Image
Image

എജ്യൂക്കേഷൻ ഡിപ്പാർട്മെന്റ് അടച്ചു പൂട്ടുന്ന ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു (പിപിഎം)

Published on 21 March, 2025
എജ്യൂക്കേഷൻ ഡിപ്പാർട്മെന്റ് അടച്ചു പൂട്ടുന്ന ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു (പിപിഎം)

യുഎസ് എജ്യൂക്കേഷൻ ഡിപ്പാർട്മെന്റ് അടച്ചു പൂട്ടുന്ന പ്രക്രിയക്കു തുടക്കം കുറിക്കുന്ന ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച്ച ഒപ്പുവച്ചു.

"ഡി ഓ ഇ അമ്പരപ്പിക്കുന്ന പരാജയങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്," ഈസ്റ്റ് റൂമിൽ ഒപ്പുവയ്ക്കുന്ന ചടങ്ങിൽ ട്രംപ് പറഞ്ഞു.

പ്രസിഡന്റ് ജിമ്മി കാർട്ടർ മുൻകൈയെടുത്തപ്പോൾ 1979ൽ യുഎസ് കോൺഗ്രസാണ് ഡി ഓ ഇ സ്ഥാപിച്ചത്.

ട്രംപ് പറഞ്ഞു: "നമ്മൾ വിദ്യാഭ്യാസം തിരിച്ചു അയക്കുകയാണ്. ലളിതമായി പറഞ്ഞാൽ സംസ്ഥാനങ്ങളിലേക്ക്. അവിടെയാണ് അതിന്റെ ഇടം.

"ഇത് ഏറെ ജനപ്രീതി നേടുന്ന കാര്യമാണ്. പക്ഷെ കൂടുതൽ പ്രധാനം, അത് സാമാന്യ ബുദ്ധിയുള്ളവർ ചെയ്യേണ്ടതാണ്. അതിനു ഫലമുണ്ടാവും."

ഉത്തരവിൽ പറയുന്നത് ഡി ഓ ഇ അടയ്ക്കുമ്പോൾ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പരാജയപെട്ട സംവിധാനത്തിൽ നിന്നു മോചനം ലഭിക്കും എന്നാണ്.  ഡെമോക്രറ്റുകൾക്കു പോലും അത് ശരിയാണെന്നു അറിയാം." 

അടച്ചു പൂട്ടാൻ സെക്രട്ടറി ലിൻഡ മക്മഹോൺ ഉചിതമായ നടപടികൾ ആരംഭിക്കണമെന്ന് ട്രംപ് നിർദേശിക്കുന്നു.

വിദ്യാർഥികൾക്കുളള വായ്പകൾ, പെൽ ഗ്രാന്റുകൾ, ടൈറ്റിൽ 1 സഹായം ഇവയൊക്കെ നിലനിർത്തുമെന്നു ട്രംപ് പറഞ്ഞു. പക്ഷെ അവ മറ്റു വകുപ്പുകളെ ഏല്പിക്കും.

ഫെഡറൽ സ്കൂളുകൾക്ക് വര്ഷം തോറും നൽകുന്ന $60 ബില്യണ് പുറമെ നികുതി കൊടുക്കുന്നവർ കോവിഡ് കാലത്തു ഈ വകുപ്പിന് $200 ബില്യണോളം കൊടുത്തെന്നു ട്രംപ് ചൂണ്ടിക്കാട്ടി. "വിദ്യാഭ്യാസ വകുപ്പ് ആർക്കും വിദ്യാഭ്യാസം നൽകുന്നില്ല. എന്നാൽ അവർ വർഷം തോറും $10 മില്യൺ ചെലവിട്ടു 80 ജീവനക്കാരെ വച്ച് ഒരു പബ്ലിക് റിലേഷൻസ് ഓഫിസ് നടത്തുന്നുണ്ട്."  

കഴിഞ്ഞയാഴ്ച്ച ഡി ഓ ഇയിലെ 1,315 ജീവനക്കാരെ ഭരണകൂടം പിരിച്ചു വിട്ടിരുന്നു: പകുതിയോളം പേർ.

"കോടതിയിൽ കാണാം," വേഗത്തിലുള്ള പ്രതികരണത്തിൽ അമേരിക്കൻ ഫെഡറേഷൻ ഓഫ് ടീച്ചേഴ്‌സ് പ്രസിഡന്റ് റാന്ഡി വെയ്ൻഗാർട്ടൻ പറഞ്ഞു.

Trump signs order closing DOE

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക