മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട സംഗീത സംവിധായകനും ഗായകനുമാണ് ജാസി ഗിഫ്റ്റ്. ഇന്റർനെറ്റോ സോഷ്യൽ മീഡിയയോ സജീവമല്ലാതിരുന്ന കാലത്ത് ലജ്ജാവതിയേ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാള പിന്നണി ഗാനരംഗത്ത് ജാസി ഗിഫ്റ്റ് സൃഷ്ടിച്ച വിപ്ലവം ഇന്നും വലുതാണ്.ആ ദിവസം ഞങ്ങൾക്ക് ‘ഫോർ ദി പീപ്പിൾ’ എന്ന സിനിമയിലെ രണ്ട് റെക്കോർഡിംഗ് സെഷനുകൾ ഉണ്ടായിരുന്നു. അന്നക്കിളിയുടെയും ലജ്ജാവതിയുടെയും. കാർത്തിക് രണ്ട് ഗാനങ്ങളും പാതിവഴിയിൽ പാടി റെക്കോർഡ് ചെയ്തു. പക്ഷേ അന്ന് വൈകുന്നേരം അദ്ദേഹത്തിന് മലേഷ്യയിലേക്ക് പോകേണ്ടിവന്നു. ബാക്കിയുള്ള റെക്കോർഡിംഗുകൾ ക്യാൻസലാക്കി ഞങ്ങൾ അദ്ദേഹം തിരിച്ചുവരുന്നത് വരെ കാത്തിരുന്നു.
ഷൂട്ടിനിടെ, ആ ട്രാക്ക് ആവർത്തിച്ച് പ്ലേ ചെയ്തു. ഭരത്, ആന്റണി, ക്യാമറാമാൻ ആർ ഡി രാജശേഖർ എന്നിവരുൾപ്പെടെ പലരും അത് സിനിമയിൽ അതേപടി ഉൾപ്പെടുത്തണമെന്ന് നിർബന്ധിച്ചു. ആദ്യം എനിക്ക് റാപ്പും ചെറിയ ഭാഗങ്ങളും മാത്രമേ പാടേണ്ടിയിരുന്നുള്ളു. പിന്നീട് അദ്‌നാൻ സാമിയെ പരിഗണിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ലഭ്യത ഒരു കുറവായിരുന്നു. ശേഷം ഷൂട്ടിന്റെ സമയത്ത് ആ പാട്ട് വേണ്ടി വന്നു. അങ്ങനെ ആ പാട്ട് ഞാൻ പാടുകയായിരുന്നു’ എന്നാണ് ജാസ്സി ഗിഫ്റ്റ് പറഞ്ഞത്.
എന്നാൽ തികച്ചും അപ്രതീക്ഷതിമായി പാടിയ പാട്ടാണ് ‘ലജ്ജാവതിയെ’ എന്ന് പറയുകയാണ് ജാസി ഗിഫ്റ്റ്. ഈ ഗാനം ആദ്യം കാർത്തിക്കിനെ കൊണ്ടാണ് പഠിപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.