ഫ്രാൻസിസ് മാർപാപ്പയ്ക്ക് ശ്വാസകോശത്തിൽ അണുബാധയുണ്ടെന്നു കണ്ടെത്തിയതായി വത്തിക്കാൻ ബുധനാഴ്ച അറിയിച്ചു. എന്നാൽ കോവിഡ് ബാധിച്ചതെല്ലെന്നു ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
റോമിലെ ഒരു ആശുപത്രിയിൽ പതിവുള്ള വൈദ്യ പരിശോധനകൾക്കിടയിൽ കണ്ട രോഗത്തിനു രണ്ടു ദിവസത്തെ ചികിത്സ വേണ്ടിവരും.
ബുധനാഴ്ച 86കാരനായ പാപ്പാ ചില്ലറ ശ്വാസോഛ്വാസ ബുദ്ധിമുട്ടുകൾ ഉണ്ടെന്നു പറഞ്ഞതായി വത്തിക്കാൻ വെളിപ്പെടുത്തി. ഉച്ചതിരിഞ്ഞു അദ്ദേഹം പോളിക്ലിനിക്കോ എ. ജമില്ലിയിൽ പരിശോധനയ്ക്കു കയറി.
പ്രാർഥനയും സ്നേഹവും അറിയിച്ച നിരവധി സന്ദേശങ്ങൾക്കു പാപ്പാ നന്ദി പറഞ്ഞു.
രാവിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ പതിവുള്ള പ്രതിവാര ചടങ്ങിൽ വിശ്വാസികളെ കണ്ടിരുന്നു.
Pope Francis diagnosed with respiratory infection