Image
Image

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; പ്രതി റെയിൽവേ ട്രാക്കിൽ ജീവനൊടുക്കി

Published on 17 March, 2025
കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ  കയറി കുത്തിക്കൊലപ്പെടുത്തി; പ്രതി റെയിൽവേ ട്രാക്കിൽ ജീവനൊടുക്കി

  കൊല്ലം: കൊല്ലം ഉളിയകോവിലില്‍ വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു. ഫെബിന്‍ ജോര്‍ജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗോമസിനും കുത്തേറ്റു.  പ്രതിയായ നീണ്ടകര സ്വദേശി തേജസ് രാജ് (24) ജീവനൊടുക്കി. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ രണ്ടാം വര്‍ഷ ബി സി എ വിദ്യാര്‍ത്ഥിയാണ് ഫെബിന്‍ . ഫുഡ് ഡെലിവറി ബോയ് ആയും ഫെബിന്‍ ജോലി നോക്കിയിരുന്നു. നെഞ്ചിലാണ് ഫെബിന് കുത്തേറ്റത്. ഒന്നിലധികം കുത്തുകള്‍ ഫെബിന് നെഞ്ചിലേറ്റതായാണ് വിവരം. കുത്തേറ്റ ഫെബിന്‍ റോഡിലൂടെ ഓടുന്നതും പിന്നീട് അവശനായി വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.

കൊലപാതകത്തിനു ശേഷം കത്തി ഉപേക്ഷിച്ച തേജസ്, കാറില്‍ കയറി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു. മൂന്നു കിലോമീറ്റര്‍ അകലെ ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെ വാഹനം നിര്‍ത്തിയ തേജസ് കൈ ഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇതുവഴി വന്ന ട്രെയിനിനു മുന്നിലേക്ക് ചാടി തേജസ് ജീവനൊടുക്കി. കാറില്‍ രക്തം പടര്‍ന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തേജസും ഫെബിനും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. പ്രതി തേജസ്, കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഗ്രേഡ് എസ്‌ഐ രാജുവിന്റെ മകനാണ്.

 ഫെബിനും തേജസും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ ഫെബിന്റെ സഹോദരിയും അക്രമിയായ തേജസ് രാജും ഒരുമിച്ച് പഠിച്ചവരാണെന്ന തരത്തില്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല

കാറില്‍ പര്‍ദ്ദ ധരിച്ചെത്തിയയാള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ഫെബിനെ കുത്തുകയായിരുന്നു. പ്രതി സഞ്ചരിച്ച കാര്‍ കടപ്പാക്കടയിലെ റെയില്‍വേ പാളത്തിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക