാക്കുകാര്‍ തൂക്കിലേറ്റിയഃപ്പോള്‍ കേരളത്തില്‍ ഹര്‍ത്താല്‍നടത്തിയാണ് ഇക്കൂട്ടര്‍ ദുഃഖം രേഖപ്പെടുത്തിയത്. ഉസാമ ബിന്‍ ലാദനെ അമേരിക്ക വധിച്ചപ്പോള്‍ ഹര്‍ത്താല്‍ നടത്താന്‍ മറന്നതായിരിക്കും., അല്ലെങ്കില്‍ അന്നത്തെ പത്രം വായിച്ചുകാണില്ല.
samnilampallil@gmail.com