"മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം
സൂര്യനെ പിടിക്കണം
പിടിച്ച് സ്വന്തമാക്കണം.."
സ്കൂൾ പ്രവേശനോത്സവ പാട്ട് കേട്ട് അന്നേ ദിവസം തന്നെ കുഞ്ഞാറ്റക്കിളികൾ സൂര്യനെ പിടിക്കാൻ വ്യാമോഹിച്ചു.
ഉയരങ്ങളിലേക്ക് പറക്കാൻ തുടങ്ങിയ അവറ്റകളെല്ലാം സൂര്യതാപത്താൽ കത്തി ചാമ്പലായ് .
എന്നാൽ ഒരു കിളി മാത്രം മിന്നാമിനുങ്ങിനെ പിടിച്ചു താലോലിച്ചു.
അതിന്റെ ഇത്തിരി വെട്ടത്തിൽ ഇരുന്ന് തറ പറ എഴുതി പഠിച്ച് ഫുൾ A+ കരസ്ഥാമാക്കി.
ഒന്നും മറ്റൊന്നിനേക്കാൾ വലുതല്ല, ഒട്ടും ചെറുതുമല്ല.
പ്രിയപ്പെട്ട ഗാനരചയിതാവെ
കൊക്കിലൊതുങ്ങുന്നതേ കൊത്താവു എന്ന് കേട്ടിട്ടില്ലേ