Image

 റിപ്പര്‍ ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ടു ദിവസത്തെ പരോള്‍

Published on 18 March, 2023
 റിപ്പര്‍ ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ടു ദിവസത്തെ പരോള്‍

 


തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി റിപ്പന്‍ ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി. ജയാനന്ദന്റെ ഭാര്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. കൊടുംകുറ്റവാളി ആയ റിപ്പര്‍ ജയാനന്ദന്‍ തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ അതീവ സുരക്ഷയിലാണ് തടവറയില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ 17ാം തീയതിയാണ് ഇയാളുടെ ഭാര്യ ഇന്ദിര മകളുടെ വിവാഹമാണ് റിപ്പര്‍ ജയാനന്ദനെ പങ്കെടുപ്പിക്കാന്‍ അനുവദിക്കണം15 ദിവസത്തെ പരോള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 

സംസ്ഥാന സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ പരോളിനെ എതിര്‍ത്തിരുന്നു. റിപ്പര്‍ ജയാന്ദന്‍ മകള്‍ കീര്‍ത്തി ജയാനന്ദന്‍ അഭിഭാഷകയാണ്. ഇവര്‍ തന്നെയാണ് തന്റെ അമ്മക്ക് വേണ്ടി ഹൈകോടതിയില്‍ ഹാജരായത്. തന്റെ വിവാഹമാണ്, അഭിഭാഷക എന്ന രീതിയിലലല്ല, മകള്‍ എന്ന രീതിയില്‍ തന്നെ അച്ഛന് തന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വാദം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തെങ്കിലും മകള്‍ എന്ന രീതിയില്‍ പരിഗണിക്കണം എന്നാവശ്യമാണ് കീര്‍ത്തി ജയാനന്ദന്‍ കോടതിയില്‍ പറഞ്ഞത്.


കോടതി ഉപാധികളോടെയാണ് അനുമതി നല്‍കിയത്. അതായത് 21ാം തീയതി വിവാഹത്തില്‍ തലേദിവസം പൊലീസ് സംരക്ഷണത്തില്‍ റിപ്പര്‍ ജയാനന്ദന് വീട്ടിലേക്കെത്താം. 22ാം തീയതി 9 മണി മുതല്‍ 5 മണി വരെ വിവാഹത്തില്‍ പങ്കെടുക്കാം. തിരികെ ഇയാള്‍ ജയിലില്‍ മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നല്‍കണം എന്നും കോടതി നിര്‍ദേശിച്ചു. രണ്ട് ദിവസത്തെ അനുമതിയാണ് നല്‍കിയിരിക്കുന്നത്. 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക