വാഷിംഗ്ടൺ : പലരും ഭയന്നതു പോലെ ട്രംപിന്റെ താരിഫുകൾക്കു ഒരു തിരിച്ചടി മെക്സിക്കോയിൽ നിന്നുണ്ടായില്ല. മെക്സിക്കൻ പ്രസിഡണ്ട് ക്ലോഡിയ സ്റ്റൈൻബാം 'തങ്ങൾ 'ടിട് ഫോർ ടാറ്റിൽ' വിശ്വസിക്കുന്നില്ല, മെക്സിക്കോ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് താരിഫുകൾ പുതുക്കി നിശ്ചയിക്കുന്നില്ല' എന്ന് പറഞ്ഞത് വലിയ ആശ്വാസത്തോടെയാണ് അമേരിക്കയിലെ വ്യവസായികളും ജനങ്ങളും സ്വാഗതം ചെയ്തത് . ഒരു വാണിജ്യ യുദ്ധം പ്രതീക്ഷിച്ചിരുന്നവർക്കു ആശ്വാസമായി ഈ പ്രഖ്യാപനം.
എന്താണ് ട്രംപിന്റെ ദൂതന്മാരും മെക്സിക്കൻ പ്രസിഡന്റും തമ്മിൽ നടന്ന ചർച്ചയിൽ സംഭവിച്ചത് എന്നറിയില്ല. ഒരു ഡീൽ മേക്കിങ്ങിൽ ട്രംപ് വീണ്ടും വിജയിച്ചിരിക്കുകയാണ്. പകരം എന്തെല്ലാം നൽകും എന്ന് കാത്തിരുന്ന് കാണാം.
റഷ്യൻ എണ്ണക്ക് മേൽ സെക്കന്ററി താരിഫുകൾ ഉണ്ടാകും എന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ ഇറക്കുമതിക്ക് മേലും താരിഫുകൾ ചുമത്തും എന്ന് പ്രസിഡണ്ട് പറഞ്ഞു. ഇറാൻ നടത്തുന്ന കയറ്റുമതിക്ക് മേൽ കഴിന്നത്ര സമ്മർദ്ദം ചെലുത്തുക എന്ന നയമാണ് ഇതിനു പിന്നിലുള്ളത്. ലോകത്തിലെ രണ്ടാമത്തെ എണ്ണ കയറ്റുമതി രാജ്യമായ റഷ്യ മറ്റൊരു പ്രധാന കപ്പൽ ചരക്കുകൾ നീങ്ങുന്ന മാർഗമായ ബ്ലാക്ക് സീ പോർട്ടിലെ നവറോസിക്കിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. കാസ്പിയൻ കപ്പൽ മാർഗത്തിൽ നിയന്ത്രണം ഏർപെടുത്തിയതിന്റെ അടുത്ത ദിവസമാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.
ആഗോള ചരക്കു കയറ്റുമതിയും സഞ്ചാരവും സംബന്ധിച്ച സ്ഥിഗതികൾ ഇത് കൂടുതൽ സങ്കീർണമാക്കും എന്ന് അന്താരാഷ്ട വ്യാപാര വിദഗ്ധർ പറഞ്ഞു. റഷ്യ ഒരു ദിവസം 9 മില്യൺ ബാരൽ എണ്ണ ഉല്പാദിപ്പിക്കുണ്ട്. തൊട്ടടുത്ത കസാഖ്സ്ഥാനിൽ നിന്നും റഷ്യ എണ്ണ കയറ്റുമതി ചെയ്യന്നുണ്ട്. ഇതിനിടയിൽ എണ്ണ വ്യവസായ നിക്ഷേപകർ യു എസ് അസംസ്കൃത എണ്ണ സ്റ്റോക്കുകളെ കുറിച്ചുള്ള വിവരങ്ങൾ സ്വീകരിക്കുവാൻ തയ്യാറായില്ല. കാത്തിരുന്നു കാണാം എന്ന നിലപാടിലാണ് അവർ. യു എസ ക്രൂഡ് ഇൻവെന്റോറികൾ കഴിഞ്ഞ ആഴ്ച നീക്കിയിരുപ് 6.2 മില്യൺ ബാരലുകൾ ആണെന്ന് പറഞ്ഞിരുന്നു (ഇതാണ് എനർജി ഇൻഫർമേഷൻ നൽകിയ വിവരം ).
കഴിഞ്ഞ ദിവസം താരിഫുകളുടെ വിവരം നൽകി ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളിൽ മെക്സിക്കോയ്ക്കും ക്യാനഡക്കും ഉള്ള താരിഫുകളെ കുറിച്ച് പറഞ്ഞില്ല. കാനഡ പ്രതിദിനം ഏകദേശം 4 മില്യൺ ബാരൽ ക്രൂഡ് ഓയിൽ യു എസിലേക്ക് കയറ്റുമതി ചെയ്യന്നുണ്ട്. വാണിജ്യ വിദഗ്ധർ പറയുന്നത് ട്രംപിന്റെ താരിഫ് നയങ്ങൾ വിലക്കയറ്റത്തിലേക്ക് നയിക്കുവാൻ സാധ്യതയുണ്ട്, സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കുവാനും വാണിജ്യ തർക്കങ്ങൾക്കും എണ്ണ വില കൂട്ടുവാനും സാധ്യതയുണ്ട് എന്നാണ്. സ്റ്റോക്ക് മാർക്കറ്റ് സാധാരണ ക്രയ വിക്രയ മണിക്കൂറുകൾക്കു ശേഷം, ഓഹരി വിലകൾ ഉയർന്നതായി റിപോർട്ടുകൾ പറഞ്ഞു.
90% ജാപ്പനീസ് കാറുകളും ജപ്പാനിലാണ് നിർമ്മിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയിൽ അല്ലാതെ നിർമിക്കുന്ന ചരക്കുകൾ യു എസ് ഇറക്കുമതി ചെയ്യുമ്പോൾ താരിഫുകൾ (25%) ചുമത്തും എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്കയിൽ നിന്നെത്തുന്ന ചരക്കുകൾക്കു സൗത്ത് കൊറിയയും ജപ്പാനും ഇതിൽ കൂടുതൽ തീരുവ ചുമത്തുന്നു. വിദേശത്തു നിർമിക്കുന്ന ടൊയോട്ട കാറുകൾ അമേരിക്കയിൽ വിറ്റഴിക്കുന്നത് ഒരു മില്യനാണ്. എന്നാൽ അമേരിക്കൻ ഓട്ടോ മേക്കറായ ജനറൽ മോട്ടോഴ്സിന്റെ വളരെ കുറച്ചു വാഹനങ്ങൾ മാത്രമേഇവിടെ വിൽക്കുന്നുള്ളു. മറ്റു രാജ്യങ്ങളിലെ വിപണിയിലേക്ക് കടക്കുവാൻ നമുക്ക് വളരെ ബുദ്ധിമുട്ടുണ്ട് എന്നും ട്രംപ് പറഞ്ഞു.