താൻ ഹിന്ദു രാഷ്ട്രത്തിന് എതിരാണെന്നും ഹിന്ദുവിന് എതിരല്ലെന്നും മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാർ ഗാന്ധി. ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള എല്ലാ നീക്കത്തെയും എതിർക്കുമെന്ന് തുഷാർ ഗാന്ധി പറഞ്ഞു. അതേസമയം തനിക്കെതിരെ ഉണ്ടായ ആക്രമണത്തിലും തുഷാർ ഗാന്ധി പറഞ്ഞു. കേരളത്തിൽ നിന്ന് ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് തുഷാർ ഗാന്ധി പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ വച്ച് ആര്‍എസ്എസ് വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് തുഷാര്‍ ഗാന്ധിയെ ബിജെപി. പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. കേരളത്തിൽ നിന്ന് ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ല എന്ന് തുഷാർ ഗാന്ധി പറഞ്ഞു. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിൽ ഇത് സ്വഭാവികമാണ്. എന്നാൽ കേരളത്തിൽ നിന്ന് ഇങ്ങനെ ഉണ്ടാകുമെന്ന് കരുതിയില്ല. കേരളം വെറുപ്പിനെതിരെ പ്രതിരോധം തീർക്കുന്ന ഇടമാണെന്നും തുഷാർ ഗാന്ധി കൂട്ടിച്ചേർത്തു.
അതേസമയം രാജ്യത്തിന്റെ ആത്മാവ് നിലനിർത്താൻ ഈ രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവരും ശബ്ദം ഉയർത്തണമെന്നും തുഷാർ ഗാന്ധി പറഞ്ഞു. സന്തോഷം ഉണ്ടാക്കേണ്ട ആഘോഷങ്ങൾ അക്രമങ്ങൾക്ക് ആയുധമാക്കുന്നു. ഞാൻ ഹിന്ദു രാഷ്ട്രത്തിന് എതിരാണ്. ഹിന്ദുവിന് എതിരല്ല. ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള എല്ലാ നീക്കത്തിനെയും എതിർക്കും. കുടുംബങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പോലും ന്യൂനപക്ഷത്തിനെതിരായ വെറുപ്പിന്റെ സന്ദേശങ്ങൾ ഷെയർ ചെയ്യപ്പെടുന്നുവെന്നും തുഷാർ ഗാന്ധി പറഞ്ഞു.
ഗാന്ധി ഉയർത്തിയ ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് പോലെ പുതിയ മുന്നേറ്റം ഉയരണമെന്നും തുഷാർ ഗാന്ധി പറഞ്ഞു