Image

ഓണം (ജി. പുത്തൻകുരിശ്)

Published on 01 September, 2024
ഓണം (ജി. പുത്തൻകുരിശ്)

ചിങ്ങമാസത്തിലെ കൊയ്ത്തുകാലം 
എങ്ങെങ്ങുമാഹ്ളാദം  മന്ദഹാസം 
ഓണത്തിൻ നാളുകൾ വന്നണഞ്ഞു 
മാനവ ഹൃത്തിൽ മലർവിരിഞ്ഞു 
മതവും ജാതിയും ഉൾവലിഞ്ഞു 
അതിർവരമ്പുകൾ തേഞ്ഞുമാഞ്ഞു 
ശ്രാവണമാസത്തിൻ സന്ധ്യപോലെ 
ശ്രീവിളയാടി വിലസി നിന്നു 
അത്തവും ഉത്രാടോം കൈപിടിച്ചു 
എത്തി തിരുവോണം ഘോഷമായി.
പൂക്കളം മുറ്റത്തിൻ മട്ടുമാറി 
കേൾക്കുന്നു ഓണത്തിൻ താളമേളം
കൈകൊട്ടിക്കളി ഹാ! കുമ്മിയടി 
കൈയാങ്കളി തലപന്തുകളി
ഓണപ്പുടവകൾ ചുറ്റി തിരു-
വോണനാൾ മങ്കമാർ നൃത്തമാടി 
മാനവരെല്ലാരും ഒന്നുപോലെ 
നാനാവർണ്ണം ചേർന്ന രസ്മിപോലെ 
എങ്ങുപോയാമാനവ സൗഹൃദങ്ങൾ 
എങ്ങുപോയോണത്തിൻ മോദമിന്ന്?

തിങ്ങി വെറുപ്പുളളം ലിപ്‌തമായി 
പൊങ്ങുന്നു വർഗ്ഗീയ ക്ഷോഭമെങ്ങും 
അഴുകുന്നു നേതൃത്വം നാറ്റമെങ്ങും 
കുഴയുന്നു മർത്ത്യർ വിളറിടുന്നു 
മാവേലി വാണോരാ നല്ല നാൾകൾ 
ആവണിമാസത്തിൻ ഓർമ്മമാത്രം.  

https://youtu.be/oWVE12_sYDw?si=7M9_D5wvdAmRgsV2

Join WhatsApp News
Sudhir Panikaveetil 2024-09-01 18:17:47
"ആവണിമാസത്തിൻ ഓർമ്മമാത്രം" GP. ആവണി തമിഴാണ് ശ്രാവണ മാസം എന്ന് മലയാളത്തിൽ പറഞ്ഞാലും മീറ്റർ തെറ്റില്ലാന്നു കരുതുന്നു. ശ്രീ രാജു സാർ വിവരിക്കുമായിരിക്കും. പൊന്നില്ലാത്ത ചിങ്ങവും, ഓണമില്ലാത്ത മലയാളിയും. കവിയുടെ സങ്കടം മനസ്സിലാക്കാം.
GP 2024-09-02 01:36:58
ഒരെഴുത്തും പൂർണ്ണമാണെന്ന് ഞാൻ വിശ്വസിക്കിന്നില്ല. എല്ലാവരുടെയും അഭിപ്രായം കേട്ടിട്ട് നമ്മൾക്ക് എഴുതാനും സാധിക്കില്ല. “ സൂക്ഷിച്ചു പാർത്താൽ ചന്ദ്രനിലും കാണാം കരിപുള്ളി” എന്നും കേട്ടിട്ടുണ്ട്. സൂധീറിന്റെ അഭിപ്രായത്തെ അതിന്റെ മുഖവിലയ്ക്കെടുത്തിരിക്കുന്നു. ഇനി മറ്റൊരാളുടെ അഭിപ്രായത്തിന്റ ആവശ്യമില്ല.
Sudhir Panikkaveetil 2024-09-02 01:43:38
എഴുത്തുകാർ മലയാളത്തിൽ എഴുതുമ്പോൾ മറ്റു ഭാഷ പദങ്ങൾ കലർത്തുന്നത് സ്വാഭാവികം. അത് തെറ്റാണെന്ന് ഞാൻ പറഞ്ഞിട്ടില്ല കവി അദ്ദേഹത്തിന്റെ മനോധർമ്മം അനുസരിച്ച് എഴുതുന്നു . വായനക്കാർ അവരുടെ അഭിപ്രായം എഴുതുന്നു അത്രയേയുള്ളൂ. ഞാൻ വിമര്ശകനല്ല ,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക