പ്രേമകുമാരിക്കൊപ്പം പോയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കൂടിക്കാഴ്ച അതിവൈകാരികമായിരുന്നുവെന്ന് സാമുവല്‍ ജെറോം പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചക്ക് ജയില്‍ അധികൃതർ അനുമതി നല്‍കിയിരുന്നു. നിമിഷക്കൊപ്പമാണ് പ്രേമകുമാരി ഉച്ചഭക്ഷണം കഴിച്ചത്. ഇതിനും അധികൃതർ അനുമതി നല്‍കിയിരുന്നു. നിലവില്‍ സനയില്‍ തന്നെയാണ് പ്രേമകുമാരി ഉള്ളത്.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി. കൊല്ലപ്പെട്ട യമൻ പൗരന്റെ ഗോത്രവർഗവുമായി നിമിഷപ്രിയയുടെ അമ്മക്ക് ചർച്ചകള്‍ നടത്താനുള്ള സാദ്ധ്യതകള്‍ തേടുകയാണ് ലക്ഷ്യം. ഇന്ന് തന്നെ ഗോത്രത്തലവൻമാരുമായുള്ള ചർച്ച നടക്കുന്നുണ്ട്. ഒപ്പം യെമനില്‍ സ്വാധീനമുള്ള വ്യക്തികളെ മുൻനിർത്തിയുള്ള ചർച്ചകളും നടക്കുന്നുണ്ട്.