തിരുവന്തപുരം: ഫൊക്കാന പ്രസിഡന്റ് സ്ഥാനമേറ്റ ശേഷം ആദ്യമായി കേരളത്തിൽ എത്തിയ ഡോ. സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള ഫൊക്കാന നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. പ്രവാസികളുടെ ആവശ്യങ്ങൾ അവർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ, പൊളിറ്റിക്കൽ സെക്രട്ടറി അഡ്വ . പി ശശി, പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ, സഹകരണ മന്ത്രി വി എൻ വാസവൻ, ആരോഗ്യ മന്ത്രി വീണാ ജോർജ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ , റവന്യൂ മന്ത്രി ആർ . രാജൻ , ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സജിമോൻ ആന്റണിക്കു പുറമെ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ,ട്രഷറർ ജോയ് ചാക്കപ്പൻ, കേരള ട്രിബ്യൂൺ ചെയർമാൻ ഡോ. മാത്യൂസ് കെ ലൂക്ക് മന്നിയോട്ട് എന്നിവർ പ്രവാസികളെ പ്രതിനിധീകരിച്ചു .
ഫൊക്കാനയുടെ 22 ഇന പ്രോജെക്റ്റുകളെ പറ്റി മുഖ്യമന്ത്രിയും മന്ത്രിമാരും ചോദിച്ചറിഞ്ഞു . കേരളത്തിൽ നടക്കുന്ന പ്രോജെക്റ്റുകൾക്ക് ഗവൺമെന്റിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായ സഹകരങ്ങളും വാഗ്ദാനം ചെയ്തു.
ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ പത്തനംതിട്ട ചിറ്റാറിൽ സൗജന്യമായി നൽകിയ സ്‌ഥലത്തു ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്കു ഉടൻ ആരംഭം കുറിക്കുo. ആ പദ്ധതിയെപറ്റി മുഖ്യ മന്ത്രിയും സ്റ്റാഫും കൂടുതൽ വിവരങ്ങൾ ആരാഞ്ഞു .
സഹകരണ , ദേവസ്വം മന്ത്രി വി എൻ വാസവനും ടീമും കേരളാ ബാങ്കിൽ നടന്ന ചടങ്ങിൽ ഫൊക്കാന നേതാക്കൾക്ക് ഫലകം നല്കി ആദരിച്ചു. ഫോകാനയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിൽ കേരളാ ബാങ്കും താല്പര്യം പ്രകടിപ്പിച്ചു .
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരെയും കുമരകത്തു ആഗസ്റ് 1 , 2 , 3 തീയതികളിൽ നടക്കുന്ന കേരളാ കൺവെൻഷനിലേക്ക് നേതാക്കൾ സ്വാഗതം ചെയ്തു.