തിരുവനന്തപുരം: സൗദി അറേബ്യയില്‍ അടുത്ത മാസം നടക്കുന്ന ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ വിദേശയാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. ഒക്ടോബർ 19 മുതല്‍ 22 വരെ സൗദിയില്‍ ലോക കേരള സഭ സംഘടിപ്പിക്കാനാണ് ധാരണ. സൗദി സമ്മേളം നേരത്തെ തീരുമാനിച്ചതാണെന്ന് സര്‍ക്കാരിന്റെ വിശദീകരണം.
ഒക്ടോബർ 17 മുതല്‍ 22വരെയുള്ള യാത്രാനുമതിക്കായാണ് മുഖ്യന്ത്രിയടക്കമുള്ളവര്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. കേന്ദ്രം യാത്രാനുമതി നല്‍കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ലോക കേരള സഭ നടത്തുന്നത്.
ഈ വര്‍ഷം ജൂണ്‍ 9 മുതല്‍ 11 വരെ ന്യൂയോര്‍ക്കില്‍ ലോക കേരള സഭ നടന്നിരുന്നു.
ലോക കേരള സഭയുടെ ലണ്ടൻ സമ്മേളനം നടക്കുമ്പോൾ തന്നെ സൗദി അറേബ്യയിലെ മേഖല സമ്മേളനവും പ്രഖ്യാപിച്ചിരുന്നു. ലോക കേരള സഭയുടെ സമ്മേളനം, യാത്ര, പരസ്യ പ്രചാരണം എന്നീ ചെലവുകൾക്കായി രണ്ട് മാസം മുമ്പ് രണ്ടര കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.
ലോക കേരള സഭയുടെ കേരളാ സമ്മേളനവും ഉടൻ നടക്കുന്നുണ്ട്.