Image

മഹാത്മ ഗാന്ധിയുടെ വിലാപങ്ങൾ (ജെ.എസ്. അടൂർ)

Published on 31 May, 2024
മഹാത്മ ഗാന്ധിയുടെ വിലാപങ്ങൾ (ജെ.എസ്. അടൂർ)

ഗാന്ധിജി മഹാത്മാവായത് തുടക്കം മുതൽ ഒടുക്കം വരെ അദ്ദേഹം അധികാരത്തിനു പുറത്തു നിന്നു അധികാരത്തിന്റെ അഹങ്കാര അനീതികളെയും അന്യായങ്ങളെയും  വിവേചനങ്ങളെയും സത്യാഗ്രഹമാർഗത്തിലൂടെ എതിർത്തത് കൊണ്ടാണ്.
ഗാന്ധിജിയുടെ സത്യാഗ്രഹ സമരങ്ങൾ തുടങ്ങിയത് സൗത് ആഫ്രിക്കയിലെ അന്യായ വിവേചനങ്ങളെ എതിർത്തു കൊണ്ടാണ്. അതു ചെയ്തത് വാക്കിലും പ്രവർത്തിയിലും കൂടിയുള്ള വേറിട്ട വഴികളിലൂടെയാണ്. നിരന്തര ചിന്തിച്ചു അന്നന്നുള്ള സാഹചര്യങ്ങളോട് എഴുത്തിലൂടെയും സാമൂഹിക പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനമാക്കിയും സമരവും സംഘർഷവും സംവാദവും  സമവായവും ഒരുമിച്ചു കൊണ്ടുപോയി സത്യാഗ്രഹമെന്ന പൊളിറ്റിക്കൽ പ്രാക്സിസ്ഉണ്ടാക്കിയതിനാലാണ്.
മാർക്സ് മുപ്പതു കൊല്ലക്കാലം ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിൽ ഇരുന്നു വായിച്ചുകൂട്ടി എഴുതിയത് മൂന്നു പുസ്തകങ്ങൾ. മാർക്സ് സാമൂഹിക മാറ്റത്തിന്റെ തിയറി എഴുതി. അതു പ്രയോഗിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. അതു കുറച്ചെങ്കിലും പ്രയോഗിക്കാൻ സാധിച്ചത് ലെനിനാണ്. അതു പ്രയോഗിക്കുന്നതിന് മുമ്പ് ലെനിനും മരിച്ചു. പിന്നെ വന്ന സ്റ്റാലിനു മാർക്സ് എഴുതിയ മാനവികതയക്ക് കടക വിരുദ്ധമായ ഏകധിപത്യമായി പരിണമിച്ചു.

ഗാന്ധിജി അമ്പത് കൊല്ലം അടിസ്ഥാനതലത്തിൽ സാമൂഹിക പ്രവർത്തനം നടത്തി നിരന്തരം ഗാന്ധി എഴുതിയത് എല്ലാം കൂടി നൂറു വോളിയമുണ്ട്. ഗാന്ധിജി സാമൂഹിക മാറ്റത്തിന്റെ തിയറിയല്ല എഴുതിയത്. അതു നിരന്തരം പ്രയോഗിച്ചു ചിന്തിച്ചു എഴുതിയ ലോക കാഴ്ചപ്പാടുകളിലൂടെയാണ്. ഗാന്ധിയുടെ തിയറി അദ്ദേഹത്തിന്റെ ജീവിത പ്രയോഗമായിരുന്നു. അതുകൊണ്ടാണ് my life is my message എന്നു പറയാനുള്ള ആത്മധൈര്യവും ഉൽക്കാഴ്ചകളും ഗാന്ധിജിക്കുണ്ടായത്.
അതു അന്നന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളോട് സത്യസന്ധമായും സർഗാത്മമായും ക്രിയാത്മകവൂമായുള്ള പ്രതികരണമായിരുന്നു. അതു കൊണ്ടു ഗാന്ധിജി നിരന്തരം പുതുക്കി കൊണ്ടിരുന്നു. 1880കളിലെ ലെ ഗാന്ധിയും 1890 കളെ ഗാന്ധിയും ഇരുപതാം നൂറ്റാണ്ടിലെ ഗാന്ധിയും വ്യത്യസ്തമായതു അദ്ദേഹം മരണവരെയും മരണം കഴിഞ്ഞും നിരന്തരം പുതുക്കി പരിണമിച്ചു കൊണ്ടിരുന്നത് കൊണ്ടാണ്. ജീവിതം തന്നെ സത്യാന്വേഷണ പരീക്ഷണമായി നിരന്തരം മാറ്റിയത് കൊണ്ടാണ്. ഇത് അറിയാത്തവരാണ് ഗാന്ധിജിയിൽ വംശീയതയൊക്കെ ആരോപിച്ചത്.

1869 ഒക്ടോബർ രണ്ടിനുജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയല്ല 1948  ജനുവരി മുപ്പത്തിന് വെടിവച്ചുകൊല്ലപ്പെട്ട മഹാത്മ ഗാന്ധി. കാരണം നിരന്തരം പരിണമിച്ച ഒരു ഇവോൾവ്ഡ് സത്യാഗ്രഹ മനുഷ്യനായത് കൊണ്ടാണ് അദ്ദേഹം മഹാത്മവായത്.
ഗാന്ധിജി എന്നും അധികാരത്തിനു പുറത്തു നിന്ന് അധികാര ഘടനകളെ മാറ്റുവാൻ ശ്രമിക്കുകയാണ്‌ ചെയ്തത്. ഗാന്ധിജി 1915 ൽ വന്നപ്പോൾ ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് ഏറ്റവും ദുർബല ശിഥില അവസ്ഥയിൽ ആയിരുന്നു. ആദ്യ അഞ്ചു കൊല്ലം ഗാന്ധിജി അന്നത്തെ ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സിന്റെ പുറത്തുള്ള സമരങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലുമായിരുന്നു. ഗാന്ധിജി എ ഐ സി സി പ്രസിഡന്റ് ആയതു 1924 ൽ ഒരു വർഷം മാത്രമാണ്. പക്ഷെ ആ ഒറ്റ വർഷം കൊണ്ടു അദ്ദേഹം കൊണ്ഗ്രെസ്സിനെ മാറ്റി ആദ്യമായി അതിന് നിയത സംഘടന രൂപം നൽകി.  പിന്നെ അദ്ദേഹം മാറി നിന്ന് ചെറുപ്പക്കാരായ കൊണ്ഗ്രെസ്സ് നേതാക്കളെ വളർത്തി അവസരങ്ങൾ നൽകിയ
കൊണ്ഗ്രെസ്സിന്റെ ചീഫ് ലീഡർഷിപ് മെന്റർ ആകുകയായിരുന്നു. നാൽപതു വയസ്സിൽ 1929 ൽ ജവഹർലാൽ നെഹ്‌റു എ ഐ സി സി പ്രസിഡന്റ് ആയി.

ഗാന്ധിജിയുടെ ജീവിതവും രാഷ്ട്രീയവും എല്ലാം അദ്ദേഹത്തിൻറ് സത്യാന്വേഷണ പരീക്ഷണങ്ങളയും അന്വേഷണങ്ങളും ആയിരുന്നു. അതു കൊണ്ടു കൂടിയാണ് ഗാന്ധി ജീവിതത്തിൽ നിരന്തരം ഇവോൾവ് ചെയ്ത് മഹാത്മാവായത്. ഗാന്ധിജി മാത്രമാണ് മരണശേഷവും ഇവോൾവ് ചെയ്തു ലോകത്തെ സ്വാധീനിച്ച ഏക ഇന്ത്യക്കാരൻ. അമേരിക്കയിലെ സിവിൽ റൈറ്സ് മൂവേമെന്റൽ ഗാന്ധി ഉണ്ടായിരുന്നു സൗത്ത് ആഫ്രിക്കയിലെ സ്വാതന്ത്ര്യ സമരത്തിലും ഗാന്ധിജി ഉണ്ടായിരുന്നു. മാർട്ടിൻ ലൂഥർ കിങ്ങും നെൽസൺ മണ്ടേലയും ഗാന്ധിജിയുടെ അഹിംസയും സത്യാഗ്രഹവും പിന്തുടർന്നവരാണ്.
ജനീവയിൽ യൂ എൻ ഹ്യൂമൻ റൈറ്റ് കൗൺസിലിനുമുന്നിൽ ഗാന്ധിജിയുണ്ട്. ജോർജിയിലെ മഹാത്മ ഗാന്ധി സെന്റർ ഉദ്ഘാടനത്തിൽ ഗാന്ധിജി കുറിച്ച് സംസാരിച്ചത് ഓർമ്മകൾ ഉണ്ട്. ഗാന്ധിയെ കുറിച്ചു ആയിരകണക്കിന് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

ആ പുസ്തകങ്ങൾ വായിക്കാത്തവർക്കും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവരുടെ പിൻഗാമികൾക്കും ഗാന്ധിജി അറിയാൻ വഴിയില്ല. ഗോഡ്‌സെയുടെ പിൻഗാമികളെ ഗാന്ധിജി ഇന്നും അലോസരപ്പെടുത്തുന്നുണ്ട്.
ഗാന്ധിജി അധികാരത്തിൽ നീന്ന് മാറി നടന്നു അധികാരത്തെ അതിജീവിച്ചു  സമാധാനത്തിന്റെ രക്ത സാക്ഷിയായി മരിച്ചു കഴിഞ്ഞും ലോകത്തെ സ്വാധീനീച്ചു കൊണ്ടിരിക്കുന്നു. സ്വന്തം ജീവിതം കൊണ്ടു ചരിത്രത്തിന്റെ സ്ക്രീപ്റ്റ് എഴുതിയത് കൊണ്ടാണ് ഗാന്ധി ഇന്നും സജീവമായി വർത്തിക്കുന്നത്.
അധികാരത്തിൽ നിന്നു മാറി നടന്ന ഗാന്ധിജിയെ അധികാരത്തിന്റെ കറൻസി നോട്ടക്കിയതായിരിക്കും ഗാന്ധിജി ആദ്യം എതിർക്കുക.

അധികാരത്തിൽ നിന്ന് എന്നും മാറി നടന്ന ഗാന്ധിജിയും അധികാരം ഒരു വലിയ ജനായത്ത ഉത്തരവാദിത്തമായി മാറ്റങ്ങൾ സ്വപ്‌നങ്ങൾ കണ്ട നെഹ്‌റുവുമൊക്കെ ഇന്നും ഇന്ത്യയിൽ ഇപ്പോൾ പാഠങ്ങൾ അല്ല. വെറും പടങ്ങൾ മാത്രമായിരിക്കുന്നു എന്നതാണ് നമ്മുടെ രാജ്യവും അധികാര പാർട്ടികളുംനേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളി.
അധികാരത്തിൽ നിന്ന് മാറി നടന്ന സത്യാഗ്രഹ ഗാന്ധിയും അധികാരം തികഞ്ഞ ജനായത്ത ഉത്തരവാദിത്തമായി ജീവിച്ച ജവഹാർലാൽ നെഹ്‌റുവിൽ നിന്ന് എത്രയോ അകലെയാണ് അധികാരത്തിനു വേണ്ടി മാത്രം ജീവിക്കുന്നവർ. അധികാരത്തിനു വേണ്ടി മാത്രം ജീവിക്കുന്ന അധികാര സൗകര്യ ശീതളിമക്കു വേണ്ടി മാത്രം രാഷ്ട്രീയം കളിക്കുന്നവർ ഗാന്ധിജിയിൽ നിന്ന് ഏറെ അകലെയാണ്.

അധികാരത്തിന്റ നിരന്തര വിമർശനകനായ ഗാന്ധിജി ഇന്നത്തെ അധികാര ആർത്തിപണ്ടാരങ്ങൾ ഗാന്ധിജിയുടെ കറൻസിയും ഗാന്ധിജിയുടെ പേരുമോക്കെ ഉപയോഗിക്കുമ്പോൾ മഹാത്മഗാന്ധി കരയുന്നുണ്ടാകും.
ഗാന്ധിജി സ്വപ്‌നങ്ങൾകണ്ട് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ഇന്ത്യയിൽ ഇന്ന് അധികാരത്തിൽ അടക്കി വാഴുന്ന സ്വാതന്ത്ര്യങ്ങൾ പതിയെ ഇല്ലായ്മചെയ്യുന്നു അദ്ദേഹത്തിന്റെ നാട്ടുകാരെ ഓർത്തു ഗാന്ധിജി കരയുന്നുണ്ടാവും.
അധികാരത്തിന്റെ അതിക്യ അഹങ്കാരത്തിന്റ് സ്വയം ദൈവമകാൻ ശ്രമിക്കുന്നുവരെകണ്ടു ദൈവമേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർക്ക് പോലും അറിയില്ല എന്നോർത്ത് മഹാത്മ ഗാന്ധി വിലപിക്കുന്നുണ്ടാകും.
പണ്ട് യേശു എരുശേലേം പള്ളിയിൽ ചെന്നു ചാട്ടവാർ എടുത്തു പറഞ്ഞത് പൊലെ ഗാന്ധിജി പറയുന്നുണ്ടാകും.
മഹാത്മഗാന്ധിയുടെ വിലാപങ്ങൾ തിരിച്ചറിഞ്ഞില്ലങ്കിൽ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സഹോദര്യത്തിനും വീണ്ടുടുപ്പുണ്ടാകയില്ല

 മഹാത്മ ഗാന്ധിജിയുടെ വിലാപങ്ങൾ കണ്ടെത്തിയാൽ കൊണ്ഗ്രെസ്സ് ആശയാദർശങ്ങൾ വീണ്ടെടുക്കപ്പെട്ടുണരും.
ഗാന്ധിജിയുടെ വിലാപങ്ങൾ അറിയാത്ത അധികാര ആർത്തിപണ്ടാരങ്ങളെ ചരിത്രം ഓർമിക്കില്ല.
കൊണ്ഗ്രെസ്സ് ഭാവി ഇന്ത്യയുടെതാണോ അതോ ഭൂതകാല കുളിരാണോ എന്ന് വിമര്ശനാത്മകമായി ചിന്തിക്കുന്ന കൊണ്ഗ്രെസ്സ് നേതൃത്വമാണ് വേണ്ടത്. അധികാരത്തിന് അപ്പുറം നിന്ന് സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും വീണ്ടെടുക്കാൻ ആത്മധൈര്യമുള്ള രാഷ്ട്രീയ ധൈര്യമാണ് വേണ്ടത്. അധികാരത്തിന്റെ ആർത്തി പണ്ടാരങ്ങൾക്ക് അപ്പുറതുള്ള പുതിയ രാഷ്ട്രീയമാണ് ഉണ്ടാകേണ്ടത്.

ജനങ്ങളെ വിശ്വസിച്ചു ജനങ്ങളോടുത്തരവാദിത്തവും സത്യസന്ധതയുമുള്ള രാഷ്ട്രീയത്തിൽ മഹാത്മ ഗാന്ധിയും ജവഹാർലാൽ നെഹ്‌റുവും തിരിച്ചുവരും.
ഗാന്ധിജിയിൽ നിന്ന് പുതിയ പാഠങ്ങളാണുൾക്കൊള്ളേണ്ടത്. ഗാന്ധിജിയുടെ പുതിയ പടങ്ങൾ അല്ല വേണ്ടത്. ഗാന്ധിജിയുടെ വിലാപ പാഠങ്ങളാണ് വേണ്ടത്.

ജെ എസ്

പിൻകുറി :ഗാന്ധിജിയെകുറിച്ചു ഇവിടെ നാലഞ്ചു കുറിപ്പുകൾ ഇട്ടിട്ടുണ്ട്  നേരത്തെയും എഴുതിയിട്ടുണ്ട്. മാർട്ടിൻ ലൂഥർ കിംഗ്,നെൽസൺ മണ്ടെല, ചേ, അങ്ങനെ പലരെയുംയും കുറിച്ചു എഴുതിയത് ചേർത്തു ഒരു പുസ്തകമാക്കണം. ഇത് എഴുതിയിട്ട് രണ്ടു വർഷമായന്നു തോന്നുന്നു  

 

Join WhatsApp News
Mary mathew 2024-05-31 10:13:07
Gandhi might be so sad about his picture in our currency .He never like positions.Now he is everywhere.Great man taught us a lot Nelson Mandela and Martin Luther are the real predecessors of Gandhi We are so proud about that . I remember when he came to Kerala m.in Kottayam I think my mother was a teacher,she shared her umbrella for him .I heard there was a picture of that in the news paper .I try my best to find it .Anyway that great man is an inspiration for all.We should be so proud of that .
social media 2024-05-31 17:27:12
സത്യൻ അന്തിക്കാടിൻ്റെ കുറിപ്പ്.. പിൻഗാമികളില്ലാത്ത ഒരാൾ ഗാന്ധിജിയെപ്പറ്റി വായിച്ച ഒരു അനുഭവക്കുറിപ്പിന്റെ കഥ ഒരിക്കൽ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിരുന്നു. ഗാന്ധിജി സബർമതി ആശ്രമത്തിൽ ഉണ്ടായിരുന്ന കാലം. ഒരു ധനിക കുടുംബത്തിലെ സുന്ദരിയായ പെൺകുട്ടി ഗാന്ധിയുടെ ആദർശങ്ങളിൽ ആകൃഷ്ടയായി ആശ്രമത്തിൽ ചെന്നു. ആഡംബരജീവിതം മടുത്തുകഴിഞ്ഞ അവൾക്ക് ഗാന്ധിജിയോടൊപ്പം പ്രവർത്തിക്കണം. ലളിതജീവിതം നയിച്ച് ഒരു സാധാരണ ശിഷ്യയായി ആശ്രമത്തിൽ കൂടണം. അവിടത്തെ ഏതു ജോലിയും ചെയ്യാൻ തയ്യാർ. ഗാന്ധിജി അവളുമായി സംസാരിച്ചു. ഒരു കാപട്യവുമില്ലാത്ത കുട്ടി. അവളുടെ ആഗ്രഹം ആത്മാർത്ഥമാണെന്നു മനസിലാക്കിയ ഗാന്ധിജി അവളെ സ്വീകരിച്ചു. ആശ്രമത്തിന്റെ നടത്തിപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്ന മാനേജരെ വിളിച്ച് ഇനിമുതൽ ഇവളും നമ്മളോടൊപ്പം ഉണ്ടാകുമെന്നും ആശ്രമത്തിലെ ഏതെങ്കിലും ജോലികൾ ഏല്പിക്കണമെന്നും പറഞ്ഞു. അവൾക്ക് കിട്ടിയ ആദ്യത്തെ ജോലി എൺപതു വയസുകഴിഞ്ഞ പട്ടികജാതിയിൽപ്പെട്ട ഒരു വൃദ്ധന്റെ പരിചരണമായിരുന്നു. മാനസികനില തെറ്റിയ അയാളുടെ മുറി വൃത്തിയാക്കണം, കുളിപ്പിക്കണം, വസ്‌ത്രം ധരിപ്പിക്കണം, മുറിവുകളിൽ മരുന്നു വെച്ചുകെട്ടണം - അതിരാവിലെ ആ മുറിയിലേക്കു കടന്നുചെല്ലുന്ന അവളെ എതിരേൽക്കുക അസഹ്യമായ ദുർഗന്ധമാണ്. മലമൂത്രവിസർജ്ജനമൊക്കെ അയാൾ ആ മുറിയിൽ തന്നെയാണ് നിർവഹിച്ചിരുന്നത്. അതെല്ലാം കോരിക്കളഞ്ഞ് കഴുകി വൃത്തിയാക്കുമ്പോൾ സ്വബോധമില്ലാത്ത വൃദ്ധൻ അസഭ്യവാക്കുകൾകൊണ്ട് ചീത്തവിളിക്കും. എല്ലാം സഹിച്ച് ഒരാഴ്ചയോളം ഈ ജോലിചെയ്തു കഴിഞ്ഞപ്പോഴേക്കും അവളാകെ വശംകെട്ടു. പക്ഷെ ഗാന്ധിജിയോടുള്ള ആദരവുമൂലം ഒരു പരാതിയും ഉന്നയിച്ചില്ല. ഒരു ദിവസം ഗാന്ധിജി അതുവഴി വന്നപ്പോൾ ദുർഗന്ധം വമിക്കുന്ന ആ മുറി വൃത്തിയാക്കുന്ന പെൺകുട്ടിയെ കണ്ടു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഗാന്ധിജി അതു ശ്രദ്ധിച്ചു. അന്ന് മാനേജരെ വിളിച്ച് അവൾക്ക് മറ്റെന്തെങ്കിലും ചുമതല നൽകണമെന്ന് ഗാന്ധി പറഞ്ഞു. തോട്ടത്തിലെ ചെടികൾ നനയ്ക്കുകയോ പച്ചക്കറികൾക്ക് വളമിടുകയൊ ഒക്കെ ചെയ്യുന്ന ജോലി. അത് അവൾക്ക് വലിയ ആശ്വാസമായി. പൂർണ തൃപ്തിയോടെ ആ ജോലി ചെയ്തുകൊണ്ടിരിക്കെ ഒരു ദിവസം അവൾക്ക് തോന്നി, താൻ ചെയ്തുകൊണ്ടിരുന്ന ജോലി ഇപ്പോൾ ആരായിരിക്കും ചെയ്യുന്നത്? വെറുതെ ഒരു കൗതുകം. പിറ്റേന്ന് അതിരാവിലെ അവളാ വൃദ്ധന്റെ മുറിക്കടുത്തു ചെന്നു നോക്കുമ്പോൾ കണ്ടത് ഗാന്ധിജി തന്നെ ആ ജോലികൾ ചെയ്യുന്നതാണ്. അവൾ അമ്പരന്നുപോയി. ആ പെൺകുട്ടിയുടെ ഈ അനുഭവക്കുറിപ്പ് വായിച്ച് ഗാന്ധിജിയുടെ നിത്യവിമർശകനായിരുന്ന വിപിൻചന്ദ്ര അദ്ദേഹത്തിന്റെ ആരാധകനായി മാറി എന്നാണ് ബാലചന്ദ്രൻ പറഞ്ഞത്. മഹാത്മാഗാന്ധിയെപ്പറ്റി ഓർക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് ഈ സംഭവമാണ്. പ്രഖ്യാപനങ്ങൾ നടത്തുകയും അണികളോട് ആഹ്വാനം ചെയ്യുകയൊന്നുമല്ല ഗാന്ധിജിയുടെ രീതി. തനിക്ക് ശരി എന്നു തോന്നുന്നത് ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ സ്വയം ചെയ്യും. മറ്റുള്ളവർക്ക് അത് മാതൃകയായി മാറുന്നത് പിന്നീടാണ്. ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" ആദ്യമായി വായിക്കുന്നത്. അന്ന് അതിന്റെ ആഴമൊന്നും മനസിലായിട്ടില്ല. ഗാന്ധിജിയുടെ ആത്മകഥ ഞാനും വായിച്ചിട്ടുണ്ടെന്ന് മേനിപറയാൻ ഉപകരിച്ചു എന്നു മാത്രം. മനസ്സിരുത്തി വായിക്കുന്നത് മുതിർന്നതിനുശേഷമാണ്. അപ്പോഴേക്കും ഗാന്ധിജിയുടെ ജീവിത വീക്ഷണങ്ങൾ അറിയാതെ തന്നെ സ്വാധീനിച്ചുതുടങ്ങിയിരുന്നു. 'ഒരു ഇന്ത്യൻ പ്രണയകഥ" എന്ന ചിത്രത്തിന്റെ അവസാന ഭാഗത്ത് അയ്‌മനം സിദ്ധാർത്ഥന് ഐറിൻ എന്ന കഥാനായിക ഗാന്ധിജിയുടെ പുസ്തകം നൽകുന്നുണ്ട്. ''നിങ്ങളൊക്കെ മറന്നുതുടങ്ങിയ ഒരു മനുഷ്യന്റെ കഥയാണ്, വായിക്കണം"" എന്നുപറഞ്ഞുകൊണ്ട്. നമ്മുടെ ജനസേവകർ ഇപ്പോഴും ഗാന്ധിജിയെ മനസിലാക്കിയിട്ടില്ല എന്ന് ചിലപ്പോൾ തോന്നാറുണ്ട്. രാഷ്ട്രീയം തൊഴിലാക്കിയവർക്ക് ആ അജ്ഞത ഒരു അനുഗ്രഹം തന്നെയാണ്. തന്നേക്കാൾ ചെറിയവനായി ആരുമില്ല എന്നു വിശ്വസിച്ചു ജീവിച്ച ആ മനുഷ്യനെ അവർക്കൊന്നും മാതൃകയാക്കാനാവില്ലല്ലോ. സമരങ്ങൾ അക്രമാസക്തമാകുമ്പോൾ ആദ്യം കല്ലേറുകൊള്ളുന്നത് ഗാന്ധിജിക്കാണ്. 'അഹിംസ"യല്ല രക്തസാക്ഷികളെ സൃഷ്ടിക്കുന്നതാണ് അധികാരത്തിലേക്കുള്ള എളുപ്പവഴി എന്നു വിശ്വസിക്കുന്നവർക്ക് ഗാന്ധിജി കാലഹരണപ്പെട്ട ഒരു ആശയമാണ്. അവർ ഗാന്ധിപ്രതിമകൾ തകർക്കും. ശിരസറ്റ ഗാന്ധിജിയുടെ രൂപം ടിവിയിലും പത്രങ്ങളിലും കാണുമ്പോൾ അറിയാതെ നെഞ്ചിനുള്ളിൽ ഒരു വിങ്ങലുണ്ടാകാറുണ്ട്. വിദേശികൾക്ക് ഇപ്പോഴും ഇന്ത്യ ഗാന്ധിജിയുടെ നാടാണ്. വർഷങ്ങൾക്ക് മുമ്പ്, സിനിമകൾ സംവിധാനം ചെയ്തു തുടങ്ങിയ ആദ്യകാലത്ത് ലണ്ടനിൽ വച്ച് ഒരു സിനിമ ചിത്രീകരിക്കാനുള്ള അവസരമുണ്ടായി. എൺപതുകളുടെ തുടക്കത്തിലാണ്. 'മണ്ടന്മാർ ലണ്ടനിൽ" എന്ന ചിത്രം. 'ഗാന്ധി" എന്ന സിനിമ ,ലോകം മുഴുവൻ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. ലണ്ടനിലെ ഔട്ട് ഡോർ ഷൂട്ടിംഗ് സമയത്ത് ചിത്രീകരണത്തിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്യാൻ ബ്രിട്ടീഷുകാരായ നാട്ടുകാർ മുന്നോട്ടുവന്നിരുന്നു. ഷൂട്ടിംഗിനുള്ള അനുവാദം വാങ്ങാനും ഇടയ്ക്ക് ഭക്ഷണമെത്തിക്കാനുമൊക്കെ അവർ തയ്യാറായി. ''ഗാന്ധിയുടെ നാട്ടുകാരല്ലേ, നിങ്ങൾക്കൊരു ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല"" അതായിരുന്നു പരിഗണനക്കുള്ള കാരണം. 'ഗാന്ധി"യുടെ സംവിധായകൻ റിച്ചാർഡ് അറ്റൻബറോയും ഗാന്ധിയായി അഭിനയിച്ച ബെൻകിംഗ്‌‌സ്‌ലിയുമൊക്കെ അന്ന് ലണ്ടനിലുണ്ട്. ''പോകുന്നതിനു മുമ്പ് നമുക്ക് അവരെയൊന്ന് നേരിട്ടു കാണാൻ പറ്റുമോ"" എന്ന് നടൻ സുകുമാരന് ഒരാഗ്രഹം. ബഹദൂറും ശങ്കരാടിയും നെടുമുടി വേണുവുമൊക്കെ ഉള്ളപ്പോഴാണ് സുകുമാരന്റെ ചോദ്യം. ബഹദൂർക്ക പറഞ്ഞു - ''നമുക്കൊന്നു ശ്രമിച്ചുനോക്കാം."" ആരുമത് കാര്യമായി എടുത്തില്ല. പക്ഷെ ബഹദൂർ വിദഗ്ദ്ധമായി അതിനുള്ള സാഹചര്യമൊരുക്കി. അന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ബഹദൂറിന്റെ അടുത്ത ബന്ധുവായ ഡോക്ടർ സെയ്‌ദുമുഹമ്മദായിരുന്നു. അദ്ദേഹത്തോട് പറഞ്ഞ് ഇന്ത്യാ ഹൗസിൽ 'ഗാന്ധി" യിലെ കലാകാരന്മാർക്കും ഇന്ത്യയിൽ നിന്നുള്ള സിനിമാസംഘത്തിനും ഒരുമിച്ചൊരു വിരുന്നുസൽക്കാരം ഏർപ്പാടാക്കി. കടം വാങ്ങിയ ഡിന്നർ സ്യൂട്ടൊക്കെയണിഞ്ഞ് ഞങ്ങൾ ഇന്ത്യാ ഹൗസിൽ ചെന്നു. നടി ജലജയും അമ്മയും മാത്രമാണ് ആകെയുള്ള സ്‌ത്രീസാന്നിദ്ധ്യം. അറ്റൻബറോയടക്കമുള്ളവരൊക്കെ നേരത്തെ എത്തിയെങ്കിലും നമ്മുടെ ഗാന്ധിയെ മാത്രം കാണാനില്ല. ഡിന്നർ ആരംഭിച്ചപ്പോഴാണ് ബെൻകിംഗ്‌സ്‌ലി ഓടിക്കിതച്ച് എത്തിയത് - വലിയൊരു ക്ഷമാപണത്തോടെ. അദ്ദേഹം അന്ന് അവിടെ ഒരു നാടകത്തിൽ അഭിനയിക്കുകയായിരുന്നുവത്രെ. മേക്കപ്പ് പോലും മാറ്റാതെയാണ് ഞങ്ങൾക്കരികിലെത്തിയത്. അതിശയിച്ചുപോയി. 'ഗാന്ധി"യായി ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയ നടൻ ! ആ വർഷത്തെ ഓസ്‌ക്കാർ അവാർഡ് ജേതാവ്! അദ്ദേഹമാണ് നാടകത്തിൽ അഭിനയിക്കുന്നത്. അടുത്തുനിൽക്കുമ്പോൾ നമ്മുടെ സ്വന്തം ഒരാളെന്ന തോന്നലായിരുന്നു ഞങ്ങൾക്കൊക്കെ. ഒന്നുമല്ലെങ്കിലും നമ്മുടെ ഗാന്ധിയല്ലേ. ഗാന്ധിജിയുടെ ഇരുണ്ട നിറം കിട്ടാൻ വേണ്ടി മാസങ്ങളോളം അറ്റൻബറോ തന്നെ വെയിലത്തു കിടത്തിയെന്ന് ബെൻകിംഗ്‌സ്‌ലി തമാശ പറഞ്ഞു. ഗാന്ധിജി തന്നെയാണ് തൊട്ടടുത്തു നിൽക്കുന്നതെന്ന് ഞങ്ങൾക്കു തോന്നി. ഒരു വ്യക്തി എന്നതിനപ്പുറത്ത് ഒരു ആശയം തന്നെയാണ് മഹാത്മാഗാന്ധി. ഉയർച്ചകളിൽ അഹങ്കരിക്കാത്തവരെ കാണുമ്പോൾ നമ്മൾ ഗാന്ധിയെ ഓർക്കും. സമ്പന്നതക്കുള്ളിലും ലളിതജീവിതം നയിക്കുന്നവരെ കാണുമ്പോഴും ,അലിവോടെ നിരാലംബരുടെ കണ്ണീരൊപ്പുന്നവരെ കാണുമ്പോഴും ഗാന്ധിജി നമ്മുടെ മനസിലേക്കോടിയെത്തും. ഭാരതീയൻ എന്ന് അഭിമാനം കൊള്ളാൻ എന്നും നമുക്ക് ഒരേ ഒരു ഗാന്ധിജി മാത്രം.
Ninan Mathulla 2024-05-31 23:57:17
Thanks for the article. If any love or mercy left in you, it will wet your eyes.
josecheripuram 2024-06-01 02:36:18
The first Person who preached non violence was Jesus Christ, not Gandhi, Gandhi was a true follower of Christ, He did not become a Christian because , the Christians did not Practice Christ teaching. History can be Manipulated but never can be erased.
JS Adoor 2024-06-01 04:27:37
By the way Budha and Jaina too practised non violence or ahimsa. They lived almost five hundred years before Jesus
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക