Image

യു എസ്‌ രാഷ്ടിയത്തിൽ വി.പി യുടെ പ്രസക്തി (ഏബ്രഹാം തോമസ്)

Published on 10 May, 2024
യു എസ്‌ രാഷ്ടിയത്തിൽ വി.പി യുടെ പ്രസക്തി (ഏബ്രഹാം തോമസ്)

വാഷിംഗ്‌ടൺ: പല ജനാധിപത്യ രാജ്യങ്ങളുടെയും ഭരണ, രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ വൈസ് പ്രസിഡന്റുമാർ അപ്രസക്‌തരായി കാണപ്പെടും. അവരുടെ സ്ഥാനാർത്ഥിത്വം മുതൽ ഭരണ കാലയളവ് വരെ പലപ്പോഴും ഒരു 'നോൺ ഇവൻറ്' ആയി മാറാറുണ്ട്.

യു എസിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ആകും എന്ന് കരുതുന്ന മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇനിയും തനിക്കൊപ്പമുള്ള വി പി സ്ഥാനാർത്ഥിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. മുൻപ് പലപ്പോഴും പല പ്രസിഡന്റ് സ്ഥാനാർത്ഥികൾ ചെയ്തിട്ടുള്ളത് പോലെ ഭൂരിഭാഗം സ്റ്റേറ്റുകളിലെയും വോട്ടർമാർക്ക് തീരെ പരിചിതനല്ലാത്തതോ സ്വീകാര്യനല്ലാത്തതോ ആയ ഒരു വ്യക്തിയെ ട്രംപ് അവതരിപ്പിച്ചാലും അഭുതപ്പെടേണ്ടതില്ല.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ആറ്‌ മാസത്തിൽ കുറവേ ഉള്ളു. അഭിപ്രായ സർവ്വേകളിൽ രണ്ടു സ്ഥാനാർത്ഥികളുടെയും (പ്രസിഡന്റ് ജോ ബൈഡൻ-ഡെമോക്രാറ്റ്, ഡൊണാൾഡ് ട്രംപ്- റിപ്പബ്ലിക്കൻ) ഭാഗധേയങ്ങൾ മാറിമറിയുക ആണ്. ഓരോ പുതിയ സംഭവവികാസങ്ങളും രണ്ടു പേർക്കും മാറി മാറി ലീഡ് നൽകുകയാണെന്ന് സർവേകൾ പറയുന്നു. ഇതിൽ എത്രത്തോളം വാസ്തവം ഉണ്ടെന്നു കണ്ടു തന്നെ അറിയണം. സർവ്വേ ആരാണ് നടത്തിയത്, അവരുടെ ചായ്‌വ് എങ്ങോട്ടാണ് എന്ന് തിരിച്ചറിയുവാൻ പല അന്വേഷണങ്ങളും ആവശ്യമാണ്.

ഇതിനിടയിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ജനപ്രിയത ലേശം വർധിച്ചതായി മറ്റൊരു സർവ്വേ പറഞ്ഞു.ഒരു കാര്യത്തിലും വ്യക്തമായ നയപ്രഖ്യാപനങ്ങൾ നടത്താത്ത വി പി ആയി എതിരാളികൾ വിശേഷിപ്പിക്കുന്ന ഇവർ ഈയിടെ വീണ്ടും ആവർത്തിച്ചത് ഗർഭ നിരോധനത്തിന് ഒരു വക്കാലത്താണ്. യു എസ്‌ സുപ്രീം കോടതി ജഡ്‌ജിമാരെ വീണ്ടും വിമർശിച്ചു. രണ്ടു ദിവസം മുൻപ് ഹാരിസ് പുതിയ ഒരു പദം നൽകിയിരുന്നു. തന്റെ ഭർത്താവിന്റെ ആദ്യ ഭാര്യയിലെ മക്കൾ തന്നെ വിളിക്കുന്നത് മാമോളൂ എന്നാണ് എന്നവർ ഒരു ചാനലിൽ പ്രത്യക്ഷപെട്ടു പറഞ്ഞിരുന്നു.

ട്രംപിന്റെ വി പി ഷോർട് ലിസ്റ്റിൽ ഇപ്പോൾ പറയപ്പെടുന്നത് ഫ്ലോറിഡ സെനറ്റർ മാർക്കോ റുബിയോ യുടെയും ഒഹായോ സെനറ്റർ ജെ ഡി വൻസിന്റെയും പേരുകളാണ്. ഇരുവർക്കും എത്രത്തോളം ജനപ്രിയത ഉണ്ട് എന്ന് ഒരാളിനെ തിരഞ്ഞെടുത്തു കഴിയുമ്പോൾ നടക്കുന്ന മാധ്യമ ചർച്ച വരെ കാത്തിരിക്കാം.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക