Image

മകനേ നിനക്കുവേണ്ടി (ലേഖനം: സാം നിലംപള്ളില്‍)

Published on 20 May, 2024
മകനേ നിനക്കുവേണ്ടി (ലേഖനം: സാം നിലംപള്ളില്‍)

പാറപ്പുറത്തിന്റെ പ്രശസ്തമായ നോവലാണ് 'മകനേ നിനക്കുവേണ്ടി'. ഒരമ്മക്ക് മകനുവേണ്ടിയുള്ള കരുതല്‍ എത്രമാത്രംവലുതാണ് അറിയണമെന്നുണ്ടെങ്കില്‍ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയെ അവതരിപ്പിച്ചുകൊണ്ട് സോണിയ ഗാന്ധി നടത്തിയ പ്രസംഗം കേട്ടാല്‍മതി. 2019 ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ ഉത്തര്‍ പ്രദേശില്‍നി് കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ വിജയിച്ച ഒരേയൊരാളായിരുന്നു സോണിയ. നെഹ്‌റു കുടുംബത്തിന്റെ തറവാട്ടുസ്വത്തുപോലെയാണ് റായ്ബറെലിയെയും അമേഠിയെയും ഇത്രനാളും കുരുതിപോന്നിരുന്നത്. അമേഠിയിലെ വോട്ടര്‍മാര്‍ക്ക് വിവരംവച്ചതിനാല്‍ അവര്‍ രാഹുലിനെ കയ്യൊഴിഞ്ഞിട്ട് സ്മൃതി ഇറാനിയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ്സിന്റെ ഇന്‍ഡ്യയിലെ ഏറ്റവും സുരക്ഷിതമായ മണ്ഢലമായ വയനാട്ടില്‍നിന്നാണ് രാഹുല്‍ പിന്നീട് പാര്‍ലമെന്റ് അംഗമായത്.
 
വയനാട്ടുകാരോട് നെഹ്‌റുകുടുംബത്തിനുള്ള  നന്ദി എത്രപറഞ്ഞാലും അധികമാവില്ല. എന്നാലും വടക്കേ ഇന്‍ഡ്യയില്‍നിന്നുള്ള എം പി എന്നുപറഞ്ഞാല്‍ അതിനൊരു വിലയുണ്ട്. സ്വാതന്ത്യത്തിനുശേഷം രാജ്യം ഭരിച്ച പ്രധാനമന്ത്രിമാരില്‍ ഒന്‍പതുപേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരായിരുന്നു. അതുകൊണ്ടാണ് രാഹുല്‍ തന്റെ അമ്മ കഴിഞ്ഞപ്രാവശ്യം വിജയിച്ച റായ്ബറേലിയില്‍നിന്നുകൂടി മത്സരിക്കാന്‍ തീരുമാനിച്ചത്.

മകനെ പരിചയപ്പെടുത്തിക്കൊണ്ട് സോണിയ ഗാന്ധി പറഞ്ഞതുകേട്ടാല്‍ ആരാണ് രാഹുലിന് വോട്ടുചെയ്യാതിരിക്കുക. എന്റെ മകനെ നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കുന്നു. അന്‍പത്തിമൂന്ന് വയസായെങ്കിലും അവനിപ്പോഴും കൊച്ചുകുട്ടയെപോലെയാണ്. പൊട്ടനെന്ന് ബി ജെ പിക്കാര്‍ കളിയാക്കി വിളിക്കുമെങ്കിലും നിങ്ങളത് കാര്യമാക്കേണ്ടതില്ല.എപ്പോഴുമവന്‍ പൊ'ട്ടത്തരങ്ങള്‍ പറയാറില്ല., സംസാരിക്കുമ്പോള്‍ മാത്രമേയുള്ളു. അവനെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായി കണ്ടിട്ടുവേണം എനിക്ക് കണ്ണടക്കാന്‍.
സോണിയപറഞ്ഞ വാക്കുകള്‍കേട്ട് അവിടെക്കൂടിയിരുന്ന സ്ത്രീകള്‍ കണ്ണീര്‍പൊഴിച്ചെന്നാണ് മനോരമ റിപ്പോര്‍ട്ടുചെയ്തത്. അവരുടെ വോട്ടുകള്‍മാത്രം കിട്ടിയാല്‍മതി രാഹുല്‍ വിജയിക്കാന്‍. 

വയനാട്ടുകാരായ പാവങ്ങളുടെ സ്ഥിതിയൊന്ന് ആലോചിച്ചുനോക്കു. നാല്‍പതുഡിഗ്രി ചൂടില്‍ മണിക്കൂറുളോളം ക്യൂവില്‍നിന്ന് തങ്ങളുടെ പപ്പുക്കു'ട്ടനുവേണ്ടി വോട്ടുചെയ്തത് വെറുതെയാകുമോ എന്നാണ് അവരുടെ ആശങ്ക.  വിഷമിക്കേണ്ട രാഹുലില്ലെങ്കില്‍ പ്രിയങ്കയെതന്നെ നെഹ്‌റുകുടുംബത്തോടുള്ള നിങ്ങളുടെ വാത്സല്യത്തിന് പാത്രമാക്കാമെന്നാണ് ഒരു കോണ്‍ഗ്രസ്സ് നേതാവ് പറഞ്ഞത്. സഹോദരന്റത്രയും പോഴത്തങ്ങള്‍ പെങ്കൊച്ച് പറയത്തില്ലെങ്കിലും അടുത്തിടെപറഞ്ഞ ഒരുവാചകം വൈറലായിരുന്നു. എന്റെ മുത്തശ്ശിയാണ് പാകിസ്ഥാനെ വിഭജിച്ച് രാണ്ടാക്കിയതൊണ് പ്രിയങ്കക്കൊച്ച് അരുളിചെയ്തത്. അപ്പോള്‍ കാഷ്മീരിനെ വിഭജിച്ച് ഒരുകഷണം പകിസ്ഥാനുകൊടുത്തത് കൊച്ചിന്റെ മുതുമുത്തച്ചനല്ലേയെന്ന് ഒരുവിവരദോഷിക്ക് സംശയം. ബംഗാള്‍ ഉള്‍ക്കടലിലെ കൊക്കോദ്വീപ് അന്നത്തെ ബര്‍മ്മക്ക് ദാനംചെയ്തതും മുത്തച്ചനല്ലേ കൊച്ചേ. അവിടിപ്പോള്‍ ചൈന സൈനികതാവളം നിര്‍മ്മിച്ചുകൊണ്ടിരിക്കയാണ്. അതുപോലെ തമിഴ് നാടിനുസമീപം കിടക്കുന്ന കച്ചിത്തീവ് ശ്രീലങ്കക്ക് സമ്മാനിച്ചത് മോടെ മുത്തശ്ശിയാണ്. അവിടെ ചൈന താവളംനിര്‍മ്മിക്കത്തില്ലെന്ന് പറയാന്‍ സാധിക്കില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം അത് നടക്കത്തില്ല. തന്നെയുമല്ല കച്ചിത്തീവ് തിരിച്ചുപിടിക്കുതിനെപറ്റി അദ്ദേഹം അടുത്തസമയം പറയുകയുണ്ടായി.

വയനാട്ടുകാര്‍ ഭയപ്പെടേണ്ട കാര്യമില്ലാണ് റായ്ബറേലിയില്‍നിന്നുള്ള വാര്‍ത്ത. അവിടെ മോടെ ആങ്ങള കരകയറത്തില്ലെന്നാണ് വടക്കുനിന്നുള്ള സൂചന. റായ്ബറേലി വോട്ടര്‍മാര്‍ എന്താണ്   വോട്ടിങ്ങ്‌മെഷീനില്‍ കാട്ടിയതെന്ന് ജൂണ്‍ നാലിന് അറിയാം. അവിടെ തോറ്റാല്‍ രാഹുല്‍ നാടുവിടാനാണ് കൂടുതല്‍ സാധ്യത. അദ്ദേഹത്തിനുവേണ്ടി ഒരുപെങ്കൊച്ച് ഇറ്റലിയില്‍ കാത്തിരിപ്പുണ്ട്. ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആകണമെന്ന വ്യാമോഹമൊക്കെ ഉപേക്ഷിച്ച് വെറോണിക്കയെ കല്യാണംകഴിച്ച് സുഹമായി ജീവിക്കാന്‍ നോക്ക്., ജീവിതം പാഴാക്കാതെ.

samnilampallil@gmail.com

Join WhatsApp News
മണിയൻ തോപ്പിൽ 2024-05-21 23:25:36
സ്വന്തം രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച മുത്തശ്ശിയും,അച്ഛനും ഉള്ള കുടുംബത്തിലെ ഒരു ചെറുപ്പക്കാരനെ പപ്പുമോൻ എന്നൊക്കെ വിളിച്ചു കളിയാക്കാൻ താങ്കളോടു ആ ചെറുപ്പക്കാരൻ എന്തു ദ്രോഹം ചെയ്‌തു. താങ്കളുടെ പ്രധാനമന്ത്രി അദാനിക്കും, അംബാനിക്കും വേണ്ടി നിലകൊള്ളുമ്പോൾ ഭാരതത്തിലെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ ഏക പ്രതീക്ഷയാണു രാഹുൽ ഗാന്ധി എന്ന ചെറുപ്പക്കാരൻ. ഭരണം കയ്യിൽ ഇല്ലാത്തതുകൊണ്ട് കറിവേപ്പിലയായി കാണരുത്.
Nireekshakan 2024-05-22 07:40:38
രാജ്യത്തിനു വേണ്ടി ജീവിച്ചു മരിച്ച, ജീവൻ ബലി കൊടുത്ത, മൂന്നു തലമുറയുടെ പാരമ്പര്യമുള്ള കുടുംബമാണ് ഈ ‘പപ്പു'വിന്റേത്. അവരെ ഇതുപോലെ അവഹേളിക്കുന്ന താങ്കളുടെ കുടുംബം ഇന്ത്യാ രാജ്യത്തിനുവേണ്ടി എന്തു ചെയ്തു എന്ന് ആലോചിക്കണം. തരം കിട്ടിയപ്പോൾ അവിടെ നിന്നും ചാടി പോരുന്നു. എന്നിട്ടു അമേരിക്കയുടെ സുഖശീതളതയിൽ ഇരുന്നു കൊണ്ട് ആ കുടുംബത്തെ ചീത്ത വിളിക്കുന്നു. സാം നിലംപള്ളി ആയിരം വട്ടം ജനിച്ചാലും ഒരു രാഹുൽ ആകാൻ കഴിയില്ല!
കുറ്റിക്കാട്ടിൽ തമ്പി 2024-05-22 15:01:53
രാഹുൽ ഗാന്ധി കല്യാണം കഴിച്ചു സുഹമായി ജീവിക്കാൻ ഉപദേശിക്കുന്ന ഉപദേശകൻ സാം നിലംപള്ളി. കല്യാണം കഴിച്ചശേഷം ഉപേക്ഷിച്ച സ്ത്രീയെ തിരിച്ചു ജീവിതത്തിലേക്കു മടക്കികൊണ്ടുവന്നു മാതൃകയുള്ള കുടുംബജീവിതം ഭാരതത്തിലെ ജനങ്ങൾക്കു കാണിച്ചുകൊടുക്കാൻ സാം നിലംപള്ളിയുടെ നേതാവിനോടൊന്നു ഉപദേശിക്കുന്നതു നല്ലതായിരിക്കും.സ്വന്ത കണ്ണിൽ കോലിരിക്കെ മറ്റുള്ളവൻറെ കണ്ണിലെ കരടെടുക്കാൻ നോക്കുന്ന നിലംപള്ളി ഒന്നു ഇരുത്തി ചിന്തിക്കുക.
Mathai Chettan 2024-05-22 17:44:10
കാര്യങ്ങൾ ശരിയായി മനസ്സിലാക്കു. ഏതൊരു കൊച്ചു കുട്ടിക്കും അറിയാവുന്ന സത്യം താങ്കൾ എന്തിനാണ് ഇപ്രകാരം വളച്ചൊടിച്ച് ഈ സോണിയ കുടുംബത്തെ ഇങ്ങനെ കരിവാരി തേക്കുന്നത്. ? താങ്കൾ എടുത്തു തോളത്തു വച്ചിരിക്കുന്ന ബിജെപിയെക്കാൾ, മോഡിയെക്കാൾ ഈ മത്തായി ചേട്ടൻ ആയിരം വട്ടം സോണിയ ഫാമിലിയെ വിശ്വസിക്കും. ഈ മത്തായി ചേട്ടൻ സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്ത ഒരു വ്യക്തിയാണ്. ഞാൻ ബിജെപിയെയും, സാം നിലമ്പള്ളിയെയും ഒരു ഡിബേറ്റിനായി വെല്ലുവിളിക്കുന്നു. . നമുക്ക് ഡിബേറ്റ് യുഎൻഓ നിലകൊള്ളുന്ന ന്യൂയോർക്ക് സിറ്റിയിൽ എവിടെയെങ്കിലും വച്ച് നടത്താം. ലോക കേരള സഭയിൽ രണ്ടുകൊല്ലം മുമ്പ് പിണറായി വന്നു കവച്ചിരുന്ന Time square ഇരുമ്പ് കസേരയിൽ ഇരുന്ന് നമുക്കിരുവർക്കും സമാധാനപരമായി ഡിബേറ്റ് ചെയ്യാം. വരൂ വരൂ. താങ്കളുടെ ഈ ലേഖനം ഇതിൻറെ പ്രിൻറ് ഔട്ട് എടുത്ത് ഞാൻ വലിച്ചുകീറി കത്തിച്ച് പ്രതിഷേധം അറിയിക്കുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക