Image

റാഫി പാങ്ങോടിന്റെ അനുഭവക്കുറിപ്പ്. 'മണല്‍ ചുഴികള്‍' പ്രകാശനം ചെയ്തു.

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 20 November, 2023
 റാഫി പാങ്ങോടിന്റെ അനുഭവക്കുറിപ്പ്. 'മണല്‍ ചുഴികള്‍' പ്രകാശനം ചെയ്തു.

റിയാദ്. സാമൂഹ്യ പ്രവര്‍ത്തകനായ റാഫി പാങ്ങോടിന്റെ പ്രവാസ ജീവിതത്തിലെ മറക്കാനാവാത്ത സേവന പ്രവര്‍ത്തനങ്ങളില്‍ ഹൃദയത്തില്‍ സ്പര്‍ശിച്ച ചില സംഭവങ്ങള്‍ മാത്രം പുസ്തകത്താളുകളിലാക്കി അവതരിപ്പിക യാണ് 'മണല്‍ ചൂഴികള്‍' എന്ന പുസ്തകം പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശന കര്‍മ്മം റിയാദിലെ ബത്ത  ലുഹ മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്നു, മോട്ടിവേഷന്‍ സ്പീക്കറും, എഴുത്തുകാരനും വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനുമായ ഡോ:  ജയചന്ദ്രന്‍ സാഹിത്യകാരന്‍ ജോസഫ് അതിരുങ്കലിനു  കൈമാറികൊണ്ട് പ്രകാശനം ചെയ്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍  നസറുദ്ദീന്‍ വി ജെ  അധ്യക്ഷത വഹിച്ച.

മാധ്യമ പ്രവര്‍ത്തകനും റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ട്രഷററും  ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജി സി സി മീഡിയ കോഡിനേറ്ററുമായ ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞുകൊണ്ട് മണല്‍ ചൂഴികള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തില്‍ പല സംഭവങ്ങളും റാഫി എഴുതാതെ തന്നെ എനിക്ക് അറിയാവുന്ന കാര്യങ്ങളാണ് 2016 മുതല്‍ രണ്ടുവര്‍ഷകാലം റാഫി പോയ പല വഴികളിലും ഒരു സുഹൃത്തിനെ പോലെ സൗദി അറേബ്യയുടെ വിവിധ സ്ഥലങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകനായി 40,000 കിലോമീറ്റര്‍ മുകളില്‍ സഞ്ചരിക്കുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് പ്രവാസ ലോകത്ത് ദുരിതമനുഭവിക്കുന്ന വിധിയെ പഴിച്ചു കൊണ്ട് ജീവിതം മുന്നോട്ടു പോകുന്ന മനുഷ്യര്‍ക്ക് ആശ്വാസം നല്‍കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് കൃത്യമായിട്ട് നിയമം അറിയാതെ നിയമകുരിക്കില്‍പെട്ട പല ആളുകള്‍ക്കും അവര്‍ക്ക് വേണ്ട നിയമസഹായവും  ആശ്വാസ വാക്കുകളും കൊടുത്തു ഒരു നല്ല മനുഷ്യ സ്‌നേഹിയായി പ്രവര്‍ത്തിക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട് സന്നദ്ധ പ്രവര്‍ത്തനത്തിനായി ദീര്‍ഘദൂര യാത്രകളില്‍ വാഹനങ്ങളില്‍ പോകുമ്പോള്‍ പലപ്പോഴും രാത്രി ഉറക്കം വഴിയോരങ്ങളില്‍ വണ്ടിയില്‍ കിടന്നാണ് ,ആള്‍ പെരുമാറ്റമുള്ള സ്ഥലമായ പെട്രോള്‍ പമ്പുകള്‍, പള്ളികളുടെ അടുത്ത് വണ്ടി നിര്‍ത്തി അതിനുള്ളില്‍ തന്നെയായിരുന്നു പലപ്പോഴും രാത്രികളില്‍ ഉറങ്ങുന്നത് തന്നെ ,പള്ളികളുടെ ടോയ്ലറ്റുകളില്‍ പോയി ശുദ്ധി വരുത്തുകയും വീണ്ടും എത്രയോ യാത്രകള്‍ ഞങ്ങളൊരുമിച്ചു പോയിട്ടുണ്ട്  ഒരുപാട് പ്രവര്‍ത്തനങ്ങളില്‍ റാഫിയോടൊപ്പം ചേര്‍ന്ന് നിന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് ഈ പുസ്തകത്തില്‍ സാഹിത്യഭാഷയെ നിങ്ങള്‍ക്ക് കാണാന്‍ കഴില്ല പക്ഷെ പ്രവാസത്തിന്റെ സത്യസന്ധത, യഥാര്‍ത്ഥ അനുഭവ സംഭവങ്ങള്‍  കാണാന്‍ കഴിയുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു.

പ്രകാശന ചടങ്ങില്‍  ഡോക്ടര്‍ ജയചന്ദ്രന്‍ റാഫി പാങ്ങോടിന്റെ പുസ്തകത്തിന്റെ നേരിന്റെ വഴികള്‍ കൃത്യമായി വിവരിക്കുകയുണ്ടായി ഹൃദയത്തെ തൊട്ട് ചില വിഷയങ്ങള്‍ റാഫിയുടെ സാമൂഹ്യപ്രവര്‍ത്തന രംഗങ്ങളില്‍ കടന്നുപോയതാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പച്ചയായസാഹിത്യം ഒന്നും കലരാത്ത റാഫിയുടെ വരികള്‍ ഏതൊരു വ്യക്തിക്കും വായിക്കാവുന്ന രീതിയിലാണ് മണല്‍ ചൂഴികള്‍ എന്ന ഈ പുസ്തകമെന്ന് ഡോക്ടര്‍ ജയചന്ദ്രന്‍ പറയുകയുണ്ടായി. 

ഇതൊരു ജീവിത അനുഭവമാണ് ജീവിതം വരച്ചു കാട്ടിയിരിക്കുകയാണ് പച്ചയായ ജീവിതം കാണണമെങ്കില്‍ നമ്മള്‍ കൃത്യമായി ഇറങ്ങി ചെല്ലുക തന്നെ വേണം. സ്വന്തം ഭാര്യയെ നോക്കുന്നതിന് വേണ്ടി പഴയ സഹപാഠിയായ കാമുകിയെ  വീട്ടില്‍ എത്തിച്ചതും പിന്നിട് ആ വീടിന്റെ അകത്തളങ്ങളില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ മുതല്‍ രസകരമായ പല അനുഭവങ്ങളും വിവരിച്ചിട്ടുണ്ട് എത്രയെത്ര വിഷയങ്ങള്‍, പുസ്തകത്തിന്റെ കൃത്യമായിട്ടുള്ള വിവരണം  മനോഹരമായിരിക്കുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകരാനുമായ സാജിദ് ആറാട്ടുപുഴ പറഞ്ഞു,  കേരളത്തിലെ അറിയപ്പെടുന്ന പൂര്‍ണ്ണ പബ്ലിക്കേഷന്‍ ആണ് മണല്‍ ചൂഴികള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രവാസത്തിന്റെ ഇരണ്ട ഇടനാഴികളില്‍ കൂടി ചിലപ്പോള്‍ ചിലര്‍ സഞ്ചരിക്കാറുണ്ട് ഇരുണ്ട ഇടനാഴിയില്‍ വെളിച്ചം നല്‍കുവാന്‍ ആയി ചിലര്‍ പ്രവാസ ലോകത്ത് വേറിട്ട മുഖമായി നില്‍ക്കാറുണ്ട് അതു റാഫി പാങ്ങോട് എന്ന വ്യക്തി നടത്തിയ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കമെന്നുംഅനുഭവ കുറിപ്പുകള്‍ആണ് അദ്ദേഹം കുറിച്ചിട്ടിരിക്കുന്ന തെന്ന് പുസ്തകം ഏറ്റുവാങ്ങി കൊണ്ട് സംസാരിച്ച എഴുത്തുകാരന്  ജോസഫ് അതിരുങ്കല്‍ പറഞ്ഞു 

റാഫി പാങ്ങോട് പല പ്രാവശ്യവും പല വിഷയങ്ങള്‍ക്കും തന്റടുത്ത് വന്ന് റിയാദിലെ ഗവര്‍ണര്‍, പോലീസ് ഡയറക്ടറുടെ ഓഫീസിലും കോടതികളിലും സൗദി മന്ത്രയാലയങ്ങളിലും അറബി ഭാഷയില്‍ ലെറ്ററുകള്‍ തയ്യാറാക്കി കൊടുക്കുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് ലത്തീഫ്. ഓമശ്ശേരി മാഷ് പറയുകയുണ്ടായി. റാഫിയുടെ പുസ്തകം കാണുമ്പോള്‍. റാഫി ചെയ്ത കാര്യങ്ങളില്‍  ഇതേപോലെയുള്ള 100 പുസ്തകം എഴുതിയാല്‍ പോലും തീരാത്തത് ആണ് എന്ന് നസീര്‍ പുന്നപ്ര പറഞ്ഞു. റാഫി പങ്ങോടിന്റെ അനുഭവക്കുറിപ്പുകള്‍ 'മണല്‍ ചുഴികള്‍' എന്ന പുസ്തകം കൃത്യമായി എഡിറ്റ് ചെയ്യുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എഴുത്തുകാരിയും ജി എം എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറിയുമായ അബ്ദിയ ഷഫീനാസ് അല്‍ അക്രം പറഞ്ഞു.  

ചടങ്ങിന് ആശംസകള്‍ പറഞ്ഞുകൊണ്ട് നിഖില സമീര്‍, അബ്ദുല്‍ അസീസ് പവിത്ര, സുധീര്‍ കുമ്മിള്‍,  അഡ്വക്കറ്റ് ജലീല്‍ ഇസ്ലാഹി സെന്റെര്‍, സലിം ആര്‍ത്തിയില്‍. സുലൈമാന്‍ ഊരകം മലയാളം ന്യൂസ്. മജീദ് ചെമ്മനാട് ന്യൂസ് 16, ഹരികൃഷ്ണന്‍ കണ്ണൂര്‍.. ഡാനി. രാജു പാലക്കാട്. സുധീര്‍ കുമ്മിള്‍. സുനീര്‍ കുമ്മിള്‍.  ഷിബു പത്തനാപുര. ടോം. ഷഹനാസ്. ഷാജി മഠത്തില്‍. ഷാജഹാന്‍ കാഞ്ഞിരപ്പള്ളി. അയൂബ് കരൂപടന്ന. സാജന്‍  വള്ളക്കടവ്   സിദ്ധിഖ് കല്ലുപറമ്പന്‍. ജലീല്‍ ആലപ്പുഴ. സുധീര്‍ പാലക്കാട് കായംകുളം നിഷാദ്. മുന്ന അയൂബ് . നിബു ഹൈദര്‍, ബഷീര്‍ പാരഗണ്‍. നൗഷാദ് മറിമായം റഷീദ് മൂവാറ്റുപുഴ നസീര്‍ കുമ്മിള്‍  ഉണ്ണി കൊല്ലം  അഷ്‌റഫ് ചേലാമ്പറ  ഹുസൈന്‍ വട്ടിയൂര്‍ക്കാവ് തുടങ്ങിയവര്‍ സംസാരിച്ചു. 

ആശംസകള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് അനുഭവക്കുറിപ്പിന്റെ രചയിതാവ് റാഫി പാങ്ങോട്  തന്റെ ഒന്നാമത്തെ പുസ്തകം ഇനിവരാന്‍ പോകുന്ന മറ്റു പുസ്തകങ്ങള്‍ക്ക് ശക്തി പകരട്ടെയെന്നും. പ്രവാസം എന്നത് നാം ഇവിടെ കാണുന്നത് മരുഭുമികളില്‍. അകപ്പെട്ട മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും മരുഭൂമിയില്‍ കുടുങ്ങിയ മനുഷ്യരെ ഒരു കൈത്താങ്ങ് എന്ന നിലയില്‍ രക്ഷിച്ചുകൊണ്ടുവന്ന് കയറ്റി വിട്ടപ്പോള്‍ കിട്ടിയ മനസ്സ് സംതൃപ്തി ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കും 31 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ 25 വര്‍ഷം കഴിയുന്ന തന്റെ സാമൂഹ്യ പ്രവര്‍ത്തനം  ഒരു കളങ്കവും പെടാതെ മരണംവരെ കാത്തുസൂക്ഷിക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു

ഒരു സന്നദ്ധപ്രവര്‍ത്തകന്‍ ആകണമെങ്കില്‍ പ്രവാസ ലോകത്ത് ആ സന്നദ്ധ പ്രവര്‍ത്തകന് ഒരു തൊഴിലുണ്ടായിരിക്കണം തൊഴിലില്ലാതെ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ സൂക്ഷിക്കുക തന്നെ വേണം അവരുടെ ലക്ഷ്യം വേറെ ഒന്നു മാത്രമാണ്... നല്ലത് ചെയ്യുന്നവരെ മറ്റുള്ളവരുടെ മുന്നില്‍ മോശക്കാരാക്കുന്ന ഇവരെപ്പോലുള്ളവരുടെ പ്രവര്‍ത്തനമാണ് ഇന്നും പ്രവാസ ലോകത്ത് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കെട്ടപ്പേര് ഉണ്ടാക്കി കൊടുത്തിട്ടുള്ളത് 

മണല്‍ ചുഴികള്‍ എന്ന് തന്റെ പുസ്തകത്തില്‍ ഇതേപോലെ ഉള്ള എട്ടുകാലികളെ രണ്ടാംഘട്ട പുസ്തകത്തില്‍ വിവരിക്കുമെന്നും തന്റെ പുസ്തകം തന്റെ പ്രിയപ്പെട്ട ജേഷ്ഠതുല്യനായ കഴിഞ്ഞദിവസം പ്രവാസലോകത്ത് വെച്ച് മരണപ്പെട്ടു പോയ സത്താര്‍ കായംകുളത്തിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ സമര്‍പ്പിക്കുന്നുവെന്നും റാഫി പാങ്ങോട് പറഞ്ഞു 

തന്റെ പുസ്തകം വിറ്റ് കിട്ടുന്ന  മുഴുവന്‍ പണവും ഗള്‍ഫ് മലയാളി ഫെഡറേഷന്‍ എന്ന സംഘടനയുടെ സന്നദ്ധപ്രവര്‍ത്തനത്തിനായി മാറ്റിവയ്ക്കും, ജീവകാരുണ്യമെന്നത് നന്മയുള്ള ഹൃദയത്തില്‍ നിന്ന് വരാനുള്ളതാണ് നാം മനുഷ്യനാകണമെങ്കില്‍ നന്മയുള്ള മനുഷ്യനാകണം എങ്കില്‍ മാത്രമേ ദുരിതമനുഭവിക്കുന്നവന്റെ കണ്ണിനീര്‍ കാണാന്‍ കഴിയൂ.. ഈ പുസ്തകത്തില്‍ നേരാ വഴികള്‍ കൃത്യമായി വിവരിച്ചുവെന്നും റാഫി പാങ്ങോട് കൂട്ടിച്ചേര്‍ത്തു. ചടങ്ങിനു സുധീര്‍ വള്ളക്കടവ് നന്ദി പ്രകാശിപ്പിച്ചു. 

ചിത്രം: എഴുത്തുകാരനും വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനുമായ ഡോ:  ജയചന്ദ്രന്‍ സാഹിത്യകാരന്‍ ജോസഫ് അതിരുങ്കലിനു  കൈമാറികൊണ്ട് പുസ്തകം പ്രകാശനം ചെയ്യുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക