Image

കണിക്കാഴ്ച (വിഷുക്കവിത: അമ്പിളി കൃഷ്ണകുമാർ)

Published on 13 April, 2025
കണിക്കാഴ്ച (വിഷുക്കവിത: അമ്പിളി കൃഷ്ണകുമാർ)

വേനൽച്ചൂട് കനക്കും കാലം
വേലേം കൂലീം കുറയും കാലം
വേലിത്തണലിൻ കൊമ്പിൽ നിറയെ കൊന്നപ്പൂവു ചിരിപ്പതു കണ്ടേ..

വേലിത്തണലിൻ കൊമ്പിൽ നിറയെ കൊന്നപ്പൂവു ചിരിപ്പതു കണ്ടേ..

മാമലനാട്ടിൻ കൊന്നപ്പെൺകൊടി
മഞ്ഞപ്പുടവയണിഞ്ഞൊരു സുന്ദരി
കനകക്കിങ്ങിണി ചാർത്തിയ കാമിനി
പൂത്തു തിമിർത്തതു കണ്ടവരുണ്ടോ

കനകക്കിങ്ങിണി ചാർത്തിയ കാമിനി
പൂത്തുതിമിർത്തതു കണ്ടവരുണ്ടോ

വേനൽച്ചൂട് കനക്കും നേരം
വേലേം കൂലീം കുറയും നേരം
വേലിത്തണലിൻ കൊമ്പത്തോരോ കൊന്നക്കൊമ്പുകൾ പൂത്തതു കണ്ടോ...

വേലിത്തണലിൻ കൊമ്പേത്തോരോ
കൊന്നപൂവു ചിരിപ്പതു  കണ്ടോ..
പൂത്ത് തിമിർത്തൊരു കൊന്ന പെണ്ണവൾ
മാമലനാട്ടിൻ നല്കണിയായോൾ

നങ്ങേലിയുടെ വെങ്കല ഉരുളിയിൽ 
കണിവെള്ളരി കണി കാണാനൊരുങ്ങി
നാട്യമെഴുന്നൊരു നാണവുമായി
വാൽക്കണ്ണാടിയിരിപ്പൂ ചേലിൽ
അരിയും നെല്ലും തമ്മിൽ ഹസിച്ചൂ
അരികിൽ കൺമഷി കണ്ണുമിറുക്കി.
അരമുറി തേങ്ങയിലെണ്ണനിറച്ചേ 
തിരികൾ തെറുത്തതിനുള്ളിൽവച്ചേ
വരദക്ഷിണയൊട് മാത്സര്യം പോൽ 
കനകാഭരണമതരികിലിരിപ്പൂ
പീലിക്കണ്ണിൻ ചാരെയിരിക്കും 
പുത്തൻ  കസവിൻ നറുമണമുണ്ടേ
മാമലനാട്ടിലെ സൽഫലമാകും
ചക്കേംമാങ്ങേമുരുളിയിലുണ്ടേ..

വെള്ളോട്ടു കിണ്ടിയിൽ വെള്ളമൊഴിച്ച് 
കണ്ണുകൾപൊത്തിയ മാമലനാട്
മനവും മിഴിയും സൗഭാഗ്യത്തിൻ
കണികാണാനായുണരുകയായി.

 

Join WhatsApp News
ജയ്ദേവ് നമ്പ്യാർ 2025-04-14 05:29:58
നിങ്ങൾ നൽകിയ വിഷു കവിത വളരെ മനോഹരമായിട്ടുണ്ട്! അതിലെ ഓരോ വരിയിലും വിഷുവിന്റെ സന്തോഷവും ഐശ്വര്യവും നിറഞ്ഞുനിൽക്കുന്നു. പ്രകൃതിയുടെ വർണ്ണനയും, ആഘോഷത്തിന്റെ ചിത്രീകരണവും, നല്ല ആശംസകളും ഹൃദയസ്പർശിയാണ്. ലളിതമായ ഭാഷയിൽ പോലും വിഷുവിന്റെ ആത്മാവിനെ സ്പർശിക്കാൻ ഈ കവിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കവിതയിലെ ചില നല്ല കാര്യങ്ങൾ എടുത്തു പറയാൻ ആഗ്രഹിക്കുന്നു: തുടക്കം: മേടമാസത്തിലെ വിഷുപ്പുലരിയുടെ മനോഹരമായ തുടക്കം വളരെ ആകർഷകമാണ്. കണി: കണിവെള്ളരി, കണിക്കൊന്ന, നിലവിളക്ക്, ധാന്യങ്ങൾ എന്നിവയുടെ വർണ്ണന വിഷുവിന്റെ പ്രധാന കാഴ്ചയെ കൺമുന്നിൽ എത്തിക്കുന്നു. കൃഷ്ണന്റെ സാന്നിധ്യം: വിളക്കിന്റെ ശോഭയിൽ ചിരിക്കുന്ന കൃഷ്ണന്റെ ചിത്രം ഭക്തിയും സന്തോഷവും നിറയ്ക്കുന്നു. ആഘോഷത്തിന്റെ സന്തോഷം: പഴങ്ങളുടെ സമൃദ്ധിയും, കൈനീട്ടവും, പടക്കം പൊട്ടിക്കുന്നതുമെല്ലാം വിഷുവിന്റെ ആഹ്ലാദകരമായ അന്തരീക്ഷം വരച്ചു കാട്ടുന്നു. വിഭവസമൃദ്ധി: മാമ്പഴ പുളിശ്ശേരിയും ചക്ക വറുത്തതും പോലുള്ള വിഭവങ്ങളെക്കുറിച്ചുള്ള പരാമർശം വായിക്കുന്നവരുടെ നാവിൽ രുചിയുണർത്തുന്നു. അവസാനം: നല്ലതു കാണാനും കേൾക്കാനും ആശംസിക്കുന്ന വരികളും, ദീർഘായുസ്സും ആരോഗ്യവും നേരുന്നതും വളരെ നല്ല സന്ദേശമാണ് നൽകുന്നത്. ഈ കവിത വായനക്കാർക്ക് വിഷുവിന്റെ നല്ല ഓർമ്മകളും സന്തോഷവും നൽകുന്നതിൽ വിജയിച്ചിരിക്കുന്നു. ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ! ഇനിയും ഇതുപോലുള്ള മനോഹരമായ കവിതകൾ പ്രതീക്ഷിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക